SAMSKRITI

അഗ്നിയോടടുത്താല്‍ കരിക്കട്ട ജ്വലിക്കും

കര്‍ണന്‌ ശാരീരിക ശേഷിയുണ്ടായിരുന്നു. ബുദ്ധിശക്തിയുണ്ടായിരുന്നു, ആയുധബലം ഉണ്ടായിരുന്നു. കര്‍ണന്‌ എല്ലാവിധ ശക്തികളും ഉണ്ടായിരുന്നു. അര്‍ജുനനേക്കാള്‍ വളരെ കേമനുമായിരുന്നു. അര്‍ജുനന്‌ കര്‍ണനുണ്ടായിരുന്ന ഉദാരമനസ്കത ഇല്ലായിരുന്നു. കര്‍ണന്‍ ഒരിക്കലും കൊടുത്തവാക്കില്‍നിന്ന്‌ പിറകോട്ട്‌ പോയിട്ടില്ല. സകല ഗുണങ്ങളും ത്യാഗശീലവും ഉണ്ടായിരുന്നെങ്കിലും കര്‍ണന്‍ നാല്‌ ദുഷ്ടരില്‍ ഒരാളായിരുന്നു. (ദുര്യോധനന്‍, ദുശ്ശാസനന്‍, ശകുനി, കര്‍ണന്‍) നീചനായ ദുര്യോധനന്‌ കൊടുത്ത വാഗ്ദാനത്തില്‍നിന്ന്‌ കര്‍ണന്‌ പിന്‍മാറാന്‍ കഴിയുമായിരുന്നില്ല. ദുര്‍ജനങ്ങളോട്‌ സംസ ര്‍ഗം ചെയ്താല്‍ ദുര്‍ഗുണങ്ങള്‍ നിങ്ങളില്‍ സ്ഥാനംപിടിക്കും. അതുപോലെ നിങ്ങള്‍ സജ്ജന സംസര്‍ഗത്തിലാണെങ്കില്‍ നിങ്ങളില്‍ സദ്ഗുണങ്ങള്‍ പുഷ്ടിപ്രാപിക്കുന്നു. [...]

കുഴിയില്ലാതെ തിരയില്ല

മനുഷ്യരോട്‌ തുലനം ചെയ്യത്തക്ക ചില ഗുണങ്ങള്‍ വെറും ഒരു പുഴുവിനുണ്ടെന്ന്‌ ഒരു ദിവസം ഉണരുമ്പോള്‍ നാം കണ്ടെത്തുകയില്ലെന്ന്‌ ഞാന്‍ ബലമായി സംശയിക്കുന്നു. അത്യന്തദുഷ്ടന്നുമുണ്ടാവാം എനിക്ക്‌ തീരെയില്ലാത്ത ചില സദ്ഗുണങ്ങള്‍. എന്റെ ജീവിതത്തിലെന്നാളും ഞാനത്‌ കാണുന്നുണ്ട്‌. ആ കാട്ടുമാടനെ നോക്കുക, അത്ര മഹനീയമായ കായബലം എനിക്കുണ്ടായിരുന്നെങ്കില്‍! അവന്‍ ഇഷ്ടംപോലെ തിന്നുന്നു, കുടിക്കുന്നു; ഒരുപക്ഷേ രോഗമെന്തന്നറിയാതെ; അതേ സമയം ഞാന്‍ അനുനിമിഷം കഷ്ടപ്പെടുകയാണ്‌. അവന്റെ ശരീരത്തിനായി എന്റെ മസ്തിഷ്കം വെച്ചുമാറുന്നതില്‍ ഞാന്‍ എത്രയോവട്ടം സന്തോഷിക്കുമായിരുന്നു! ഈ ജഗത്തുമുഴുവന്‍ തിരയും കുഴിയും [...]

യഥാര്‍ത്ഥ തപസ്വി

മെഴുകുതിരി സ്വയമുരുകി മറ്റുള്ളവര്‍ക്ക്‌ പ്രകാശം നല്‍കുന്നതുപോലെ, സ്വയം ത്യാഗം സഹിച്ചും അന്യര്‍ക്ക്‌ ഉപകാരം ചെയ്യുവാനാണ്‌ യഥാര്‍ത്ഥ തപസ്വി ആഗ്രഹിക്കുന്നത്‌. സ്വന്തം കാഴ്ചപ്പാടുകള്‍ മറന്ന്‌ അന്യര്‍ക്ക്‌ ആനന്ദം കൊടുക്കുവാനുള്ള ഒരു മനസ്സ്‌ – അതാണവരുടെ ലക്ഷ്യം, അതിനുവേണ്ടിയാണവര്‍ പ്രാര്‍ത്ഥിക്കുന്നത്‌. അങ്ങനെയുള്ളവരെയാണ്‌ അമ്മ കാത്തിരിക്കുന്നത്‌. ആ ഭാവംകൊണ്ട്‌ അവന്റെ ഉള്ളിലിരിക്കുന്ന ഈശ്വരപ്രേമം ഉണരുന്നു. അങ്ങനെയുള്ളവരെത്തേടി മുക്തിയെത്തും. മുക്തി ഒരു ദാസിയെപ്പോലെ അവരുടെ പിന്നില്‍നില്‍ക്കും. കാറ്റ്‌ ചുഴലിയായി വീശുമ്പോള്‍ കരിയിലയും മറ്റും പിറകെ പറന്നെത്തുന്നതുപോലെ, മറിച്ച്‌ ആ വിശാലത വരാത്തവന്‍ എത്ര [...]

സ്ത്രീയും ധീരയാണ്‌

സ്ത്രീപുരുഷന്മാര്‍ക്ക്‌ ചെയ്യാവുന്നതെന്തെന്ന്‌ ചര്‍ച്ചചെയ്യുമ്പോള്‍ ആളുകള്‍ തെറ്റ്‌ വരുത്തുന്നത്‌ പലപ്പോഴും കാണാം. അവരുടെ വിചാരം പുരുഷനെ അവന്റെ അത്യുച്ചഭാവത്തില്‍ കാണിക്കയാണെന്നാണ്‌; കാരണം ഉദാഹരണത്തിന്‌, അവന്‌ പോരടിക്കാം, ഭയങ്കരമായ ശരീരായാസത്തിന്‌ വിധേയനുമാകാം. ഇതിനെ സ്ത്രീകളുടെ ശരീരത്തിന്റെ അബലതയ്ക്കും പോരിനും പോരായ്മയ്ക്കും എതിരെ നിര്‍ത്തിയിരിക്കുകയുമാണ്‌. ഇതനീതിയാണ്‌. പുരുഷനോളംതന്നെ സ്ത്രീയും ധീരയാണ്‌. അവന്റെയോ അവളുടെയോ വഴിക്ക്‌ രണ്ടുപേരും ഒരുപോലെ നല്ലവരാണ്‌. സ്ത്രീയെപ്പോലെ ഇത്രക്ഷമയോടും സഹനശക്തിയോടും പ്രേമത്തോടുംകൂടി ശിശുവിനെ വളര്‍ത്തിയെടുക്കാന്‍ ഏത്‌ പുരുഷന്‌ കഴിയും? ഒരാള്‍ പ്രവര്‍ത്തിക്കാനുള്ള ശക്തി വളര്‍ത്തിയിട്ടുണ്ട്‌; മേറ്റ്യാള്‍ സഹിക്കാനുള്ള ശക്തിയും. [...]

വിനയം വിടരുത്‌

സംസാരിക്കേണ്ടപ്പോള്‍ സമയമനുസരിച്ചും സന്ദര്‍ഭമനുസരിച്ചും സംസാരിക്കുക. വിനയത്തോടെ സംസാരിക്കണം. മറ്റുള്ളവരെ മുറിപ്പെടുത്താത്തവിധം വേണം സംസാരിക്കാന്‍. ക്രൂരമായ പദങ്ങള്‍ ഒരിക്കലും ഉപയോഗിക്കരുത്‌. മാത്രമല്ല, ആരെയെങ്കിലും സന്തോഷിപ്പിക്കാനായി സത്യമല്ലാത്തതൊന്നും പറയരുത്‌. ആര്‌ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അക്ഷരത്തിലും തത്ത്വത്തിലും സത്യം മുറുകെ പിടിക്കണം. ദൃഢവിശ്വാസത്തോടെ വേണം സംസാരിക്കാന്‍. എങ്കില്‍ മാത്രമേ സമൂഹത്തില്‍ നിങ്ങള്‍ ബഹുമാനിതനാകൂ. വ്യക്തിയുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പൊതുവേ മാനവരാശിയുടെയും ബഹുമാനം ഉയര്‍ത്തിപ്പിടിക്കുക, ഇതിന്റെയെല്ലാം അടിസ്ഥാനം സംഭാഷണമാണ്‌. നിങ്ങളുടെ ജീവശ്വാസമായി സംഭാഷണത്തെ കരുതൂ. – ശ്രീ സത്യസായിബാബ

വിശ്വാസം പ്രധാനം

മരണം എന്നതിനെ നമുക്ക്‌ മാറ്റിനിര്‍ത്താന്‍ കഴിയുകയില്ല. നമ്മുടെ സമ്മതം ഉണ്ടെങ്കിലും ഇല്ലെങ്കിലും മരണം സംഭവിച്ചിരിക്കും. പക്ഷേ, ദിവ്യപ്രാണനിലൂടെ മഹാബോധത്തിലേക്ക്‌ സമാരോഹണം ചെയ്യണമെങ്കില്‍ ബോധപൂര്‍വമായി സമര്‍പ്പണം തന്നെ വേണം. അല്ലാതെ ആ ശക്തി നമ്മെ ബലാല്‍ക്കാരമായി പിടിച്ചുവലിച്ച്‌ മഹാബോധത്തിലേക്ക്‌ കൊണ്ടുപോകുകയൊന്നും ഇല്ല. അതുകൊണ്ടാണ്‌ ആത്മസാധന വീരന്മാരുടെ വഴിയാണെന്ന്‌ പറയുന്നത്‌. വരുന്നതുവരട്ടെ എന്ന്‌ തന്റേടമുള്ളവര്‍ക്കുമാത്രമേ വ്യക്തിത്വത്തിന്റെ പരിധികളെ അതിജീവിക്കാന്‍ കഴിയുകയുള്ളൂ. നമ്മുടെ ഉറച്ചവിശ്വാസംകൊണ്ടുമാത്രമേ ഇത്‌ സാധിക്കുകയുള്ളൂ. ഒന്നുകില്‍ ഗുരുവിലുള്ള അടിയുറച്ച വിശ്വാസം, അല്ലെങ്കില്‍ പ്രപഞ്ചത്തെ നയിക്കുന്ന ശക്തിയിലുള്ള വിശ്വാസം, അത്‌ [...]

ആത്മാവിന്‌ നാശമില്ല

ശരിയായ ലക്ഷ്യബോധമുള്ളവരാരും ദുഃഖിക്കാറില്ല. ഏറ്റവും ആനന്ദകരമാണ്‌ അവരുടെ യാത്ര. മരണത്തെക്കുറിച്ചുപോലും അവര്‍ക്ക്‌ ഭയമില്ല. ബള്‍ബ്‌ ഫ്യൂസായി എന്നുകരുതി കറണ്ട്‌ നശിക്കുന്നില്ലല്ലോ. ശരീരം നശിച്ചാലും ആത്മാവ്‌ നശിക്കുന്നില്ല. അതവര്‍ക്കറിയാം. ഈശ്വരന്‌ സമര്‍പ്പിക്കപ്പെട്ടതാണ്‌ അവരുടെ ജീവിതം കഴിഞ്ഞതിനെക്കുറിച്ച്‌ അവര്‍ക്ക്‌ ചിന്തയില്ല. നാളെയെക്കുറിച്ചും ചിന്തയില്ല. ദുഃഖിക്കാറുമില്ല. ജോലിതേടി ഇന്റര്‍വ്യൂവിന്‌ പോകുന്നവരെപ്പോലെയല്ല ഉദ്യോഗം ലഭിച്ചവരെപ്പോലെയാണവര്‍. ഇന്റര്‍വ്യൂവിന്‌ പോകുന്നവന്‌ അതില്‍ ജയിക്കുമോ? ജോലി കിട്ടുമോ എന്നുള്ള ആധിയാണ്‌ എപ്പോഴും. ജോലി കിട്ടിക്കഴിഞ്ഞവനോ സമാധാനത്തോടെ പോകുന്നു. ഗുരു തങ്ങളെ ലക്ഷ്യത്തിലെത്തിക്കുമെന്ന ഉത്തമവിശ്വാസം മിക്ക മക്കള്‍ക്കുമുണ്ട്‌. – [...]

ആഹാരഭേദം

ആഹാരത്തിന്റെ കാര്യത്തില്‍ ചില ക്രമവല്‍ക്കരണങ്ങള്‍ വേണം; മനസ്സിന്‌ ഏറ്റവും ശുദ്ധിയരുളുന്ന ഭക്ഷണം വേണം കഴിക്കാന്‍. മൃഗശാലയില്‍ ചെന്ന്‌ നോക്കിയാല്‍ ഈ സംഗതി പെട്ടെന്ന്‌ വെളിവാകും. അവിടെ ആനകളെ കാണാം. ഭയങ്കര വലിപ്പമുള്ളവ. പ്രകൃതമോ, എത്ര സൗമ്യം! ശാന്തം! അവിടെനിന്ന്‌ സിംഹത്തിന്റെയും കടുവയുടെയും കൂടിനടുത്തുചെല്ലുക. ഒരടക്കമില്ലാത്തവ. ആഹാരഭേദംകൊണ്ട്‌, എത്ര വലിയ അന്തരമുണ്ടാകുമെന്ന്‌ ഇത്‌ കാണിക്കുന്നു. ഈ ശരീരത്തില്‍ വ്യാപരിക്കുന്ന സര്‍വശക്തികളും അന്നസംഭവമാണ്‌. ഇത്‌ നമുക്ക്‌ നിത്യാനുഭവമാണ്‌. നിങ്ങള്‍ ഉപവാസം തുടങ്ങിയാല്‍ ആദ്യം ശരീരം ക്ഷീണിക്കുകയായി; ശക്തിയും ക്ഷയിക്കുകയായി. പിന്നെ, [...]

യോഗം രോഗമാക്കരുത്

ആഡംബരപൂര്‍വം ജീവിക്കുക, അന്യര്‍ക്ക് അസൂയ തോന്നത്തക്കവിധം ജീവിക്കുക ഇതാണ് ഇന്നത്തെ ഉദ്ദേശ്യം. എന്നാല്‍ മഹത്വത്തോടെ ജീവിക്കുക, അഥവാ മഹത്വത്തോടെ മരിക്കുക, ഇനിയൊരിക്കല്‍ മരണമെന്ന അവമതിയെ നേരിടാതെ മരിക്കുക, അതെങ്ങനെ സാധിക്കാം എന്നതായിരിക്കണം നിങ്ങളുടെ ജീവിതലക്ഷ്യം. മുഹമ്മദ്ഗസ്‌നി നൂറുകണക്കിന് പട്ടണങ്ങളെ കൊള്ളയടിച്ചു. പക്ഷേ മരണശേഷം തന്റെ ശരീരം ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നത് കൈകള്‍ രണ്ടും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുവേണം എന്ന് കാര്യസ്ഥനോട് അദ്ദേഹം ഏര്‍പ്പാടുചെയ്തിരുന്നു. താന്‍ വെറുംകൈയോടെ വന്നതുപോലെ വെറും കയ്യോടെ ലോകത്തോട് വിടപറയുന്നു എന്ന് ജനങ്ങള്‍ മനസ്സിലാക്കട്ടെ എന്നതായിരുന്നു ഉദ്ദേശ്യം. നിങ്ങളുടെ [...]

വിഷയവേദനം

മനോവൃത്തികളെല്ലാം കണ്ടറിവാന്‍തക്ക സൂക്ഷ്മദര്‍ശനസാമര്‍ത്ഥ്യം നേടാനാണ് യോഗി പരിശ്രമിക്കുന്നത്. അവയുടെയെല്ലാം മാനസപ്രത്യക്ഷം വേണം. വിഷയവേദനം എങ്ങനെ സഞ്ചരിക്കുന്നു, മനസ്സ് അതിനെ എങ്ങനെ സ്വീകരിക്കുന്നു, അതെങ്ങനെ ബുദ്ധിയിലേക്ക് ചെല്ലുന്നു, അതിനെ ബുദ്ധി എങ്ങനെ പുരുഷന് നല്‍കുന്നു എന്നെല്ലാം കാണാന്‍ കഴിയും. ഓരോ ശാസ്ത്രത്തിനും പ്രത്യേകം ചില ഒരുക്കങ്ങള്‍ വേണ്ടതുണ്ട്. അതിന് സ്വന്തമായ സമ്പ്രദായവുമുണ്ട്. ആ മുറ അനുസരിച്ചേ ആ ശാസ്ത്രം മനസ്സിലാകൂ. അതുപോലെതന്നെയാണ് രാജയോഗത്തിലും. – സ്വാമി വിവേകാനന്ദന്‍

Copyright @ JANMABHUMI ONLINE 2011