<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>JANMABHUMI DAILY</title>
	<atom:link href="http://www.janmabhumidaily.com/jnb/feed" rel="self" type="application/rss+xml" />
	<link>http://www.janmabhumidaily.com/jnb</link>
	<description>Kerala News&#124;National News&#124;International News</description>
	<lastBuildDate>Tue, 21 May 2013 18:10:39 +0000</lastBuildDate>
	<language>en</language>
	<sy:updatePeriod>hourly</sy:updatePeriod>
	<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.1.3</generator>
		<item>
		<title>മായുന്ന പച്ചപ്പ്‌</title>
		<link>http://www.janmabhumidaily.com/jnb/News/115230</link>
		<comments>http://www.janmabhumidaily.com/jnb/News/115230#comments</comments>
		<pubDate>Tue, 21 May 2013 18:10:39 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[VICHARAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=115230</guid>
		<description><![CDATA[പരിസ്ഥിതിനാശം ഇന്ന്‌ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമായി മാറിയിരിക്കുകയാണ്‌. കാലാവസ്ഥാ വ്യതിയാനം മൂലം മഴ അപ്രത്യക്ഷമായി ഭൂമി വരണ്ട്‌, ജലസ്രോതസ്സുകള്‍ വറ്റി, കൃഷി നാശോന്മുഖമായി കേരളത്തിന്റെയും ഇന്ത്യയുടെതന്നെയും കാര്‍ഷിക സംസ്കാരം ഭീഷണിയിലാണ്‌. പണിക്കൂലി കൂടിയപ്പോള്‍ കൃഷി ലാഭകരമല്ലാതായി. അന്യദേശ തൊഴിലാളികളെക്കൊണ്ട്‌ പണിയെടുപ്പിച്ചാലും കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന നെല്ലെടുക്കാന്‍ നെല്ല്‌ സംഭരണ ഏജന്‍സികള്‍ തയ്യാറാകാത്തതും സര്‍ക്കാരിന്റെ കാര്‍ഷിക പ്രശ്നങ്ങളോടുള്ള അനാസ്ഥയും കര്‍ഷകരുടെ നെല്ല്‌ പാടവരമ്പില്‍ നശിക്കാന്‍ ഇടയാക്കുന്നു. ഇപ്പോള്‍ കേരകര്‍ഷകരും ഇതേ പ്രതിസന്ധിയിലാണ്‌. കേരളം കൃഷിവിരുദ്ധമാകുന്നത്‌ ഭൂമാഫിയ-അധികാരികള്‍ തമ്മിലുള്ള കൂട്ടുകെട്ടും [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/ooking-into-Konkan-pl.jpg"><img src="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/ooking-into-Konkan-pl-300x228.jpg" alt="" title="ooking-into-Konkan-pl" width="300" height="228" class="alignleft size-medium wp-image-115232" /></a>പരിസ്ഥിതിനാശം ഇന്ന്‌ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമായി മാറിയിരിക്കുകയാണ്‌. കാലാവസ്ഥാ വ്യതിയാനം മൂലം മഴ അപ്രത്യക്ഷമായി ഭൂമി വരണ്ട്‌, ജലസ്രോതസ്സുകള്‍ വറ്റി, കൃഷി നാശോന്മുഖമായി കേരളത്തിന്റെയും ഇന്ത്യയുടെതന്നെയും കാര്‍ഷിക സംസ്കാരം ഭീഷണിയിലാണ്‌. പണിക്കൂലി കൂടിയപ്പോള്‍ കൃഷി ലാഭകരമല്ലാതായി. അന്യദേശ തൊഴിലാളികളെക്കൊണ്ട്‌ പണിയെടുപ്പിച്ചാലും കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന നെല്ലെടുക്കാന്‍ നെല്ല്‌ സംഭരണ ഏജന്‍സികള്‍ തയ്യാറാകാത്തതും സര്‍ക്കാരിന്റെ കാര്‍ഷിക പ്രശ്നങ്ങളോടുള്ള അനാസ്ഥയും കര്‍ഷകരുടെ നെല്ല്‌ പാടവരമ്പില്‍ നശിക്കാന്‍ ഇടയാക്കുന്നു. ഇപ്പോള്‍ കേരകര്‍ഷകരും ഇതേ പ്രതിസന്ധിയിലാണ്‌.<br/><br />
കേരളം കൃഷിവിരുദ്ധമാകുന്നത്‌ ഭൂമാഫിയ-അധികാരികള്‍ തമ്മിലുള്ള കൂട്ടുകെട്ടും ജനങ്ങളുടെ ധനാര്‍ത്തിയുമാണ്‌. കൃഷിഭൂമി ഇന്ന്‌ ഭൂമാഫിയ വാങ്ങി നികത്തി ബഹുനില കെട്ടിടങ്ങള്‍ പണിയുമ്പോള്‍ ഭൂമിയുടെ ആവാസ വ്യവസ്ഥ തന്നെ മാറുന്നു. പെയ്യുന്ന മഴ പോലും മണ്ണിലേക്ക്‌ ഇറങ്ങാതെ ഒലിച്ചുപോകുമ്പോള്‍ കിണര്‍-കുളങ്ങള്‍ വറ്റുകയും ജലക്ഷാമം കുടിവെള്ളക്ഷാമവും രൂക്ഷമാകുകയും ചെയ്യുന്നു. പക്ഷെ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി പോലും ഭൂമാഫിയക്ക്‌ മറിച്ച്‌ വില്‍ക്കാനുള്ള ഗൂഢതന്ത്രം മെനയുന്നത്‌ ആറന്മുളയില്‍ കാണാം. ഇപ്പോള്‍ അഴിമതി ആരോപിതനായ ഗോവ കോണ്‍ഗ്രസ്‌ എംഎല്‍എയും ഭൂമി വാങ്ങിയതും കേരളത്തിലല്ലേ?<br/><br />
കേന്ദ്രസര്‍ക്കാര്‍ ജനവാസകേന്ദ്രങ്ങളെ പരിസ്ഥിതി സംവേദക മേഖലയാക്കണമെന്ന്‌ ആവശ്യപ്പെടുമ്പോള്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന്‌ കേരളം ആവശ്യപ്പെടുന്നു. ഇന്ന്‌ കേരളം അതിവേഗം നശിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ്‌. 44 നദികള്‍ ജലസമൃദ്ധമാക്കിയിരുന്ന കേരളത്തിലെ മഹാനദിയായ ഭാരതപ്പുഴ ഇന്ന്‌ മണല്‍പ്പുറമായത്‌ കേരളത്തില്‍ സജീവമായ മണല്‍ മാഫിയ കാരണമാണ്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസ്‌ ലേഖികയായിരുന്നപ്പോള്‍ പരിസ്ഥിതിവാദിയായ എസ്‌. സീതാരാമനോടൊപ്പം പെരിയാറില്‍ക്കൂടി യാത്രചെയ്ത്‌ മണല്‍മാഫിയ മണല്‍ വാരുന്നത്‌ നേരില്‍ കണ്ട്‌ റിപ്പോര്‍ട്ട്‌ ചെയ്തതാണ്‌. അന്ന്‌ പാടം കുഴിച്ച്‌ മണ്ണ്‌ എടുക്കുന്നതും ഞാന്‍ റിപ്പോര്‍ട്ട്‌ ചെയ്തു. അതിന്‌ കാരണം ഇങ്ങനെ മണ്ണെടുക്കുന്ന കുഴികളില്‍ വെള്ളം നിറഞ്ഞ്‌ അത്‌ ചതിക്കുഴികളായി മാറി കുട്ടികളുടെ ജീവന്‍ കവര്‍ന്നതിനാലാണ്‌. അങ്കമാലി ഭാഗത്താണ്‌ കുട്ടികള്‍ കുഴിയില്‍ വീണ്‌ മരിച്ചത്‌. ഇതില്‍ പോലീസും പഞ്ചായത്തും മണല്‍മാഫിയയും ഒത്തുകളിക്കുന്നുണ്ടെന്നും അന്ന്‌ ഞാന്‍ എഴുതി. പക്ഷെ മണല്‍വാരല്‍ നിയന്ത്രിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാതെ പല ജനപ്രതിനിധികളും മാഫിയകളുടെ ചട്ടുകങ്ങളായി മാറി. ഇന്ന്‌ ചതിക്കുഴികള്‍ നിറഞ്ഞ പെരിയാര്‍ നീന്താനും കുളിക്കാനും ഇറങ്ങുന്ന എത്ര ജീവനുകളെയാണ്‌ അപഹരിക്കുന്നത്‌!<br/><br />
പരിസ്ഥിതി എന്ന സങ്കല്‍പ്പം എന്റെ കുട്ടിക്കാലത്ത്‌ ഇല്ലായിരുന്നെങ്കിലും കൃത്യമായി പരിസ്ഥിതി സംരക്ഷിക്കുന്ന ആവാസവ്യവസ്ഥയാണ്‌ ഗ്രാമീണര്‍ സ്വീകരിച്ചിരുന്നത്‌. ഗ്രാമങ്ങളില്‍ പറമ്പുകള്‍ ഇല്ലാത്ത വീടുകള്‍ ഇല്ലായിരുന്നു. ഇന്ന്‌ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന എത്രയെത്ര മരങ്ങളാണ്‌ അന്ന്‌ പറമ്പുകളില്‍ ഉണ്ടായിരുന്നത്‌. തേക്ക്‌, മാവ്‌, പ്ലാവ്‌ മുതലായവക്ക്‌ പുറമെ ആഞ്ഞിലി, ഇടന, പുളിമരം, കാഞ്ഞിരം, അത്തി, ഉദള്‍, ഇലഞ്ഞി, മഞ്ചാടി മുതലായ മരങ്ങള്‍ എന്റെ വീട്ടിലെ പുരയിടത്തിലുണ്ടായിരുന്നു. മഞ്ചാടിക്കുരു പെറുക്കി പൊട്ടിച്ച്‌ തിന്നാന്‍ സ്കൂളിലെ സഹപാഠികള്‍ എത്തുമായിരുന്നു. തേനീച്ച കൂടുകൂട്ടുന്ന മരങ്ങള്‍ കൊണ്ട്‌, പക്ഷിക്കൂടുകള്‍ കൊണ്ട്‌, ആറ്റക്കൂടുകള്‍ കൊണ്ട്‌ സമൃദ്ധമായ പറമ്പ്‌. വീടിന്റെ മുന്‍വശത്തുള്ള കൊട്ടാംപടിയിലിരുന്ന്‌ പക്ഷികളുടെ സംഗീതം കേള്‍ക്കാം. കാക്കകളുടെ കുളിയും കാണാം. വൈകുന്നേരം വീടണയാന്‍ പറന്നുയരുന്ന കൊക്കിന്‍കൂട്ടവും സന്ധ്യയാകുമ്പോള്‍ ചിലയ്ക്കുന്ന ഉപ്പനും രാത്രി ചിലയ്ക്കുന്ന നത്തും. രാത്രിയുടെ ഭീകരതയെ ഇവ ഇല്ലാതാക്കിയിരുന്നു.<br/><br />
ഭൂമാഫിയ, കെട്ടിടമാഫിയ, മരമാഫിയ, പ്ലൈവുഡ്‌ മാഫിയ മുതലായ മാഫിയകളാണ്‌ നദികളിലെ മണലൂറ്റി, വീട്ടിലെ വൃക്ഷങ്ങള്‍ വിലയ്ക്ക്‌ വാങ്ങി വെട്ടി, തോടുകള്‍ നികത്തി ഗ്രാമീണ സൗന്ദര്യം നശിപ്പിച്ചത്‌. പണ്ട്‌ ചാണകവും ചാരവും വാറ്റി വിതച്ചിരുന്ന നെല്‍വയലുകള്‍ കീടനാശിനി പ്രയോഗത്തിന്‌ വഴങ്ങിയപ്പോള്‍ മലിനീകരണം ഉടലെടുത്തു. വീട്ടില്‍ ഉണ്ടാക്കിയിരുന്ന കടുമാങ്ങ, ഉപ്പുമാങ്ങ (ഇത്‌ എന്താണെന്ന്‌ പോലും ഈ തലമുറക്കറിയില്ല), ചെത്തുമാങ്ങ മുതലായ കറികള്‍ ഇന്ന്‌ കമ്പോള ഉല്‍പ്പന്നങ്ങളാണ്‌. പുളിയിഞ്ചിയും വെളുത്ത നാരങ്ങയും കിട്ടണമെങ്കില്‍ എറണാകുളം ടിഡിഎം ഹാളില്‍ ഓണവില്‍പ്പന തുടങ്ങണം.<br/><br />
പണ്ട്‌ മരങ്ങള്‍ക്കും സ്ഥാനമുണ്ടായിരുന്നു. എന്റെ അച്ഛന്‍ പറമ്പ്‌ വനനിബിഡമാക്കിയപ്പോഴും തെക്കുവശത്ത്‌ പുളി, വടക്ക്‌ അത്തി, വടക്ക്‌ കിഴക്ക്‌ ഇലഞ്ഞി, വടക്ക്‌ പടിഞ്ഞാറ്‌ ഏഴിലംപാല മുതലായ വൃക്ഷങ്ങളാണ്‌ നട്ടിരുന്നത്‌. ഇലഞ്ഞിപൂ പെറുക്കി മാല കോര്‍ക്കുന്നതും ആഞ്ഞിലിപ്പഴം തിന്നുന്നതും ഹരമായിരുന്ന ഒഴിവുകാലങ്ങള്‍ ഇന്ന്‌ ഓര്‍മ്മയില്‍ മാത്രം.<br/><br />
പശ്ചിമഘട്ട സംരക്ഷണത്തിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ആദ്യം മാധവ്‌ ഗാഡ്ഗിലും പിന്നീട്‌ അതിലെ തീവ്രത ലഘൂകരിക്കാന്‍ കസ്തൂരിരംഗനും നിയോഗിക്കപ്പെട്ടു. പശ്ചിമഘട്ട മേഖലയുടെ സംരക്ഷണത്തിനായി ആദ്യം കേന്ദ്രം നിയോഗിച്ചത്‌ മാധവ്‌ ഗാഡ്ഗില്‍ കമ്മറ്റിയെയായിരുന്നു. കേരളം, തമിഴ്‌നാട്‌, കര്‍ണാടക, ഗോവ, ഗുജറാത്ത്‌, മഹാരാഷ്ട്ര എന്നിവ ഉള്‍പ്പെട്ടതാണ്‌ പശ്ചിമഘട്ടം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ വികസനവിരുദ്ധമാണെന്ന്‌ പ്രഖ്യാപിച്ച്‌ ഈ ആറ്‌ സംസ്ഥാനങ്ങളും സുപ്രീംകോടതിയുടെ ഗ്രീന്‍ ട്രിബ്യൂണലില്‍ പരാതി നല്‍കി. തുടര്‍ന്ന്‌ മലയോര ജില്ലകളുടെ വികസനത്തിനും സാമൂഹ്യ ഉന്നമനത്തിനും തടസ്സം നില്‍ക്കുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ പുനഃപരിശോധിക്കാനാണ്‌ കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ രണ്ടാമതൊരു പത്തംഗ സമിതി നിയുക്തമായത്‌.<br/><br />
പശ്ചിമഘട്ടത്തില്‍ വികസനപ്രവര്‍ത്തനം പാടില്ല, നിലവിലുള്ള ജലവൈദ്യുതി പദ്ധതികള്‍ ഡി കമ്മീഷന്‍ ചെയ്യണം, പുതിയവ അനുവദിക്കരുത്‌, ജനവാസകേന്ദ്രങ്ങളില്‍നിന്ന്‌ ജനങ്ങളെ ഒഴിപ്പിച്ച്‌ അത്‌ സസ്യ-ജന്തുജാല ആവാസമേഖലയാക്കണം മുതലായ തികച്ചും പരിസ്ഥിതി വാദപരമായ നിര്‍ദ്ദേശങ്ങളായിരുന്നു ഗാഡ്ഗില്‍ കമ്മറ്റിയുടേത്‌. പ്രതീക്ഷിച്ച പോലെ കക്ഷി-മത-രാഷ്ട്രീയഭേദമെന്യേ ഇത്‌ വിമര്‍ശനവിധേയമായപ്പോഴാണ്‌ കസ്തൂരിരംഗന്‍ പുനഃപരിശോധന നടത്തിയത്‌. ഇവിടുത്തെ പാരിസ്ഥിതിക ജനാഭിമുഖ്യ പ്രശ്നങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കാന്‍ കസ്തൂരിരംഗന്‍ ശുപാര്‍ശ ചെയ്തത്‌, 1000കോടി. ഇതിനായി 90:10 അനുപാതത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ചെലവ്‌ വഹിക്കണമെന്നാണ്‌ നിര്‍ദ്ദേശം വന്നത്‌.<br/><br />
പശ്ചിമഘട്ടം ജൈവവൈവിധ്യ മേഖലയിലെ ഹോട്ട്സ്പോട്ടുകളില്‍ എട്ടാംസ്ഥാനത്താണ്‌. മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളിലെ 60,000 ചതുരശ്ര കിലോമീറ്റര്‍ (17 ശതമാനം) അതീവ പരിസ്ഥിതിലോല പ്രദേശങ്ങളാണ്‌. അതിരപ്പിള്ളി പദ്ധതി പശ്ചിമഘട്ട നിലനില്‍പ്പിനെ ബാധിക്കുമെന്നാണ്‌ ഗാഡ്ഗില്‍ നിഗമനം. ഇലക്ട്രിസിറ്റി ക്ഷാമം അനുഭവിക്കുന്ന കേരളത്തില്‍ പരിസ്ഥിതിനാശമില്ലാതെ എങ്ങനെ പദ്ധതി നടപ്പാക്കാമെന്നാണ്‌ ചിന്തിക്കേണ്ടതെന്ന്‌ കസ്തൂരിരംഗന്‍. അതിരപ്പിള്ളി പ്രദേശത്ത്‌ 41.56 ശതമാനം പരിസ്ഥിതി ലോലപ്രദേശമാണെന്ന്‌ കണ്‍സേര്‍വ്ഡ്‌ റിമോട്ട്‌ സെന്‍സിംഗ്‌ ഇമേജറി കണ്ടെത്തിയിരുന്നു.<br/><br />
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ പാരിസ്ഥിതികവാദികളൊഴിച്ച്‌ മറ്റുള്ളവര്‍ക്ക്‌ സ്വീകാര്യമായി. പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ കാടിനെയും പുല്ലിനെയും പുഴുക്കളെയും വൃക്ഷങ്ങളെയും മൃഗാദികളെയും മന്ദമാരുതനെയും ഇടിയും മിന്നലോടും കൂടിയ മഴയെയും സ്നേഹിക്കുന്ന പരിസ്ഥിതിവാദികളെയാണ്‌ നിയോഗിക്കപ്പെടേണ്ടത്‌. പാരിസ്ഥിതിക അജ്ഞരായ, വോട്ടുബാങ്ക്‌ കേന്ദ്രീകൃത മനസ്ഥിതി കൊണ്ടുനടക്കുന്ന (ഹരിത എംഎല്‍എമാരൊഴികെ) രാഷ്ട്രീയക്കാര്‍ക്ക്‌ ഇത്‌ മനസിലാകില്ല. മുല്ലപ്പെരിയാര്‍ ഡാമും ഡി കമ്മീഷന്‍ ചെയ്യണമെന്ന്‌ ജയലളിതയോട്‌ നേരിട്ട്‌ പറയാന്‍ ഗാഡ്ഗില്‍ തയ്യാറാകുമോ?<br/><br />
ഇപ്പോള്‍ മന്ത്രിസഭാ പുനഃസംഘടനയാണ്‌, പാരിസ്ഥിതിക പ്രശ്നങ്ങളല്ല ചര്‍ച്ച. ഗണേഷ്കുമാറിന്റെ വനംവകുപ്പ്‌ കയ്യടക്കാന്‍ ബാലകൃഷ്ണപിള്ള നടത്തിയ ശ്രമം വിഫലമായപ്പോള്‍ കീഴൂട്ട്‌ പിള്ള ഗണേഷിനെ വീണ്ടും മന്ത്രിയാക്കാന്‍ സമ്മതം മൂളിയിരിക്കുകയാണ്‌. വനം രാഷ്ട്രീയ മുതലെടുപ്പിന്‌ പറ്റിയ വകുപ്പാണ്‌. പക്ഷെ ഗണേഷ്‌ ഹരിത എംഎല്‍എ ഗണത്തില്‍പ്പെടുന്നതിനാലായിരിക്കാം കീഴൂട്ട്‌ കാരണവരും ചീഫ്‌ വിപ്പും ഗണേഷിനെതിരായത്‌. ഇപ്പോള്‍ കാബിനറ്റ്‌ റാങ്കോടുകൂടിയ പദവി സ്വായത്തമായപ്പോള്‍ മകന്‌ മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നത്‌ ചീഫ്‌ വിപ്പ്‌ സഹിതം കോണ്‍ഗ്രസ്‌ എതിര്‍ക്കുന്നു. അപഥസഞ്ചാരത്തില്‍ അഴിമതിയും കയ്യേറ്റവും ഉള്‍പ്പെടുന്നില്ല എന്നത്‌ ആശ്വാസകരം.<br/><br />
<strong>ലീലാമേനോന്‍</strong></p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/56907" rel="bookmark" class="crp_title">മുല്ലപ്പെരിയാര്‍ ഡാം ദുര്‍ബലപ്രദേശത്തെന്ന്‌ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/17755" rel="bookmark" class="crp_title">അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നല്‍കേണ്ട &#8211; മാധവ്‌ ഗാഡ്ഗില്‍ സമിതി</a></li><li><a href="http://www.janmabhumidaily.com/jnb/News/107579" rel="bookmark" class="crp_title">ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: കേന്ദ്രത്തിന് ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനം</a></li><li><a href="http://www.janmabhumidaily.com/jnb/News/108484" rel="bookmark" class="crp_title">ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ എല്ലാ വ്യവസ്ഥകളും അംഗീകരിക്കാന്‍ കഴിയില്ല:  കസ്തൂരിരംഗന്‍ സമിതി</a></li><li><a href="http://www.janmabhumidaily.com/jnb/News/109135" rel="bookmark" class="crp_title">കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും കര്‍ഷക വിരുദ്ധമെന്ന്</a></li><li><a href="http://www.janmabhumidaily.com/jnb/News/108708" rel="bookmark" class="crp_title">പശ്ചിമഘട്ടത്തെ രണ്ടായി തിരിക്കണം: കസ്തൂരിരംഗന്‍ കമ്മിറ്റി</a></li><li><a href="http://www.janmabhumidaily.com/jnb/News/64177" rel="bookmark" class="crp_title">ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് പഠിക്കാന്‍ പുതിയ സമിതി</a></li><li><a href="http://www.janmabhumidaily.com/jnb/News/85434" rel="bookmark" class="crp_title">ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ അട്ടിമറിക്കുന്നവര്‍ ഭൂമാഫിയയുടെ സംരക്ഷകര്‍: വി. മുരളീധരന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/58581" rel="bookmark" class="crp_title">അതിരപ്പള്ളി: ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരേ കെ.എസ്.ഇ.ബി</a></li><li><a href="http://www.janmabhumidaily.com/jnb/News/110359" rel="bookmark" class="crp_title">ഗാഡ്ഗില്‍ റിപ്പോര്‍ട്ട്:  കേന്ദ്രാവശ്യം ട്രിബ്യൂണല്‍ തള്ളി</a></li><li><a href="http://www.janmabhumidaily.com/jnb/News/88163" rel="bookmark" class="crp_title">അതിരപ്പിള്ളി : കേരള സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്‌ തുറന്നുകാട്ടി ഗാഡ്ഗില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/56787" rel="bookmark" class="crp_title">അതിരപ്പള്ളി പദ്ധതിയ്ക്ക് അനുമതി നല്‍കരുത് &#8211; മാ‍ധവ് ഗാഡ്‌ഗില്‍ കമ്മിറ്റി</a></li><li><a href="http://www.janmabhumidaily.com/jnb/News/98186" rel="bookmark" class="crp_title">ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ തള്ളിക്കളഞ്ഞത്‌ ആത്മഹത്യാപരം: എം.ടി. രമേശ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/100116" rel="bookmark" class="crp_title">കാലം തെറ്റുന്ന കണിക്കൊന്നകള്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/108576" rel="bookmark" class="crp_title">ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ അട്ടിമറിച്ചു: മാധവ്‌ ഗാഡ്ഗില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/19664" rel="bookmark" class="crp_title">പശ്ചിമഘട്ട റിപ്പോര്‍ട്ടിനെ ആര്‍ക്കാണ്‌ പേടി?</a></li><li><a href="http://www.janmabhumidaily.com/jnb/News/59198" rel="bookmark" class="crp_title">അതിരപ്പിള്ളിയില്‍ കണ്ടത്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/76785" rel="bookmark" class="crp_title">മണ്‍മറയുന്ന കേരളം</a></li><li><a href="http://www.janmabhumidaily.com/jnb/News/107237" rel="bookmark" class="crp_title">ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌: സമഗ്രസമീപനം കൈക്കൊളളുമെന്ന്‌ കസ്തൂരി രംഗന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/76383" rel="bookmark" class="crp_title">ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: കേന്ദ്രത്തിന്റെ പുനപരിശോധനാ ഹര്‍ജി തള്ളി</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/115230/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>വികലമാകരുതാത്ത സ്നേഹം</title>
		<link>http://www.janmabhumidaily.com/jnb/News/115225</link>
		<comments>http://www.janmabhumidaily.com/jnb/News/115225#comments</comments>
		<pubDate>Tue, 21 May 2013 18:06:33 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[VICHARAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=115225</guid>
		<description><![CDATA[വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കോഴിക്കോട്‌ ആകാശവാണി പ്രക്ഷേപണം ചെയ്ത ഒരു ലഘുനാടകം പലപ്പോഴും അനുസ്മരിക്കേണ്ടി വന്നിട്ടുണ്ട്‌. പുതിയ താമസസ്ഥലത്തെത്തിപ്പെട്ട അന്ധനായ യുവാവ്‌ ജോലി സ്ഥലത്തേയ്ക്ക്‌ പോകാന്‍ ബസ്സ്‌ കാത്തുനില്‍ക്കുകയാണ്‌. ഏതുബസ്സിലാണ്‌ കയറേണ്ടതെന്ന്‌ അയാള്‍ക്കറിയില്ല. ചുറ്റും ആളനക്കമുണ്ടെങ്കിലും ആരും സ്വമേധയാ അയാളെ സഹായിക്കുന്നുമില്ല. ഒടുക്കം അടുത്താരോ ഉണ്ട്‌ എന്ന ധാരണയില്‍ തന്റെ സംശയം ഉന്നയിക്കുന്നു. മറുപടി പറയുന്നത്‌ ഒരു യുവതിയാണ്‌. അത്യാവശ്യം ഒന്നുരണ്ടു വാചകങ്ങള്‍ അന്യോന്യം സംസാരിക്കുന്നതോടെ ആ സംഭാഷണം അവസാനിക്കുന്നു. അടുത്ത ദിവസവും ഇതാവര്‍ത്തിക്കുന്നു. ഏതാനും ദിവസങ്ങള്‍കൊണ്ട്‌ അവര്‍ [...]]]></description>
			<content:encoded><![CDATA[<p>വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കോഴിക്കോട്‌ ആകാശവാണി പ്രക്ഷേപണം ചെയ്ത ഒരു ലഘുനാടകം പലപ്പോഴും അനുസ്മരിക്കേണ്ടി വന്നിട്ടുണ്ട്‌. പുതിയ താമസസ്ഥലത്തെത്തിപ്പെട്ട അന്ധനായ യുവാവ്‌ ജോലി സ്ഥലത്തേയ്ക്ക്‌ പോകാന്‍ ബസ്സ്‌ കാത്തുനില്‍ക്കുകയാണ്‌. ഏതുബസ്സിലാണ്‌ കയറേണ്ടതെന്ന്‌ അയാള്‍ക്കറിയില്ല. ചുറ്റും ആളനക്കമുണ്ടെങ്കിലും ആരും സ്വമേധയാ അയാളെ സഹായിക്കുന്നുമില്ല. ഒടുക്കം അടുത്താരോ ഉണ്ട്‌ എന്ന ധാരണയില്‍ തന്റെ സംശയം ഉന്നയിക്കുന്നു. മറുപടി പറയുന്നത്‌ ഒരു യുവതിയാണ്‌. അത്യാവശ്യം ഒന്നുരണ്ടു വാചകങ്ങള്‍ അന്യോന്യം സംസാരിക്കുന്നതോടെ ആ സംഭാഷണം അവസാനിക്കുന്നു. അടുത്ത ദിവസവും ഇതാവര്‍ത്തിക്കുന്നു. ഏതാനും ദിവസങ്ങള്‍കൊണ്ട്‌ അവര്‍ പരിചയപ്പെടുകയും നല്ല സുഹൃത്തുക്കളാവുകയും ചെയ്യുന്നു. യുവാവിന്റെ പരിമിതികള്‍ കണ്ടും കഴിവുകള്‍ കേട്ടും മനസ്സിലാക്കുന്ന യുവതി അയാള്‍ക്ക്‌ താങ്ങാന്‍ വെളിച്ചമില്ലാത്ത ആ കണ്ണുകളുടെ വെളിച്ചമാകാന്‍ സ്വയം തീരുമാനിക്കുമ്പോള്‍ നാടകം അവസാനിക്കുന്നു.<br/><br />
ശ്രോതാക്കള്‍ ആഹ്ലാദത്തോടെ സ്വീകരിച്ച നാടകമായിരുന്നു അത്‌. അന്ധതയെ ശാപമായിക്കണ്ട്‌ മാറ്റിനിര്‍ത്തുന്നതിന്‌ പകരം സന്മനസ്സുകളുടെ സഹകരണത്തോടെ അതിനെ മറികടക്കുകയാണ്‌ വേണ്ടതെന്ന സന്ദേശമാണ്‌ ആ നാടകം ശ്രോതാക്കളിലെത്തിച്ചത്‌. ഏത്‌ മനുഷ്യരിലും ഏതെങ്കിലും തരത്തില്‍ വൈകല്യങ്ങളുണ്ടാകാം. ചിലതൊക്കെ പുറമേയ്ക്ക്‌ കാണുന്നു എന്ന വ്യത്യാസമേയുള്ളൂ. ദൃഷ്ടിഗോചരമായ വൈകല്യങ്ങളില്ലാത്തവരൊക്കെ ന്യൂനതകളൊന്നുമില്ലാത്തവരാണ്‌ എന്ന്‌ ആരും കരുതുകയില്ല എന്ന്‌ മാത്രമല്ല കാഴ്ചയ്ക്കോ കേള്‍വിക്കോ തകരാറുള്ളവര്‍ക്ക്‌ മറ്റുതരത്തിലുള്ള ശേഷികള്‍ കൂടുതലായിരിക്കുമെന്നും തിരിച്ചറിയേണ്ടതുണ്ട്‌.<br/><br />
കാഴ്ച ഒട്ടുമില്ലാത്ത സഹപാഠിയെ വര്‍ഷങ്ങള്‍ക്ക്‌ ശേഷം യാദൃച്ഛികമായി കണ്ടുമുട്ടിയത്‌ ഓര്‍ക്കുന്നു.ഇത്‌ തന്റെ സഹപാഠി തന്നെയല്ലേ എന്ന സംശയത്തോടെ അയാളെ സമീപിച്ച്‌ പേരുവിളിച്ചതും അത്യാഹ്ലാദത്തോടെ കൃത്യമായി ആളെ തിരിച്ചറിഞ്ഞുകൊണ്ട്‌, പ്രതികരണമുണ്ടായി. ഇരുകണ്ണുകള്‍ക്കും കാഴ്ചയുള്ളയാള്‍ക്ക്‌ കണ്ടതില്‍ സംശയമുണ്ടായപ്പോള്‍, കാഴ്ചയില്ലാത്തയാള്‍ക്ക്‌ തന്റെ തിരിച്ചറിവില്‍ ഒട്ടും തെറ്റുപറ്റിയില്ല.<br/><br />
അംഗവൈകല്യം ഒരു കുറ്റമല്ല. പ്രകൃതിയുടെ വികൃതികൊണ്ടോ, രോഗബാധയിലൂടെയോ അപകടത്തിലൂടെയോ ആര്‍ക്ക്‌ ഏത്‌ നേരവും അത്‌ സംഭവിക്കാം. മനുഷ്യന്‌ തന്റെ ഹ്രസ്വജീവിതത്തിനിടയിലെപ്പോഴാണ്‌ വൈകല്യബാധയുണ്ടാവുക എന്ന്‌ നിശ്ചയിക്കാനാവില്ല. ഈ തിരിച്ചറിവ്‌ നമ്മെ ശുദ്ധീകരിക്കാനുതകണം. വൈകല്യമുള്ളവരെ സഹായിക്കാനും അവരെ പ്രചോദിപ്പിക്കാനും സന്നദ്ധതയുണ്ടാകണം.<br/><br />
വികലാംഗരും മറ്റുള്ളവരെപ്പോലെ അവകാശങ്ങളുള്ളവരാണ്‌. വിഭവങ്ങള്‍ അവര്‍ക്കുകൂടിയുള്ളതാണ്‌. സമൂഹജീവിതത്തിന്റെ മുഖ്യധാരയില്‍ എത്തിപ്പെടാന്‍ അവര്‍ക്കും അവസരമുണ്ടാകണം. സഹതാപമല്ല, സഹകരണമാണ്‌ അവര്‍ക്കാവശ്യം.<br/><br />
നീതിശതകത്തില്‍, ഭര്‍തൃഹരി, മനുഷ്യവര്‍ഗത്തെ നാലുവിഭാഗമായി വിവരിക്കുന്നുണ്ട്‌. സ്വന്തം താല്‍പ്പര്യങ്ങളെ ത്യജിച്ചുകൊണ്ട്‌ അന്യര്‍ക്ക്‌ നന്മ ചെയ്യുന്ന പ്രജകളാണ്‌ ഒന്നാമത്തെ വിഭാഗം. അവര്‍ സജ്ജനങ്ങളെന്ന്‌ അറിയപ്പെടുന്നു. അവര്‍ എപ്പോഴും അപരര്‍ക്ക്‌ നന്മ ചെയ്യാന്‍ ശ്രമിക്കുന്നു. അതും സ്വന്തം താല്‍പ്പര്യങ്ങളെ ബലി കഴിച്ചുകൊണ്ട്‌. ഇതൊരു ചെറിയ കൂട്ടമായിരിക്കും.<br/><br />
രണ്ടാമത്തെ കൂട്ടരാണ്‌ സാമാന്യജനങ്ങള്‍. ഇവരും പരനന്മയില്‍ തല്‍പരരാണ്‌. സ്വന്തം താല്‍പ്പര്യങ്ങള്‍ ത്യജിക്കാതെതന്നെ അന്യരെ സഹായിക്കാന്‍ തയ്യാറാകുന്നവര്‍. ഏതു നാട്ടിലും ഇത്തരം ആളുകള്‍ക്കാണ്‌ ഭൂരിപക്ഷം. മറ്റുള്ളവരുടെ താല്‍പ്പര്യങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടേ ഇവര്‍ പ്രവര്‍ത്തിക്കൂ. അവശ്യ സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവരെ സഹായിക്കാതെ ആര്‍ക്കും മുന്നോട്ട്‌ പോകാനാവില്ലെന്ന്‌ അവര്‍ക്കറിയാം. എന്നു മാത്രമല്ല, പരസ്പര സഹകരണത്തില്‍ അടിയുറച്ചു മാത്രമേ ലോകത്തിന്‌ മേല്‍ഗതിയുള്ളൂ എന്ന തിരിച്ചറിവും അവര്‍ക്കുണ്ട്‌. സമൂഹത്തില്‍ കുറെപേര്‍ അംഗവൈകല്യമുള്ളവരാണെങ്കില്‍ അത്‌ മറ്റുള്ളവര്‍ക്കും പ്രയാസമുണ്ടാക്കുമെന്ന ബോധ്യം വിവേകത്തിന്റെ ലക്ഷണമാണ്‌.<br/><br />
പുതിയ വിദ്യാഭ്യാസ അവകാശനിയമം ഇക്കാര്യത്തില്‍ ശ്രദ്ധേയമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്‌. ശാരീരിക-മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക്‌ മറ്റുള്ളവരുടെ അതേ പരിഗണന കിട്ടുന്നുവെന്ന്‌ ഉറപ്പുവരുത്തുകയാണ്‌ നിയമത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസ വകുപ്പും അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കുകയാണ്‌. പരമാവധി കുട്ടികളെ നേരിട്ട്‌ സ്കൂളിലെത്തിക്കുന്നതിനാണ്‌ മുന്‍ഗണന. പ്രത്യേക ഇരിപ്പിടങ്ങള്‍, ചക്രക്കസേരകള്‍, റാമ്പുകള്‍, പ്രത്യേകതരം ടോയ്‌ലറ്റുകള്‍ എന്നിങ്ങനെ അവര്‍ക്കാവശ്യമായ ഭൗതിക സൗകര്യങ്ങള്‍ സ്കൂളില്‍ തന്നെ ഒരുക്കുന്നു. സഹപാഠികളുടെ സഹകരണവും അധ്യാപകരുടെ ഭാഗത്തുനിന്നുള്ള പ്രത്യേക ശ്രദ്ധയും രക്ഷാകര്‍തൃ സമൂഹത്തിന്റെ പരിഗണനയുമാകുന്നതോടെ എന്തുകൊണ്ടും തുല്യരാണെന്ന തോന്നല്‍ അവരിലുണ്ടാകുന്നു. അവര്‍ക്കായി പ്രത്യേക പരിപാടികളും മത്സരങ്ങളുമൊക്കെ നടപ്പാക്കുന്നു. തങ്ങള്‍ മുഖ്യധാരയില്‍ തന്നെയാണെന്ന തിരിച്ചറിവ്‌ അവരെ ആവേശഭരിതരാക്കുകയും ചെയ്യുന്നു.<br/><br />
വികലാംഗര്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പല പരിപാടികളും ആവിഷ്ക്കരിച്ചു നടപ്പാക്കുന്നുണ്ട്‌. എങ്കിലും പലതും ഉദ്ദേശിച്ച ഫലം ചെയ്യുന്നില്ലെന്നാണ്‌ അനുഭവം. അനുയോജ്യമായ തൊഴില്‍ കണ്ടെത്താന്‍ കഴിയാത്തതാണ്‌ പലര്‍ക്കും പ്രശ്നമാകുന്നത്‌. ഇക്കാര്യത്തില്‍ വ്യത്യസ്ത വകുപ്പുകള്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും സംരംഭകര്‍ക്കും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനാകും. ഏറെ തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തുന്ന സംരംഭകര്‍ക്ക്‌ ഇത്ര ശതമാനം പേരെ വികലാംഗരില്‍നിന്ന്‌ നിയമിക്കുമെന്ന്‌ തീരുമാനിക്കാവുന്നതാണ്‌. അവര്‍ക്കായി പ്രത്യേക തൊഴില്‍ സൗകര്യങ്ങള്‍ ചെയ്യാവുന്നതാണ്‌.<br />
അംഗവൈകല്യമുള്ളവരില്‍ ആത്മവിശ്വാസമുണര്‍ത്തുകയെന്നതും പ്രധാനമാണ്‌. വിധിയെ പഴിച്ച്‌ കാലം കഴിക്കുകയല്ല, അതൊരു വെല്ലുവിളിയായെടുത്ത്‌ സധൈര്യം മുന്നോട്ട്‌ പോവുകയാണ്‌ വേണ്ടതെന്ന തന്റേടത്തിന്റെ ചിന്ത അവരിലുണര്‍ത്തണം. പരിമിതികളെ തൃണവല്‍ഗണിച്ചു മുന്നേറി വിജയസോപാനങ്ങളിലെത്തിയവരെ പരിയപ്പെടണം.<br/><br />
മഹാസംഗീതജ്ഞന്‍ ബിഥോവന്റെ കഥ വിശ്വപ്രസിദ്ധമാണ്‌. വെപ്പുകാലുകളുമായി വന്ന്‌ ഒളിമ്പിക്സിലെ ഓട്ടമത്സരത്തില്‍ സമ്മാനം നേടി തിരിച്ചുപോയ ദക്ഷിണാഫ്രിക്കക്കാരന്‍ ഓസ്കര്‍ പിസ്റ്റോറിയസിന്റെ കഥ ആരെയാണ്‌ ആവേശം കൊള്ളിക്കാത്തത്‌. കൃത്രിമക്കാലില്‍ നൃത്തച്ചുവടുകളുമായി സുധാചന്ദ്രന്‍ അരങ്ങില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ കോരിത്തരിപ്പോടെയാണ്‌ പ്രേക്ഷകര്‍ എതിരേറ്റത്‌. ഫുട്ബോള്‍ ഇതിഹാസമായി ആരാധിക്കപ്പെടുന്ന അര്‍ജന്റീനയുടെ ലയണല്‍ മെസ്സി കുട്ടിക്കാലത്ത്‌ പോളിയോബാധിതനായിരുന്നു. ഇന്ന്‌ ഇതിഹാസതാരമായി മെസ്സിയെ വാഴ്ത്തുന്നവര്‍ ശരീരവൈകല്യത്തെ ജയിച്ച മനക്കരുത്തിനെ കൂടിയാണ്‌ വാഴ്ത്തുന്നത്‌.<br/><br />
നമ്മുടെ നാട്ടിലേയ്ക്ക്‌ വന്നാല്‍, ഇതിഹാസ തുല്യമായ ജീവിതം നയിച്ച കെ.പി.കേശവമേനോന്‍ കാഴ്ചശക്തി ഒട്ടുമില്ലാതെയാണ്‌ ദീര്‍ഘകാലം സമൂഹമധ്യത്തില്‍നിന്ന്‌ നാനാതരം പ്രക്ഷോഭപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. ബധിരതയെ പരാജയപ്പെടുത്തിയാണ്‌ മഹാകവി വള്ളത്തോള്‍ കലാമണ്ഡലത്തിന്റെ സംസ്ഥാപനമടക്കമുള്ള മഹല്‍കൃത്യങ്ങള്‍ ചെയ്തത്‌.<br/><br />
നിത്യജീവിതത്തിലെവിടെവെച്ചും സാധാരണക്കാരായ ഇത്തരം സഹോദരങ്ങളെ കണ്ടെന്നുവരാം. ഒരു കൈ സഹായത്തോടൊപ്പം സ്നേഹത്തില്‍ ചാലിച്ച ശുഭാപ്തി വിശ്വാസത്തിന്റെ ഒരു സന്ദേശം കൂടി അവര്‍ക്ക്‌ കൈമാറാന്‍ മറക്കാതിരിക്കുക. ഓര്‍ക്കുക, അങ്ങനെ ചെയ്യുമ്പോള്‍ നാം നീതി പുലര്‍ത്തുന്നത്‌ നമ്മോടുതന്നെയാണ്‌.<br/><br />
<strong>ഡോ. ഗോപി പുതുക്കോട്‌</strong></p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/54593" rel="bookmark" class="crp_title">സ്നേഹവും സന്തോഷവും</a></li><li><a href="http://www.janmabhumidaily.com/jnb/News/112591" rel="bookmark" class="crp_title">എല്ലാത്തിലും ഈശ്വരന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/73643" rel="bookmark" class="crp_title">ഈശ്വരന്‍  നിങ്ങളില്‍ത്തന്നെ</a></li><li><a href="http://www.janmabhumidaily.com/jnb/News/5467" rel="bookmark" class="crp_title">കേവലാനന്ദം</a></li><li><a href="http://www.janmabhumidaily.com/jnb/News/104177" rel="bookmark" class="crp_title">കുരുടന്‍ കുരുടന്‌ വഴികാട്ടിയാല്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/23312" rel="bookmark" class="crp_title">വിദ്യാഭ്യാസത്തില്‍ ആദ്ധ്യാത്മികതയുടെ പങ്ക്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/75937" rel="bookmark" class="crp_title">മൗലികാവകാശം സംരക്ഷിക്കാന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/7261" rel="bookmark" class="crp_title">വിശ്വാസവും  യാഥാര്‍ത്ഥ്യവും</a></li><li><a href="http://www.janmabhumidaily.com/jnb/News/10091" rel="bookmark" class="crp_title">ചാണക്യദര്‍ശനം</a></li><li><a href="http://www.janmabhumidaily.com/jnb/News/10599" rel="bookmark" class="crp_title">പുതിയ ശബ്ദം, പുതിയ ദൗത്യം</a></li><li><a href="http://www.janmabhumidaily.com/jnb/News/41237" rel="bookmark" class="crp_title">ആശുപത്രികളിലെ അടിമപ്പണി</a></li><li><a href="http://www.janmabhumidaily.com/jnb/News/52044" rel="bookmark" class="crp_title">വര്‍ണാശ്രമ ധര്‍മ്മം</a></li><li><a href="http://www.janmabhumidaily.com/jnb/News/71421" rel="bookmark" class="crp_title">ഭജഗോവിന്ദം</a></li><li><a href="http://www.janmabhumidaily.com/jnb/News/26431" rel="bookmark" class="crp_title">മലയാളവും മലയാളിയും</a></li><li><a href="http://www.janmabhumidaily.com/jnb/News/109345" rel="bookmark" class="crp_title">പ്രകൃതി നിയമം</a></li><li><a href="http://www.janmabhumidaily.com/jnb/News/26870" rel="bookmark" class="crp_title">ആദ്ധ്യാത്മികാനന്ദം</a></li><li><a href="http://www.janmabhumidaily.com/jnb/News/110700" rel="bookmark" class="crp_title">ദുരിതങ്ങള്‍ക്ക്‌ അറുതി വരുത്താന്‍ വേണം സീതാലയം</a></li><li><a href="http://www.janmabhumidaily.com/jnb/News/5862" rel="bookmark" class="crp_title">കലങ്ങിമറിയുന്ന ഫ്രഞ്ച്‌ രാഷ്ട്രീയം</a></li><li><a href="http://www.janmabhumidaily.com/jnb/News/52702" rel="bookmark" class="crp_title">ഇരുട്ടറയിലെ കാവ്യാനുഭൂതി</a></li><li><a href="http://www.janmabhumidaily.com/jnb/News/107424" rel="bookmark" class="crp_title">പ്രതീകങ്ങളുടെ ആവശ്യം</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/115225/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>നീരാളിക്കൈകള്‍ വെട്ടിമാറ്റണം</title>
		<link>http://www.janmabhumidaily.com/jnb/News/115227</link>
		<comments>http://www.janmabhumidaily.com/jnb/News/115227#comments</comments>
		<pubDate>Tue, 21 May 2013 18:04:53 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[VICHARAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=115227</guid>
		<description><![CDATA[നീരാളിപ്പിടിത്തം എന്നൊരു പ്രയോഗം മലയാളത്തില്‍ സുപരിചിതമാണ്‌. വെള്ളത്തിലെ ഭീകരനായ നീരാളി തന്റെ നീണ്ട കൈകള്‍ കൊണ്ട്‌ ഇരയെ വരിഞ്ഞുമുറുക്കി കാലപുരിക്കയക്കുന്നതിനെക്കുറിച്ചുള്ളതാണ്‌ അത്‌. ഒരു തരത്തിലും രക്ഷപ്പെടാന്‍ കഴിയാത്തവിധം ശക്തമാണ്‌ നീരാളിയുടെ കൈകള്‍പോലെയുള്ള അവയവം. അതേപോലെ മനുഷ്യരുടെ ഇടയിലും ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. അവരുടെ വലയില്‍പ്പെട്ട്‌ നിസ്സഹായരായി തീരുന്നവര്‍ ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട്‌ ആത്മഹത്യയില്‍ അഭയം തേടുകയാണ്‌. നഗര ഗ്രാമവ്യത്യാസമില്ലാതെ ബ്ലേഡ്മാഫിയ എന്ന ഇത്തരം നീരാളികള്‍ മനുഷ്യരൂപം പൂണ്ട്‌ ആര്‍ത്തട്ടഹസിച്ചു നടക്കുന്നത്‌ സ്ഥിരം കാഴ്ചയാണ്‌. ആര്‍ക്കും അവര്‍ക്കെതിരെ ഒന്നും ചെയ്യാന്‍ [...]]]></description>
			<content:encoded><![CDATA[<p>നീരാളിപ്പിടിത്തം എന്നൊരു പ്രയോഗം മലയാളത്തില്‍ സുപരിചിതമാണ്‌. വെള്ളത്തിലെ ഭീകരനായ നീരാളി തന്റെ നീണ്ട കൈകള്‍ കൊണ്ട്‌ ഇരയെ വരിഞ്ഞുമുറുക്കി കാലപുരിക്കയക്കുന്നതിനെക്കുറിച്ചുള്ളതാണ്‌ അത്‌. ഒരു തരത്തിലും രക്ഷപ്പെടാന്‍ കഴിയാത്തവിധം ശക്തമാണ്‌ നീരാളിയുടെ കൈകള്‍പോലെയുള്ള അവയവം. അതേപോലെ മനുഷ്യരുടെ ഇടയിലും ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. അവരുടെ വലയില്‍പ്പെട്ട്‌ നിസ്സഹായരായി തീരുന്നവര്‍ ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട്‌ ആത്മഹത്യയില്‍ അഭയം തേടുകയാണ്‌. നഗര ഗ്രാമവ്യത്യാസമില്ലാതെ ബ്ലേഡ്മാഫിയ എന്ന ഇത്തരം നീരാളികള്‍ മനുഷ്യരൂപം പൂണ്ട്‌ ആര്‍ത്തട്ടഹസിച്ചു നടക്കുന്നത്‌ സ്ഥിരം കാഴ്ചയാണ്‌. ആര്‍ക്കും അവര്‍ക്കെതിരെ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്‌.<br/><br />
ഏതായാലും അടുത്തിടെ സംസ്ഥാനത്ത്‌ ഇത്തരം നീരാളികള്‍ക്കെതിരെ ശക്തമായ നടപടിയുമായി പൊലീസ്‌ രംഗത്തിറങ്ങിയത്‌ ശുഭോദര്‍ക്കമാണ്‌. സംസ്ഥാന തലസ്ഥാനത്ത്‌ തുടക്കമിട്ട &#8216;ഓപ്പറേഷന്‍ നീരാളി&#8217; ഏറെ പ്രശംസാര്‍ഹമായ രീതിയിലാണ്‌ മുന്നേറുന്നത്‌. കോഴിക്കോട്‌ ജില്ലയിലെ വിവിധഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച പോലീസ്‌ നടപടിയില്‍ ഒട്ടേറെപ്പേര്‍ പിടിയിലായിട്ടുണ്ട്‌. തുകയും തീയതിയും രേഖപ്പെടുത്താത്ത ഒപ്പിട്ട ചെക്കുകളും മുദ്രപത്രങ്ങളും മറ്റ്‌ ഇടപാട്‌ രേഖകളും പോലീസ്‌ പിടിച്ചെടുത്തിട്ടുണ്ട്‌. ഇവയിലൂടെ കണ്ണോടിച്ചാല്‍ തന്നെ കോടികളുടെ ഇടപാട്‌ നടക്കുന്നുണ്ട്‌ എന്ന്‌ വ്യക്തമാണ്‌.<br/><br />
നീരാളിയെപ്പോലെ പ്രവര്‍ത്തിക്കുന്നവരാണ്‌ കൊള്ളപ്പലിശക്ക്‌ പണം കടംകൊടുക്കുന്ന ബ്ലേഡ്‌ മാഫിയ. ഇത്തരം മാഫിയകള്‍ക്ക്‌ ഇല്ലാത്തത്‌ ഒരേയൊരു സംഗതിയാണ്‌; മനുഷ്യത്വം. ഇരയുടെ കഷ്ടപ്പാട്‌ ചൂഷണം ചെയ്ത്‌ തടിച്ചുകൊഴുക്കുന്ന ഇത്തരം ആളുകള്‍ മാനവകുലത്തിനു ഭീഷണി തന്നെയാണ്‌. കോഴിക്കോട്‌ ജില്ലയിലെ കുറ്റ്യാടിയില്‍ ഒരാള്‍ രണ്ടു ലക്ഷം രൂപയാണ്‌ ബ്ലേഡുകാരനില്‍ നിന്ന്‌ പലിശക്കെടുത്തത്‌. നാലുലക്ഷം രൂപ തിരിച്ചടച്ചിട്ടും ഒഴിയാബാധപോലെ ബ്ലേഡുകാരന്‍ ഭീഷണിയുമായി പിറകെ. 20,000 രൂപ കൂടി കൊടുത്തെങ്കിലേ ഇടപാടു തീരൂ എന്നായിരുന്നു ഭീഷണി. ഇതിനെക്കുറിച്ച്‌ സംസാരിക്കാന്‍ ഓട്ടോറിക്ഷ വിളിച്ച്‌ ബ്ലേഡ്കാരനടുത്തെത്തിയപ്പോള്‍ സംസാരിക്കാന്‍ തയ്യാറാവാതെ ഇടപാടുകാരന്‍ വന്ന ഓട്ടോറിക്ഷ പിടിച്ചു വെച്ചു. നികൃഷ്ടമായ തരത്തിലുള്ള ഇത്തരം സംഭവങ്ങള്‍ അനുദിനം നടക്കുന്നത്‌ ആരും അറിയാത്തതല്ല. പക്ഷേ, വേണ്ടപ്പെട്ടവരുടെ ഒത്താശയുള്ളതുകൊണ്ട്‌ നടപടിയെടുക്കാന്‍ കഴിയാതെ വരികയായിരുന്നു.<br/><br />
പെണ്‍കുട്ടികളുടെ വിവാഹത്തിനും വീടു നിര്‍മ്മാണത്തിനും മറ്റ്‌ അത്യാവശ്യങ്ങള്‍ക്കുമായാണ്‌ നാട്ടുകാര്‍ എളുപ്പത്തില്‍ പണം കിട്ടാനായി ബ്ലേഡുകാരെ സമീപിക്കുന്നത്‌. ഇരയെ കിട്ടിക്കഴിഞ്ഞാല്‍ ബ്ലേഡുകാര്‍ക്ക്‌ സന്തോഷമായി. തങ്ങളുടെ ഏത്‌ ഉപാധിയും സ്വീകരിക്കാന്‍ തക്കവണ്ണം ഇര പരുവപ്പെട്ടിരിക്കുകയാണെന്ന്‌ അവര്‍ക്കറിയാം. കടം കൊടുക്കുമ്പോള്‍ തന്നെ ആദ്യ ഗഡു പലിശ വസൂല്‍ ചെയ്തശേഷമാണ്‌ പണം കൊടുക്കുക. ഇങ്ങനെ വാങ്ങുന്ന പണത്തിന്റെ ഇരട്ടിയും അതിന്റെ ഇരട്ടിയും കൊടുത്താല്‍ പോലും ഇടപാട്‌ തീര്‍ക്കാനാവാത്ത അവസ്ഥ വന്നുചേരുന്നു. അന്നന്നത്തെ അന്നത്തിനുവേണ്ടി പണിയെടുക്കുന്ന നിസ്സഹായര്‍ ഒടുവില്‍ കിടപ്പാടം പോലും ബ്ലേഡ്‌ മാഫിയക്ക്‌ തീറെഴുതിക്കൊടുത്ത്‌ പുറമ്പോക്കിലേക്ക്‌ പോകേണ്ടിവരുന്നു. അത്തരം എത്രയോ സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌.<br/><br />
സമൂഹത്തിലെ ദുര്‍ബലര്‍ക്കു വേണ്ടി ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കിയെന്ന്‌ കൊട്ടിഘോഷിക്കുന്ന സര്‍ക്കാറും ആത്യന്തികമായി ഇക്കാര്യങ്ങള്‍ പരിശോധിക്കാത്തതുകൊണ്ടാണ്‌ നീരാളിക്കൈകള്‍ ഇങ്ങനെ നീണ്ടുവരുന്നത്‌. വന്‍ സംവിധാനമുള്ളവര്‍ക്ക്‌ ഏത്‌ ബാങ്കും കൈയയച്ച്‌ വായ്പ അനുവദിക്കുമ്പോള്‍ കര്‍ഷകനും കൂലിപ്പണിക്കാരനും ബാങ്കിനു മുമ്പില്‍ ഭിക്ഷക്കാരെപ്പോലെ കാത്തുനില്‍ക്കേണ്ടിവരുന്നു. ഉന്നതന്മാര്‍ക്ക്‌ ഭവ്യതയോടെ ഇരിപ്പിടം നല്‍കി അവര്‍ക്ക്‌ വേണ്ട സഹായത്തിനായി ഓടി നടക്കുന്ന ബാങ്കുദ്യോഗസ്ഥര്‍ നേരത്തെ സൂചിപ്പിച്ച വിഭാഗത്തെ ആട്ടിപ്പുറത്താക്കുന്നു. ഇതുകൊണ്ടാണ്‌ ബ്ലേഡ്‌ മാഫിയ ഇവിടെ നിസ്സഹായരുടെ ചോരകുടിച്ച്‌ തടിച്ചു കൊഴുക്കുന്നത്‌. ഇത്തരം സംഭവങ്ങളിലെ ഒന്നാം പ്രതി സര്‍ക്കാര്‍ തന്നെയാണ്‌. സമൂഹത്തിലെ അവശര്‍ക്കും ദുര്‍ബലര്‍ക്കും ലളിതമായ വ്യവസ്ഥയില്‍ ന്യായമായ പലിശക്ക്‌ പണം കടംകൊടുക്കാനുള്ള സംവിധാനം ഉണ്ടാവണം. അവരെ സമൂഹത്തിന്റെ മുഖ്യധാരയ്ക്കൊപ്പം ചേര്‍ത്തുപിടിച്ച്‌ കൊണ്ടുപോകാനുള്ള അവസരമൊരുക്കണം. പകരം അത്തരക്കാരെ കാണാതെ പോകുന്ന സംവിധാനമാണിന്നുള്ളത്‌.<br/><br />
ബാങ്കിങ്ങ്ചട്ടങ്ങളും പണമിടപാട്‌ നിയമങ്ങളും കാറ്റില്‍പ്പറത്തി ദിവസപ്പലിശയും മണിക്കൂര്‍ പലിശയും ഈടാക്കുന്ന അനധികൃത സ്ഥാപനങ്ങള്‍ക്ക്‌ താങ്ങും തണലുമായി നില്‍ക്കുന്നത്‌ റിട്ടയര്‍ ചെയ്തവരും അല്ലാത്തവരുമായ ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരും മറ്റുമാണ്‌. അവരൊക്കെ ബിനാമി പേരിലാണ്‌ ഇത്‌ നടത്തുന്നതെന്ന്‌ വ്യക്തവുമാണ്‌. സമൂഹത്തിന്‌ സുരക്ഷയും സംരക്ഷണവും നല്‍കേണ്ടവര്‍ തന്നെയാണ്‌ അതിനെതിരു നില്‍ക്കുന്നതെന്ന വൈരുദ്ധ്യം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഏത്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ഇത്തരം നീരാളികള്‍ സര്‍വതന്ത്ര സ്വാതന്ത്ര്യത്തോടെ സമൂഹത്തില്‍ വാഴുകയാണ്‌. ഇക്കാര്യം ആരും അറിയാത്തതല്ല. പക്ഷേ, നടപടിയെടുക്കേണ്ടിവരുമ്പോള്‍ പലപ്പോഴും മുട്ടുവിറയ്ക്കുന്നു. അഥവാ നടപടി ഉണ്ടായാല്‍ വമ്പന്‍ സ്രാവുകള്‍ വലക്കണ്ണികള്‍ തകര്‍ത്ത്‌ രക്ഷപ്പെടുന്നു. പരല്‍മീനുകള്‍ മാത്രം പിടിയിലാവുന്നു.<br/><br />
ഇപ്പോള്‍ തുടങ്ങിയിരിക്കുന്ന &#8216;ഓപ്പറേഷന്‍ നീരാളി&#8217; പതിവില്‍ നിന്ന്‌ വ്യത്യസ്തമായ രീതികളുമായി മുന്നേറിയാല്‍ മാത്രമേ ബ്ലേഡ്‌ മാഫിയകളുടെ അഴിഞ്ഞാട്ടത്തിന്‌ അവസാനമാവൂ. ഇത്തരക്കാര്‍ക്ക്‌ ഒത്താശ ചെയ്യുന്ന സകല വമ്പന്മാരും പിടിയിലാവണം. മയക്കുമരുന്ന്‌ മാഫിയകള്‍ക്കെതിരെയുള്ള നടപടികള്‍ പോലെ തന്നെയാവണം ഇതും. കണ്ണീരുചാലിട്ട ദരിദ്രമുഖങ്ങളാവണം അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ മനസ്സില്‍ ഉണ്ടായിരിക്കേണ്ടത്‌. അല്ലാതെ സ്വാധീനവും സൗകര്യവും ആകരുത്‌. കര്‍ശന നടപടികളുമായി മുന്നോട്ടുപോവുന്ന ഉദ്യോഗസ്ഥന്മാര്‍ക്ക്‌ നുകംവെക്കാന്‍ സര്‍ക്കാറും തയ്യാറാവരുത്‌. എല്ലാം കലങ്ങിത്തെളിയും വരെ കാത്തിരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മൂന്നാം വര്‍ഷത്തിലേക്കു കടക്കുന്ന യുഡിഎഫ്‌ സര്‍ക്കാര്‍ പ്രോഗ്രസ്സ്‌ കാര്‍ഡുമായി പരസ്യത്തിലൂടെ രംഗത്തെത്തിയിരിക്കുന്ന അന്തരീക്ഷത്തില്‍ ബ്ലേഡ്‌ മാഫിയകള്‍ക്കെതിരെ അതിശക്തമായ നടപടിക്കുവേണം തയ്യാറാകാന്‍. അങ്ങനെ വന്നാല്‍ ജനങ്ങളുടെ ഹൃദയത്തില്‍ ആ പ്രോഗ്രസ്കാര്‍ഡ്‌ സ്വയം പതിക്കപ്പെടും. അല്ലാതുള്ള ഏതു പരസ്യവും വെള്ളത്തില്‍ വരച്ച വര പോലെയാവും.</p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/59232" rel="bookmark" class="crp_title">ആലുവായില്‍ വീണ്ടും ബ്ലേഡ്മാഫിയ  തഴച്ചുവളരുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/100114" rel="bookmark" class="crp_title">സമൂഹമനസ്സില്‍ ശുദ്ധീകരണംവേണം</a></li><li><a href="http://www.janmabhumidaily.com/jnb/News/6862" rel="bookmark" class="crp_title">ബ്ലേഡ്‌ മാഫിയക്കെതിരെ അന്വേഷണം ആരംഭിച്ചു കൗണ്‍സിലര്‍മാര്‍ക്കും പങ്കെന്ന്‌ സൂചന</a></li><li><a href="http://www.janmabhumidaily.com/jnb/News/35493" rel="bookmark" class="crp_title">മണല്‍- ബ്ലേഡ്‌ മാഫിയാബന്ധമുള്ള  പോലീസുദ്യോഗസ്ഥര്‍ക്ക്‌ എതിരെ നടപടി ആരംഭിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/16033" rel="bookmark" class="crp_title">കുറ്റ്യാടിയിലെ സംഘര്‍ഷം</a></li><li><a href="http://www.janmabhumidaily.com/jnb/News/84709" rel="bookmark" class="crp_title">ചൂണ്ടി മേഖലയില്‍ മയക്കുമരുന്ന്‌  മാഫിയ താവളമൊരുക്കുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/69621" rel="bookmark" class="crp_title">ബിവറേജസിന്റെ തീവെട്ടിക്കൊള്ള</a></li><li><a href="http://www.janmabhumidaily.com/jnb/News/32016" rel="bookmark" class="crp_title">സ്ത്രീസമൂഹത്തിന്റെ രക്ഷയ്ക്ക്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/81409" rel="bookmark" class="crp_title">തീവ്രവാദം പുതുവഴിയിലൂടെ</a></li><li><a href="http://www.janmabhumidaily.com/jnb/News/2987" rel="bookmark" class="crp_title">ബിനാമി ഇടപാടുകള്‍ നിയന്ത്രിക്കാന്‍ നിയമം വരുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/91150" rel="bookmark" class="crp_title">ആയിരം പേരുള്ള പെണ്‍കുട്ടി</a></li><li><a href="http://www.janmabhumidaily.com/jnb/News/97344" rel="bookmark" class="crp_title">മത്സ്യത്തൊഴിലാളികളുടെ ദുരിതം</a></li><li><a href="http://www.janmabhumidaily.com/jnb/News/1374" rel="bookmark" class="crp_title">ക്രമസമാധാനം പാലിക്കണമെങ്കില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/36932" rel="bookmark" class="crp_title">ഉണരേണ്ടത്‌  സമൂഹ മനസ്സാക്ഷി</a></li><li><a href="http://www.janmabhumidaily.com/jnb/News/90259" rel="bookmark" class="crp_title">യുപി സര്‍ക്കാരിന്‌ മായാവതിയുടെ രൂക്ഷ വിമര്‍ശനം</a></li><li><a href="http://www.janmabhumidaily.com/jnb/News/6368" rel="bookmark" class="crp_title">അദ്ദേഹം രാജിക്കത്ത്‌ നല്‍കി. ദുരിതമാവുന്ന &#8216;മാപ്പ്‌&#8217; പദ്ധതി</a></li><li><a href="http://www.janmabhumidaily.com/jnb/News/39061" rel="bookmark" class="crp_title">ഭീതിയുണര്‍ത്തുന്ന മുല്ലപ്പെരിയാര്‍ റിപ്പോര്‍ട്ട്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/77331" rel="bookmark" class="crp_title">ബലാത്സംഗം പെണ്‍കുട്ടികളുടെ സമ്മതത്തോടെയെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/81151" rel="bookmark" class="crp_title">കോടതിമുറ്റത്ത്‌ ഓട്ടോറിക്ഷകളുടെ  അനധികൃത പാര്‍ക്കിംഗ്‌; പോലീസ്‌ കേസെടുത്തു</a></li><li><a href="http://www.janmabhumidaily.com/jnb/News/97345" rel="bookmark" class="crp_title">വ്യവഹാരക്കുരുക്ക്‌ അഴിക്കാന്‍</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/115227/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>സിഎജി റിപ്പോര്‍ട്ട്‌ ചോര്‍ത്താനാകില്ലെന്ന്‌ വിനോദ്‌ റായ്‌</title>
		<link>http://www.janmabhumidaily.com/jnb/News/115223</link>
		<comments>http://www.janmabhumidaily.com/jnb/News/115223#comments</comments>
		<pubDate>Tue, 21 May 2013 18:01:54 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[DESHEEYAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=115223</guid>
		<description><![CDATA[ന്യൂദല്‍ഹി: സിഎജി ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ ചോര്‍ത്താനാകില്ലെന്ന്‌ സ്ഥാനമൊഴിഞ്ഞ വിനോദ്‌ റായ്‌. പാര്‍ലമെന്റ്‌ മേശപ്പുറത്തു വയ്ക്കുന്നതുവരെ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ ഒരാളും കാണില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിനെ വിവാദത്തില്‍ മുക്കിയ ടുജി സ്പെക്ട്രം ഇടപാട്‌, കല്‍ക്കരി കുഭംകോണം എന്നിവയെക്കുറിച്ചുള്ള സിഎജിയുടെ ഓഡിറ്റ്‌ റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തിക്കൊടുത്തത്‌ താനാണെന്ന ആരോപണത്തോട്‌ പ്രതികരിക്കുകയായിരുന്നു വിനോദ്‌ റായ്‌. വിവരാവകാശനിയമപ്രകാരം ഓഡിറ്റ്‌ പ്രോസസിനെക്കുറിച്ച്‌ ആരെങ്കിലും ചോദ്യമുന്നയിച്ചാല്‍ ഉത്തരം നല്‍കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും അത്‌ ചോര്‍ത്തിക്കൊടുക്കലല്ലെന്നും വിനോദ്‌ റായിപറഞ്ഞു. പാര്‍ലമെന്റിലെത്തുന്നതിന്‌ മുമ്പ്‌ റിപ്പോര്‍ട്ട്‌ ആരുടെയും കയ്യിലെത്തില്ല എന്നു ചൂണ്ടിക്കാട്ടി [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/vinod_rai.jpg"><img src="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/vinod_rai-300x231.jpg" alt="" title="vinod_rai" width="300" height="231" class="alignleft size-medium wp-image-115224" /></a>ന്യൂദല്‍ഹി: സിഎജി ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ ചോര്‍ത്താനാകില്ലെന്ന്‌ സ്ഥാനമൊഴിഞ്ഞ വിനോദ്‌ റായ്‌. പാര്‍ലമെന്റ്‌ മേശപ്പുറത്തു വയ്ക്കുന്നതുവരെ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ ഒരാളും കാണില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിനെ വിവാദത്തില്‍ മുക്കിയ ടുജി സ്പെക്ട്രം ഇടപാട്‌, കല്‍ക്കരി കുഭംകോണം എന്നിവയെക്കുറിച്ചുള്ള സിഎജിയുടെ ഓഡിറ്റ്‌ റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തിക്കൊടുത്തത്‌ താനാണെന്ന ആരോപണത്തോട്‌ പ്രതികരിക്കുകയായിരുന്നു വിനോദ്‌ റായ്‌. വിവരാവകാശനിയമപ്രകാരം ഓഡിറ്റ്‌ പ്രോസസിനെക്കുറിച്ച്‌ ആരെങ്കിലും ചോദ്യമുന്നയിച്ചാല്‍ ഉത്തരം നല്‍കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും അത്‌ ചോര്‍ത്തിക്കൊടുക്കലല്ലെന്നും വിനോദ്‌ റായിപറഞ്ഞു. പാര്‍ലമെന്റിലെത്തുന്നതിന്‌ മുമ്പ്‌ റിപ്പോര്‍ട്ട്‌ ആരുടെയും കയ്യിലെത്തില്ല എന്നു ചൂണ്ടിക്കാട്ടി താന്‍ പ്രധാനമന്ത്രിക്ക്‌ കത്തയച്ചിരുന്നതായും വിനോദ്‌ റായ്‌ വ്യക്തമാക്കി. </p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/3567" rel="bookmark" class="crp_title">സ്പെക്ട്രം, പെട്രോളിയം കുംഭകോണങ്ങള്‍ അന്വേഷിക്കാന്‍ അധികാരമുണ്ട്‌: സിഎജി</a></li><li><a href="http://www.janmabhumidaily.com/jnb/News/36109" rel="bookmark" class="crp_title">പത്മ അവാര്‍ഡ്‌ പരിശോധന സിഎജി ഉപേക്ഷിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/99605" rel="bookmark" class="crp_title">കേന്ദ്രസര്‍ക്കാരിന്‌ സിഎജിയുടെ മുന്നറിയിപ്പ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/74573" rel="bookmark" class="crp_title">അഴിമതി ആരോപണത്തില്‍ ഉറച്ച്‌ സിഎജി</a></li><li><a href="http://www.janmabhumidaily.com/jnb/News/27286" rel="bookmark" class="crp_title">ജെപിസിയില്‍ വീണ്ടും ഹാജരാകാമെന്ന്‌ സിഎജി</a></li><li><a href="http://www.janmabhumidaily.com/jnb/News/115110" rel="bookmark" class="crp_title">അധികാരകേന്ദ്രങ്ങളെ വിറപ്പിച്ച റായ്‌ പടിയിറങ്ങുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/98744" rel="bookmark" class="crp_title">സിഎജി സ്ഥാനത്തേക്ക്‌ മൂന്ന്‌ പേര്‍ പരിഗണനയില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/98023" rel="bookmark" class="crp_title">റബ്ബര്‍ സ്റ്റാമ്പല്ല: കേന്ദ്രസര്‍ക്കാരിന്‌ സിഎജിയുടെ മുന്നറിയിപ്പ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/115219" rel="bookmark" class="crp_title">സിഎജി നിയമനം ഭരണഘടനാവിരുദ്ധമെന്ന്‌ പ്രശാന്ത്‌ ഭൂഷണ്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/79120" rel="bookmark" class="crp_title">കരസേനയില്‍ കോടികളുടെ ധൂര്‍ത്തെന്ന്‌ സിഎജി</a></li><li><a href="http://www.janmabhumidaily.com/jnb/News/84291" rel="bookmark" class="crp_title">സിഎജിയെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ്‌ ഗൂഢാലോചന</a></li><li><a href="http://www.janmabhumidaily.com/jnb/News/70536" rel="bookmark" class="crp_title">കല്‍ക്കരി കുംഭകോണം: പൊതുചര്‍ച്ചക്കില്ലെന്ന്‌ സിഎജി</a></li><li><a href="http://www.janmabhumidaily.com/jnb/News/84762" rel="bookmark" class="crp_title">സിഎജി റിപ്പോര്‍ട്ട്‌: ജോഷിക്ക്‌ പങ്കില്ലെന്ന്‌ ആര്‍.പി. സിംഗ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/11353" rel="bookmark" class="crp_title">കോമണ്‍വെല്‍ത്ത്‌: സിഎജി റിപ്പോര്‍ട്ട്‌ കേന്ദ്രത്തിന്‌ തിരിച്ചടി</a></li><li><a href="http://www.janmabhumidaily.com/jnb/News/76777" rel="bookmark" class="crp_title">സര്‍ക്കാരിന്റെ ശത്രുവല്ല സിഎജി: ചിദംബരം</a></li><li><a href="http://www.janmabhumidaily.com/jnb/News/30085" rel="bookmark" class="crp_title">സുബ്രഹ്മണ്യന്‍സ്വാമിയുടെ വായടപ്പിക്കാന്‍ കേന്ദ്രത്തിന്റെ ഹര്‍ജി</a></li><li><a href="http://www.janmabhumidaily.com/jnb/News/85445" rel="bookmark" class="crp_title">പ്രതിരോധവകുപ്പിന്റെ പദ്ധതികളിലും വന്‍ക്രമക്കേടെന്ന്‌ സിഎജി</a></li><li><a href="http://www.janmabhumidaily.com/jnb/News/12213" rel="bookmark" class="crp_title">മായാവതി 66 കോടി ധൂര്‍ത്തടിച്ചെന്ന്‌ സിഎജി</a></li><li><a href="http://www.janmabhumidaily.com/jnb/News/534" rel="bookmark" class="crp_title">പിഎസി റിപ്പോര്‍ട്ട്‌ മടക്കിയത്‌ കാരണംകാണിക്കാതെ: ജോഷി</a></li><li><a href="http://www.janmabhumidaily.com/jnb/News/110083" rel="bookmark" class="crp_title">ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയില്‍ 13,000 കോടി രൂപയുടെ ക്രമക്കേട്‌</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/115223/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>അമേരിക്കയില്‍ ടൊര്‍ണാഡോ; നൂറോളം പേര്‍ കൊല്ലപ്പെട്ടു</title>
		<link>http://www.janmabhumidaily.com/jnb/News/115215</link>
		<comments>http://www.janmabhumidaily.com/jnb/News/115215#comments</comments>
		<pubDate>Tue, 21 May 2013 18:01:09 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[VIDESHAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=115215</guid>
		<description><![CDATA[ഒക്ലാഹോമാ: അമേരിക്കയിലെ മൂറെയുടെ പ്രാന്തപ്രദേശത്തുണ്ടായ ടൊര്‍ണാഡോയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറിനടുത്തായി. ഇവരില്‍ 20 സ്കൂള്‍ വിദ്യാര്‍ത്ഥകളുണ്ട്‌. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റില്‍ വീടുകളും സ്കൂളുകളും വലിയ കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ്‌, (ഇന്‍ഡ്യന്‍ സമയം അര്‍ദ്ധ രാത്രികഴിഞ്ഞ്‌) ഉണ്ടായ ടൊര്‍ണാഡോയില്‍ മുമ്പില്ലാത്ത വിധം നാശനഷ്ടമുണ്ടായി. ഇരുട്ടത്ത്‌ രക്ഷാ പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടു. ജീവന്‍ രക്ഷിക്കാന്‍ നിരത്തുകളില്‍ രക്ഷപ്പെട്ടോടുന്ന ജനക്കൂട്ടത്തെ കാണാമായിരുന്നു. മിസ്സൗറിയിലെ ജോപ്ലിനില്‍ ഉണ്ടായ ടൊര്‍ണാഡോവില്‍ 161 പേര്‍ കൊല്ലപ്പെട്ട രണ്ടു [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/us.jpg"><img src="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/us-300x223.jpg" alt="" title="us" width="300" height="223" class="alignleft size-medium wp-image-115220" /></a>ഒക്ലാഹോമാ: അമേരിക്കയിലെ മൂറെയുടെ പ്രാന്തപ്രദേശത്തുണ്ടായ ടൊര്‍ണാഡോയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറിനടുത്തായി. ഇവരില്‍ 20 സ്കൂള്‍ വിദ്യാര്‍ത്ഥകളുണ്ട്‌. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റില്‍ വീടുകളും സ്കൂളുകളും വലിയ കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ്‌, (ഇന്‍ഡ്യന്‍ സമയം അര്‍ദ്ധ രാത്രികഴിഞ്ഞ്‌) ഉണ്ടായ ടൊര്‍ണാഡോയില്‍ മുമ്പില്ലാത്ത വിധം നാശനഷ്ടമുണ്ടായി. ഇരുട്ടത്ത്‌ രക്ഷാ പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടു. ജീവന്‍ രക്ഷിക്കാന്‍ നിരത്തുകളില്‍ രക്ഷപ്പെട്ടോടുന്ന ജനക്കൂട്ടത്തെ കാണാമായിരുന്നു. മിസ്സൗറിയിലെ ജോപ്ലിനില്‍ ഉണ്ടായ ടൊര്‍ണാഡോവില്‍ 161 പേര്‍ കൊല്ലപ്പെട്ട രണ്ടു വര്‍ഷം മുമ്പത്തെ സംഭവത്തിനുശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണിത്‌.<br/><br />
ഡോക്ടര്‍മാരുടെ സംഘം 51 മരണം സ്ഥിരീകരിച്ചിട്ടുണ്ട്‌. മരിച്ചവരില്‍ 20 പേര്‍ വിദ്യാര്‍ത്ഥികളാണ്‌. 230 ലേറെപേര്‍ പരിക്കേറ്റ്‌ ചികിത്സക്കെത്തിയിട്ടുണ്ട്‌. ഇവരില്‍ 45 പേര്‍ വിദ്യാര്‍ത്ഥികളാണ്‌. പ്ലാസാ ടവേഴ്സ്‌ എലിമെന്ററി സ്കൂളിന്റെ തകര്‍ന്ന അവശിഷ്ടങ്ങളില്‍നിന്ന്‌ ഡസനോളം വിദ്യാര്‍ത്ഥികളെ തെരച്ചില്‍ സംഘം രക്ഷപ്പെടുത്തി. ഈ സ്കൂളിനാണ്‌ ടൊര്‍ണാഡോ ആക്രമണം നേരിട്ടുണ്ടായത്‌.<br/><br />
ദുരന്തത്തിന്‌ 16 മിനിട്ടു മുമ്പ്‌ കാലാവസ്ഥാ മുന്നറിയിപ്പുകാര്‍ ഇത്തരമൊരു വന്‍കാറ്റിനുള്ള സാധ്യത അറിയിച്ചിരുന്നു. എന്നാല്‍ അതിനനുസരിച്ചുള്ള കരുതല്‍ പ്രവര്‍ത്തനത്തിനുള്ള സാവകാശം കിട്ടിയില്ല. നാഷണല്‍ ഗാര്‍ഡ്‌, യുഎസ്‌ ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ്‌ ഏജന്‍സി തുടങ്ങിയവ സജീവമായി രക്ഷാ പ്രവര്‍ത്തനങ്ങളിലുണ്ട്‌. യുഎസ്‌ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ സുരക്ഷാ ആവശ്യങ്ങള്‍ക്കു മാത്രമായി പരിമിതമായ വിമാന സര്‍വീസ്‌ പ്രദേശത്തേക്കു നടത്തുന്നുണ്ട്‌. <br/><br />
ഇതേ പ്രദേശത്ത്‌ 1999 മെയ്‌ മാസം ഉണ്ടായ കൊടുങ്കാറ്റില്‍ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്നുണ്ടായ കാറ്റിന്‌ മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയായിരുന്നു. </p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/114436" rel="bookmark" class="crp_title">ഇറാഖില്‍ സ്‌ഫോടന പരമ്പര: മരണം 72 ആയി</a></li><li><a href="http://www.janmabhumidaily.com/jnb/News/115129" rel="bookmark" class="crp_title">ചുഴലിക്കാറ്റ്: ഒക്‍ലഹോമയില്‍ മരിച്ചവരുടെ എണ്ണം 91 ആയി</a></li><li><a href="http://www.janmabhumidaily.com/jnb/News/108997" rel="bookmark" class="crp_title">ബാഗ്ദാദില്‍ സ്‌ഫോടനം: 27 മരണം</a></li><li><a href="http://www.janmabhumidaily.com/jnb/News/66777" rel="bookmark" class="crp_title">നേപ്പാളില്‍ വാഹനാപകടം;15 ഇന്ത്യാക്കാര്‍ മരിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/86641" rel="bookmark" class="crp_title">ഫിലിപ്പീന്‍സില്‍ ബോഫാ ചുഴലിക്കാറ്റില്‍ മരണം 325 ആയി</a></li><li><a href="http://www.janmabhumidaily.com/jnb/News/104961" rel="bookmark" class="crp_title">ടിബറ്റില്‍ മണ്ണിടിച്ചില്‍; 83 പേര്‍ കൊല്ലപ്പെട്ടു</a></li><li><a href="http://www.janmabhumidaily.com/jnb/News/95737" rel="bookmark" class="crp_title">ബ്രസീലിലെ തീപിടിത്തം: മരണം 233 ആയി</a></li><li><a href="http://www.janmabhumidaily.com/jnb/News/109263" rel="bookmark" class="crp_title">ചൈനയില്‍ ശക്തമായ ഭൂചലനം: മരണം 100 കവിഞ്ഞു</a></li><li><a href="http://www.janmabhumidaily.com/jnb/News/17316" rel="bookmark" class="crp_title">ജപ്പാനില്‍ ടലാസ് കൊടുങ്കാറ്റ് ; 15 മരണം</a></li><li><a href="http://www.janmabhumidaily.com/jnb/News/97940" rel="bookmark" class="crp_title">ഇറാക്കില്‍ കാര്‍ ബോംബ് സ്ഫോടനം: 26 മരണം</a></li><li><a href="http://www.janmabhumidaily.com/jnb/News/45975" rel="bookmark" class="crp_title">യു.എസില്‍ ചുഴലിക്കാറ്റ്‌: എട്ട്‌ പേര്‍ മരിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/64802" rel="bookmark" class="crp_title">നേപ്പാളില്‍ വീണ്ടും ബസപകടം: 9 മരണം</a></li><li><a href="http://www.janmabhumidaily.com/jnb/News/96906" rel="bookmark" class="crp_title">ഇറാഖില്‍ ചാവേറാക്രമണം: 30 മരണം</a></li><li><a href="http://www.janmabhumidaily.com/jnb/News/18892" rel="bookmark" class="crp_title">അംഗോളയില്‍ സൈനിക വിമാനം തകര്‍ന്ന് 17 മരണം</a></li><li><a href="http://www.janmabhumidaily.com/jnb/News/106468" rel="bookmark" class="crp_title">ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം</a></li><li><a href="http://www.janmabhumidaily.com/jnb/News/111323" rel="bookmark" class="crp_title">ഇറാക്കില്‍ മൂന്ന് കാര്‍ ബോംബ് സ്‌ഫോടനങ്ങള്‍: 29 മരണം</a></li><li><a href="http://www.janmabhumidaily.com/jnb/News/104697" rel="bookmark" class="crp_title">പെറുവില്‍ ബസ്സ് കൊക്കയിലേക്ക് മറിഞ്ഞു: 24 പേര്‍ മരിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/39288" rel="bookmark" class="crp_title">അഫ്‌ഗാനില്‍ ഇരട്ട സ്ഫോടനം, 16 മരണം</a></li><li><a href="http://www.janmabhumidaily.com/jnb/News/91673" rel="bookmark" class="crp_title">കൊളറാഡോയില്‍ വെടിവെയ്പ്: നാലു പേര്‍ കൊല്ലപ്പെട്ടു</a></li><li><a href="http://www.janmabhumidaily.com/jnb/News/59689" rel="bookmark" class="crp_title">സ്റ്റീല്‍പ്ലാന്റില്‍ തീപ്പിടിത്തം: 15 പേര്‍ മരിച്ചു</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/115215/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>സിഎജി നിയമനം ഭരണഘടനാവിരുദ്ധമെന്ന്‌ പ്രശാന്ത്‌ ഭൂഷണ്‍</title>
		<link>http://www.janmabhumidaily.com/jnb/News/115219</link>
		<comments>http://www.janmabhumidaily.com/jnb/News/115219#comments</comments>
		<pubDate>Tue, 21 May 2013 18:00:50 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[DESHEEYAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=115219</guid>
		<description><![CDATA[ന്യൂദല്‍ഹി: സ്ഥാനമൊഴിഞ്ഞ സിഎജി വിനോദ്‌ റായിക്ക്‌ പകരം ചുമതലയേല്‍ക്കുന്ന ശശികാന്ത്‌ ശര്‍മ്മയുടെ നിയമനം ഭരണഘടനാവിരുദ്ധമാണെന്ന്‌ മുതിര്‍ന്ന അഭിഭാഷകനും ആം ആത്മി പാര്‍ട്ടി നേതാവുമായ പ്രശാന്ത്‌ ഭൂഷണ്‍. പ്രതിരോധ സെക്രട്ടറിയാണ്‌ ശശികാന്ത്‌ ശര്‍മ്മ. 2003-10 കാലയളവില്‍ പ്രതിരോധ മന്ത്രാലയത്തില്‍ അക്വിസിഷന്‍ ഡയറക്ടര്‍ ജനറലായിരുന്നു ശര്‍മ്മയെന്നും ഇക്കാലയളവിലാണ്‌ അഗസ്ത വെസ്റ്റ്ലാന്‍ഡ്‌ ഹെലികോപ്ടര്‍ അഴിമതി നടന്നിട്ടുള്ളതെന്നും പ്രശാന്ത്‌ ഭൂഷണ്‍ ചൂണ്ടിക്കാട്ടി. ഈ അഴിമതികളെക്കുറിച്ചുള്ള അന്വേഷണം നടക്കുമ്പോഴാണ്‌ ശശികാന്ത്‌ ശര്‍മ്മ സിഎജി ആകുന്നത്‌. തന്റെ കാലയളവില്‍ ഹെലികോപ്ടര്‍ വാങ്ങിയതില്‍ സത്യസന്ധമായ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ [...]]]></description>
			<content:encoded><![CDATA[<p>ന്യൂദല്‍ഹി: സ്ഥാനമൊഴിഞ്ഞ സിഎജി വിനോദ്‌ റായിക്ക്‌ പകരം ചുമതലയേല്‍ക്കുന്ന ശശികാന്ത്‌ ശര്‍മ്മയുടെ നിയമനം ഭരണഘടനാവിരുദ്ധമാണെന്ന്‌ മുതിര്‍ന്ന അഭിഭാഷകനും ആം ആത്മി പാര്‍ട്ടി നേതാവുമായ പ്രശാന്ത്‌ ഭൂഷണ്‍. പ്രതിരോധ സെക്രട്ടറിയാണ്‌ ശശികാന്ത്‌ ശര്‍മ്മ. 2003-10 കാലയളവില്‍ പ്രതിരോധ മന്ത്രാലയത്തില്‍ അക്വിസിഷന്‍ ഡയറക്ടര്‍ ജനറലായിരുന്നു ശര്‍മ്മയെന്നും ഇക്കാലയളവിലാണ്‌ അഗസ്ത വെസ്റ്റ്ലാന്‍ഡ്‌ ഹെലികോപ്ടര്‍ അഴിമതി നടന്നിട്ടുള്ളതെന്നും പ്രശാന്ത്‌ ഭൂഷണ്‍ ചൂണ്ടിക്കാട്ടി. ഈ അഴിമതികളെക്കുറിച്ചുള്ള അന്വേഷണം നടക്കുമ്പോഴാണ്‌ ശശികാന്ത്‌ ശര്‍മ്മ സിഎജി ആകുന്നത്‌. തന്റെ കാലയളവില്‍ ഹെലികോപ്ടര്‍ വാങ്ങിയതില്‍ സത്യസന്ധമായ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കാന്‍ ശര്‍മ്മക്ക്‌ എങ്ങനെ കഴിയുമെന്നും പ്രശാന്ത്‌ ഭൂഷണ്‍ ചോദിച്ചു.<br/><br />
ഒരു ഉദ്യോഗസ്ഥന്‍ ഇത്രയും നീണ്ടനാള്‍ ഒരേ മന്ത്രാലയത്തില്‍ തുടരുന്നത്‌ അസാധാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ശര്‍മ്മയുടെ നിയമനത്തെ കോടതിയില്‍ചോദ്യം ചെയ്യാന്‍ ആംആത്മി പാര്‍ട്ടി ആലോചിക്കുന്നുണ്ടെന്നും ഭൂഷണ്‍ പറഞ്ഞു. പാമോലിന്‍ കേസില്‍ ആരോപണ വിധേയനായ പി.ജെ.തോമസിനെ ചീഫ്‌ വിജിലന്‍സ്‌ കമ്മീഷണറായി നിയമിക്കുന്നത്‌ സുപ്രീംകോടതി തടഞ്ഞ കാര്യവും പ്രശാന്ത്‌ ഭൂഷണ്‍ ഓര്‍മ്മിപ്പിച്ചു. മുന്‍ സിഎജിമാരുടെധീരമായ നിലപാടുകളെ അഭിനന്ദിച്ച പ്രശാന്ത്‌ ഭൂഷണ്‍ ജനാധിപത്യത്തിന്റെ കാവല്‍ക്കാരായ സിഎജി പോലുള്ളവരുടെ നിയമനം സുതാര്യമല്ലാതെ നടത്തുന്ന കേന്ദ്രസര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കാനും മറന്നില്ല. </p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/96950" rel="bookmark" class="crp_title">പ്ലൈവുഡ്‌ മലിനീകരണം: സുപ്രീം കോടതി ഉത്തരവുകള്‍ മാനിക്കണമെന്ന്‌ പ്രശാന്ത്‌ ഭൂഷണ്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/17177" rel="bookmark" class="crp_title">പ്രശാന്ത്‌ ഭൂഷണെതിരെ അവകാശലംഘന നോട്ടീസ്</a></li><li><a href="http://www.janmabhumidaily.com/jnb/News/24287" rel="bookmark" class="crp_title">പ്രശാന്ത് ഭൂഷണെ മര്‍ദ്ദിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/57494" rel="bookmark" class="crp_title">ഹസാരെ സംഘത്തിന്‌  വിമര്‍ശനം</a></li><li><a href="http://www.janmabhumidaily.com/jnb/News/24506" rel="bookmark" class="crp_title">പ്രശാന്ത്‌ ഭൂഷന്റെ അഭിപ്രായം വ്യക്തിപരം: ഹസാരെ</a></li><li><a href="http://www.janmabhumidaily.com/jnb/News/39501" rel="bookmark" class="crp_title">ജസ്റ്റിസ്‌ കെ.ജി.ബിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി</a></li><li><a href="http://www.janmabhumidaily.com/jnb/News/49683" rel="bookmark" class="crp_title">ടട്ര ഇടപാട്: സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം</a></li><li><a href="http://www.janmabhumidaily.com/jnb/News/24389" rel="bookmark" class="crp_title">ഹസാരെ സംഘത്തിന്‌ നേരെ വീണ്ടും ആക്രമണം</a></li><li><a href="http://www.janmabhumidaily.com/jnb/News/16863" rel="bookmark" class="crp_title">പ്രമേയം പാസാക്കാനാവില്ലെന്ന്‌ സര്‍ക്കാര്‍; തര്‍ക്കം തുടരുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/53142" rel="bookmark" class="crp_title">മാവോയിസ്റ്റുകളുമായി മധ്യസ്ഥതയ്ക്കില്ല &#8211; പ്രശാന്ത് ഭൂഷണ്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/14557" rel="bookmark" class="crp_title">ജയിലില്‍ നിന്നും ഇറങ്ങില്ലെന്ന് അണ്ണാ ഹസാരെ</a></li><li><a href="http://www.janmabhumidaily.com/jnb/News/57055" rel="bookmark" class="crp_title">കേന്ദ്രമന്ത്രിമാര്‍ക്കെതിരെ ഹസാരെ സംഘം</a></li><li><a href="http://www.janmabhumidaily.com/jnb/News/107516" rel="bookmark" class="crp_title">ഭരത്‌ ഭൂഷണ്‍ അടുത്ത ചീഫ്‌ സെക്രട്ടറി</a></li><li><a href="http://www.janmabhumidaily.com/jnb/News/99262" rel="bookmark" class="crp_title">ടുജി: സുപ്രീംകോടതി കേന്ദ്രത്തിന്റെ ഹര്‍ജി തള്ളി</a></li><li><a href="http://www.janmabhumidaily.com/jnb/News/74948" rel="bookmark" class="crp_title">കൂടംകുളം: സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി</a></li><li><a href="http://www.janmabhumidaily.com/jnb/News/33051" rel="bookmark" class="crp_title">വിവാദ സിഡി: പരിശോധനാ റിപ്പോര്‍ട്ട്‌ പ്രധാനമന്ത്രിയുടെ  ഓഫീസ്‌ തടഞ്ഞുവെച്ചെന്ന്‌ പ്രശാന്ത്ഭൂഷണ്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/115223" rel="bookmark" class="crp_title">സിഎജി റിപ്പോര്‍ട്ട്‌ ചോര്‍ത്താനാകില്ലെന്ന്‌ വിനോദ്‌ റായ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/24101" rel="bookmark" class="crp_title">പ്രശാന്ത്‌ ഭൂഷണ് നേരെ ആക്രമണം</a></li><li><a href="http://www.janmabhumidaily.com/jnb/News/27210" rel="bookmark" class="crp_title">ഹസാരെ സംഘത്തിലെ പ്രമുഖര്‍ അണ്ണാഹസാരെയുമായി കൂടിക്കാഴ്ച നടത്തി</a></li><li><a href="http://www.janmabhumidaily.com/jnb/News/100483" rel="bookmark" class="crp_title">പൊതുതെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണിക്കൊരുങ്ങുന്നു</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/115219/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>വിവാഹവാഗ്ദാനം നല്‍കിയുള്ള ബന്ധം പീഡനമല്ലെന്ന്‌ സുപ്രീംകോടതി</title>
		<link>http://www.janmabhumidaily.com/jnb/News/115217</link>
		<comments>http://www.janmabhumidaily.com/jnb/News/115217#comments</comments>
		<pubDate>Tue, 21 May 2013 17:48:20 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[DESHEEYAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=115217</guid>
		<description><![CDATA[ന്യൂദല്‍ഹി: വിവാഹവാഗ്ദാനം നല്‍കി ഉഭയ സമ്മതത്തോടെ ശാരീരികബന്ധത്തിലേര്‍പ്പെടുന്നത്‌ ബലാത്സംഗമല്ലെന്ന്‌ സുപ്രീംകോടതി. വിവാഹം കഴിച്ചിട്ടില്ലെങ്കില്‍ പോലും ഇതിനെ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചെന്നാരോപിച്ച്‌ 19 കാരി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ്‌ കോടതിയുടെ നിരീക്ഷണം. പരസ്പരസമ്മതത്തോടെയുള്ള ശാരീരികബന്ധവും ബലാത്സംഗവും തമ്മില്‍ ഏറെ അന്തരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇരയുടെ ശരീരത്തെയും മനസ്സിനെയും സ്വകാര്യതയേയും കടന്നാക്രമിക്കുന്ന ക്രൂരകൃത്യമാണ്‌ ബലാത്സംഗമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. സമൂഹത്തോട്‌ ചെയ്യുന്ന തെറ്റും മനുഷ്യാവകാശലംഘനവുമാണിതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ്‌ ബി.എസ്‌.ചൗഹാന്‍, ദീപക്‌ മിശ്ര എന്നിവരടങ്ങുന്ന [...]]]></description>
			<content:encoded><![CDATA[<p>ന്യൂദല്‍ഹി: വിവാഹവാഗ്ദാനം നല്‍കി ഉഭയ സമ്മതത്തോടെ ശാരീരികബന്ധത്തിലേര്‍പ്പെടുന്നത്‌ ബലാത്സംഗമല്ലെന്ന്‌ സുപ്രീംകോടതി. വിവാഹം കഴിച്ചിട്ടില്ലെങ്കില്‍ പോലും ഇതിനെ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചെന്നാരോപിച്ച്‌ 19 കാരി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ്‌ കോടതിയുടെ നിരീക്ഷണം. പരസ്പരസമ്മതത്തോടെയുള്ള ശാരീരികബന്ധവും ബലാത്സംഗവും തമ്മില്‍ ഏറെ അന്തരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇരയുടെ ശരീരത്തെയും മനസ്സിനെയും സ്വകാര്യതയേയും കടന്നാക്രമിക്കുന്ന ക്രൂരകൃത്യമാണ്‌ ബലാത്സംഗമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. സമൂഹത്തോട്‌ ചെയ്യുന്ന തെറ്റും മനുഷ്യാവകാശലംഘനവുമാണിതെന്നും കോടതി പറഞ്ഞു.<br/><br />
ജസ്റ്റിസ്‌ ബി.എസ്‌.ചൗഹാന്‍, ദീപക്‌ മിശ്ര എന്നിവരടങ്ങുന്ന അവധിക്കാലബെഞ്ചിന്റേതാണ്‌ നിരീക്ഷണം. പത്തൊമ്പത്‌ വയസുള്ള പെണ്‍കുട്ടിക്ക്‌ കാര്യങ്ങള്‍ വ്യക്തമായി വേര്‍തിരിച്ച്‌ കാണാനുള്ള പ്രായവും ബുദ്ധിയും ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പല കാരണങ്ങള്‍കൊണ്ട്‌ പിന്നീട്‌ വിവാഹം നടക്കാതിരിക്കാം . ഇത്‌ തിരിച്ചറിയാനുള്ള വകതിരിവ്‌ പെണ്‍കുട്ടിക്കുണ്ട്‌. ഇത്തരമൊരു സാഹചര്യത്തില്‍ തന്റെ സമ്മതമില്ലാതെയാണ്‌ ശാരീരികബന്ധം നടന്നതെന്ന്‌ പരാതിക്കാരിക്ക്‌ പറയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.<br/><br />
ഇത്തരത്തില്‍ വിവാഹവാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും പിന്നീട്‌ വിവാഹം നടക്കാതെ പോകുകയും ചെയ്യുന്ന കേസുകള്‍ പ്രത്യേകമായാണ്‌ കാണേണ്ടതെന്നും കോടതി പറഞ്ഞു. </p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/70458" rel="bookmark" class="crp_title">സ്പെക്ട്രം ലേലത്തിന്‌ സമയപരിധി നീട്ടി</a></li><li><a href="http://www.janmabhumidaily.com/jnb/News/76993" rel="bookmark" class="crp_title">മതം മാറിയ ശേഷമുള്ള വിവാഹം അംഗീകരിക്കില്ല: ഹൈക്കോടതി</a></li><li><a href="http://www.janmabhumidaily.com/jnb/News/4144" rel="bookmark" class="crp_title">സര്‍ക്കാരിനെ വിശ്വാസമില്ല; കള്ളപ്പണം കണ്ടെത്താന്‍ സുപ്രീംകോടതി സമിതി</a></li><li><a href="http://www.janmabhumidaily.com/jnb/News/97379" rel="bookmark" class="crp_title">സര്‍ക്കാരുകള്‍ക്ക്‌ സുപ്രീം കോടതിയുടെ വിമര്‍ശനം</a></li><li><a href="http://www.janmabhumidaily.com/jnb/News/93076" rel="bookmark" class="crp_title">സ്ത്രീകള്‍ മൊബെയില്‍ ഉപയോഗിക്കരുതെന്ന്‌ പറയാന്‍ ഖാപ്‌ പഞ്ചായത്തുകള്‍ക്ക്‌ അധികാരമില്ല: സുപ്രീംകോടതി</a></li><li><a href="http://www.janmabhumidaily.com/jnb/News/69929" rel="bookmark" class="crp_title">മാധ്യമ സ്വാതന്ത്ര്യം പരമപ്രധാനം &#8211; സുപ്രീംകോടതി</a></li><li><a href="http://www.janmabhumidaily.com/jnb/News/105721" rel="bookmark" class="crp_title">ഇറ്റാലിയന്‍ സ്ഥാനപതിയുടെ യാത്രാവിലക്ക്‌ നീക്കി</a></li><li><a href="http://www.janmabhumidaily.com/jnb/News/100760" rel="bookmark" class="crp_title">ചെന്നൈയില്‍ ആസിഡ്‌ ആക്രമണത്തില്‍  വീണ്ടും മരണം</a></li><li><a href="http://www.janmabhumidaily.com/jnb/News/73128" rel="bookmark" class="crp_title">കൂടംകുളം: ഇന്ധനം നിറയ്ക്കുന്നതിന്‌ വിലക്കില്ല</a></li><li><a href="http://www.janmabhumidaily.com/jnb/News/51119" rel="bookmark" class="crp_title">മാനസിക വൈകല്യമുള്ള പാക്‌ തടവുകാരെ വിട്ടയക്കണം: സുപ്രീംകോടതി</a></li><li><a href="http://www.janmabhumidaily.com/jnb/News/75648" rel="bookmark" class="crp_title">സി.എ.ജി കണക്കപ്പിള്ളയല്ലെന്ന്‌ സുപ്രീം കോടതി</a></li><li><a href="http://www.janmabhumidaily.com/jnb/News/92387" rel="bookmark" class="crp_title">നെറ്റ്‌ അധിക മാനദണ്ഡം: യുജിസി അപ്പീല്‍ നല്‍കി</a></li><li><a href="http://www.janmabhumidaily.com/jnb/News/27501" rel="bookmark" class="crp_title">പിള്ളയുടെ മോചനം നിയമവിരുദ്ധമാണോയെന്ന് പരിശോധിക്കും &#8211; സുപ്രീംകോടതി</a></li><li><a href="http://www.janmabhumidaily.com/jnb/News/72688" rel="bookmark" class="crp_title">ഐസ്ക്രീം: അന്വേഷണ ഉദ്യോഗസ്ഥന്‌  കോടതിയുടെ വിമര്‍ശനം</a></li><li><a href="http://www.janmabhumidaily.com/jnb/News/34292" rel="bookmark" class="crp_title">പിള്ളയുടെ മോചനം: വി.എസിന്‌ ഹൈക്കോടതിയെ സമീപിക്കാം</a></li><li><a href="http://www.janmabhumidaily.com/jnb/News/43339" rel="bookmark" class="crp_title">ഹജ് സബ്‌സിഡി സുപ്രീംകോടതി പരിശോധിക്കും</a></li><li><a href="http://www.janmabhumidaily.com/jnb/News/74948" rel="bookmark" class="crp_title">കൂടംകുളം: സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി</a></li><li><a href="http://www.janmabhumidaily.com/jnb/News/67139" rel="bookmark" class="crp_title">ഐസ്‌ക്രീം കേസ്: വി.എസിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് നീട്ടി</a></li><li><a href="http://www.janmabhumidaily.com/jnb/News/83667" rel="bookmark" class="crp_title">കൂടംകുളം സുരക്ഷയില്‍  വിട്ടുവീഴ്ചയ്ക്കില്ല</a></li><li><a href="http://www.janmabhumidaily.com/jnb/News/96360" rel="bookmark" class="crp_title">ഭീകരസംഘടനകളില്‍ നിന്നും സംരക്ഷണം നല്‍കണമെന്ന്‌ മുസ്ലീം കുടുംബം</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/115217/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ജോലിക്കിടെ തലപ്പാവ്‌ ധരിക്കാന്‍ സിക്കുകാരന്‍ ലണ്ടനില്‍ സമരത്തില്‍</title>
		<link>http://www.janmabhumidaily.com/jnb/News/115211</link>
		<comments>http://www.janmabhumidaily.com/jnb/News/115211#comments</comments>
		<pubDate>Tue, 21 May 2013 17:47:33 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[VIDESHAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=115211</guid>
		<description><![CDATA[ലണ്ടന്‍: ജോലിസമയത്ത്‌ തലപ്പാവ്‌ ധരിക്കണമെന്ന ആവശ്യവുമായി സിക്ക്‌ ബസ്‌ ഡ്രൈവറുടെ സമരം. ഹെല്‍സിങ്കിയുടെ തലസ്ഥാനമായ ഫിന്നിഷിലുള്ള വോലിയ ബസ്‌ കമ്പനിയിലാണ്‌ ഗില്‍ സുഖ്ദര്‍ശന്‍ സിംഗ്‌ ജോലി ചെയ്യുന്നത്‌. ജോലിക്കിടെ തലപ്പാവ്‌ ധരിക്കാനുള്ള അനുവാദം നല്‍കുന്ന ഒരു കീഴ്‌വഴക്കം അധികാരികളില്‍ കൊണ്ടുവരാനുള്ള ശ്രമമാണ്‌ ഇയാള്‍ നടത്തുന്നത്‌. താനൊരു സിക്കുകാരനാണെന്നും തൊപ്പി ധരിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും സിംഗ്‌ പറഞ്ഞു. മറ്റ്‌ മതങ്ങള്‍ക്കും ഇതൊരു ശല്യമാവില്ലെന്ന്‌ താന്‍ വിശ്വസിക്കുന്നതായി സിംഗ്‌ പറഞ്ഞു. എണ്‍പതുകളില്‍ നോര്‍ഡിക്കിലേക്ക്‌ കുടിയേറിയ സിക്കുകാരില്‍പ്പെട്ടതാണ്‌ സുഖ്ദര്‍ശന്‍ സിംഗ്‌. കഴിഞ്ഞ [...]]]></description>
			<content:encoded><![CDATA[<p>ലണ്ടന്‍: ജോലിസമയത്ത്‌ തലപ്പാവ്‌ ധരിക്കണമെന്ന ആവശ്യവുമായി സിക്ക്‌ ബസ്‌ ഡ്രൈവറുടെ സമരം. ഹെല്‍സിങ്കിയുടെ തലസ്ഥാനമായ ഫിന്നിഷിലുള്ള വോലിയ ബസ്‌ കമ്പനിയിലാണ്‌ ഗില്‍ സുഖ്ദര്‍ശന്‍ സിംഗ്‌ ജോലി ചെയ്യുന്നത്‌. ജോലിക്കിടെ തലപ്പാവ്‌ ധരിക്കാനുള്ള അനുവാദം നല്‍കുന്ന ഒരു കീഴ്‌വഴക്കം അധികാരികളില്‍ കൊണ്ടുവരാനുള്ള ശ്രമമാണ്‌ ഇയാള്‍ നടത്തുന്നത്‌. താനൊരു സിക്കുകാരനാണെന്നും തൊപ്പി ധരിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും സിംഗ്‌ പറഞ്ഞു. മറ്റ്‌ മതങ്ങള്‍ക്കും ഇതൊരു ശല്യമാവില്ലെന്ന്‌ താന്‍ വിശ്വസിക്കുന്നതായി സിംഗ്‌ പറഞ്ഞു. എണ്‍പതുകളില്‍ നോര്‍ഡിക്കിലേക്ക്‌ കുടിയേറിയ സിക്കുകാരില്‍പ്പെട്ടതാണ്‌ സുഖ്ദര്‍ശന്‍ സിംഗ്‌.<br/><br />
കഴിഞ്ഞ വര്‍ഷം അവസാനം ഇന്ത്യയില്‍ പഞ്ചാബില്‍ സന്ദര്‍ശനം നടത്തിയതിനെത്തുടര്‍ന്നാണ്‌ ജോലിസമയത്ത്‌ തലപ്പാവ്‌ ധരിക്കണമെന്ന്‌ സിംഗ്‌ തീരുമാനിച്ചത്‌. രണ്ടുമാസമായി ആര്‍ക്കും ഇതില്‍ ഒരു പരാതിയും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ കമ്പനി നിയമപ്രകാരം ഇത്‌ ഒഴിവാക്കണമെന്ന്‌ അധികാരികള്‍ പറഞ്ഞതായി സിംഗ്‌ പറഞ്ഞു.<br/><br />
സൈനികനായ സിംഗിന്റെ മകന്‍ സുഖ്നവ്ദീപ്‌ സിംഗ്‌ തലപ്പാവ്‌ ധരിച്ചാണ്‌ ജോലി ചെയ്യുന്നത്‌. സൈനിക സേവനം പൂര്‍ത്തിയാകുന്നതുവരെ ഇത്‌ തുടരാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന്‌ സുഖ്നവ്ദീപ്‌ സിംഗ്‌ പറഞ്ഞു.</p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/38429" rel="bookmark" class="crp_title">സിഖ്‌ തലപ്പാവ്‌ നിരോധിച്ചത്‌ മതസ്വാതന്ത്ര്യലംഘനം: യുഎന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/101462" rel="bookmark" class="crp_title">രാംസിംഗിന്റെ മരണം: സി.ബി.ഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/55755" rel="bookmark" class="crp_title">അമേരിക്കയിലെ സിക്ക്‌ പോലീസുകാര്‍ക്ക്‌ തലപ്പാവ്‌ ധരിക്കാന്‍ അനുമതി</a></li><li><a href="http://www.janmabhumidaily.com/jnb/News/61306" rel="bookmark" class="crp_title">സിഖ്‌ മതവിശ്വാസികള്‍ക്ക്‌  പാക്കിസ്ഥാന്‍ വിസ നിഷേധിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/76228" rel="bookmark" class="crp_title">കല്യാണ്‍ സിംഗ്‌ വീണ്ടും ബിജെപിയിലേക്ക്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/57060" rel="bookmark" class="crp_title">കത്ത്‌ ചോര്‍ത്തിയത്‌ പ്രതിരോധ മന്ത്രാലയം: വി.കെ.സിംഗ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/59346" rel="bookmark" class="crp_title">അഴിമതിക്കെതിരെ പോരാടും: വി.കെ.സിംഗ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/38080" rel="bookmark" class="crp_title">കിംഗ്ഫിഷറിന്‌ കേന്ദ്ര സഹായം നല്‍കില്ലെന്ന്‌ മന്ത്രി അജിത്‌ സിംഗ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/62706" rel="bookmark" class="crp_title">സരബ്ജിത്‌ സിംഗിനെ പാക്‌ ജയിലില്‍ മതംമാറ്റി</a></li><li><a href="http://www.janmabhumidaily.com/jnb/News/84762" rel="bookmark" class="crp_title">സിഎജി റിപ്പോര്‍ട്ട്‌: ജോഷിക്ക്‌ പങ്കില്ലെന്ന്‌ ആര്‍.പി. സിംഗ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/52986" rel="bookmark" class="crp_title">തേജീന്ദര്‍ സിംഗ് കരസേനാ മേധാവിയെ സന്ദര്‍ശിച്ചിരുന്നു &#8211; സി.ബി.ഐ</a></li><li><a href="http://www.janmabhumidaily.com/jnb/News/57572" rel="bookmark" class="crp_title">പ്രതിരോധമന്ത്രാലയവുമായി അഭിപ്രായ വ്യത്യാസമില്ല &#8211; വി.കെ സിംഗ്</a></li><li><a href="http://www.janmabhumidaily.com/jnb/News/58267" rel="bookmark" class="crp_title">ഹസാരെയുടെ പോരാട്ടം കാലഘട്ടത്തിന്റെ ആവശ്യകത &#8211; വി.കെ സിംഗ്</a></li><li><a href="http://www.janmabhumidaily.com/jnb/News/57879" rel="bookmark" class="crp_title">വി.കെ.സിംഗിനെതിരെ ബിഇഎംഎല്‍ നിയമ നടപടിക്ക്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/80107" rel="bookmark" class="crp_title">പാര്‍ലമെന്റ്‌ പിരിച്ചുവിട്ട്‌ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ  നേരിടണമെന്ന്‌ വി.കെ.സിംഗ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/16580" rel="bookmark" class="crp_title">ഹസാരെക്ക്‌ ലഭിക്കുന്ന പിന്തുണ ജനാധിപത്യത്തിന്റെ ശക്തി: വി.കെ.സിംഗ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/55959" rel="bookmark" class="crp_title">എയര്‍ ഇന്ത്യ സമരം; മൂന്ന്‌ മാസത്തിനകം പരിഹാരമെന്ന്‌ അജിത്‌ സിംഗ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/50445" rel="bookmark" class="crp_title">കരസേന മേധാവി നേപ്പാള്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി</a></li><li><a href="http://www.janmabhumidaily.com/jnb/News/57794" rel="bookmark" class="crp_title">ബിക്രം സിംഗ്‌ കരസേന മേധാവിയായി ചുമതലയേറ്റു</a></li><li><a href="http://www.janmabhumidaily.com/jnb/News/95204" rel="bookmark" class="crp_title">അഴിമതിക്കാര്‍ക്ക്‌ പാര്‍ട്ടിയില്‍ സ്ഥാനമില്ല &#8211; രാജ്നാഥ്‌ സിംഗ്‌</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/115211/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>യഥാര്‍ത്ഥ തപസ്വി</title>
		<link>http://www.janmabhumidaily.com/jnb/News/115206</link>
		<comments>http://www.janmabhumidaily.com/jnb/News/115206#comments</comments>
		<pubDate>Tue, 21 May 2013 16:37:57 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[SAMSKRITI]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=115206</guid>
		<description><![CDATA[മെഴുകുതിരി സ്വയമുരുകി മറ്റുള്ളവര്‍ക്ക്‌ പ്രകാശം നല്‍കുന്നതുപോലെ, സ്വയം ത്യാഗം സഹിച്ചും അന്യര്‍ക്ക്‌ ഉപകാരം ചെയ്യുവാനാണ്‌ യഥാര്‍ത്ഥ തപസ്വി ആഗ്രഹിക്കുന്നത്‌. സ്വന്തം കാഴ്ചപ്പാടുകള്‍ മറന്ന്‌ അന്യര്‍ക്ക്‌ ആനന്ദം കൊടുക്കുവാനുള്ള ഒരു മനസ്സ്‌ &#8211; അതാണവരുടെ ലക്ഷ്യം, അതിനുവേണ്ടിയാണവര്‍ പ്രാര്‍ത്ഥിക്കുന്നത്‌. അങ്ങനെയുള്ളവരെയാണ്‌ അമ്മ കാത്തിരിക്കുന്നത്‌. ആ ഭാവംകൊണ്ട്‌ അവന്റെ ഉള്ളിലിരിക്കുന്ന ഈശ്വരപ്രേമം ഉണരുന്നു. അങ്ങനെയുള്ളവരെത്തേടി മുക്തിയെത്തും. മുക്തി ഒരു ദാസിയെപ്പോലെ അവരുടെ പിന്നില്‍നില്‍ക്കും. കാറ്റ്‌ ചുഴലിയായി വീശുമ്പോള്‍ കരിയിലയും മറ്റും പിറകെ പറന്നെത്തുന്നതുപോലെ, മറിച്ച്‌ ആ വിശാലത വരാത്തവന്‍ എത്ര [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/amma9684_resize1.jpg"><img src="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/amma9684_resize1-300x285.jpg" alt="" title="amma9684_resize" width="300" height="285" class="alignleft size-medium wp-image-115209" /></a>മെഴുകുതിരി സ്വയമുരുകി മറ്റുള്ളവര്‍ക്ക്‌ പ്രകാശം നല്‍കുന്നതുപോലെ, സ്വയം ത്യാഗം സഹിച്ചും അന്യര്‍ക്ക്‌ ഉപകാരം ചെയ്യുവാനാണ്‌ യഥാര്‍ത്ഥ തപസ്വി ആഗ്രഹിക്കുന്നത്‌. സ്വന്തം കാഴ്ചപ്പാടുകള്‍ മറന്ന്‌ അന്യര്‍ക്ക്‌ ആനന്ദം കൊടുക്കുവാനുള്ള ഒരു മനസ്സ്‌ &#8211; അതാണവരുടെ ലക്ഷ്യം, അതിനുവേണ്ടിയാണവര്‍ പ്രാര്‍ത്ഥിക്കുന്നത്‌. അങ്ങനെയുള്ളവരെയാണ്‌ അമ്മ കാത്തിരിക്കുന്നത്‌. ആ ഭാവംകൊണ്ട്‌ അവന്റെ ഉള്ളിലിരിക്കുന്ന ഈശ്വരപ്രേമം ഉണരുന്നു. അങ്ങനെയുള്ളവരെത്തേടി മുക്തിയെത്തും. മുക്തി ഒരു ദാസിയെപ്പോലെ അവരുടെ പിന്നില്‍നില്‍ക്കും. കാറ്റ്‌ ചുഴലിയായി വീശുമ്പോള്‍ കരിയിലയും മറ്റും പിറകെ പറന്നെത്തുന്നതുപോലെ, മറിച്ച്‌ ആ വിശാലത വരാത്തവന്‍ എത്ര തപസ്സ്‌ ചെയ്താലും സാക്ഷാത്കാരം കിട്ടാന്‍ പോകുന്നില്ല.<br/><br />
<strong>- മാതാ അമൃതാനന്ദമയിദേവി</strong></p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/114715" rel="bookmark" class="crp_title">ആത്മാവിന്‌ നാശമില്ല</a></li><li><a href="http://www.janmabhumidaily.com/jnb/News/105657" rel="bookmark" class="crp_title">സേവനമാണ്‌ സന്തോഷം</a></li><li><a href="http://www.janmabhumidaily.com/jnb/News/114189" rel="bookmark" class="crp_title">നിഷ്പന്ദ മനസ്സ്</a></li><li><a href="http://www.janmabhumidaily.com/jnb/News/30923" rel="bookmark" class="crp_title">സാധകനും ശാസ്ത്രജ്ഞനും</a></li><li><a href="http://www.janmabhumidaily.com/jnb/News/109112" rel="bookmark" class="crp_title">പുസ്തക ജ്ഞാനം മാത്രം പോര</a></li><li><a href="http://www.janmabhumidaily.com/jnb/News/101286" rel="bookmark" class="crp_title">യഥാര്‍ത്ഥ കാവല്‍ക്കാര്‍ ഈശ്വരന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/114005" rel="bookmark" class="crp_title">കര്‍മത്തില്‍ മുഴുകുമ്പോള്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/113837" rel="bookmark" class="crp_title">ജ്ഞാനിയുടെ ഭാവം</a></li><li><a href="http://www.janmabhumidaily.com/jnb/News/109106" rel="bookmark" class="crp_title">ഭൂമധ്യം</a></li><li><a href="http://www.janmabhumidaily.com/jnb/News/113083" rel="bookmark" class="crp_title">മനസ്സും ശരീരവും</a></li><li><a href="http://www.janmabhumidaily.com/jnb/News/112938" rel="bookmark" class="crp_title">മനസ്സിന്റെ ഓളം</a></li><li><a href="http://www.janmabhumidaily.com/jnb/News/55230" rel="bookmark" class="crp_title">യഥാര്‍ത്ഥ സ്നേഹം</a></li><li><a href="http://www.janmabhumidaily.com/jnb/News/100102" rel="bookmark" class="crp_title">സന്തോഷ്‌ ട്രോഫി: ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ 22 മുതല്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/115031" rel="bookmark" class="crp_title">സ്ത്രീയും ധീരയാണ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/108126" rel="bookmark" class="crp_title">അജ്ഞാനിയും അഹങ്കാരവും</a></li><li><a href="http://www.janmabhumidaily.com/jnb/News/106748" rel="bookmark" class="crp_title">അജ്ഞാനിക്ക്‌ ആരാധനയില്ല</a></li><li><a href="http://www.janmabhumidaily.com/jnb/News/101865" rel="bookmark" class="crp_title">നാമെല്ലാം ഒരു ശൃംഖലയിലെ കണ്ണികളാണ്</a></li><li><a href="http://www.janmabhumidaily.com/jnb/News/105211" rel="bookmark" class="crp_title">ആശ്രയീഭാവം സസ്യജീവിതത്തില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/114360" rel="bookmark" class="crp_title">വിഷയവേദനം</a></li><li><a href="http://www.janmabhumidaily.com/jnb/News/14398" rel="bookmark" class="crp_title">യഥാര്‍ത്ഥ ഈശ്വരപ്രാര്‍ത്ഥന</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/115206/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ഡിവൈഎഫ്‌ഐയില്‍ അടിമുടി വിഭാഗീയതയെന്ന്‌ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട്‌</title>
		<link>http://www.janmabhumidaily.com/jnb/News/115205</link>
		<comments>http://www.janmabhumidaily.com/jnb/News/115205#comments</comments>
		<pubDate>Tue, 21 May 2013 16:33:01 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[KERALAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=115205</guid>
		<description><![CDATA[ആലപ്പുഴ: ഡിവൈഎഫ്‌ഐയില്‍ അടിമുടി വിഭാഗീയതയെന്ന്‌ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട്‌. കാസര്‍കോഡ്‌ ഒഴികെയുള്ള ഏതാണ്ട്‌ എല്ലാ ജില്ലാ കമ്മറ്റികള്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ്‌ സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ്‌ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലുള്ളത്‌. യൂണിറ്റ്‌ മുതല്‍ ഏരിയ തലം വരെ സംഘടന പൂര്‍ണമായും നിര്‍ജീവമാണ്‌. യുവജന പ്രശ്നങ്ങള്‍ ഏറ്റെടുത്ത്‌ വിജയിപ്പിക്കാന്‍ സംഘടനയ്ക്കായില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്‌. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഡിവൈഎഫ്‌ഐ കമ്മറ്റികളില്‍ വിഭാഗീയത ശക്തമായി തുടരുന്നു. കാസര്‍കോഡ്‌ ജില്ല മാത്രമാണ്‌ കുറച്ചെങ്കിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചത്‌. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ [...]]]></description>
			<content:encoded><![CDATA[<p>ആലപ്പുഴ: ഡിവൈഎഫ്‌ഐയില്‍ അടിമുടി വിഭാഗീയതയെന്ന്‌ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട്‌. കാസര്‍കോഡ്‌ ഒഴികെയുള്ള ഏതാണ്ട്‌ എല്ലാ ജില്ലാ കമ്മറ്റികള്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ്‌ സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ്‌ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലുള്ളത്‌. യൂണിറ്റ്‌ മുതല്‍ ഏരിയ തലം വരെ സംഘടന പൂര്‍ണമായും നിര്‍ജീവമാണ്‌. യുവജന പ്രശ്നങ്ങള്‍ ഏറ്റെടുത്ത്‌ വിജയിപ്പിക്കാന്‍ സംഘടനയ്ക്കായില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്‌.<br/><br />
കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഡിവൈഎഫ്‌ഐ കമ്മറ്റികളില്‍ വിഭാഗീയത ശക്തമായി തുടരുന്നു. കാസര്‍കോഡ്‌ ജില്ല മാത്രമാണ്‌ കുറച്ചെങ്കിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചത്‌. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ അവിടെ ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമായിരുന്നു. ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹികളെ സിപിഎം നേതൃത്വം അടിച്ചേല്‍പിക്കുന്നതിനെതിരെയും വിമര്‍ശനമുയര്‍ന്നു.<br/><br />
നേതൃത്വത്തിന്റെ പ്രായപരിധി കുറയ്ക്കാനുള്ള നീക്കവും പ്രതിഷേധത്തിനിടയാക്കി. സംഘടനാ രംഗത്ത്‌ ഡിവൈഎഫ്‌ഐക്ക്‌ കാര്യമായ ശോഷണം സംഭവിച്ചു. രണ്ട്‌ ലക്ഷത്തോളം പ്രവര്‍ത്തകരുടെ കുറവ്‌ വരാന്‍ കാരണം ഇതാണെന്നും യുവാക്കളെ ആകര്‍ഷിക്കാന്‍ ഉതകുന്ന വിധത്തിലുള്ള പ്രവര്‍ത്തനം കഴിഞ്ഞ സംഘടനാ വര്‍ഷങ്ങളില്‍ കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.<br/><br />
അഭ്യസ്തവിദ്യരായ യുവതലമുറ സംഘടനയില്‍ നിന്നകലുകയാണ്‌. ഈ സാഹചര്യത്തില്‍ നവമാധ്യമങ്ങളെ കൂടുതല്‍ സജീവമാകാനും അണികളെ ആഹ്വാനം ചെയ്യുന്നു. യുഡിഎഫ്‌ സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ പോലും ശക്തമായ സമരം നടത്താന്‍ സംഘടനയ്ക്ക്‌ സാധിച്ചില്ലെന്നും സ്വയം വിമര്‍ശനമുണ്ട്‌. മുഴുവന്‍ യുവജനപ്രസ്ഥാനങ്ങളെയും ഒരുമിച്ച്‌ അണിനിരത്തി യുവാക്കളുടെ ആകെ നേതൃത്വം ഡിവൈഎഫ്‌ഐ സ്വീകരിക്കേണ്ടതായിരുന്നുവെന്നും വിലയിരുത്തുന്നുണ്ട്‌.<br/><br />
അതിനിടെ സമ്മേളനത്തോട്‌ അനുബന്ധിച്ച്‌ പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിച്ച സപ്ലിമെന്റില്‍ പോലും സമ്മേളനത്തിന്റെ രക്ഷാധികാരിയും പ്രതിപക്ഷ നേതാവുമായ വി.എസ്‌.അച്യുതാനന്ദന്റെ ചിത്രം പോലും ഉള്‍പ്പെടുത്താതിരുന്നതില്‍ സംഘടനയ്ക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്‌. വിഎസുമായി ബന്ധപ്പെട്ട്‌ യാതൊരു പരാമര്‍ശം പോലും സപ്ലിമെന്റില്‍ ഇല്ല. ആലപ്പുഴ ജില്ലയില്‍ നടന്ന സമരപോരാട്ടങ്ങളെ കുറിച്ച്‌ വിവരിക്കുന്നുണ്ടെങ്കിലും അതിലൊന്നും തന്നെ വിഎസിനെ പരാമര്‍ശിച്ചിട്ടില്ല. ആലപ്പുഴയില്‍ നിന്നുള്ള മുഖ്യമന്ത്രിമാരുടെ കൂട്ടത്തിലാണ്‌ വി.എസ്‌.അച്യുതാനന്ദന്റെ പേര്‌ ആന്റണിക്കും പിന്നിലായി ജി.സുധാകരന്‍ പരാമര്‍ശിച്ചത്‌.<br/><br />
ഇന്നലെ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച ഇന്ന്‌ തുടരും. സംസ്ഥാന നേതൃത്വത്തിനെതിരെയും പാര്‍ട്ടി നേതൃത്വത്തിനെതിരെയും രൂക്ഷമായ വിമര്‍ശനം ഉയരാനാണ്‌ സാധ്യത. സിപിഎമ്മില്‍ നിന്ന്‌ പുറത്താക്കപ്പെട്ട വി.ബി.ചെറിയാനെ പോലും അനുസ്മരിച്ച സമ്മേളനം മുന്‍കാല ഡിവൈഎഫ്‌ഐ നേതാവായ ടി.പി.ചന്ദ്രശേഖരനെ മറന്നുകളഞ്ഞു.</p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/100263" rel="bookmark" class="crp_title">സിപിഎം പ്രതിസന്ധിയില്‍; ജില്ലയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/114896" rel="bookmark" class="crp_title">ഡിവൈഎഫ്‌ഐ നേതൃത്വത്തിനായി ഔദ്യോഗികപക്ഷത്ത്‌ പിടിവലി</a></li><li><a href="http://www.janmabhumidaily.com/jnb/News/43038" rel="bookmark" class="crp_title">പരാജയത്തിന്‌ കാരണം ബുദ്ധദേവെന്ന്‌ സിപിഎം</a></li><li><a href="http://www.janmabhumidaily.com/jnb/News/92963" rel="bookmark" class="crp_title">സിഐടിയു പിന്നോട്ടെന്ന്‌ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/42121" rel="bookmark" class="crp_title">ചര്‍ച്ചയില്‍ വിഭാഗീയത നിറഞ്ഞു; വിഎസിനെ നിര്‍ത്തിപ്പൊരിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/40584" rel="bookmark" class="crp_title">സിപിഎം കരട്‌ റിപ്പോര്‍ട്ട്‌ ചില സെക്രട്ടേറിയറ്റ്‌ അംഗങ്ങള്‍ക്കെതിരെയും</a></li><li><a href="http://www.janmabhumidaily.com/jnb/News/88627" rel="bookmark" class="crp_title">പാര്‍ട്ടി വിലക്ക്‌ ലംഘിച്ച്‌ ആഴിപൂജാ മഹോത്സവത്തിന്‌ ഡിവൈഎഫ്‌ഐ കമാനം</a></li><li><a href="http://www.janmabhumidaily.com/jnb/News/106072" rel="bookmark" class="crp_title">സിഐടിയു സംഘടനാ റിപ്പോര്‍ട്ടില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം</a></li><li><a href="http://www.janmabhumidaily.com/jnb/News/881" rel="bookmark" class="crp_title">രമേശനെ പരസ്യമായി ശാസിക്കാന്‍ ശുപാര്‍ശ</a></li><li><a href="http://www.janmabhumidaily.com/jnb/News/3234" rel="bookmark" class="crp_title">രമേശണ്റ്റെ തരംതാഴ്ത്തല്‍ ജില്ലാ കമ്മറ്റിക്ക്‌ വിട്ടു</a></li><li><a href="http://www.janmabhumidaily.com/jnb/News/58799" rel="bookmark" class="crp_title">സിപിഎമ്മിന്‌ പത്തനംതിട്ടയിലും അടിപതറുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/106812" rel="bookmark" class="crp_title">പനങ്ങാട്‌ സിപിഎമ്മിലെ വിഭാഗീയത വീണ്ടും മറ നീക്കുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/42044" rel="bookmark" class="crp_title">പ്രവര്‍ത്തന റിപ്പോര്‍ട്ടിനെതിരെ വി.എസ് പരാതി നല്‍കി</a></li><li><a href="http://www.janmabhumidaily.com/jnb/News/46997" rel="bookmark" class="crp_title">സിപിഎമ്മിനും സിപിഐക്കുമെതിരെ ആര്‍എസ്പി രാഷ്ട്രീയ പ്രമേയം</a></li><li><a href="http://www.janmabhumidaily.com/jnb/News/18634" rel="bookmark" class="crp_title">വിഎസിനെതിരെ എം.ബി.രാജേഷിന്റെ വിമര്‍ശനം</a></li><li><a href="http://www.janmabhumidaily.com/jnb/News/50393" rel="bookmark" class="crp_title">അഴിമതിയിലും ലൈംഗികാപവാദത്തിലും നേതാക്കള്‍ക്ക്‌ പങ്ക്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/43411" rel="bookmark" class="crp_title">പാര്‍ട്ടി സമ്മേളനത്തില്‍ കാരാട്ടിന്റെ പതാക ഉയര്‍ത്തലും വിവാദം</a></li><li><a href="http://www.janmabhumidaily.com/jnb/News/12982" rel="bookmark" class="crp_title">സിപിഎം പ്രവര്‍ത്തകന്‍ കയ്യേറിയ സ്ഥലത്ത്‌ ഡിവൈഎഫ്‌ഐ കൊടി നാട്ടി</a></li><li><a href="http://www.janmabhumidaily.com/jnb/News/41439" rel="bookmark" class="crp_title">സിപിഎം റിപ്പോര്‍ട്ട്‌ വിഎസിനും സിപിഐക്കുമെതിരെ</a></li><li><a href="http://www.janmabhumidaily.com/jnb/News/41587" rel="bookmark" class="crp_title">വിഭാഗീയത വിട്ടൊഴിയാതെ സിപിഎം സമ്മേളനം നാളെ മുതല്‍</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/115205/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
