<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>JANMABHUMI DAILY</title>
	<atom:link href="http://www.janmabhumidaily.com/jnb/feed" rel="self" type="application/rss+xml" />
	<link>http://www.janmabhumidaily.com/jnb</link>
	<description>Kerala News&#124;National News&#124;International News</description>
	<lastBuildDate>Tue, 18 Jun 2013 16:49:02 +0000</lastBuildDate>
	<language>en</language>
	<sy:updatePeriod>hourly</sy:updatePeriod>
	<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.1.3</generator>
		<item>
		<title>കോംഗ്കണ്‍ ഇതുവരെ നേടിത്തന്ന ലാഭം 25 കോടി രൂപയെന്ന്‌ ഇ. ശ്രീധരന്‍</title>
		<link>http://www.janmabhumidaily.com/jnb/News/120597</link>
		<comments>http://www.janmabhumidaily.com/jnb/News/120597#comments</comments>
		<pubDate>Tue, 18 Jun 2013 16:49:02 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[ERNAKULAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=120597</guid>
		<description><![CDATA[കൊച്ചി: സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന്‌ മുംബൈയിലേക്കുള്ള ദൂരം വന്‍തോതില്‍ കുറക്കാന്‍ സഹായകമായ കോംഗ്കണ്‍ റെയില്‍വേ പാത 16 വര്‍ഷം മുന്‍പ്‌ യാഥാര്‍ത്ഥ്യമായതിനുശേഷമുള്ള കാലയളവില്‍ മുംബൈയില്‍ താമസമാക്കിയ കേരളീയര്‍ക്ക്‌ മാത്രം യാത്രച്ചെലവില്‍ 25 കോടി രൂപയിലേറെ ലഭിക്കാന്‍ കഴിഞ്ഞതായി കോംഗ്കണ്‍ റെയില്‍വേ നിര്‍മാണത്തിന്‌ നേതൃത്വം നല്‍കിയ ഇ. ശ്രീധരന്‍ പറഞ്ഞു. 17 കിലോമീറ്റര്‍ പാത പണിതീര്‍ക്കാന്‍ 24 വര്‍ഷമെടുത്ത കൊല്‍ക്കത്ത മെട്രോയുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ മറ്റ്‌ ചില നഗരങ്ങള്‍ മെട്രോ സ്വപ്നം കൈവെടിഞ്ഞ സമയത്താണ്‌ ദല്‍ഹി [...]]]></description>
			<content:encoded><![CDATA[<p>കൊച്ചി: സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന്‌ മുംബൈയിലേക്കുള്ള ദൂരം വന്‍തോതില്‍ കുറക്കാന്‍ സഹായകമായ കോംഗ്കണ്‍ റെയില്‍വേ പാത 16 വര്‍ഷം മുന്‍പ്‌ യാഥാര്‍ത്ഥ്യമായതിനുശേഷമുള്ള കാലയളവില്‍ മുംബൈയില്‍ താമസമാക്കിയ കേരളീയര്‍ക്ക്‌ മാത്രം യാത്രച്ചെലവില്‍ 25 കോടി രൂപയിലേറെ ലഭിക്കാന്‍ കഴിഞ്ഞതായി കോംഗ്കണ്‍ റെയില്‍വേ നിര്‍മാണത്തിന്‌ നേതൃത്വം നല്‍കിയ ഇ. ശ്രീധരന്‍ പറഞ്ഞു.<br/><br />
17 കിലോമീറ്റര്‍ പാത പണിതീര്‍ക്കാന്‍ 24 വര്‍ഷമെടുത്ത കൊല്‍ക്കത്ത മെട്രോയുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ മറ്റ്‌ ചില നഗരങ്ങള്‍ മെട്രോ സ്വപ്നം കൈവെടിഞ്ഞ സമയത്താണ്‌ ദല്‍ഹി മെട്രോയുടെ നിര്‍മാണച്ചുമതല താന്‍ ഏറ്റെടുത്തതെന്ന്‌ ഗ്രേറ്റര്‍ കൊച്ചി ബാങ്കേഴ്സ്‌ ക്ലബ്‌ അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്‌ ശ്രീധരന്‍ പറഞ്ഞു. ലോകത്ത്‌ ഒരു മെട്രോയും ലാഭത്തിലല്ല പ്രവര്‍ത്തിക്കുന്നത്‌. ഡല്‍ഹി മെട്രോയും ലാഭത്തിലാണെന്ന്‌ പറയാന്‍ കഴിയില്ലെങ്കിലും സാമ്പത്തിക സുസ്ഥിരത കൈവരിക്കാന്‍ ഡിഎം ആര്‍സിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ജനങ്ങളുടെ യാത്രാ സമയം കുറക്കാന്‍ സഹായകമാവുക വഴി ഒരു വര്‍ഷം 18 ലക്ഷം മനുഷ്യദിനങ്ങളാണ്‌ ദല്‍ഹിമെട്രോ ലാഭിക്കുന്നത്‌. ഇന്ധന ലാഭം പ്രതിവര്‍ഷം 1 ലക്ഷം ടണ്ണാണ്‌. ഡല്‍ഹിയില്‍ റോഡപകടങ്ങളില്‍ ശരാശരി 12 പേര്‍ പ്രതിദിനം മരണപ്പെടുന്നു. ഡല്‍ഹി മെട്രോയില്‍ അപകടം തീരെയില്ലെന്ന്‌ പറയാം; ഒരാള്‍ പോലും ഇതുവരെ അപകടത്തില്‍ മരിച്ചിട്ടില്ല. 200 മനുഷ്യ ജീവനാണ്‌ പ്രതിവര്‍ഷം ദല്‍ഹി മെട്രോ സംരക്ഷിക്കുന്നത്‌. ദല്‍ഹി മെട്രോ ഇല്ലായിരുന്നെങ്കില്‍ വാഹനങ്ങള്‍ ദല്‍ഹിയില്‍ കൂടുതലായി സൃഷ്ടിക്കാവുന്ന വിഷപുക 38 ടണ്ണാണ്‌. 99.7 ശതമാനം സമയനിഷ്ഠയാണ്‌ ദല്‍ഹി മെട്രോ പുലര്‍ത്തുന്നതെന്ന്‌ ശ്രീധരന്‍ പറഞ്ഞു.<br/><br />
കൊച്ചി മെട്രോയുടെ പണി നിശ്ചിത സമയത്തിനു മുന്‍പേ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെങ്കിലും നഷ്ടമില്ലാതെ നടത്തിക്കൊണ്ടുപോവുക എന്നത്‌ വലിയ വെല്ലുവിളിയായിരിക്കുമെന്ന്‌ ശ്രീധരന്‍ അഭിപ്രായപ്പെട്ടു. വേണ്ടത്ര യാത്രക്കാരെ കിട്ടില്ല എന്നത്‌ പ്രശ്നമാണ്‌. സാധാരണഗതിയില്‍ 30 ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളിലാണ്‌ മെട്രോ വരുന്നത്‌. കൊച്ചിയിലാണെങ്കില്‍ 10 ലക്ഷത്തില്‍ താഴെ മാത്രമാണ്‌ ജനസംഖ്യ. ഇന്ധനച്ചെലവ്‌ പരമാവധി കുറക്കാവുന്ന സാങ്കേതിക വിദ്യ, വരുമാനം അല്‍പംപോലും ചോര്‍ന്നു പോകാത്ത സോഫ്റ്റ്‌വെയര്‍ ജീവനക്കാരുടെ എണ്ണം പരമാവധി കുറക്കല്‍, റെയില്‍വേ സ്റ്റേഷനുകള്‍ വ്യാപാരവശ്യങ്ങള്‍ക്ക്‌ പരമാവധി ഉപയോഗപ്പെടുത്തല്‍, കെഎംആര്‍ എല്ലിന്റെ കൈവശമുള്ള അധിക ഭൂമി വ്യാപാരാവശ്യങ്ങള്‍ക്ക്‌ നീക്കിവെക്കല്‍ എന്നിവയിലൂടെ നഷ്ടം നികത്താനാണ്‌ ശ്രമിക്കുന്നത്‌.<br/><br />
ദല്‍ഹിയിലേതില്‍ നിന്ന്‌ വ്യത്യസ്തമായി, കൊച്ചിയിലെ റോഡുകള്‍ വീതി തീരെ കുറഞ്ഞതാണെന്നത്‌ നിര്‍മാണ രംഗത്ത്‌ നേരിടുന്ന വെല്ലുവിളിയാണ്‌. റോഡിനടിയിലൂടെ ഒട്ടേറെ കേബിളുകളും പൈപ്പുകളും പോകുന്നു എന്നതാണ്‌ മറ്റൊരു തലവേദന. ഇവയുടെ ഉറവിടത്തെപ്പറ്റി ആര്‍ക്കും ഒരു പിടിപാടുമില്ലതാനും. ബാനര്‍ജി, എംജി, എസ്‌എ റോഡുകളിലാണ്‌ ഈ പ്രശ്നം കൂടുതല്‍ രൂക്ഷം. ഡിഎംആര്‍സിക്ക്‌ കൈമാറി 5 മാസത്തിനകം കൊച്ചി മെട്രോയുടെ ജോലി ആരംഭിക്കുമെന്ന്‌ താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ നല്‍കിയ വാക്ക്‌ കൃത്യമായി പാലിക്കാന്‍ കഴിഞ്ഞു. മൂന്ന്‌ വര്‍ഷത്തിനകം പണിപൂര്‍ത്തിയാക്കണമെന്നതാണ്‌ മുഖ്യമന്ത്രിയുടെ രണ്ടാമത്തെ ആവശ്യം. കടമ്പകള്‍ പലതുമുണ്ടെങ്കിലും അത്‌ സാധിക്കുമെന്നാണ്‌ കരുതുന്നതെന്ന്‌ ശ്രീധരന്‍ പറഞ്ഞു. ഡി.എം.ആര്‍സിയും കെഎംആര്‍എല്ലും തമ്മിലുള്ള ധാരണ പ്രകാരം 2017 മെയ്മാസത്തിലാണ്‌ നിര്‍മാണം പൂര്‍ത്തിയാക്കേണ്ടത്‌. പക്ഷെ 2016 മാര്‍ച്ചിനകം തന്നെ ഇത്‌ സാധ്യമാവുമെന്നാണ്‌ പ്രതീക്ഷ.<br/><br />
സത്യസന്ധത, പ്രവൃത്തി പരിചയം, സാമൂഹ്യ പ്രതിബദ്ധത എന്നിവ ഏത്‌ പ്രോജക്റ്റിന്റേയും വിജയകരമായ പൂര്‍ത്തീകരണത്തിന്‌ അത്യാവശ്യമാണ്‌. ജീവിതത്തിന്റെ എല്ലാ മേഖലകളിലും എല്ലാ വിഭാഗങ്ങള്‍ക്കും അത്യാവശ്യം വേണ്ട ഗുണഗണങ്ങളാണ്‌ ഇവയെന്നും ശ്രീധരന്‍ പറഞ്ഞു.<br/><br />
ഗ്രേറ്റര്‍ കൊച്ചി ബാങ്കേഴ്സ്‌ ക്ലബ്‌ പ്രസിഡന്റ്‌ പീറ്റര്‍ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.യു. ബാലകൃഷ്ണന്‍, വൈസ്‌ പ്രസിഡന്റ്‌ പി.പി. സുരേഷ്‌ എന്നിവരും പ്രസംഗിച്ചു.</p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/77427" rel="bookmark" class="crp_title">കൊച്ചി മെട്രോ ഡി.എം.ആര്‍.സിയെ എല്‍പ്പിക്കുന്നതില്‍ തടസമില്ല &#8211; ഇ.ശ്രീധരന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/24677" rel="bookmark" class="crp_title">കൊച്ചി മെട്രോയ്ക്ക് ഒരു മാസത്തിനുള്ളില്‍ അനുമതി ലഭിക്കും &#8211; ഇ.ശ്രീധരന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/91939" rel="bookmark" class="crp_title">കൊച്ചി മെട്രോയുടെ പൂര്‍ണ ചുമതല ഡി.എം.ആര്‍.സിക്ക്</a></li><li><a href="http://www.janmabhumidaily.com/jnb/News/31036" rel="bookmark" class="crp_title">കൊച്ചി മെട്രോയുടെ ചുമതല ഇ. ശ്രീധരന്‌: ആര്യാടന്‍ മുഹമ്മദ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/81448" rel="bookmark" class="crp_title">കൊച്ചി മെട്രോ ഏറ്റെടുക്കാന്‍ ഡി.എം.ആര്‍.സിക്ക് തടസമില്ല &#8211; ഇ. ശ്രീധരന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/63917" rel="bookmark" class="crp_title">കൊച്ചി മെട്രോ: സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/64198" rel="bookmark" class="crp_title">കൊച്ചി മെട്രോയുടെ മുഖ്യ ഉപദേശകനാകാം &#8211; ഇ. ശ്രീധരന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/36588" rel="bookmark" class="crp_title">ശ്രീധരന്‍ പടിയിറങ്ങി</a></li><li><a href="http://www.janmabhumidaily.com/jnb/News/33760" rel="bookmark" class="crp_title">ഇ.ശ്രീധരന്‍ കൊച്ചി മെട്രോയുടെ നേതൃസ്ഥാനത്തേയ്ക്കില്ല</a></li><li><a href="http://www.janmabhumidaily.com/jnb/News/63412" rel="bookmark" class="crp_title">കുതിച്ചുപായാന്‍ ഇനി കൊച്ചിയും</a></li><li><a href="http://www.janmabhumidaily.com/jnb/News/86293" rel="bookmark" class="crp_title">കൊച്ചി മെട്രോയ്ക്ക് തടസം ഉദ്യോഗസ്ഥര്‍ &#8211; ഇ.ശ്രീധരന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/38007" rel="bookmark" class="crp_title">ഡി.എം.ആര്‍.സിക്ക്‌ ചുമതല നല്‍കിയാല്‍ മാത്രം സഹകരിക്കും &#8211; ഇ. ശ്രീധരന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/37863" rel="bookmark" class="crp_title">ഡി.എം.ആര്‍.സി ഉണ്ടെങ്കില്‍ താനുമുണ്ട് &#8211; ഇ ശ്രീധരന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/38222" rel="bookmark" class="crp_title">കൊച്ചി മെട്രോ ഡി.എം.ആര്‍.സിക്ക്</a></li><li><a href="http://www.janmabhumidaily.com/jnb/News/92222" rel="bookmark" class="crp_title">കൊച്ചി മെട്രോ ട്രാക്കിലേക്ക്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/38307" rel="bookmark" class="crp_title">ശ്രീധരന്‍ തന്നെ</a></li><li><a href="http://www.janmabhumidaily.com/jnb/News/86562" rel="bookmark" class="crp_title">ഡിഎംആര്‍സിയും ശ്രീധരനും പുറത്തേക്ക്‌ തന്നെ</a></li><li><a href="http://www.janmabhumidaily.com/jnb/News/30134" rel="bookmark" class="crp_title">കൊച്ചി മെട്രോയ്ക്ക് കൊറിയന്‍ സാങ്കേതികവിദ്യ</a></li><li><a href="http://www.janmabhumidaily.com/jnb/News/38257" rel="bookmark" class="crp_title">ഇനി വേണ്ടത്‌ അതിവേഗം ബഹുദൂരം</a></li><li><a href="http://www.janmabhumidaily.com/jnb/News/115632" rel="bookmark" class="crp_title">കൊച്ചി മെട്രോ @ 2017</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/120597/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>കാലവര്‍ഷം കലിതുള്ളി നാടും നഗരവും വെള്ളത്തില്‍</title>
		<link>http://www.janmabhumidaily.com/jnb/News/120595</link>
		<comments>http://www.janmabhumidaily.com/jnb/News/120595#comments</comments>
		<pubDate>Tue, 18 Jun 2013 16:37:50 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[ERNAKULAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=120595</guid>
		<description><![CDATA[മരട്‌: മഴകനത്തതോടെ റോഡുകള്‍വെള്ളക്കെട്ടിലമര്‍ന്നതിനെ തുടര്‍ന്ന്‌ ടാറിംഗ്‌ പൊളിഞ്ഞിളകി റോഡ്‌ തകരുന്നു. കൊച്ചി കോര്‍പ്പേറേഷന്‍ പരിധിയിലേയും, സമീപ പ്രദേശങ്ങളിലേയും റോഡുകളാണ്‌ കുഴികള്‍ രൂപപ്പെട്ട്‌ താറുമാറായിത്തുടങ്ങിയിരിക്കുന്നത്‌. നഗരത്തിലെ എംജി റോഡ്‌ ഒഴികെ മറ്റു പല പാതകളും തകര്‍ന്നു തുടങ്ങി. ബാനര്‍ജി റോഡിന്റെ ചിലഭാഗങ്ങളിലും കുഴികള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്‌. തമ്മനം- പുല്ലേപ്പടി റോഡ്‌, വൈറ്റി-ഏരൂര്‍ കണിയാമ്പുഴറോഡ്‌, വൈറ്റില- തൃപ്പൂണിത്തുറ റോഡ്‌ എന്നിവ തകര്‍ന്നുതുടങ്ങി. പൈപ്പിടാന്‍വേണ്ടി വെട്ടിപ്പൊളിച്ച തൃപ്പൂണിത്തുറ- നടക്കാവ്‌ റോഡ്‌ ടാറിംഗ്‌ ചെയ്യാത്തിനാല്‍ സ്ഥിതി അതിവ ഗുരുതരമാണ്‌. മഴക്കാലത്തിനു മുമ്പ്‌ പണിപൂര്‍ത്തിയാക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും [...]]]></description>
			<content:encoded><![CDATA[<p>മരട്‌: മഴകനത്തതോടെ റോഡുകള്‍വെള്ളക്കെട്ടിലമര്‍ന്നതിനെ തുടര്‍ന്ന്‌ ടാറിംഗ്‌ പൊളിഞ്ഞിളകി റോഡ്‌ തകരുന്നു. കൊച്ചി കോര്‍പ്പേറേഷന്‍ പരിധിയിലേയും, സമീപ പ്രദേശങ്ങളിലേയും റോഡുകളാണ്‌ കുഴികള്‍ രൂപപ്പെട്ട്‌ താറുമാറായിത്തുടങ്ങിയിരിക്കുന്നത്‌. നഗരത്തിലെ എംജി റോഡ്‌ ഒഴികെ മറ്റു പല പാതകളും തകര്‍ന്നു തുടങ്ങി. ബാനര്‍ജി റോഡിന്റെ ചിലഭാഗങ്ങളിലും കുഴികള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്‌. <br/><br />
തമ്മനം- പുല്ലേപ്പടി റോഡ്‌, വൈറ്റി-ഏരൂര്‍ കണിയാമ്പുഴറോഡ്‌, വൈറ്റില- തൃപ്പൂണിത്തുറ റോഡ്‌ എന്നിവ തകര്‍ന്നുതുടങ്ങി. പൈപ്പിടാന്‍വേണ്ടി വെട്ടിപ്പൊളിച്ച തൃപ്പൂണിത്തുറ- നടക്കാവ്‌ റോഡ്‌ ടാറിംഗ്‌ ചെയ്യാത്തിനാല്‍ സ്ഥിതി അതിവ ഗുരുതരമാണ്‌. മഴക്കാലത്തിനു മുമ്പ്‌ പണിപൂര്‍ത്തിയാക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും നടപ്പാക്കിയില്ല. റോഡ്‌ പൂര്‍ണ്ണമായും തകര്‍ന്നതിനെതുടര്‍ന്ന്‌ വാഹനം ഗതാഗതം ദുസ്സഹമാണ്‌. വൈറ്റില, തമ്മനം, പാലാരിവട്ടം റോഡിന്റെ സ്ഥിതിയും ദയനീയമാണ്‌. പലഭാഗങ്ങളും പൊളിഞ്ഞിളകി കുണ്ടും കുഴിയും രൂപപ്പെട്ടിരിക്കുകയാണ്‌.<br/><br />
മാലിന്യങ്ങള്‍ നിറഞ്ഞ്‌ കാനകള്‍ നീരൊഴുക്ക്‌ നിലച്ച്‌ വെള്ളം ഉയര്‍ന്ന്‌ റോഡില്‍ വെള്ളക്കെട്ട്‌ രൂപപ്പെടുന്നത്‌ വ്യാപകമായിട്ടുണ്ട്‌. നഗരസഭ, പിഡബ്ല്യുഡി, എന്‍എച്ച്‌, എന്‍എച്ച്‌എഐ തുടങ്ങി നാലും അഞ്ചും അവകാശികളാണ്‌ റോഡുകള്‍ക്കുള്ളത്‌. അതിനാല്‍തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ മടിക്കുന്ന ഇവര്‍ പരസ്പരം പഴിചാരി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. <br/><br />
ലക്ഷങ്ങള്‍ മുടക്കി രണ്ടുവര്‍ഷം മുമ്പ്‌ മോടി പിടിപ്പിച്ച ഫുട്പാത്തുകള്‍ വ്യാപകമായി വെട്ടിപ്പൊളിച്ചു. മഴക്കാലത്തിനുമുമ്പ്‌ കാനകള്‍ വൃത്തിയാക്കാന്‍ സ്ലാബുകള്‍ ഉയര്‍ത്തുവാനാണ്‌ ലക്ഷങ്ങള്‍ മുടക്കി വെട്ടിപ്പൊളിച്ചത്‌. എംജിറോഡിന്റെ പലഭാഗത്തും ഫുട്പാത്തിന്റെ കോണ്‍ക്രീറ്റ്‌ സ്ലാബുകള്‍ തകര്‍ന്നതും കാല്‍നാടക്കാരെ ദുരിതത്തിലാക്കിയിട്ടുണ്ട്‌. <br/><br />
ആലുവ: വെളിയത്തുനാട്‌ പരുവക്കാട്‌ പ്രദേശത്ത്‌ വെള്ളകെട്ടില്‍ അകപ്പെട്ട 21 ഓളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. തൊണ്ണൂറ്റാറ്‌ കണ്ടത്തില്‍ അയ്യപ്പന്‍, ശിവന്‍, നസീര്‍, കാസീം, പരീത്‌ പിള്ള തുടങ്ങിയവരുടെ വീടുകളടക്കം 21 കുടുംബങ്ങളെയാണ്‌ വെളിയത്തുനാട്‌ എംഐ യുപി സ്കൂളിലേക്ക്‌ മാറ്റിപാര്‍പ്പിച്ചത്‌. പറവൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ച്‌ സ്ഥിതികള്‍ വിലയിരുത്തിയതിനുശേഷമാണ്‌ നടപടി സ്വീകരിച്ചത്‌. ഇവര്‍ക്കുള്ള ഭക്ഷണവും മറ്റു സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്‌. കരുമാല്ലൂര്‍, ആലങ്ങാട്‌ പഞ്ചായത്തുകളിലെതാഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളത്തിലാണ്‌.പെരുമ്പാവൂര്‍: കാലവര്‍ഷമായാലും തുലാവര്‍ഷമായാലും മഴയൊന്നുകനത്ത്‌ പെയ്താല്‍ മുടിക്കരായി റോഡില്‍ നാട്ടുകാര്‍ക്ക്‌ മുങ്ങിക്കുളിക്കാവുന്ന അവസ്ഥയാണ്‌. കേരളത്തിലെ പ്രധാന റോഡുകളിലൊന്നായ ആലുവ-മൂന്നാര്‍ റോഡില്‍ പെരുമ്പാവൂര്‍- കോതമംഗലം റൂട്ടിലാണ്‌ ഈ ദുരവസ്ഥയുള്ളത്‌. ഇവിടെ മുടിക്കരായി പള്ളിക്ക്‌ മുന്നിലാണ്‌ റോഡ്‌ പുഴയായി ഒഴുകുന്നത്‌. കാലങ്ങളായി ഈ പ്രദേശത്ത്‌ ഇതേ അവസ്ഥതുടരുകയാണ്‌. റോഡിന്‌ ഇരുവശവും കാനകള്‍ ഇല്ലാത്തതിനാലും രണ്ട്‌ വശങ്ങളിലും മതിലുകള്‍ ഉയര്‍ത്തികെട്ടിയിരിക്കുന്നതിനാലും മഴ ശക്തമായാല്‍ വെള്ളം ഒഴുകുന്നതിന്‌ സ്ഥലമില്ലാത്ത അവസ്ഥയിലാണ്‌ ഈ പ്രദേശം. <br/><br />
മുടിക്കരായിയിലുള്ള എല്‍പി സ്കുളും നഴ്സറിയും അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കായി ദിവസേന ഇതുവഴി ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികളാണ്‌ യാത്രചെയ്യുന്നത്‌. മറ്റുള്ള വഴിയാത്രക്കാരും ഇരുചക്രവാഹനങ്ങളിലെ യാത്രക്കാര്‍ക്കും വെള്ളക്കെട്ടിലൂടെയുള്ളയാത്ര ദുഷ്കരമാവുകയാണ്‌. ആയിരക്കണക്കിന്‌ വാഹനങ്ങളാണ്‌ ഇതുവഴി പോകുന്നത്‌. ഇത്തരം വലിയ വാഹനങ്ങള്‍ വേഗതയില്‍ വരുമ്പോള്‍ എതിര്‍വശത്ത്‌ കൂടി പോകുന്ന ചെറിയ വാഹനങ്ങളിലെ യാത്രക്കാരുടെ ദേഹത്തേക്ക്‌ വെള്ളം തെറിക്കുന്നതും ഇവിടെ പതിവാണെന്ന്‌ യാത്രക്കാര്‍ പറയുന്നു.<br/><br />
എന്നാല്‍ റോഡിന്റെ വടക്ക്‌ വശത്തുണ്ടായിരുന്ന കാനസ്വകാര്യവ്യക്തി കോണ്‍ക്രീറ്റ്‌ ചെയ്ത്‌ മൂടികളഞ്ഞതാണെന്ന്‌ നാട്ടുകാര്‍ പറയുന്നു. റോഡിലൂടെ ഒഴുകുന്ന ചെളികലര്‍ന്ന മലിനജലം രായമംഗലം പഞ്ചായത്തിലെ കുടിവെള്ള സ്ത്രാതസ്സായ മുളപ്പന്‍ ചിറയിലേക്കാണെത്തിച്ചേരുന്നത്‌. ഇവിടെ നിന്നുമാണ്‌ പലഭാഗത്തേക്കും കുടിവെള്ളം പമ്പ്‌ ചെയ്തെത്തിക്കുന്നത്‌. ഈ ദുരവസ്ഥമാറ്റാന്‍ ഭരണകര്‍ത്താക്കള്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും മുടിക്കരായിയിലെ വെള്ളക്കെട്ടിന്‌ എത്രയും വേഗം ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.</p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/74014" rel="bookmark" class="crp_title">വൈറ്റില ഹബ്ബ്‌ റോഡ്‌ തകര്‍ന്നു; ഇന്ന്‌ ഉപരോധസമരം</a></li><li><a href="http://www.janmabhumidaily.com/jnb/News/30340" rel="bookmark" class="crp_title">തകര്‍ന്ന റോഡ്‌ ഒഴിവാക്കി നല്ലറോഡ്‌ വീണ്ടും ടാറിംഗ്‌ നടത്താന്‍ നീക്കം</a></li><li><a href="http://www.janmabhumidaily.com/jnb/News/119655" rel="bookmark" class="crp_title">നെട്ടൂര്‍ മാര്‍ക്കറ്റ്‌റോഡ്‌ തകര്‍ന്നു; അവശേഷിക്കുന്നത്‌ കുഴികള്‍ മാത്രം</a></li><li><a href="http://www.janmabhumidaily.com/jnb/News/70983" rel="bookmark" class="crp_title">ലക്ഷങ്ങള്‍ ചെലവഴിച്ച്‌ ടാറിംഗ്‌ നടത്തിയ റോഡുകള്‍ തകര്‍ന്നു; യാത്രദുഷ്കരം</a></li><li><a href="http://www.janmabhumidaily.com/jnb/News/9719" rel="bookmark" class="crp_title">കുറുപ്പംപടിയില്‍ മൃഗാശുപത്രി മുറ്റത്ത്‌ വെള്ളക്കെട്ട്‌ രൂക്ഷമാകുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/3055" rel="bookmark" class="crp_title">റോഡിന്റെ ദുരവസ്ഥ; അധികൃതര്‍ക്ക്‌ നിസ്സംഗത</a></li><li><a href="http://www.janmabhumidaily.com/jnb/News/59542" rel="bookmark" class="crp_title">അറ്റകുറ്റപ്പണികഴിഞ്ഞ്‌ ആഴ്ചകള്‍ക്കകം  കുമ്പളങ്ങിയിലെ റോഡുകള്‍ തകര്‍ന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/116037" rel="bookmark" class="crp_title">താലൂക്കാശുപത്രി  ആശ്വാസമാകുമ്പോള്‍ റോഡ് രോഗികള്‍ക്ക് ദുരിതമാകുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/118720" rel="bookmark" class="crp_title">നഗരത്തിലെ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞു</a></li><li><a href="http://www.janmabhumidaily.com/jnb/News/39058" rel="bookmark" class="crp_title">അശാസ്ത്രീയ റോഡ്‌ നിര്‍മ്മാണം: പൊന്തന്‍പുഴ- ആലപ്ര റോഡ്‌ ഒരു വര്‍ഷത്തിനുള്ളില്‍ തകര്‍ന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/73088" rel="bookmark" class="crp_title">നായത്തോട്‌ ജംഗ്ഷന്‍ പൊട്ടിപ്പൊളിഞ്ഞ നിലയില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/119333" rel="bookmark" class="crp_title">ജനപ്രതിനിധികള്‍ക്ക് നേരമില്ല; റോഡ് നന്നാക്കാന്‍ നാട്ടുകാര്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/34428" rel="bookmark" class="crp_title">സ്വകാര്യ വ്യക്തിക്കായി പൊതുമരാമത്ത്‌  വകുപ്പിന്റെ റോഡ്‌ നിര്‍മ്മാണം</a></li><li><a href="http://www.janmabhumidaily.com/jnb/News/114064" rel="bookmark" class="crp_title">പഞ്ചായത്ത് തിരിഞ്ഞുനോക്കിയില്ല; തകര്‍ന്ന റോഡ് നാട്ടുകാര്‍ നന്നാക്കി</a></li><li><a href="http://www.janmabhumidaily.com/jnb/News/8554" rel="bookmark" class="crp_title">റോഡ്‌ ചെളിക്കുളമായി; നാട്ടുകാര്‍ വാഴ നട്ട്‌ പ്രതിഷേധിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/55802" rel="bookmark" class="crp_title">അനാവശ്യ ചെലവ്‌: അശമന്നൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ വക്കീല്‍ നോട്ടീസ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/8125" rel="bookmark" class="crp_title">കാലവര്‍ഷം: റോഡുകള്‍ തകര്‍ന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/71443" rel="bookmark" class="crp_title">കാഞ്ഞങ്ങാട്‌-ചന്ദ്രഗിരി സംസ്ഥാനപാത തകര്‍ന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/51949" rel="bookmark" class="crp_title">പൈപ്പ്‌ തകര്‍ന്ന്‌ കുടിവെള്ളം മുടങ്ങിയ  പെരുമാനിയില്‍ ഒരുവര്‍ഷമായിട്ടും പരിഹാരമില്ല</a></li><li><a href="http://www.janmabhumidaily.com/jnb/News/71473" rel="bookmark" class="crp_title">എമര്‍ജിംഗ്‌ കേരള എത്തുമ്പോഴും ബൈപ്പാസ്‌  സര്‍വീസ്‌ റോഡുകള്‍ക്ക്‌ ദുരവസ്ഥ</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/120595/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>അയ്യപ്പനും ഭാര്യയും വീട്ടിലേക്ക് മടങ്ങി</title>
		<link>http://www.janmabhumidaily.com/jnb/News/120589</link>
		<comments>http://www.janmabhumidaily.com/jnb/News/120589#comments</comments>
		<pubDate>Tue, 18 Jun 2013 16:15:56 +0000</pubDate>
		<dc:creator>Kottayam</dc:creator>
				<category><![CDATA[KOTTAYAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=120589</guid>
		<description><![CDATA[ഏറ്റുമാനൂര്‍: പത്തുദിവസത്തെ ആശുപത്രിവാസത്തിനുശേഷം അയ്യപ്പന്‍ ഭാര്യ സുധയുമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നു മടങ്ങി. കോന്നി-കക്കാത്തോട് വനത്തിലൂടെ 40 കിലോമീറ്റര്‍ ഭാര്യ സുധയെ ചുമലിലെടുത്തുകൊണ്ട് നടന്നാണ് അയ്യപ്പന്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ഒന്നരയാഴ്ച മുന്‍പ് ചികിത്സയ്ക്കായെത്തിയത്. രോഗം കലശലായിരുന്നതിനെ തുടര്‍ന്‌ന് സുധയെ പിന്നീട് മെഡിക്കല്‍ കോളേജിലേയക്കു മാറ്റുകയായിരുന്നു. ഇപ്പോള്‍ പത്തുദിവസത്തെ ചികിത്സയിലൂടെ ആരോഗ്യം ഒരുവിധം വീണ്ടെടുത്തതോടെ തുടര്‍ചികിത്സയ്ക്കായി പത്തനംതിട്ട ജില്ലാ ആശുപത്രിയിലേയ്ക്കാണ് അയച്ചിരിക്കുന്നത്. ഇന്നലെ 5.30ന് പട്ടികവര്‍ഗ്ഗ വകുപ്പ് ഏര്‍പ്പെടുത്തിയ ആംബുലന്‍സിലാണ് അയ്യപ്പനും സുധയും പത്തനംതിട്ടയ്ക്കു മടങ്ങിയത്. [...]]]></description>
			<content:encoded><![CDATA[<p>ഏറ്റുമാനൂര്‍: പത്തുദിവസത്തെ ആശുപത്രിവാസത്തിനുശേഷം അയ്യപ്പന്‍ ഭാര്യ സുധയുമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നു മടങ്ങി.<br />
കോന്നി-കക്കാത്തോട് വനത്തിലൂടെ 40 കിലോമീറ്റര്‍ ഭാര്യ സുധയെ ചുമലിലെടുത്തുകൊണ്ട് നടന്നാണ് അയ്യപ്പന്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ഒന്നരയാഴ്ച മുന്‍പ് ചികിത്സയ്ക്കായെത്തിയത്. രോഗം കലശലായിരുന്നതിനെ തുടര്‍ന്‌ന് സുധയെ പിന്നീട് മെഡിക്കല്‍ കോളേജിലേയക്കു മാറ്റുകയായിരുന്നു. ഇപ്പോള്‍ പത്തുദിവസത്തെ ചികിത്സയിലൂടെ ആരോഗ്യം ഒരുവിധം വീണ്ടെടുത്തതോടെ തുടര്‍ചികിത്സയ്ക്കായി പത്തനംതിട്ട ജില്ലാ ആശുപത്രിയിലേയ്ക്കാണ് അയച്ചിരിക്കുന്നത്. ഇന്നലെ 5.30ന് പട്ടികവര്‍ഗ്ഗ വകുപ്പ് ഏര്‍പ്പെടുത്തിയ ആംബുലന്‍സിലാണ് അയ്യപ്പനും സുധയും പത്തനംതിട്ടയ്ക്കു മടങ്ങിയത്.<br />
കഴിഞ്ഞ പത്തുദിവസവും രോഗിണിയായ സുധയ്ക്കും അയ്യപ്പനും സഹായവും സംരക്ഷണവും നല്‍കിയ നവജീവന്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ പി.വി. തോമസും യാത്രയാക്കാന്‍ സന്നിഹിതനായിരുന്നു. റാന്നിയില്‍നിന്നെത്തിയ രണ്ടു ട്രൈബല്‍ പ്രമോട്ടര്‍മാരും യാത്രയ്‌ക്കൊപ്പമുണ്ടായിരുന്നു. ഭാര്യ സുധയ്ക്ക് രോഗം കുറവുണ്ടെന്നതും എത്രയും പെട്ടെന്ന് വനത്തില്‍ തിരിച്ചെത്താമെന്നതും അയ്യപ്പന് ആശ്വാസവും സന്തോഷവും നല്‍കുന്നു. കാക്കത്തോട് വനത്തില്‍ നാല്‍പ്പത് കിലോമീറ്റര്‍ ഉള്‍ഭാഗത്തായി  നിലനിന്നിരുന്ന അയ്യപ്പന്റെ കുടില്‍ ഇപ്പോള്‍ അവിടെയുണ്ടാകുമെന്ന് യാതൊരുറപ്പുമില്ല. കുടില്‍ കാട്ടാനക്കൂട്ടം തകര്‍ത്തു കാണുമെന്ന് അയാള്‍ വിശ്വസിക്കുന്നു. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍നിന്ന് സുധയുടെ രോഗം ഭേദമായി വിട്ടയച്ചാല്‍ വനത്തില്‍ നാട്ടില്‍നിന്ന് അധികം ഉള്ളിലല്ലാതെ ഒരു കുടില്‍ കെട്ടണമെന്നാണ് അയ്യപ്പന്‍ വിചാരിക്കുന്നത്.<br />
പാത്രവും വസ്ത്രങ്ങളും വാങ്ങണം. പിന്നീട് മഴയൊക്കെ മാറിക്കഴിയുമ്പോള്‍ ഉള്‍വനത്തില്‍ചെന്ന് പഴയകുടിലില്‍ ചെന്നു നോക്കണം. അവസ്ഥയെന്തെന്ന്. വനത്തില്‍ നിന്ന് കുന്തിരിക്കവും തേനും ശേഖരിച്ച് നാട്ടില്‍കൊണ്ടുവന്ന് വിറ്റാണ് അയ്യപ്പനും കൂട്ടരും കഴിയുന്നത്. വിറ്റികിട്ടുന്ന പണംകൊണ്ട് നാട്ടില്‍നിന്ന് അരിയും പലവ്യഞ്ജനങ്ങളും വാങ്ങും. അതു തീര്‍ന്നാല്‍ പിന്നീട് നാട്ടില്‍വരുന്നത് വരെ കാട്ടുകിഴങ്ങുകളും മറ്റും ഭക്ഷിച്ച് ജീവിക്കുന്നു എന്നു പറയുമ്പോള്‍ അയ്യപ്പന്റെ മുഖത്ത് നിര്‍വ്വികാരത മാത്രം.</p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/86912" rel="bookmark" class="crp_title">കാടിറങ്ങിയ കാണികള്‍ അയ്യപ്പന്റെ മലകയറി</a></li><li><a href="http://www.janmabhumidaily.com/jnb/News/96137" rel="bookmark" class="crp_title">വീട്ടമ്മയെ കൊന്ന പ്രതി പത്തുവര്‍ഷത്തിനുശേഷം പിടിയില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/14746" rel="bookmark" class="crp_title">പ്രൊഫ. സി. അയ്യപ്പന്‍ അന്തരിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/102420" rel="bookmark" class="crp_title">ശബരിമല വനത്തില്‍ അപരിചിതര്‍: പോലീസ് തെരച്ചില്‍ തുടങ്ങി</a></li><li><a href="http://www.janmabhumidaily.com/jnb/News/15047" rel="bookmark" class="crp_title">റാന്നിയില്‍ നാല് ആനകള്‍ ഷോക്കേറ്റ് ചരിഞ്ഞു</a></li><li><a href="http://www.janmabhumidaily.com/jnb/News/117527" rel="bookmark" class="crp_title">കെണിയില്‍ കുടുങ്ങിയ പുലിയെ പിടികൂടി വനത്തില്‍ വിട്ടയച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/116031" rel="bookmark" class="crp_title">ആറുവയസ്സുകാരിയുടെ മരണം:  ആശുപത്രിക്കെതിരെ നടപടിവേണമെന്ന് ബന്ധുക്കള്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/112300" rel="bookmark" class="crp_title">ആശുപത്രി കിടക്കയില്‍  അച്ഛന് തുണയായി ശാലു</a></li><li><a href="http://www.janmabhumidaily.com/jnb/News/100713" rel="bookmark" class="crp_title">മാവോയിസ്റ്റ്‌ സാന്നിധ്യം: നിലമ്പൂര്‍ വനത്തില്‍ തിരച്ചില്‍ ആരംഭിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/104423" rel="bookmark" class="crp_title">വാഹനാപകടം: കാഞ്ഞങ്ങാട്‌ സ്വദേശികള്‍ ഉള്‍പ്പെടെ ആറ്‌ പേര്‍ മരിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/69401" rel="bookmark" class="crp_title">പീരുമേട് സ്കൂളില്‍ ഭക്ഷ്യവിഷബാധ; 61 കുട്ടികള്‍ ആശുപത്രിയില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/113437" rel="bookmark" class="crp_title">ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം  ചെയ്യാന്‍ സൗകര്യങ്ങളില്ല</a></li><li><a href="http://www.janmabhumidaily.com/jnb/News/47208" rel="bookmark" class="crp_title">ഓട്ടോയും ബസ്സും കൂട്ടിയിടിച്ച്‌ അഞ്ച്‌ മരണം</a></li><li><a href="http://www.janmabhumidaily.com/jnb/News/68350" rel="bookmark" class="crp_title">ദല്‍ഹി സ്ഫോടന കേസിലെ ഭീകരന്‍ കൊല്ലപ്പെട്ടു</a></li><li><a href="http://www.janmabhumidaily.com/jnb/News/38614" rel="bookmark" class="crp_title">മുല്ലപ്പെരിയാര്‍ ഹര്‍ത്താല്‍ മറ്റീവ്ക്കണം: കുമ്മനം</a></li><li><a href="http://www.janmabhumidaily.com/jnb/News/87123" rel="bookmark" class="crp_title">സ്വാമി അയ്യപ്പന്‍ റോഡ്‌ വഴിയുള്ള യാത്രയ്ക്ക്‌ തിരക്കേറി</a></li><li><a href="http://www.janmabhumidaily.com/jnb/News/85661" rel="bookmark" class="crp_title">അയ്യപ്പന്‍മാര്‍ പമ്പയില്‍ കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റേഷന്‍ ഉപരോധിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/20479" rel="bookmark" class="crp_title">പകര്‍ച്ചപ്പനി: ഗര്‍ഭിണിയടക്കം നാല് പേര്‍ മരിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/117227" rel="bookmark" class="crp_title">ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റായി ഏറ്റുമാനൂര്‍ രാധാകൃഷ്ണനെ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ പ്രഖ്യാപിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/69177" rel="bookmark" class="crp_title">നിരൂപകര്‍ സി. അയ്യപ്പനെ ഭാഷയ്ക്ക്‌ നഷ്ടമാക്കി: ഡോ.ഹാരിസ്‌</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/120589/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ഹെലികോപ്റ്റര്‍ എഞ്ചിന്‍ വാങ്ങിയതിലും അഴിമതി</title>
		<link>http://www.janmabhumidaily.com/jnb/News/120581</link>
		<comments>http://www.janmabhumidaily.com/jnb/News/120581#comments</comments>
		<pubDate>Tue, 18 Jun 2013 16:15:44 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[BREAKING NEWS]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=120581</guid>
		<description><![CDATA[ന്യൂദല്‍ഹി: വായുസേനക്ക്‌ ഹെലികോപ്ടര്‍ വാങ്ങിയതിലെ അഴിമതിക്കു പിന്നാലെ നാവികസേന റഷ്യയില്‍നിന്ന്‌ ഹെലികോപ്റ്റര്‍ എഞ്ചിനുകള്‍ വാങ്ങിയതിലും അഴിമതി നടന്നിട്ടുണ്ടെന്ന്‌ വകുപ്പുതല ഓഡിറ്റിംഗില്‍ കണ്ടെത്തി. പ്രതിരോധ മന്ത്രാലയത്തിന്റെ ആയുധ ഇടപാടുമായി ബന്ധപ്പെട്ട നിലവിലെ നയങ്ങള്‍ക്ക്‌ വിരുദ്ധമായി ഇടനിലക്കാരില്‍നിന്നുമാണ്‌ എഞ്ചിനുകള്‍ വാങ്ങിയതെന്നും കണ്ടെത്തിയിട്ടുണ്ട്‌. റൊസൊബോറന്‍ എക്സ്പോര്‍ട്ട്‌ എന്ന റഷ്യന്‍ ആയുധ കമ്പനിയുടെ ഇടനിലക്കാരായ റൊസൊബോറന്‍ സര്‍വീസ്‌ ലിമിറ്റഡ്‌ എന്ന കമ്പനിയുമായാണ്‌ ഇടപാടുകള്‍ നടന്നിരിക്കുന്നത്‌. 2005ല്‍ സ്ഥാപിതമായ കമ്പനിയാണ്‌ ഇന്തോ-റഷ്യന്‍ സംയുക്തസംരംഭമായ റൊസൊബോറന്‍ സര്‍വ്വീസ്‌ ലിമിറ്റഡ്‌. കമോവ്‌ കെഎ-31 വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററുകള്‍ക്കായി 21.48 [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/06/Navy-Newww.jpg"><img src="http://www.janmabhumidaily.com/jnb/wp-content/uploads/2013/06/Navy-Newww.jpg" alt="" title="Navy-Newww" width="320" height="224" class="alignleft size-full wp-image-120588" /></a>ന്യൂദല്‍ഹി: വായുസേനക്ക്‌ ഹെലികോപ്ടര്‍ വാങ്ങിയതിലെ അഴിമതിക്കു പിന്നാലെ നാവികസേന റഷ്യയില്‍നിന്ന്‌ ഹെലികോപ്റ്റര്‍ എഞ്ചിനുകള്‍ വാങ്ങിയതിലും അഴിമതി നടന്നിട്ടുണ്ടെന്ന്‌ വകുപ്പുതല ഓഡിറ്റിംഗില്‍ കണ്ടെത്തി. പ്രതിരോധ മന്ത്രാലയത്തിന്റെ ആയുധ ഇടപാടുമായി ബന്ധപ്പെട്ട നിലവിലെ നയങ്ങള്‍ക്ക്‌ വിരുദ്ധമായി ഇടനിലക്കാരില്‍നിന്നുമാണ്‌ എഞ്ചിനുകള്‍ വാങ്ങിയതെന്നും കണ്ടെത്തിയിട്ടുണ്ട്‌. റൊസൊബോറന്‍ എക്സ്പോര്‍ട്ട്‌ എന്ന റഷ്യന്‍ ആയുധ കമ്പനിയുടെ ഇടനിലക്കാരായ റൊസൊബോറന്‍ സര്‍വീസ്‌ ലിമിറ്റഡ്‌ എന്ന കമ്പനിയുമായാണ്‌ ഇടപാടുകള്‍ നടന്നിരിക്കുന്നത്‌. 2005ല്‍ സ്ഥാപിതമായ കമ്പനിയാണ്‌ ഇന്തോ-റഷ്യന്‍ സംയുക്തസംരംഭമായ റൊസൊബോറന്‍ സര്‍വ്വീസ്‌ ലിമിറ്റഡ്‌.<br/><br />
കമോവ്‌ കെഎ-31 വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററുകള്‍ക്കായി 21.48 കോടി രൂപ മുടക്കി പുതിയ നാല്‌ എഞ്ചിനുകള്‍ വാങ്ങിയതാണ്‌ വിവാദമാകുന്നത്‌. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്‌ കമ്പനിയുമായി നാവികസേന ഇടപാടു നടത്തിയതെന്നാണ്‌ പരാതി. ഇടപാടുമായി ബന്ധപ്പെട്ട്‌ 2012 ജൂണില്‍ പ്രതിരോധവകുപ്പ്‌ ഓഡിറ്റിംഗില്‍ എതിര്‍പ്പുണ്ടായിരുന്നു. റൊസൊബോറന്‍ കമ്പനി നല്‍കിയ ബില്ലുകള്‍ ഓഡിറ്റിംഗ്‌ വിഭാഗം തടഞ്ഞുവയ്ക്കുകയും ചെയ്തു.<br />
റൊസൊബോറന്‍ കമ്പനിയുമായി നാവികസേനാ ഉദ്യോഗസ്ഥര്‍ തുറമുഖം വിട്ടശേഷം കപ്പലില്‍ വെച്ചാണ്‌ കരാര്‍ ഒപ്പിട്ടതെന്നാണ്‌ ഓഡിറ്റിംഗ്‌ വിഭാഗം കണ്ടെത്തിയത്‌. ഇതു പ്രതിരോധ ഇടപാടുകളുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ക്ക്‌ വിരുദ്ധമായാണ്‌ നടന്നിരിക്കുന്നത്‌. ഇടനിലക്കാരായ റൊസൊബോറന്‍ സര്‍വ്വീസ്‌ ലിമിറ്റഡിനെ സേവനനികുതിയില്‍ നിന്നും ഒഴിവാക്കാനാണ്‌ ഇത്തരത്തില്‍ കടലില്‍വെച്ച്‌ ഇടപാട്‌ നടത്തിയത്‌.<br/><br />
ഇതുവഴി 83 ലക്ഷം രൂപയുടെ നികുതി തട്ടിപ്പ്‌ റൊസൊബോറന്‍ ലിമിറ്റഡ്‌ നടത്തിയതായി കാണിച്ച്‌ സേവന നികുതി വകുപ്പ്‌ 2013 ജനുവരി 14ന്‌ നാവികസേനാ മേധാവിക്ക്‌ കത്ത്‌ നല്‍കിയിരുന്നു. രാജ്യത്തിനു നഷ്ടം വന്ന തുക നാവികസേന നല്‍കണമെന്നും സേവന നികുതി വിഭാഗം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. സേവന നികുതി വകുപ്പിന്റേയും സിഎജിയുടേയും നിരീക്ഷണത്തിലായിരുന്നു റൊസൊബോറന്‍ സര്‍വ്വീസ്‌ ലിമിറ്റഡ്‌ എന്നാണ്‌ അറിയുന്നത്‌.<br />
സംഭവവുമായി ബന്ധപ്പെട്ട്‌ സിബിഐയും അന്വേഷണം ആരംഭിച്ചു. ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നല്‍കണമെന്ന്‌ സിബിഐ പ്രതിരോധ മന്ത്രാലയത്തോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. കരാര്‍ രേഖകളും ഇടപാടിന്റെ അനുമതിപത്രവും ഉടന്‍ സമര്‍പ്പിക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു.<br/><br />
യുപിഎ സര്‍ക്കാരിന്റെ പ്രതിരോധ നയങ്ങള്‍ക്കു വിരുദ്ധമായി നടന്ന ഇടപാട്‌ സര്‍ക്കാരിനും പ്രതിരോധ മന്ത്രാലയത്തിനും വീണ്ടും നാണക്കേടുണ്ടാക്കിയിരിക്കുകയാണ്‌. ഇടനിലക്കാരെ ഒഴിവാക്കി ടെണ്ടര്‍ ക്ഷണിച്ചുകൊണ്ടു നേരിട്ടു മാത്രമേ ആയുധ ഇടപാടുകള്‍ നടത്തൂ എന്ന പ്രതിരോധ മന്ത്രി എ.കെ.ആന്റണിയുടെ പ്രഖ്യാപനങ്ങള്‍ പാഴ്‌വാക്കുകളാണെന്നാണ്‌ പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്‌. 2009ലെ പ്രതിരോധ ഇടപാടുകള്‍ക്കുള്ള മാര്‍ഗ്ഗരേഖയുടെ നഗ്നമായ ലംഘനം കൂടിയാണിത്‌. 2005ലെ പൊതു സാമ്പത്തിക ചടങ്ങളുടേയും ലംഘനം നടന്നിട്ടുണ്ട്‌.<br/><br />
<strong>എസ്‌. സന്ദീപ്‌</strong></p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/106836" rel="bookmark" class="crp_title">വിവാദ ഇറ്റാലിയന്‍ കമ്പനിക്ക്‌ വീണ്ടും സൈന്യത്തിന്റെ കരാര്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/52511" rel="bookmark" class="crp_title">ടട്ര ഇടപാട്‌: സിബിഐ വി.കെ.സിംഗിന്റെ മൊഴിയെടുത്തു</a></li><li><a href="http://www.janmabhumidaily.com/jnb/News/96327" rel="bookmark" class="crp_title">എസ്‌ഐഎഫ്‌എല്‍ അഴിമതി: കുഞ്ഞാലിക്കുട്ടി രാജിവെക്കണം-കെ. സുരേന്ദ്രന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/101797" rel="bookmark" class="crp_title">ഹെലികോപ്റ്റര്‍ അഴിമതി: ത്യാഗിക്കെതിരെ സി.ബി.ഐ കേസെടുത്തു</a></li><li><a href="http://www.janmabhumidaily.com/jnb/News/119959" rel="bookmark" class="crp_title">ഇറ്റലിക്കു നിര്‍ണ്ണായക തെളിവു കിട്ടി; സിബിഐ പുതിയ കേസെടുക്കുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/100686" rel="bookmark" class="crp_title">പ്രതിരോധമേഖല സ്വകാര്യവത്കരിക്കുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/54244" rel="bookmark" class="crp_title">കരസേനയ്ക്ക് മതിയായ ആയുധങ്ങളില്ല &#8211; സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട്</a></li><li><a href="http://www.janmabhumidaily.com/jnb/News/99380" rel="bookmark" class="crp_title">അഗസ്ത വെസ്റ്റ്ലാന്‍ഡ്‌ കോപ്ടര്‍ ഇടപാടില്‍ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജിക്കും പങ്ക്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/108010" rel="bookmark" class="crp_title">നാവികസേനാ ലൈംഗിക വിവാദം: യുവതിക്ക് മാനസിക രോഗമെന്ന് അന്വേഷണ റിപ്പോര്‍ട്ട്</a></li><li><a href="http://www.janmabhumidaily.com/jnb/News/100205" rel="bookmark" class="crp_title">കോപ്ടര്‍ ഇടപാട്‌: കേന്ദ്രത്തില്‍ ആശങ്ക, ആശയക്കുഴപ്പം</a></li><li><a href="http://www.janmabhumidaily.com/jnb/News/81871" rel="bookmark" class="crp_title">സൈനിക കാന്റീനുകളുടെ ഇടപാടുകള്‍ പരിശോധിക്കാന്‍ സി.എ.ജിക്ക് അനുമതി</a></li><li><a href="http://www.janmabhumidaily.com/jnb/News/103791" rel="bookmark" class="crp_title">ഫാക്ടിലെ സള്‍ഫര്‍ ഇറക്കുമതിയില്‍ 1.25 കോടിയുടെ അഴിമതി</a></li><li><a href="http://www.janmabhumidaily.com/jnb/News/95845" rel="bookmark" class="crp_title">ആയുധ ഇടപാടിന് പിന്നില്‍ ഉന്നത നേതാവ് &#8211; വി.എസ്</a></li><li><a href="http://www.janmabhumidaily.com/jnb/News/98998" rel="bookmark" class="crp_title">ആദര്‍ശത്തിന്‌ മേല്‍ കഴിവില്ലായ്മയുടെ നിഴല്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/51221" rel="bookmark" class="crp_title">ആരോപണങ്ങളെ നേരിടും &#8211; ആന്റണി</a></li><li><a href="http://www.janmabhumidaily.com/jnb/News/11202" rel="bookmark" class="crp_title">പ്രതിരോധ വകുപ്പിന്റെ 12000 ഏക്കര്‍ കയ്യേറി: എ.കെ. ആന്റണി</a></li><li><a href="http://www.janmabhumidaily.com/jnb/News/100914" rel="bookmark" class="crp_title">കോപ്ടര്‍ ഇടപാട്‌: സിബിഐ മടക്കം വെറുംകയ്യോടെ</a></li><li><a href="http://www.janmabhumidaily.com/jnb/News/49643" rel="bookmark" class="crp_title">ജനറല്‍ സിംഗിന്റെ പരാതി അന്വേഷിക്കില്ലെന്ന്‌ സിബിഐ</a></li><li><a href="http://www.janmabhumidaily.com/jnb/News/48809" rel="bookmark" class="crp_title">കരസേനാ മേധാവിയും പ്രതിരോധമന്ത്രിയും രണ്ട്‌ തട്ടില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/115025" rel="bookmark" class="crp_title">ഇന്‍ഫോസിസിന്‌ ആദായ നികുതി വകുപ്പിന്റെ നോട്ടീസ്‌</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/120581/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ്‌ തല്ലിച്ചതച്ചു</title>
		<link>http://www.janmabhumidaily.com/jnb/News/120582</link>
		<comments>http://www.janmabhumidaily.com/jnb/News/120582#comments</comments>
		<pubDate>Tue, 18 Jun 2013 16:15:30 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[BREAKING NEWS]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=120582</guid>
		<description><![CDATA[തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ്‌ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വെക്കണമെന്നാവശ്യപ്പെട്ട്‌ യുവമോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ്‌ മാര്‍ച്ചിന്‌ നേരെ പോലീസ്‌ അക്രമം. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ക്ക്‌ നേരെ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ്‌ മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ തല്ലിച്ചതക്കുകയും ചെയ്തു. ജലപീരങ്കി പ്രയോഗത്തില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ വി.വി.രാജേഷിന്‌ പരിക്കേറ്റു. പ്രതിഷേധത്തിന്റെ മുന്‍നിരയിലായിരുന്ന രാജേഷിന്റെ മുഖത്തേക്ക്‌ ശക്തമായി ജലപീരങ്കിയടിക്കുകയായിരുന്നു. തെറിച്ചുവീണ രാജേഷിന്റെ കൈക്കും കാലിനും വയറിലും പരിക്കേറ്റു. ഇതേത്തുടര്‍ന്ന്‌ പ്രകോപിതരായ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/06/cm-rajivaykanamennavshyapet.jpg"><img src="http://www.janmabhumidaily.com/jnb/wp-content/uploads/2013/06/cm-rajivaykanamennavshyapet.jpg" alt="" title="cm-rajivaykanamennavshyapet" width="320" height="218" class="alignleft size-full wp-image-120586" /></a>തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ്‌ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വെക്കണമെന്നാവശ്യപ്പെട്ട്‌ യുവമോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ്‌ മാര്‍ച്ചിന്‌ നേരെ പോലീസ്‌ അക്രമം. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ക്ക്‌ നേരെ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ്‌ മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ തല്ലിച്ചതക്കുകയും ചെയ്തു. <br/><br />
ജലപീരങ്കി പ്രയോഗത്തില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ വി.വി.രാജേഷിന്‌ പരിക്കേറ്റു. പ്രതിഷേധത്തിന്റെ മുന്‍നിരയിലായിരുന്ന രാജേഷിന്റെ മുഖത്തേക്ക്‌ ശക്തമായി ജലപീരങ്കിയടിക്കുകയായിരുന്നു. തെറിച്ചുവീണ രാജേഷിന്റെ കൈക്കും കാലിനും വയറിലും പരിക്കേറ്റു. ഇതേത്തുടര്‍ന്ന്‌ പ്രകോപിതരായ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന്‌ പോലീസ്‌ ലാത്തി വീശി. ബിജെപി നേതാക്കളായ കെ.സുരേന്ദ്രനും കരമന ജയനും ഇടപെട്ടു പ്രവര്‍ത്തകരെ ശാന്തരാക്കി. പോലീസ്‌ മര്‍ദ്ദനത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ സജിയ്ക്കും പരിക്കേറ്റു. രാജേഷിനെയും സജിയെയും ആശുപത്രിയിലേക്കു മാറ്റി. ബാരിക്കേഡ്‌ മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകന്‍ സുധീറിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ക്രിമിനലുകളെ സംരക്ഷിക്കുകയാണെന്നും തട്ടിപ്പ്‌ കേസിലെ പ്രതിക്ക്‌ സംരക്ഷണം നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. <br/><br />
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട സത്യങ്ങള്‍ പുറത്ത്‌ വരുന്നത്‌ വരെ ബിജെപിയും യുവമോര്‍ച്ചയും ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട്‌ പോകുമെന്ന്‌ ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ എല്ലാ ജില്ലാകേന്ദ്രങ്ങളിലേക്കും സമരം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ചിന്‌ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ അഡ്വ.വി.വി.രാജേഷ്‌, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍, സംസ്ഥാന വൈസ്പ്രസിഡന്റ്‌ ആര്‍.എസ്‌.രാജീവ്‌, ജില്ലാ പ്രസിഡന്റ്‌ സമ്പത്ത്‌, ജനറല്‍സെക്രട്ടറിമാരായ മുളയറ രതീഷ്‌, മണവാരി രതീഷ്‌, ജില്ല ഭാരലാഹികളായ വിഭാഷ്‌, സതീഷ്‌, മഹേഷ്‌, ഹരി, ബിജു, രഞ്ജിത്ത്‌ ചന്ദ്രന്‍, സുദര്‍ശനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും ഇന്നലെ സെക്രട്ടറിയേറ്റ്‌ മാര്‍ച്ച്‌ നടത്തി.</p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/69189" rel="bookmark" class="crp_title">ആറന്മുളയില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്ക്‌ പോലീസ്‌ മര്‍ദ്ദനം</a></li><li><a href="http://www.janmabhumidaily.com/jnb/News/22266" rel="bookmark" class="crp_title">മുഖ്യമന്ത്രിയുടെ വേദിയിലേക്ക്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി</a></li><li><a href="http://www.janmabhumidaily.com/jnb/News/21970" rel="bookmark" class="crp_title">വാളകം സംഭവം: പിള്ളയുടെ വീട്ടിലേക്ക്‌ യുവമോര്‍ച്ച മാര്‍ച്ച്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/106582" rel="bookmark" class="crp_title">മതപരിവര്‍ത്തന കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തിയ ഹിന്ദുഐക്യവേദി നേതാക്കളെ പോലീസ് മര്‍ദ്ദിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/120577" rel="bookmark" class="crp_title">യുവമോര്‍ച്ച മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/44753" rel="bookmark" class="crp_title">ടോള്‍പ്ലാസ മാര്‍ച്ച്‌: ബിജെപി പ്രവര്‍ത്തകരെ പോലീസ്‌ തല്ലിച്ചതച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/29489" rel="bookmark" class="crp_title">പ്രതിഷേധം ഇരമ്പി; മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയെ തടഞ്ഞു</a></li><li><a href="http://www.janmabhumidaily.com/jnb/News/32848" rel="bookmark" class="crp_title">മുല്ലപ്പെരിയാറില്‍ ബി.ജെ.പി കൊടി നാട്ടി</a></li><li><a href="http://www.janmabhumidaily.com/jnb/News/62193" rel="bookmark" class="crp_title">യുവമോര്‍ച്ച ഡിഎംഒ  ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി</a></li><li><a href="http://www.janmabhumidaily.com/jnb/News/6466" rel="bookmark" class="crp_title">കാരക്കോണത്തേയ്ക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി</a></li><li><a href="http://www.janmabhumidaily.com/jnb/News/112781" rel="bookmark" class="crp_title">ബിജെപി മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി</a></li><li><a href="http://www.janmabhumidaily.com/jnb/News/75262" rel="bookmark" class="crp_title">നഗരസഭയും രാംകി കമ്പനിയും ഒത്തുകളിക്കുന്നു:  യുവമോര്‍ച്ച</a></li><li><a href="http://www.janmabhumidaily.com/jnb/News/63271" rel="bookmark" class="crp_title">യുവമോര്‍ച്ച മാര്‍ച്ചിനുനേരെ പോലീസ്‌ അതിക്രമം</a></li><li><a href="http://www.janmabhumidaily.com/jnb/News/31803" rel="bookmark" class="crp_title">ഏ.കെ ആന്റണിയുടെ വീടിന് നേരെ യുവമോര്‍ച്ച മാര്‍ച്ച് നടത്തി</a></li><li><a href="http://www.janmabhumidaily.com/jnb/News/99191" rel="bookmark" class="crp_title">കുര്യന്റെ അറസ്റ്റ്‌ ആവശ്യപ്പെട്ട്‌ യുവമോര്‍ച്ച മാര്‍ച്ച്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/491" rel="bookmark" class="crp_title">യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക്‌ പോലീസ്‌ മര്‍ദ്ദനം</a></li><li><a href="http://www.janmabhumidaily.com/jnb/News/9430" rel="bookmark" class="crp_title">ദയ ആശുപത്രിയിലേക്ക്‌ യുവമോര്‍ച്ച മാര്‍ച്ച്‌ നടത്തി</a></li><li><a href="http://www.janmabhumidaily.com/jnb/News/21217" rel="bookmark" class="crp_title">ഉമ്മന്‍ചാണ്ടി കേരളത്തെ കാളവണ്ടി യുഗത്തിലേക്ക്‌ നയിക്കുന്നു: വി.വി. രാജേഷ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/24121" rel="bookmark" class="crp_title">മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം: യുവമോര്‍ച്ച</a></li><li><a href="http://www.janmabhumidaily.com/jnb/News/4170" rel="bookmark" class="crp_title">യുവമോര്‍ച്ച ജില്ലാ നേതൃയോഗം</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/120582/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ഈരാറ്റുപേട്ടയില്‍ മലഞ്ചരക്ക് കടയില്‍ മോഷണം</title>
		<link>http://www.janmabhumidaily.com/jnb/News/120585</link>
		<comments>http://www.janmabhumidaily.com/jnb/News/120585#comments</comments>
		<pubDate>Tue, 18 Jun 2013 16:14:56 +0000</pubDate>
		<dc:creator>Kottayam</dc:creator>
				<category><![CDATA[KOTTAYAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=120585</guid>
		<description><![CDATA[ഈരാററുപേട്ട: നഗരമദ്ധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മലഞ്ചരക്ക് കടയില്‍ വന്‍മോഷണം. ഗ്രാമപഞ്ചായത്ത് മെമ്പര്‍ പ്ലാമൂട്ടില്‍ പി.പി.ബഷീറിന്റെ ഉടമസ്ഥതയില്‍ കടുവൂമൂഴിയില്‍ പ്രവര്‍ത്തിക്കുന്ന കടയിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷണം നടന്നത്. കടയില്‍ സൂക്ഷിച്ചിരുന്ന അറുപതോളം ചാക്ക് ജാതിപത്രിയാണ് മോഷ്ടിക്കപ്പെട്ടത്. ഷട്ടറിന്റെ താഴ് തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. ലോറിയിലെത്തിയാണ് മോഷണം നടത്തിയെന്ന് കരുതുന്നു. 1,45,000 രൂപ വിലമതിക്കുന്ന സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ജില്ലാ പോലീസ് ചീഫ് എം.പി.ദിനേശ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ഈരാറ്റുപേട്ട സര്‍ക്കിള്‍ [...]]]></description>
			<content:encoded><![CDATA[<p>ഈരാററുപേട്ട: നഗരമദ്ധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മലഞ്ചരക്ക് കടയില്‍ വന്‍മോഷണം. ഗ്രാമപഞ്ചായത്ത് മെമ്പര്‍ പ്ലാമൂട്ടില്‍ പി.പി.ബഷീറിന്റെ ഉടമസ്ഥതയില്‍ കടുവൂമൂഴിയില്‍ പ്രവര്‍ത്തിക്കുന്ന കടയിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷണം നടന്നത്. കടയില്‍ സൂക്ഷിച്ചിരുന്ന അറുപതോളം ചാക്ക് ജാതിപത്രിയാണ് മോഷ്ടിക്കപ്പെട്ടത്. ഷട്ടറിന്റെ താഴ് തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. ലോറിയിലെത്തിയാണ് മോഷണം നടത്തിയെന്ന് കരുതുന്നു. 1,45,000 രൂപ വിലമതിക്കുന്ന സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ജില്ലാ പോലീസ് ചീഫ് എം.പി.ദിനേശ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ഈരാറ്റുപേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.</p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/106578" rel="bookmark" class="crp_title">കഞ്ഞിക്കുഴിയില്‍ മൂന്നുകടകളില്‍ മോഷണം</a></li><li><a href="http://www.janmabhumidaily.com/jnb/News/118923" rel="bookmark" class="crp_title">പഞ്ചലോഹവിഗ്രഹങ്ങള്‍ മോഷണം പോയി</a></li><li><a href="http://www.janmabhumidaily.com/jnb/News/113134" rel="bookmark" class="crp_title">കട കുത്തിത്തുറന്ന് മോഷണം:  പ്രതികള്‍ പിടിയില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/5937" rel="bookmark" class="crp_title">കുമ്പളയിലെ ജൂവലറിയില്‍ കവര്‍ച്ച</a></li><li><a href="http://www.janmabhumidaily.com/jnb/News/6148" rel="bookmark" class="crp_title">ഏറ്റൂമാനൂരില്‍ കടകുത്തിതുറന്ന്‌ മോഷണം</a></li><li><a href="http://www.janmabhumidaily.com/jnb/News/48505" rel="bookmark" class="crp_title">ഗവ. മോഡല്‍ എച്ച്‌എസ്‌എസില്‍ മോഷണം</a></li><li><a href="http://www.janmabhumidaily.com/jnb/News/46665" rel="bookmark" class="crp_title">എടത്തല മറ്റപ്പിള്ളി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച</a></li><li><a href="http://www.janmabhumidaily.com/jnb/News/94653" rel="bookmark" class="crp_title">തിരുവനന്തപുരത്ത് വീണ്ടും വന്‍ കവര്‍ച്ച</a></li><li><a href="http://www.janmabhumidaily.com/jnb/News/26422" rel="bookmark" class="crp_title">പട്ടാപ്പകല്‍ മോഷണം: പ്രതികളെ അറസ്റ്റ്‌ ചെയ്തു</a></li><li><a href="http://www.janmabhumidaily.com/jnb/News/59670" rel="bookmark" class="crp_title">വീട്‌ കുത്തിത്തുറന്ന്‌ 7 പവന്‍ കവര്‍ന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/79161" rel="bookmark" class="crp_title">പത്ത്‌ പവന്റെ സ്വര്‍ണവും 35,000 രൂപയും മോഷ്ടിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/44023" rel="bookmark" class="crp_title">ആലുക്കാസ് ജ്വല്ലറിയില്‍ വന്‍ മോഷണം</a></li><li><a href="http://www.janmabhumidaily.com/jnb/News/63329" rel="bookmark" class="crp_title">മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും മോഷണം</a></li><li><a href="http://www.janmabhumidaily.com/jnb/News/118567" rel="bookmark" class="crp_title">പോത്ത്‌ മോഷണം: ഒരാള്‍ പിടിയില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/119382" rel="bookmark" class="crp_title">വടക്കാഞ്ചേരിയില്‍ വന്‍ കവര്‍ച്ച</a></li><li><a href="http://www.janmabhumidaily.com/jnb/News/88602" rel="bookmark" class="crp_title">കടകളില്‍ മോഷണം നടത്തിയ  പിഡിപി നേതാവ്‌ അറസ്റ്റില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/115756" rel="bookmark" class="crp_title">കാന്‍ ഫിലിം ഫെസ്റ്റിവലില്‍ രണ്ടര മില്യണ്‍ യൂറോയുടെ നെക്ലസ്‌ മോഷണം പോയി</a></li><li><a href="http://www.janmabhumidaily.com/jnb/News/15853" rel="bookmark" class="crp_title">ബാങ്ക്‌ കൊള്ളയടിച്ച്‌ സ്വര്‍ണ്ണവും പണവും കവര്‍ന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/78770" rel="bookmark" class="crp_title">വൃക്ഷത്തൈ വില്‍പ്പനയുടെ മറവില്‍ മോഷണം: യുവതി അറസ്റ്റില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/69547" rel="bookmark" class="crp_title">പുതുപ്പള്ളി നിലക്കല്‍ പള്ളിയില്‍ മോഷണം</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/120585/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>വടവാതൂര്‍ ഡമ്പിംഗ് യാര്‍ഡ് തുറന്നില്ല</title>
		<link>http://www.janmabhumidaily.com/jnb/News/120583</link>
		<comments>http://www.janmabhumidaily.com/jnb/News/120583#comments</comments>
		<pubDate>Tue, 18 Jun 2013 16:14:02 +0000</pubDate>
		<dc:creator>Kottayam</dc:creator>
				<category><![CDATA[KOTTAYAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=120583</guid>
		<description><![CDATA[കോട്ടയം: വടവാതൂര്‍ ഡമ്പിംഗ് യാര്‍ഡ് തുറക്കാന്‍ സമരക്കാര്‍ അനുവദിച്ചില്ല. ഇന്നലെ രാവിലെ മുതല്‍ ഉപരോധം ആരംഭിച്ചതോടെ നഗരത്തിലെ മാലിന്യനീക്കം നിലച്ചിരിക്കുകയാണ്. ഇതോടെ നഗരത്തില്‍ മാലിന്യം അടിഞ്ഞുകൂടും. വടവാതൂരിലെ മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാതെ ഉപരോധം പിന്‍വലിക്കില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. ഡമ്പിംഗ് യാര്‍ഡിന് സമീപം ദേശീയ പാത 220ന് അരികില്‍ സമരപ്പന്തല്‍ ഉയര്‍ന്നുകഴിഞ്ഞു. നഗരസഭയുടെ മാലിന്യവാഹനം വന്നാല്‍ തടയാന്‍ സമരക്കാര്‍ സജ്ജരായി നിലകൊണ്ടു. സമരക്കാരെ ഭയന്ന് മാലിന്യവാഹനം എത്തിയില്ല. നഗരസഭാ അദ്ധ്യക്ഷന്‍ എം.പി.സന്തോഷ്‌കുമാര്‍ സമരക്കാരോട് ധിക്കാരമായി പെരുമാറുന്നതായി ആക്ഷേപമുണ്ട്. [...]]]></description>
			<content:encoded><![CDATA[<p>കോട്ടയം: വടവാതൂര്‍ ഡമ്പിംഗ് യാര്‍ഡ് തുറക്കാന്‍ സമരക്കാര്‍ അനുവദിച്ചില്ല. ഇന്നലെ രാവിലെ മുതല്‍ ഉപരോധം ആരംഭിച്ചതോടെ നഗരത്തിലെ മാലിന്യനീക്കം നിലച്ചിരിക്കുകയാണ്. ഇതോടെ നഗരത്തില്‍ മാലിന്യം അടിഞ്ഞുകൂടും. വടവാതൂരിലെ മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാതെ ഉപരോധം പിന്‍വലിക്കില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. ഡമ്പിംഗ് യാര്‍ഡിന് സമീപം ദേശീയ പാത 220ന് അരികില്‍ സമരപ്പന്തല്‍ ഉയര്‍ന്നുകഴിഞ്ഞു. നഗരസഭയുടെ മാലിന്യവാഹനം വന്നാല്‍ തടയാന്‍ സമരക്കാര്‍ സജ്ജരായി നിലകൊണ്ടു. സമരക്കാരെ ഭയന്ന് മാലിന്യവാഹനം എത്തിയില്ല.<br />
നഗരസഭാ അദ്ധ്യക്ഷന്‍ എം.പി.സന്തോഷ്‌കുമാര്‍ സമരക്കാരോട് ധിക്കാരമായി പെരുമാറുന്നതായി ആക്ഷേപമുണ്ട്. നഗരസഭയുമായി ഇനി യാതൊരു ചര്‍ച്ചയും ഇല്ലെന്ന് വിജയപുരം ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചുകഴിഞ്ഞു. മാലിന്യം നീക്കാന്‍ കഴിയാതെ വരുന്നതോടെ നഗരം ചീഞ്ഞുനാറുമെന്ന ആശങ്കയിലാണ് നഗരവാസികളും വ്യാപാരികളും.</p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/120334" rel="bookmark" class="crp_title">വടവാതൂര്‍ ഡമ്പിംഗ് യാര്‍ഡ്  വീണ്ടും സമരച്ചൂടിലേക്ക്</a></li><li><a href="http://www.janmabhumidaily.com/jnb/News/119110" rel="bookmark" class="crp_title">വടവാതൂര്‍ ഡമ്പിംഗ്‌യാര്‍ഡ്:  കോടതിവിധി അട്ടിമറിക്കാന്‍ ശ്രമമെന്ന്</a></li><li><a href="http://www.janmabhumidaily.com/jnb/News/115287" rel="bookmark" class="crp_title">വടവാതൂര്‍ മാലിന്യം 31നകം മൂടണം: മന്ത്രി തിരുവഞ്ചൂര്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/75112" rel="bookmark" class="crp_title">ഡംപിങ് യാര്‍ഡ്: നഗരസഭയും പഞ്ചായത്തും  ഒത്തു കളിക്കുന്നു- യുവമോര്‍ച്ച</a></li><li><a href="http://www.janmabhumidaily.com/jnb/News/117902" rel="bookmark" class="crp_title">മാലിന്യപ്രശ്‌നത്തിന് പരിഹാരം ഉറവിട മാലിന്യസംസ്‌കരണം: കെ.എം.മാണി</a></li><li><a href="http://www.janmabhumidaily.com/jnb/News/25168" rel="bookmark" class="crp_title">സി പി എം ഓഫീസ്‌ കെട്ടിട മാലിന്യം നഗരസഭ വാഹനത്തില്‍ ഡംബിങ്‌ യാര്‍ഡില്‍ തള്ളി</a></li><li><a href="http://www.janmabhumidaily.com/jnb/News/47804" rel="bookmark" class="crp_title">22 പേര്‍ റിമാന്‍ഡില്‍; ചേലോറയില്‍ ഇന്ന്‌ ഹര്‍ത്താല്‍ കണ്ണൂറ്‍ നഗരസഭാ ചെയര്‍പേഴ്സണ്റ്റെ ചേമ്പറില്‍ മാലിന്യം നിക്ഷേപിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/25127" rel="bookmark" class="crp_title">വടവാതൂറ്‍ മാലിന്യപ്രശ്നം സങ്കീര്‍ണ്ണമാകുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/24187" rel="bookmark" class="crp_title">പാലാ നഗരത്തിലെ മാലിന്യപ്രശ്നം ജനകീയ പ്രക്ഷോഭത്തിലേക്ക്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/64487" rel="bookmark" class="crp_title">മാലിന്യം നീക്കാന്‍ ബിജെപി കളക്ടര്‍ക്ക്‌ നിവേദനം നല്‍കി</a></li><li><a href="http://www.janmabhumidaily.com/jnb/News/75990" rel="bookmark" class="crp_title">ടണ്‍ കണക്കിനു മാലിന്യം വടവാതൂരില്‍ കുഴിച്ചുമൂടുന്നതിനെതിരെ വ്യാപക പ്രതിഷേധം</a></li><li><a href="http://www.janmabhumidaily.com/jnb/News/24560" rel="bookmark" class="crp_title">വടവാതൂറ്‍ ഡംപിംഗ്‌ യാര്‍ഡിലെ മാലിന്യം കോടിമതയിലേക്ക്‌ മാറ്റുന്നതിനെ ചൊല്ലി നഗരസഭയില്‍ ബഹളം</a></li><li><a href="http://www.janmabhumidaily.com/jnb/News/4732" rel="bookmark" class="crp_title">മത്സ്യമാര്‍ക്കറ്റ്‌ കെട്ടിടത്തില്‍ കുട പിടിച്ച്‌ മത്സ്യ വില്‍പ്പന</a></li><li><a href="http://www.janmabhumidaily.com/jnb/News/76450" rel="bookmark" class="crp_title">വടവാതൂരിലെ മാലിന്യം ആധുനിക രീതിയില്‍ സംസ്‌കരിക്കും: നഗരസഭ</a></li><li><a href="http://www.janmabhumidaily.com/jnb/News/107011" rel="bookmark" class="crp_title">വെളിയനാട് സെന്റ് സേവ്യേഴ്‌സ് പള്ളി പുതുക്കിപ്പണിയുന്നത് സംബന്ധിച്ച് തര്‍ക്കം: ഇടവകക്കാര്‍ ചങ്ങനാശേരി അരമന ഉപരോധിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/47963" rel="bookmark" class="crp_title">സമരക്കാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ്ജ്‌: തലശ്ശേരിയില്‍  ബസ്സും മാലിന്യവണ്ടിയും കത്തിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/41773" rel="bookmark" class="crp_title">പാലാ നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിന്‌ വഴിതെളിയുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/36229" rel="bookmark" class="crp_title">കണ്ണൂരിലും മാലിന്യനീക്കം തടസപ്പെട്ടു</a></li><li><a href="http://www.janmabhumidaily.com/jnb/News/890" rel="bookmark" class="crp_title">മാലിന്യനീക്കം നിലച്ചു; നഗരം ചീഞ്ഞ്‌ നാറുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/86793" rel="bookmark" class="crp_title">കോട്ടയത്തെ മാതൃകാ നഗരമാക്കും: നഗരസഭാ ചെയര്‍മാന്‍</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/120583/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ആറന്മുള വിമാനത്താവള പ്രദേശത്തെ വെള്ളക്കെട്ടില്‍ ബാലന്‍ മരിച്ചു</title>
		<link>http://www.janmabhumidaily.com/jnb/News/120563</link>
		<comments>http://www.janmabhumidaily.com/jnb/News/120563#comments</comments>
		<pubDate>Tue, 18 Jun 2013 16:13:38 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[BREAKING NEWS]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=120563</guid>
		<description><![CDATA[ആറന്മുള: ആറന്മുളയിലെ നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതി പ്രദേശത്ത്‌ വെള്ളക്കെട്ടില്‍ വീണ്‌ അശ്വിന്‍ എന്ന പതിനൊന്നുകാരന്‍ മരിച്ചു. പ്രദേശത്ത്‌ വലിയതോട്‌ നികത്തിയപ്പോള്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണാണ്‌ അശ്വിന്‍ മരണമടഞ്ഞിരിക്കുന്നത്‌. ആറന്മുള ഇടശ്ശേരി മലകോളനിയില്‍ സുരേഷിന്റെ മകനാണ്‌ അശ്വിന്‍. സ്കൂള്‍വിട്ടെത്തിയ അശ്വിന്‍ പശുവിനെ മേയ്ക്കാന്‍ പോയ അമ്മയെ തിരക്കി ഇറങ്ങിയതായിരുന്നു. സൈക്കിളില്‍ വന്ന അശ്വിന്‍ വെള്ളക്കെട്ടില്‍ അകപ്പെട്ടത്‌ ആരും അറിഞ്ഞില്ല. അശ്വിനെ കാണാതായതോടെ കഴിഞ്ഞ രാത്രി മുഴുവന്‍ തദ്ദേശവാസികള്‍ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെ ഒന്‍പത്‌ മണിയോടെയാണ്‌ നിര്‍ദ്ദിഷ്ട വിമാനത്താവള [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/06/pta-obit-aswin-santhosh-12-.jpg"><img src="http://www.janmabhumidaily.com/jnb/wp-content/uploads/2013/06/pta-obit-aswin-santhosh-12-.jpg" alt="" title="pta-obit-aswin-santhosh-12-" width="320" height="377" class="alignleft size-full wp-image-120576" /></a>ആറന്മുള: ആറന്മുളയിലെ നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതി പ്രദേശത്ത്‌ വെള്ളക്കെട്ടില്‍ വീണ്‌ അശ്വിന്‍ എന്ന പതിനൊന്നുകാരന്‍ മരിച്ചു. പ്രദേശത്ത്‌ വലിയതോട്‌ നികത്തിയപ്പോള്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണാണ്‌ അശ്വിന്‍ മരണമടഞ്ഞിരിക്കുന്നത്‌. ആറന്മുള ഇടശ്ശേരി മലകോളനിയില്‍ സുരേഷിന്റെ മകനാണ്‌ അശ്വിന്‍.<br/><br />
സ്കൂള്‍വിട്ടെത്തിയ അശ്വിന്‍ പശുവിനെ മേയ്ക്കാന്‍ പോയ അമ്മയെ തിരക്കി ഇറങ്ങിയതായിരുന്നു. സൈക്കിളില്‍ വന്ന അശ്വിന്‍ വെള്ളക്കെട്ടില്‍ അകപ്പെട്ടത്‌ ആരും അറിഞ്ഞില്ല. അശ്വിനെ കാണാതായതോടെ കഴിഞ്ഞ രാത്രി മുഴുവന്‍ തദ്ദേശവാസികള്‍ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെ ഒന്‍പത്‌ മണിയോടെയാണ്‌ നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതി പ്രദേശത്തില്‍ മൂടപ്പെട്ട വലിതോടിന്റെ അവശേഷിക്കുന്ന ഭാഗത്ത്‌ ഒരു ബാലന്റെ രണ്ട്‌ കാലുകള്‍ ഉയര്‍ന്നു നില്‍ക്കുന്നത്‌ നാട്ടുകാര്‍ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച്‌ ആറന്മുള പൊലീസ്‌ സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴഞ്ചേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന്‌ പോസ്റ്റ്മാര്‍ട്ടത്തിന്‌ ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. ഇന്ന്‌ രാവിലെ പത്തിന്‌ വീട്ടുവളപ്പില്‍ സംസ്കാരം നടക്കും.<br/><br />
അശ്വിന്റെ അച്ഛന്‍ കെപിഎംഎസിന്റെ പ്രവര്‍ത്തകനാണ്‌. പരമ്പരാഗതമായി ഇവിടെ താമസിച്ചു വരുന്ന കുടുംബമാണ്‌ ഇവരുടേത്‌. ഈ പ്രദേശത്തുള്ള ആളുകള്‍ക്ക്‌ കാലങ്ങളായി ഇവിടെയുണ്ടാകുന്ന വെള്ളക്കെട്ടുകളെക്കുറിച്ച്‌ ബോധ്യമുള്ളതാണ്‌. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വലിയതോട്‌ വിമാനത്താവള നിര്‍മ്മാണ കമ്പനിയായ കെജിഎസ്‌ ഗ്രൂപ്പ്‌ നികത്തിയതാണ്‌ ഇത്തരത്തില്‍ വെള്ളക്കെട്ടുകള്‍ ഉണ്ടാകാന്‍ വഴിയൊരുക്കിയത്‌. വരാന്‍ പോകുന്ന വന്‍ദുരന്തത്തിന്റെ തുടക്കമാണ്‌ അശ്വന്റെ മരണത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്നാണ്‌ ഇന്നാട്ടുകാര്‍ പറയുന്നത്‌.<br/><br />
<strong>പ്രത്യേക ലേഖകന്‍</strong></p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/94755" rel="bookmark" class="crp_title">ആറന്മുള വിമാനത്താവളം: ഓഹരിയെടുക്കാനുള്ള തീരുമാനം നിയമവകുപ്പിനെ മറികടന്ന്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/100345" rel="bookmark" class="crp_title">ആറന്മുള വിമാനത്താവളം: നയപ്രഖ്യാപനത്തില്‍ നിന്ന്‌ ഒഴിവാക്കണം-വി.എസ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/104858" rel="bookmark" class="crp_title">ആറന്മുള വിമാനത്താവള നിര്‍മ്മാണത്തിന്‌ ക്വട്ടേഷന്‍ സംഘം; സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു</a></li><li><a href="http://www.janmabhumidaily.com/jnb/News/111372" rel="bookmark" class="crp_title">ആറന്മുള വിമാനത്താവളം: സമരസമിതി നേതാക്കളെ വെല്ലുവിളിച്ച്‌ ശിവദാസന്‍നായര്‍ എംഎല്‍എ</a></li><li><a href="http://www.janmabhumidaily.com/jnb/News/100502" rel="bookmark" class="crp_title">ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രവും പമ്പാനദിയും വിമാനത്താവള പദ്ധതിക്കുള്ളിലെന്ന്‌ വ്യക്തമായി</a></li><li><a href="http://www.janmabhumidaily.com/jnb/News/107090" rel="bookmark" class="crp_title">ഗൂഗിള്‍ മാപ്പില്‍ ആറന്മുള കാണാനില്ല</a></li><li><a href="http://www.janmabhumidaily.com/jnb/News/105727" rel="bookmark" class="crp_title">ആറന്മുള വിമാനത്താവളം: നിര്‍മ്മാണത്തിന്‌ സ്റ്റേ</a></li><li><a href="http://www.janmabhumidaily.com/jnb/News/44970" rel="bookmark" class="crp_title">ആറന്മുള വിമാനത്താവളം : പ്രതിഷേധം ശക്തമായിട്ടും സര്‍ക്കാര്‍ മുന്നോട്ട്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/96713" rel="bookmark" class="crp_title">ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ സമഗ്ര അന്വേഷണം വേണമെന്ന്‌ എഐസിസി അംഗം</a></li><li><a href="http://www.janmabhumidaily.com/jnb/News/97157" rel="bookmark" class="crp_title">ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ എ ബി വി പി പ്രക്ഷോഭത്തിലേക്ക്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/53443" rel="bookmark" class="crp_title">ആറന്മുള വിമാനത്താവള നിര്‍മ്മാണം തടഞ്ഞു</a></li><li><a href="http://www.janmabhumidaily.com/jnb/News/112083" rel="bookmark" class="crp_title">ആറന്മുള വിമാനത്താവളം വേണ്ട: പാര്‍ലമെന്ററി സമിതി</a></li><li><a href="http://www.janmabhumidaily.com/jnb/News/92454" rel="bookmark" class="crp_title">ആറന്മുള വിമാനത്താവളം: സര്‍ക്കാരിനും ഓഹരി</a></li><li><a href="http://www.janmabhumidaily.com/jnb/News/106419" rel="bookmark" class="crp_title">ആര്‍ഡിഒയും കെജിഎസ്‌ ഗ്രൂപ്പ്‌ ഡയറക്ടര്‍മാരും പ്രതികള്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/95984" rel="bookmark" class="crp_title">യുഡിഎഫില്‍ ഭിന്നത രൂക്ഷം</a></li><li><a href="http://www.janmabhumidaily.com/jnb/News/94635" rel="bookmark" class="crp_title">ആറന്മുള വിമാനത്താവളം : ഭൂമി ലാന്റ്ബോര്‍ഡ്‌ ഏറ്റെടുക്കുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/118108" rel="bookmark" class="crp_title">ആറന്മുള വിമാനത്താവള വിരുദ്ധ കണ്‍വെന്‍ഷന്‍ കെ.ആര്‍. ഗൗരിയമ്മ ഉദ്ഘാടനം ചെയ്യും</a></li><li><a href="http://www.janmabhumidaily.com/jnb/News/99423" rel="bookmark" class="crp_title">ആറന്മുള വിമാനത്താവളത്തിന്‌ പാരിസ്ഥിതികാനുമതി ഇല്ല</a></li><li><a href="http://www.janmabhumidaily.com/jnb/News/98626" rel="bookmark" class="crp_title">ആറന്മുള വിമാനത്താവളം: വീണ്ടും അനധികൃത നിര്‍മാണത്തിന്‌ ശ്രമം</a></li><li><a href="http://www.janmabhumidaily.com/jnb/News/79906" rel="bookmark" class="crp_title">പെന്തക്കോസ്ത്‌ വിശ്വാസി ഉറുമ്പരിച്ചു മരിച്ച നിലയില്‍</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/120563/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>സോളാര്‍ തട്ടിപ്പ്‌: ലക്ഷ്യമിട്ടത്‌ പതിനായിരത്തോളം കോടി</title>
		<link>http://www.janmabhumidaily.com/jnb/News/120569</link>
		<comments>http://www.janmabhumidaily.com/jnb/News/120569#comments</comments>
		<pubDate>Tue, 18 Jun 2013 16:13:27 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[BREAKING NEWS]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=120569</guid>
		<description><![CDATA[തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു നടത്തിയവര്‍ ലക്ഷ്യമിട്ടത്‌ പതിനായിരത്തോളം കോടിയുടെ അഴിമതി. സംസ്ഥാനത്തിന്റെ സോളാര്‍ എനര്‍ജി പോളിസിയുടെ മറവിലാണ്‌ സര്‍ക്കാര്‍ പണം വന്‍തോതില്‍ സബ്സിഡി ഇനത്തില്‍ ചെലവിടുന്ന സോളാര്‍ പദ്ധതി അഴിമതി നടത്താന്‍ പദ്ധതിയിട്ടത്‌. സംസ്ഥാനത്തെ പതിനായിരം മേല്‍ക്കൂരകളില്‍ സോളാര്‍പദ്ധതിക്കുള്ള പാനലുകള്‍ സ്ഥാപിക്കുമെന്നാണ്‌ സോളാര്‍ എനര്‍ജി നയത്തിന്റെ കരടില്‍ വ്യക്തമാക്കിയിരുന്നത്‌. രണ്ടാം ഘട്ടത്തില്‍ 25000 മേല്‍ക്കൂരകളിലേക്ക്‌ പദ്ധതി വ്യാപിപ്പിക്കും. അടുത്ത ഘട്ടത്തില്‍ ഇതിനിരട്ടി സ്ഥലത്തും പാനലുകള്‍ സ്ഥാപിക്കും. ഇതിലൂടെ 2017 ആകുമ്പോഴേക്ക്‌ 500 മെഗാവാട്ടും 2030 ആകുമ്പോഴേക്ക്‌ 1500 [...]]]></description>
			<content:encoded><![CDATA[<p>തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു നടത്തിയവര്‍ ലക്ഷ്യമിട്ടത്‌ പതിനായിരത്തോളം കോടിയുടെ അഴിമതി. സംസ്ഥാനത്തിന്റെ സോളാര്‍ എനര്‍ജി പോളിസിയുടെ മറവിലാണ്‌ സര്‍ക്കാര്‍ പണം വന്‍തോതില്‍ സബ്സിഡി ഇനത്തില്‍ ചെലവിടുന്ന സോളാര്‍ പദ്ധതി അഴിമതി നടത്താന്‍ പദ്ധതിയിട്ടത്‌.<br/><br />
സംസ്ഥാനത്തെ പതിനായിരം മേല്‍ക്കൂരകളില്‍ സോളാര്‍പദ്ധതിക്കുള്ള പാനലുകള്‍ സ്ഥാപിക്കുമെന്നാണ്‌ സോളാര്‍ എനര്‍ജി നയത്തിന്റെ കരടില്‍ വ്യക്തമാക്കിയിരുന്നത്‌. രണ്ടാം ഘട്ടത്തില്‍ 25000 മേല്‍ക്കൂരകളിലേക്ക്‌ പദ്ധതി വ്യാപിപ്പിക്കും. അടുത്ത ഘട്ടത്തില്‍ ഇതിനിരട്ടി സ്ഥലത്തും പാനലുകള്‍ സ്ഥാപിക്കും.<br/><br />
ഇതിലൂടെ 2017 ആകുമ്പോഴേക്ക്‌ 500 മെഗാവാട്ടും 2030 ആകുമ്പോഴേക്ക്‌ 1500 മെഗാവാട്ട്‌ സൗരോര്‍ജ്ജവും ഉല്‍പാദിപ്പിക്കാമെന്നും ലക്ഷ്യമിടുന്നു. ഒരു കിലോവാട്ട്‌ സൗരോര്‍ജ്ജം ഉല്‍പാദിപ്പിക്കുന്ന പാനല്‍ തയ്യാറാക്കാന്‍ 39,000 രൂപ കേരള സര്‍ക്കാര്‍ സബ്സിഡി നല്‍കും. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി എത്രയെന്ന്‌ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത്‌ സംസ്ഥാനം നല്‍കുന്നതിലും കൂടുതലായിരിക്കും. ഒരു കിലോവാട്ട്‌ സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ പാനല്‍ സ്ഥാപിക്കുന്നതിന്‌ രണ്ടു ലക്ഷത്തോളം രൂപ ചെലവുവരുമ്പോള്‍ 80,000 മാത്രമാണ്‌ ഉപഭോക്താവിന്‌ കയ്യില്‍ നിന്ന്‌ മുടക്കേണ്ടിവരുന്നത്‌. ഈ സബ്സിഡി പണത്തില്‍ കണ്ണുവച്ചും കമ്പനികളില്‍ നിന്നുലഭിക്കുന്ന കമ്മീഷനില്‍ നോട്ടമിട്ടുമാണ്‌ സോളാര്‍ പാനല്‍ തട്ടിപ്പുകാര്‍ പദ്ധതികളാവിഷ്കരിച്ചത്‌. വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ പ്രതിസന്ധി മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കമാണ്‌ സര്‍ക്കാര്‍ നടത്തിയതെങ്കില്‍ സോളാര്‍ തട്ടിപ്പുകാര്‍ ലക്ഷ്യമിട്ടത്‌ ഇടനിലനിന്നുകൊണ്ട്‌ നേടാവുന്ന കോടികളാണ്‌. <br/><br />
പതിനഞ്ചോളം കമ്പനികളെയാണ്‌ പ്ലാന്റ്‌ സ്ഥാപിക്കാനുള്ള ഏജന്‍സിയായി സര്‍ക്കാര്‍ മുന്നില്‍ കണ്ടിരുന്നത്‌. കേരളത്തില്‍ വ്യാപകമായി ഇത്‌ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനമായ അനര്‍ട്ടിനുമാത്രം കഴിയില്ല. അതിനാല്‍ സ്വകാര്യസ്ഥാപനങ്ങളെയും തിരഞ്ഞെടുക്കുകയായിരുന്നു. സ്വകാര്യസ്ഥാപനങ്ങള്‍ പദ്ധതിയിലൂടെ ലഭിക്കുന്ന വലിയതോതിലുള്ള വരുമാനമാണ്‌ നോട്ടമിട്ടത്‌. പലരും ഇതിലേക്ക്‌ പണമിറക്കാന്‍ തയ്യാറായതും അതിനാല്‍ തന്നെയാണ്‌. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഖജനാവില്‍ നിന്ന്‌ ലഭിക്കുന്ന സബ്സിഡിപണം കൈക്കലാക്കുകയായിരുന്നു ഇവരുടെ എല്ലാം ലക്ഷ്യം.<br/><br />
ഇപ്പോള്‍ പുറത്തുവന്ന തട്ടിപ്പ്‌ ലക്ഷ്യമിട്ടതിന്റെ ഒരു ഭാഗംമാത്രമേ ആകുന്നുള്ളൂ എന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. കേരളത്തില്‍ സൗരോര്‍ജ്ജ വിപ്ലവം നടത്താന്‍ ലക്ഷ്യമിട്ടപ്പോള്‍ അതിലൂടെ കമ്മീഷന്‍ അടിസ്ഥാനത്തിലും ലാഭവിഹിതമായും കോടികള്‍ കൊയ്യാനാണ്‌ മറ്റുചിലര്‍ ഉന്നം വച്ചത്‌. കേരളത്തിലെ സൗരോര്‍ജ്ജ വിപ്ലവം തുടക്കത്തില്‍ തന്നെ പാളിപ്പോകുന്ന കാഴ്ചയാണ്‌ കാണുന്നത്‌.<br/><br />
<strong>ആര്‍.പ്രദീപ്‌</strong></p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/88275" rel="bookmark" class="crp_title">നാലു വര്‍ഷത്തിനകം രണ്ടു ലക്ഷം വീടുകളില്‍ സൗരോര്‍ജ പാനലുകള്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/100959" rel="bookmark" class="crp_title">ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമാകുന്നു: ആശ്രയമായി സൗരോര്‍ജ്ജ പദ്ധതി വിപുലീകരണം</a></li><li><a href="http://www.janmabhumidaily.com/jnb/News/68219" rel="bookmark" class="crp_title">സൗരോര്‍ജത്തിന്‌ മുന്തിയ പരിഗണന നല്‍കും: കെ.സി. വേണുഗോപാല്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/116045" rel="bookmark" class="crp_title">ഊര്‍ജപ്രതിസന്ധിക്ക്‌ പരിഹാരം പാരമ്പര്യേതര സ്രോതസുകള്‍: മന്ത്രി പി.ജെ. ജോസഫ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/104406" rel="bookmark" class="crp_title">ജലയുദ്ധം തുടങ്ങി</a></li><li><a href="http://www.janmabhumidaily.com/jnb/News/48469" rel="bookmark" class="crp_title">എസ്‌എസ്‌എല്‍സി പരീക്ഷക്ക്‌ ശേഷം ലോഡ്‌ ഷെഡിംഗ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/119765" rel="bookmark" class="crp_title">സോളാര്‍ തട്ടിപ്പ്: മുഖ്യമന്ത്രി തെറ്റ് ചെയ്തിട്ടില്ലെന്ന് വയലാര്‍ രവി</a></li><li><a href="http://www.janmabhumidaily.com/jnb/News/120027" rel="bookmark" class="crp_title">മുഖ്യമന്ത്രി രാജിവെച്ച് കേരള ജനതയോട് മാപ്പ് പറയണം: വി.എസ്.</a></li><li><a href="http://www.janmabhumidaily.com/jnb/News/119780" rel="bookmark" class="crp_title">സോളാര്‍ തട്ടിപ്പ്: ബിജുവിനെ കണ്ടെത്താന്‍ പ്രത്യേക സംഘം</a></li><li><a href="http://www.janmabhumidaily.com/jnb/News/42771" rel="bookmark" class="crp_title">അഴിമതി വിരുദ്ധ പ്രതിജ്ഞയുമായി സോളാര്‍ അഹമ്മദ്‌ കൊച്ചിയില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/3900" rel="bookmark" class="crp_title">സോളാര്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിക്കുന്ന ഫൈബര്‍ ബോട്ട്‌ കൌതുക കാഴ്ച്ചയാകുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/119843" rel="bookmark" class="crp_title">സരിതയുമായി ബന്ധമില്ല; തെളിഞ്ഞാല്‍ പൊതുജീവിതം ഉപേക്ഷിക്കും</a></li><li><a href="http://www.janmabhumidaily.com/jnb/News/16504" rel="bookmark" class="crp_title">സൗരോര്‍ജ്ജ ഉപകരണങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/82973" rel="bookmark" class="crp_title">സൗരോര്‍ജ പദ്ധതിക്ക് ഫീഡ്-ഇന്‍-താരിഫ് സിസ്റ്റം: കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/120366" rel="bookmark" class="crp_title">സ്പീക്കര്‍ ഉമ്മന്‍‌ചാണ്ടിക്ക് കുട പിടിക്കുന്നു &#8211; വി.എസ്</a></li><li><a href="http://www.janmabhumidaily.com/jnb/News/120003" rel="bookmark" class="crp_title">സോളാര്‍ തട്ടിപ്പ്:  ബിജുവിന്റെ വീട്ടില്‍ റെയ്ഡ്</a></li><li><a href="http://www.janmabhumidaily.com/jnb/News/120177" rel="bookmark" class="crp_title">സരിത മുഖ്യനെയും പറ്റിച്ചു: ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കിയത്‌ വണ്ടിച്ചെക്ക്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/11227" rel="bookmark" class="crp_title">അന്യസംസ്ഥാനങ്ങളിലേതുപോലുള്ള വൈദ്യുത കമ്പിവേലി കേരളത്തിലും ഉപയോഗിക്ക</a></li><li><a href="http://www.janmabhumidaily.com/jnb/News/75055" rel="bookmark" class="crp_title">ഇരുട്ട്‌ പരത്തുന്ന യുഡിഎഫ്‌ ഭരണം</a></li><li><a href="http://www.janmabhumidaily.com/jnb/News/119497" rel="bookmark" class="crp_title">സോളാര്‍ തട്ടിപ്പ്, ഫോണ്‍ ചോര്‍ത്തല്‍ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/120569/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>യുവമോര്‍ച്ച മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു</title>
		<link>http://www.janmabhumidaily.com/jnb/News/120577</link>
		<comments>http://www.janmabhumidaily.com/jnb/News/120577#comments</comments>
		<pubDate>Tue, 18 Jun 2013 16:13:19 +0000</pubDate>
		<dc:creator>Kottayam</dc:creator>
				<category><![CDATA[KOTTAYAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=120577</guid>
		<description><![CDATA[കോട്ടയം: അഴിമതി ആരോപണത്തില്‍പ്പെട്ട മുഖമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാമാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ഇന്നലെ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. തിരുനക്കരയില്‍ നിന്നും ആരംഭിച്ച പ്രതിഷേധമാര്‍ച്ച് ഗാന്ധിസ്‌ക്വയറില്‍ സമാപിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രതിഷേധയോഗം യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.ഹരി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ പ്രശ്‌നം തീര്‍ക്കാന്‍ സമയം കണ്ടെത്താത്ത മുഖ്യമന്ത്രി നാട്ടിലെ പെണ്ണുകേസു തീര്‍ക്കാന്‍ നടക്കുകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത് എന്‍.ഹരി പറഞ്ഞു. യുവമോര്‍ച്ച ജില്ലാ [...]]]></description>
			<content:encoded><![CDATA[<p>കോട്ടയം: അഴിമതി ആരോപണത്തില്‍പ്പെട്ട മുഖമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാമാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ഇന്നലെ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. തിരുനക്കരയില്‍ നിന്നും ആരംഭിച്ച പ്രതിഷേധമാര്‍ച്ച് ഗാന്ധിസ്‌ക്വയറില്‍ സമാപിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രതിഷേധയോഗം യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.ഹരി ഉദ്ഘാടനം ചെയ്തു.  സാധാരണക്കാരുടെ പ്രശ്‌നം തീര്‍ക്കാന്‍ സമയം കണ്ടെത്താത്ത മുഖ്യമന്ത്രി നാട്ടിലെ പെണ്ണുകേസു തീര്‍ക്കാന്‍ നടക്കുകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത് എന്‍.ഹരി പറഞ്ഞു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എസ്.രതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി കോട്ടയം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.ജെ.ഹരികുമാര്‍, ബിനു ആര്‍.വാര്യര്‍, നേതാക്കളായ അനീഷ് കല്ലില്‍, രാജീവ്, എം.എന്‍.അനില്‍കുമാര്‍, ഗോപന്‍, കെ.എസ്, എന്‍.എസ്.രമേശ്, നിഖില്‍ കൊല്ലാട് എന്നിവര്‍ സംസാരിച്ചു.<br />
ചങ്ങനാശ്ശേരിയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ മനീഷ്, രതീഷ്, പുതുപ്പള്ളിയില്‍ പ്രതിഷേധ യോഗത്തില്‍ അഖില്‍ രവീന്ദ്രന്‍, രാഹുല്‍, കടുത്തുരുത്തിയില്‍ പ്രതിഷേധ യോഗത്തില്‍ ലിജിന്‍ ലാല്‍, ടി.എ. ഹരികൃഷ്ണന്‍, ടി.പി. ജയപ്രകാശ്, ഗിരീഷ്, രാജേഷ്, പ്രസാദ്, അനില്‍ എന്നിവര്‍ സംസാരിച്ചു.</p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/17680" rel="bookmark" class="crp_title">കുഞ്ഞാലിക്കുട്ടിയെ പുറത്താക്കണം: യുവമോര്‍ച്ച</a></li><li><a href="http://www.janmabhumidaily.com/jnb/News/62520" rel="bookmark" class="crp_title">കേരളം വിഭജിക്കാന്‍ ലീഗ്‌ ശ്രമിക്കുന്നു: യുവമോര്‍ച്ച</a></li><li><a href="http://www.janmabhumidaily.com/jnb/News/75262" rel="bookmark" class="crp_title">നഗരസഭയും രാംകി കമ്പനിയും ഒത്തുകളിക്കുന്നു:  യുവമോര്‍ച്ച</a></li><li><a href="http://www.janmabhumidaily.com/jnb/News/69189" rel="bookmark" class="crp_title">ആറന്മുളയില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്ക്‌ പോലീസ്‌ മര്‍ദ്ദനം</a></li><li><a href="http://www.janmabhumidaily.com/jnb/News/102115" rel="bookmark" class="crp_title">ഇറ്റാലിയന്‍ സ്ഥാനപതിയെ അറസ്റ്റ് ചെയ്യണം: എന്‍.ഹരി</a></li><li><a href="http://www.janmabhumidaily.com/jnb/News/71478" rel="bookmark" class="crp_title">കല്‍ക്കരി അഴിമതി: യുവമോര്‍ച്ച മാര്‍ച്ച്‌ നടത്തി</a></li><li><a href="http://www.janmabhumidaily.com/jnb/News/14430" rel="bookmark" class="crp_title">അന്നാഹസാരെയുടെ അറസ്റ്റ്‌; ജില്ലയില്‍ വ്യാപക പ്രതിഷേധം</a></li><li><a href="http://www.janmabhumidaily.com/jnb/News/83857" rel="bookmark" class="crp_title">വിലക്കയറ്റത്തിനും അഴിമതിക്കുമെതിരെ ബിജെപി പ്രതിഷേധം ഇരമ്പി</a></li><li><a href="http://www.janmabhumidaily.com/jnb/News/99643" rel="bookmark" class="crp_title">ജനദ്രോഹ നടപടികളുമായി  യുപിഎ സര്‍ക്കാര്‍ മുന്നോട്ട്: ബിജെപി</a></li><li><a href="http://www.janmabhumidaily.com/jnb/News/62193" rel="bookmark" class="crp_title">യുവമോര്‍ച്ച ഡിഎംഒ  ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി</a></li><li><a href="http://www.janmabhumidaily.com/jnb/News/106823" rel="bookmark" class="crp_title">വെയിറ്റിംഗ് ഷെഡ്ഡ് ഉദ്ഘാടനം ചെയ്തു</a></li><li><a href="http://www.janmabhumidaily.com/jnb/News/120582" rel="bookmark" class="crp_title">യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ്‌ തല്ലിച്ചതച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/10997" rel="bookmark" class="crp_title">ക്ഷേത്രത്തിനെതിരായ അക്രമത്തില്‍ പ്രതിഷേധിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/32565" rel="bookmark" class="crp_title">മുല്ലപ്പെരിയാര്‍: ബിജെപി പ്രവര്‍ത്തകര്‍ അഡ്വ. ജനറലിന്റെ കോലം കത്തിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/24173" rel="bookmark" class="crp_title">യുവമോര്‍ച്ച താലൂക്കാശുപത്രി മാര്‍ച്ച്‌ നടത്തി</a></li><li><a href="http://www.janmabhumidaily.com/jnb/News/106582" rel="bookmark" class="crp_title">മതപരിവര്‍ത്തന കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തിയ ഹിന്ദുഐക്യവേദി നേതാക്കളെ പോലീസ് മര്‍ദ്ദിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/99191" rel="bookmark" class="crp_title">കുര്യന്റെ അറസ്റ്റ്‌ ആവശ്യപ്പെട്ട്‌ യുവമോര്‍ച്ച മാര്‍ച്ച്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/32391" rel="bookmark" class="crp_title">മുല്ലപ്പെരിയാര്‍ പ്രശ്നത്തിനു പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാരിന്‌ കഴിയില്ല: കെ. സുരേന്ദ്രന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/25615" rel="bookmark" class="crp_title">പെട്രോള്‍ പമ്പുകള്‍ അടച്ച്‌ നടത്തിയ രാഷ്ട്രിയപ്രേരിതമായ സമരം ജനങ്ങളോടുള്ള വെല്ലുവിളി: യുവമോര്‍ച്ച</a></li><li><a href="http://www.janmabhumidaily.com/jnb/News/4170" rel="bookmark" class="crp_title">യുവമോര്‍ച്ച ജില്ലാ നേതൃയോഗം</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/120577/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
