ജൂലൈ ഏഴിലെ ജന്മഭൂമിയില് എം. സതീശന്റെ ഒളിച്ചോടിയന് ഗംഭീരമായി. ഒരു പഞ്ചായത്ത് മെമ്പറായിരിക്കാന്പോലും യോഗ്യതയില്ലാത്ത, ബൗദ്ധികശേഷിയില്ലാത്ത ഒരാള്‍ അതിബൃഹത്തായ ഭാരതത്തിന്റെ പ്രധാനമന്ത്രിയാകാനുള്ള വ്യാമോഹത്തില്‍ കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ അതീവ ലജ്ജാകരംതന്നെ. മുന്‍ഗാമികളുടെ പേരുകള്‍ മുന്നിലുണ്ട്. മുതുമുത്തച്ഛന്, മുത്തശ്ശി, അച്ഛന് എന്നിവരൊക്കെ എപ്പോഴും ആ മഹാന്റെ മനസ്സിലുണ്ട്. അവരൊക്കെ ഭാരതത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. പക്ഷേ രാഹുലും പ്രിയങ്കയും അറിയാത്തതോ, അറിഞ്ഞിട്ടും അറിയില്ലായെന്ന് നടിക്കുന്നതോ ആയ ഒരാള്‍ ഇതിനിടയിലെവിടെയോ ഉണ്ടല്ലോ. രാജീവിന്റെ പിതാവ്. എന്തുകൊണ്ട് ആ നാമംമാത്രം വിസ്മരിക്കപ്പെടുന്നു. അദ്ദേഹം മഹാത്മജിക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. എന്നിട്ടും അദ്ദേഹംമാത്രം വിസ്മൃതിയിലായി. ഇതാണോ നെഹ്റുവിന്റെ പാരമ്പര്യം. സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും ആചാര്യനായ മഹാത്മജിയുടെ പേര് കടമെടുത്ത് സ്വന്തം പേരിന്റെകൂടെ ഒട്ടിച്ചുചേര്‍ത്താണ് ഈ മാന്യദേഹം നാടുമുഴുവന്‍ നട്ടാല്‍ കിളിര്‍ക്കാത്ത പെരുംകള്ളങ്ങള്‍ പറഞ്ഞുനടക്കുന്നത്. കോടാനുകോടികള്‍ കൈയിട്ടുവാരുന്നുണ്ട്. നേരും നെറിയുമുള്ള കോണ്ഗ്രസ്സുകാര് ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഈ മാന്യദേഹത്തോട് അല്‍പ്പം മര്യാദയോടെയും സത്യസന്ധതയോടെയും സമൂഹത്തോട് ഇടപെടാന്‍ പറഞ്ഞു പഠിപ്പിച്ചുകൊടുക്കുക.
വി.ആര്. മണികണ്ഠന്, മാറനല്ലൂര്‍
മുഖ്യന്റെ ഗ്രഹണശേഷി കേമം
കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കേരളമുഖ്യന്റെ കഴിവ് ഇത്ര ശുഷ്കമാണോ? എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ നിലവാരമേ അദ്ദേഹത്തിനുമുള്ളോ? ‘ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന ഭൂരിപക്ഷവര്‍ഗീയതയെ ചെറുക്കുന്നതിനാലാണ് തന്നെ ധാര്ഷ്ട്യമുള്ളയാളെന്ന് വിശേഷിപ്പിക്കുന്നതെങ്കില് ആ ധാര്‍ഷ്ട്യം ഇനിയും തുടരും’ എന്നാണ് മുഖ്യന്റെ നിലപാട്.
ബ്രണ്ണന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ‘ആര്‍എസ്എസുകാരുടെ ഊരിപ്പിടിച്ച വാളിനുമുന്നിലൂടെ നടന്ന ‘പിണറായിയുടെ വളിപ്പ് തമാശപോലെയാണ് ഇതും എന്ന് ഏതൊരു കൊച്ചുകുട്ടിക്കും അറിയാം. മാധ്യമ പ്രവര്‍ത്തകരോട് ‘കടക്ക് പുറത്ത്’ എന്ന് ആക്രോശിച്ചത് (പാര്‍ട്ടി സെക്രട്ടറിയുടെ വാക്കുകള്‍പോലും തൃണവല്‍ഗണിച്ച്) ഭൂരിപക്ഷ വര്‍ഗീയതക്കെതിരായ ചെറുത്തുനില്പ്പായിരുന്നോ? പാര്‍ട്ടി പരിപാടിക്കിടയില്‍ താങ്കള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ താല്പര്യപ്പെട്ട ഒരു കൊച്ചുസഖാവിനെ നിഷ്കരുണം തട്ടിമാറ്റിയത് എന്ത് ഭൂരിപക്ഷ വര്‍ഗീയത കാരണമാണാവോ? മറ്റൊരു പരിപാടിക്കിടയില്‍ പഴയൊരു സഖാവ് പഴയ പരിചയംവെച്ച് ചുക്കിച്ചുളിഞ്ഞ കൈകൊണ്ട് താങ്കളെയൊന്ന് തൊട്ടപ്പോള്‍, ആ കൈ തട്ടിമാറ്റി ക്രോധത്തോടെ തുറിച്ചുനോക്കിയതും ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കാനായിരുന്നോ? ഇങ്ങനെ എത്രയെത്ര സംഭവങ്ങളുണ്ട് താങ്കളുടെ ധാര്‍ഷ്ട്യം അഥവാ കൊമ്പുവച്ച അഹങ്കാരം ചൂണ്ടിക്കാണിക്കാന്‍. എന്നിട്ടോ, അതില്‍നിന്നൊക്കെ രക്ഷപ്പെടാന്‍ ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും പറഞ്ഞ് സമൂഹത്തെ തമ്മില്‍തല്ലിച്ച് ചോരകുടിക്കാന്‍ ശ്രമിക്കുന്നു. നാണമില്ലേ, സഖാവേ, ഇങ്ങനെ വളിപ്പ് വിളിച്ചുപറയാന്‍? താങ്കളിപ്പോള്‍ വെറും പാര്ട്ടിസെക്രട്ടറിയല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നെങ്കിലും ഓര്‍ക്കണം ഇത്തരം വിടുവായത്തങ്ങള്‍ പറയുമ്പോള്‍.
രാമചന്ദ്രന് പാണ്ടിക്കാട്, മലപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: