അയര്‍ക്കുന്നം: അയര്‍ക്കുന്നത്ത് ഡിവൈഎഫ്ഐ സംഘര്‍ഷം സൃ ഷ്ടിക്കുന്നു. ബിജെപിയുടെയും യുവമോര്‍ച്ചയുടെയും പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി നിരവധി യുവാക്കള്‍ യുവമോര്‍ച്ചയിലേക്ക് ചേര്‍ന്നതോടെയാണ് അയര്‍ക്കുന്നത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ഡിവൈഎഫ്ഐ ആസൂത്രിത നീക്കം നടത്തിയത്. അയര് ക്കുന്നം കേന്ദ്രീകരിച്ചു യുവമോര്‍ച്ചയുടെ യൂണിറ്റ് രൂപീകരിച്ചതാണ് ഡിവൈഎഫ്ഐയെ ചൊടിപ്പിച്ചത്.
കഴിഞ്ഞദിവസം അയര്‍ക്കുന്നം ബസ് സ്റ്റാന്‍ഡിലും റോഡിലും ഉണ്ടായിരുന്ന യുവമോര്‍ച്ചയുടെ ചുവരെഴുത്തുകള്‍ക്ക് മുകളില്‍ ബുധനാഴ്ച പകല്‍ ഡിവൈഎഫ്ഐക്കാര്‍ കരി ഓയില്‍ ഒഴിച്ചു. കരിഓയില്‍ ഒഴിച്ചശേഷം ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാവ് യുവമോര്‍ച്ച പ്രവര്‍ത്തകന്റെ മൊബൈലില്‍ വിളിച്ച് ”നിങ്ങള്‍ എഴുതിയതിന്റെ മുകളില്‍ ഞങ്ങള്‍ കരിഓയില്‍ ഒഴിച്ചു. വല്ലതും ചെയ്യാനുണ്ടെങ്കില്‍ ചെയ്തോ” എന്ന് വെല്ലുവിളിക്കുകയും ചെയ്തു. വിവരം അറിഞ്ഞ് അന്വേഷിക്കാന്‍ അയര്‍ക്കുന്നത്ത് എത്തിയ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.എസ്. ചന്ദ്രചൂഡന്, ജനറല്‍ സെക്രട്ടറി സന്തോഷ് അമയന്നൂര്‍, സെക്രട്ടറി ഗോപകുമാര്‍, അനൂപ്, സതീഷ്കുമാര്‍ എന്നിവരെ ആക്രമിക്കാന്‍ ഡിവൈഎഫ്ഐക്കാര്‍ ശ്രമിച്ചു. മദ്യപിച്ചു ലക്കുകെട്ട 35ഓളം ഡിവൈഎഫ്ഐക്കാരാണ് അക്രമത്തിന് മുതിര്‍ന്നത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിന്റെ ഇടപെടല്‍ മൂലമാണ് സംഘര്‍ഷത്തിന് അയവുവന്നത്.
സംഘടിച്ചെത്തിയ ഡിവൈഎഫ്ഐക്കാര്‍ പ്രകോപനം സൃഷ്ടിക്കുന്ന മുദ്രാവാക്യവുമായി പ്രകടനം നടത്തി. സംഘര്‍ഷാവസ്ഥ അറിഞ്ഞ് സ്ഥലത്തെത്തിയ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അയര്‍ക്കുന്നത്ത് സംഘടിച്ചതോടെ കോട്ടയം ഡിവൈഎസ്പി വി. അജിത്തിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി.
സിഐടിയു ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥന്റെ നേതൃത്വത്തിലാണ് അക്രമിസംഘം സംഘടിച്ചു നിന്നത്. ഡിവൈഎഫ്ഐ, സിപിഎം ഭീഷണിയ്ക്ക് മുമ്പില്‍ വഴങ്ങാതെ യുവമോര്‍ച്ച, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രതിഷേധയോഗം ബിജെപി പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് നീറിക്കാട് കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.എസ്. ഹരിപ്രസാദ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ്.ചന്ദ്രചൂഡന്, ജനറല്‍ സെക്രട്ടറി സന്തോഷ് അമയന്നൂര്‍, സെക്രട്ടറിമാരായ സജീവ് ആറുമാനൂര്‍, ഗോപകുമാര്‍, ബി. ഗോപാലകൃഷ്ണന്, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അനൂപ് പയ്യപ്പാടി, നിയോജകമണ്ഡലം പ്രസിഡന്റ് അനുമോന് പൗലോസ്, പഞ്ചായത്ത് കണ്‍വീനര്‍ മോട്ടി, എബിവിപി സംസ്ഥാന സമിതി അംഗം ആര്. കൃഷ്ണരാജ് എന്നിവര്‍ സംസാരിച്ചു. അയര്‍ക്കുന്നത്ത് ഡിവൈഎഫ്ഐയില്‍നിന്നും ഒട്ടേറെ പ്രവര്‍ത്തകര്‍ യുവമോര്‍ച്ചയില്‍ അംഗത്വം എടുത്തു. ഇതെ തുടര്‍ന്ന് കുറെ നാളായി ഡിവൈഎഫ്ഐ അക്രമണം നടത്തുകയാണ്. പല പ്രാവശ്യം പോലീസ് രമ്യതയില്‍ എത്തിച്ചെങ്കിലും മദ്യപിച്ചെത്തുന്ന ഡിവൈഎഫ്ഐക്കാര്‍ നിരന്തരം സംഘര്‍ഷം സൃഷ്ടിക്കുകയാണ്. പോലീസിന്റെ ഇടപെടലും ബിജെപി, യുവമോര്‍ച്ച നേതാക്കളുടെ സംയമനവുമാണ് സംഘര്‍ഷത്തിന് അയവുവരുത്തിയത്.
കരി ഓയില്‍ രാത്രിയില്‍തന്നെ പോലീസ് വെള്ളം ഉപയോഗിച്ചു കഴുകി കളഞ്ഞു. ഇന്നലെ പാമ്പാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ സാന്നിദ്ധ്യത്തില്‍ ഇരുകൂട്ടരുമായി ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: