ചണ്ഡിഗഡ്: ബോക്സിംഗ് താരങ്ങളായ വിജേന്ദര്‍ സിംഗും രാംസിംഗും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പഞ്ചാബ് പോലീസിന്റെ സ്ഥിരീകരണം. മയക്കുമരുന്ന് ഇടനിലക്കാരന് അനൂപ് സിംഗ് കഹോലുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ഡിസംബറില്‍ കായിക താരങ്ങള്‍ ആറ് തവണ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. അനൂപ് സിംഗിന്റെ കയ്യില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയിരുന്നുവെന്ന് രാംസിംഗ് കഴിഞ്ഞ ദിവസം പോലീസിന് മൊഴി നല്‍കിയിരുന്നു. തങ്ങള്‍ അബദ്ധവശാലാണു മയക്കുമരുന്ന് ഉപയോഗിച്ചതെന്നാണ് രാംസിംഗിന്റെ മൊഴി.
ഉപയോഗിക്കുന്നത് മയക്കുമരുന്നാണെന്ന് അറിയാമായിരുന്നില്ല. ഞങ്ങളോട് പറഞ്ഞത് സ്റ്റാമിനയും ശക്തിയും വര്‍ധിപ്പിക്കാനുള്ള ഭക്ഷണപദാര്‍ത്ഥമാണെന്നാണ്. അതിനാലാണ് അത് ഉപയോഗിച്ചത്. മയക്കുമരുന്നാണ് എന്ന് മനസിലായതോടെ ഉപയോഗം നിര്‍ത്തിയെന്നും രാംസിംഗ് പറഞ്ഞു.
മയക്കുമരുന്ന് വ്യാപാരി അനൂപ് സിംഗ് കഹോലിന്റെ ചണ്ഡീഗഡിലെ വസതിയില്‍ നിന്ന 130 കോടി രൂപയുടെ ഹെറോയിന്‍ കണ്ടെടുത്തതിന് പിന്നാലെയാണ് വിജേന്ദര്‍ സിംഗിനും രാംസിംഗിനും ഇതില്‍ ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നത്. ഇയാളുടെ വസതിക്ക് പുറത്ത് നിന്ന് വിജേന്ദറിന്റെ ഭാര്യയുടെ കാറും കണ്ടെത്തിയിരുന്നു. ആരോപണം വിജേന്ദര്‍ സിംഗ് നിഷേധിച്ചതിന് പിന്നാലെയാണ് താരങ്ങള്‍ മയക്കുമരുന്ന് ഉപയോഗിച്ചെന്ന് സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.
വിജേന്ദറും രാംസിങ്ങും ആറു തവണ ഉപയോഗിച്ചതായി പഞ്ചാബ് പോലീസ് അറിയിച്ചു. അനൂപ് സിംഗിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം ഇരുവരുരെയും രക്തത്തില്‍ ഹെറോയിന്റെ അംശം കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
കേസില്‍ അറസ്റ്റിലായ അനൂപ് സിംഗ് കഹോല്‍ കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അതേസമയം വിജേന്ദറിനെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ പോലീസ് അന്തിമ തീരുമാനം എടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: