ന്യൂദല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളില്‍ ഇക്കുറി മലയാളത്തിളക്കം. പതിമൂന്ന് അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മലയാളം പുരസ്ക്കാര നേട്ടത്തില്‍ മേറ്റ്ല്ലാവരേയും പിന്നിലാക്കി. ഒപ്പം പ്രധാന പുരസ്ക്കാരങ്ങള്‍ നേടി മറാഠിയും മികവ് പുലര്‍ത്തി. മികച്ച നടന്, നടി, സംവിധായകന് തുടങ്ങിയ നേട്ടങ്ങളാണ് മറാഠി ചലച്ചിത്ര ലോകത്തിന് നേട്ടമായത്.
മികച്ച നടനുള്ള അവാര്‍ഡ് രണ്ട് താരങ്ങള്‍ പങ്കിട്ടെടുത്തു. പാന്‍സിങ്ങ് തോമാര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ഇര്ഫാന് ഖാനും അനുമതി എന്ന ചിത്രത്തിലെ പ്രകടനത്തിന് വിക്രം ഗോഖ്ലെയും പുരസ്ക്കാരത്തിനര്‍ഹരായി. തിഗമാന്ഷു ദൂലിയ സംവിധാനം ചെയ്ത പാന്‍സിങ്ങ് തോമാര്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ദാഗ് എന്ന മറാഠി സിനിമയൊരുക്കിയ ശിവാജി ലോതന്‍ പാട്ടീലാണ് മികച്ച സംവിധായകന്. ഈ സിനിമയിലെ മികച്ച പ്രകടനത്തിന് ഉഷാ ജാദവ് നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
മലയാള സിനിമയുടെ വിവിധ മേഖലകളിലുണ്ടായ മികവ് ദേശീയ തലത്തില്‍ ശ്രദ്ധ നേടിയതാണ് അവാര്‍ഡ് പ്രഖ്യാപനത്തിലുണ്ടായ സവിശേഷത. കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് മികച്ച മലയാള സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനതലത്തില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഈ ചിത്രത്തിന് ശ്രദ്ധയാകര്‍ഷിക്കാന്‍ സാധിച്ചു. മൂന്ന് പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടിയ അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടല്‍ അഭിനന്ദനാര്‍ഹമായ പ്രകടനം കാഴ്ചവെച്ചു. കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രത്തിനുള്ള പുരസ്ക്കാരം ഉസ്താദ് ഹോട്ടല്‍ നേടി. ഈ ചിത്രത്തിലെ സംഭാഷണമൊരുക്കിയതിന് അഞ്ജലി മേനോനും അവാര്‍ഡിനര്‍ഹയായി. ഉസ്താദ് ഹോട്ടലിലെ അഭിനയത്തിന് തിലകനും ഒഴിമുറിയിലെ പ്രകടനത്തിനും ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ദേശീയോദ്ഗ്രഥന ചിത്രമായി ബാബു തിരുവല്ലയുടെ തനിച്ചല്ല ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തിലെ അഭിനയത്തിന് കല്‍പ്പന മികച്ച സഹനടിയായും തെരഞ്ഞെടുക്കപ്പെട്ടു. വിക്കി സോണര്‍ എന്ന സിനിമയിലെ പ്രകടനത്തിന് സോളി ആലുവാലിയയുമായി കല്‍പ്പന അവാര്‍ഡ് പങ്കിടുകയായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് അനു കപൂര്‍ മികച്ച സഹനടനുമായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രമായി രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് തെരഞ്ഞെടുക്കപ്പെട്ടു. പരിസ്ഥിതി പ്രോത്സാഹന ചിത്രമായത് ജോഷി മാത്യുവിന്റെ ബ്ലാക് ഫോറസ്റ്റാണ്. കളിയച്ഛന് എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് ബിജിപാല്‍ അവാര്‍ഡ് നേടി. അന്നയും റസൂലും എന്ന ചിത്രത്തിലെ ശബ്ദലേഖനം എസ്.രാധാകൃഷ്ണനെ പുരസ്ക്കാരത്തിനര്ഹനാക്കി. എം.ഹരികുമാറാണ് മികച്ച ശബ്ദലേഖകന്‍. നൂറ്റൊന്ന് ചോദ്യങ്ങള്‍ എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനുള്ള അവാര്‍ഡ് സിദ്ധാര്‍ഥ് ശിവ കരസ്ഥമാക്കി. ഈ ചിത്രത്തിലെ അഭിനയത്തിന് മിനന്‍ മികച്ച ബാലതാരമായി. ചിറ്റഗോങ്ങിലെ ബോലോനാ എന്ന ഗാനമെഴുതിയ പ്രസൂന്‍ ജോഷി മികച്ച ഗാനരചയിതാവായി. ഈ ഗാനം ആലപിച്ച ശങ്കര്‍ മഹാദേവനാണ് മികച്ച ഗായകന്. മറാഠി സിനിമ സംഹിതയിലെ ഗാനാലാപനത്തിന് ആരതി മികച്ച ഗായികയുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: