തിരുവനന്തപുരം : സര്‍ക്കാര്‍ അധികാരമേറ്റശേഷം മോഷണങ്ങളും ഭവനഭേദനങ്ങളും കവര്‍ച്ചകളുമായി ബന്ധപ്പെട്ട് 14894 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 8251 മോഷണങ്ങളും 1467 കവര്‍ച്ചയും 5176 ഭവനഭേദനവും നടന്നിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയെ അറിയിച്ചു. അന്യസംസ്ഥാന മോഷ്ടാക്കളും മോഷണസംഘങ്ങളും സംസ്ഥാനത്ത് 432 മോഷണങ്ങളും 58 കവര്‍ച്ചകളും നടത്തിയിട്ടുണ്ട്. ഭവനഭേദനം, കവര്‍ച്ച, മോഷണം എന്നിവയ്ക്കിടയില്‍ 38 പേര് കൊല്ലപ്പെട്ടിട്ടുണ്ട്.
ഈ കേസുകളുമായി ബന്ധപ്പെട്ട് 60 പേരെ പിടികൂടിയിട്ടുണ്ട്. അഞ്ച് പ്രതികളെ പിടികൂടാനുണ്ട്. 229 വീടുകളും 54 വ്യാപാര സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ അധികാരമേറ്റശേഷം നാളിതുവരെ 69 കൊലപാതകങ്ങള്‍ നടന്നു. സംസ്ഥാനത്ത് വിവിധ ആരാധനാലയങ്ങളില്‍ മോഷണം നടന്നതു സംബന്ധിച്ച് 549 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 447 കേസുകളില്‍ പ്രതികളെ പിടികൂടി. 358 കേസുകളില്‍ മോഷണം വസ്തു തിരികെ ലഭിച്ചു. കേസുകളില്‍ 170 പ്രതികളെ ഇനിയും പിടികൂടുവാനുണ്ട്.
നാളിതുവരെ പൊതുസ്ഥലത്ത് 1250 പിടിച്ചുപറി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേ കാലയളവില്‍ പകല്‍ സമയത്ത് നടന്ന കവര്‍ച്ച-ഭവനഭേദന കേസുകള്‍ 1933 എണ്ണമാണ്. കേസുകളുമായി ബന്ധപ്പെട്ട് 1994 പ്രതികളെ പിടികൂടിയിട്ടുണ്ട്. 645 പേരെ പിടികൂടുന്നുണ്ട്.
മണി ചെയിനുമായി ബന്ധപ്പെട്ട് 248 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസുകളില്‍ 204 പേരെ അറസ്റ്റ് ചെയ്തു. 520 പേരെ അറസ്റ്റ് ചെയ്യാനുണ്ട്. മണി ചെയിനുമായി ബന്ധപ്പെട്ട് 38, 58, 57, 350 രൂപയുടെ തട്ടിപ്പ് നടന്നു.
ഫേസ് ബുക്കിലെ വ്യാജ പ്രൊഫൈല്‍, ഇന്റര്‍നെറ്റ് ദുരുപയോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട് 264 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൈബര്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അതീവ ഗുരുതരമായ 31 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 18 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു.
ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിപ്പുമായി ബന്ധപ്പെട്ട് 295 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് 213 പേരെ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയ 302 കേസുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട 324 പേരെ അറസ്റ്റു ചെയ്തു.
സ്ഫോടക വസ്തുക്കളുമായി 219 പേര് പിടിയിലായിട്ടുണ്ട്. 142 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 7 പേര്‍ക്ക് ശക്ഷ ലഭിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ വര്‍ഗ്ഗീയ സ്വഭാവമുള്ള 235 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരോളിലിറങ്ങി കാലാവധി കഴിഞ്ഞ് ജയിലുകളില്‍ തിരികെ പ്രവേശിക്കാത്ത 64 തടവുകാരുണ്ട്. 180 കൂട്ടക്കവര്ച്ചകള്, 1267 മാല പൊട്ടിക്കല്‍, 87111 മദ്യക്കേസുകള്, 1247 മയക്കുമരുന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
23 ആളുകള്‍ പടക്ക നിര്‍മ്മാണ ശാലകളിലുണ്ടായ അപകടങ്ങളില്‍ മരണപ്പെട്ടിട്ടുണ്ട്. കള്ളനോട്ട് പിടികൂടിയതുമായി ബന്ധപ്പെട്ട് 107 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 115 പേരെ അറസ്റ്റ് ചെയ്തു. 3 കേസുകളില്‍ കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്തി കുഴല്‍പ്പണം സംബന്ധിച്ച് 3 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ പൊതുനിരത്തുകളില്‍ പ്രകടനം നടത്തിയ 2,81,447 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര് തിരുവനന്തപുരം സിറ്റിയിലാണ് 1,49,524 പേര്. ഇതില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ 79,464 പേരുണ്ട്. ബിജെപി, ആര്‍എസ്എസ്, യുവമോര്‍ച്ച പ്രവര്‍ത്തകരായ 13,853 പേര്‍ക്കെതിരെ കേസുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍പ്പെട്ട 33 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: