മോസ്കോ: യുഎസ്എസ്ആറിന്റെ തകര്‍ച്ചയ്ക്ക് കാരണം താനല്ലെന്ന് യൂണിയന്റെ അവസാനത്തെ പ്രസിഡന്റായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ്.
അധികാര വികേന്ദ്രീകരണവും ആധുനികവത്കരണവും യുഎസ്എസ്ആറില്‍ വരാന്‍ താനാഗ്രഹിച്ചിരുന്നു. എന്നാല്‍ ഒരിക്കലും രാജ്യം തകരണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗോര്‍ബച്ചേവിന്റെ ഗ്ലാസ്നോസ്ത്, പെരിസ്ട്രോയിക്ക നയങ്ങളാണ് യൂണിയന്റെ ശിഥിലീകരണത്തിന് വഴിതെളിച്ചതെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ ആദ്യ റഷ്യന്‍ പ്രസിഡന്റായിരുന്ന ബോറിസ് യെല്സിന്റെ വികലമായ നയങ്ങളെയാണ് ഗോര്‍ബച്ചേവ് കുറ്റപ്പെടുത്തുന്നത്.
റഷ്യ, മധ്യ യൂറോപ്പ്, കിഴക്കന്‍ യൂറോപ്പ് രാജ്യങ്ങളില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും പൗരബോധവും കൊണ്ടുവരാന്‍ താന്‍ നടപ്പിലാക്കിയ പെരിസ്ട്രോയിക്ക നയത്തിലൂടെ കഴിഞ്ഞുവെന്നും 82 കാരനായ ഗോര്‍ബച്ചേവ് അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: