ന്യൂദല്‍ഹി: അടിയന്തിരാവസ്ഥ കാലത്ത് സഞ്ജയ് ഗാന്ധിക്ക് നേരെ മൂന്ന് പ്രാവശ്യം വധശ്രമങ്ങള്‍ നടന്നതായി വിക്കിലീക്സ് വെളിപ്പെടുത്തല്‍. ദല്‍ഹിയിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയം അമേരിക്കയ്ക്ക് കൈമാറിയ രേഖകളിലാണ് വിവരങ്ങള്‍.
1976ല്‍ അമേരിക്കന്‍ കാര്യാലയം അമേരിക്കയ്ക്കയച്ച രേഖകളിലാണ് നിര്‍ണ്ണായക വിവരങ്ങളുള്ളത്. സഞ്ജയ് ഗാന്ധി ഉത്തര്‍പ്രദേശ് സന്ദര്‍ശിച്ച സമയത്താണ് വധശ്രമം ഉണ്ടായതെന്ന് രേഖകളില്‍ പറയുന്നു. 1976 ഓഗസ്റ്റ് 30 നും 31നും ഇടിയില്‍ സഞ്ജയ് ഗാന്ധിക്ക് മൂന്ന് തവണ വെടിയേറ്റതായും എന്നാല്‍ നിസാര പരിക്കുകളോടെ സഞ്ജയ് ഗാന്ധി രക്ഷപ്പെടുകയായിരുന്നുവെന്നും രേഖകളില്‍ ചൂണ്ടിക്കാട്ടുന്നു്. വധശ്രമങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് രേഖകളില്‍ സൂചനയില്ല.
സഞ്ജയ് ഗാന്ധിയുടെ മേധാവിത്വ സമീപനങ്ങളാണ് ശത്രുക്കളെ ഉണ്ടാക്കിയിതെന്നും വിക്കീലീക്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ച് ഇന്ത്യന്‍ ഇന്റലിജന്‍സിനെ ഉദ്ധരിച്ച് യുഎസ് എംബസിയുടെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് വിക്കീലീക്സ് രേഖകള്‍ പുറത്തുവിട്ടത്.
1980 ജൂണ്‍ 23ന് വിമാനം തകര്‍ന്ന് വീണാണ് ഇന്ദിരാ ഗാന്ധിയുടെ രണ്ടാമത്തെ മകനായ സഞ്ജയ് ഗാന്ധി കൊല്ലപ്പെടുന്നത്. കൊല്ലപ്പെടുമ്പോള്‍ സഞ്ജയ് ഗാന്ധിക്ക് 33 വയസ്സായിരുന്നു പ്രായം. സഞ്ജയ് ഗാന്ധി വളരെ സാധാരണക്കാരനാണെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആകാനുള്ള യോഗ്യത അദ്ദേഹത്തിനില്ലെന്നും ഇന്ദിരാഗാന്ധി പറഞ്ഞതായും വിക്കിലീക്സ് പുറത്തുവിട്ട രേഖകളിലുണ്ട്.
ഒരു സാധാരണ കോണ്‍ഗ്രസ് പ്രവര്ത്തകന് എന്നതില്‍ കവിഞ്ഞ് രാഷ്ട്രീയപരമായ യാതൊരു ഗുണങ്ങളും ഇല്ലാത്ത വ്യക്തിയാണ് സഞ്ജയ് ഗാന്ധി. ഓഗസ്റ്റില്‍ സഞ്ജയ് ഗാന്ധിയ്ക്ക് നേരെ നടന്ന വധശ്രമങ്ങള്‍ തന്നെ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്നും ഇന്ദിരാഗാന്ധി പറഞ്ഞതായി രേഖകളില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: