ആദ്യം വിശ്വാസം വേണം. അനുഭവം വന്നുകൊള്ളും. ഇതിന് മുമ്പുണ്ടായിരുന്ന അവതാരങ്ങളുടെ കാലത്തും ഇതാണ് നടപടിക്രമം; അല്ലേ? വിശ്വാസത്തോടെ പൂജ ചെയ്യുക. ഈശ്വരാനുഗ്രഹം അനുഭവമാകും. വിശ്വാസത്തിന്റെ ഫലം അനുഗ്രഹം. നിങ്ങളറിഞ്ഞെന്നുവരില്ല. നിങ്ങള്‍ ഞാന്‍ തരുന്ന മരുന്ന് സേവിക്കണം. ഞാന്‍ നിര്‍ദ്ദേശിക്കുന്ന പഥ്യം ആചരിക്കണം. ചെയ്യാന്‍ പാടില്ലെന്ന് ഞാന്‍ പറയുന്നവ ചെയ്യരുത്.
ഞാന്‍ എപ്പോഴും ശാന്തമായി പ്രവര്‍ത്തിക്കുന്നു. എനിക്ക് ധൃതിയില്ല. നിങ്ങളുടെ അപേക്ഷകള്‍ കേള്‍ക്കുമ്പോള്‍ “അപ്രകാരം നടക്കട്ടെ!” എന്ന് ഞാന്‍ പറയും. നിങ്ങള്‍ ഈ ലോകത്തില്‍ വന്നത് ഈശ്വരപ്രാപ്തിക്കാണ്. ഈ ഉദ്ദേശ്യം മറന്നിട്ട് മായയുടെ ഭാരം തലയില്‍ക്കയറ്റി, ഭാരം താങ്ങാന്‍ കഴിയാതെ എവിടെയെങ്കിലും ഇറക്കിവയ്ക്കാനുള്ള ശ്രമത്തിലാണ്.
നൈമിഷികമായ സന്തോഷത്തിന്റെയും ഭൗതികസുഖത്തിന്റെയും പിന്നാലെ ഓടിയിട്ടെന്തുഫലം? അവിദ്യയില്‍ മുഴുകിയിരിക്കുന്നിടത്തോളംകാലം സാക്ഷാത്കാരമാകുന്ന ആനന്ദം അനുഭവിക്കാന്‍ പറ്റുകയില്ല. ആ ആനന്ദാവസ്ഥയില്‍ നിങ്ങള്‍ എത്തുന്നതുപോകട്ടെ, അത് തിരിച്ചറിയാന്‍ പോലും നിങ്ങള്‍ക്ക് സാധ്യമല്ല.
എന്നാല്‍ നിങ്ങള്‍ ശാന്തരും ക്ഷമയുള്ളവരുമാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ആനന്ദം തന്ന് അനുഗ്രഹിക്കും. നിരാശരാകരുത്. സമയമാകുമ്പോള്‍ ഇളം താമരമൊട്ടുകൂടി വിടരും. പൂര്‍വജന്മങ്ങളില്‍ ചെയ്ത സുകൃതകര്മങ്ങളുടെ ഫലമായിട്ടാണ് നിങ്ങള്‍ക്ക് ഈ സൗഭാഗ്യം കിട്ടിയത്. നിങ്ങളുടെ ശ്രമങ്ങളെപ്പറ്റി നിങ്ങള്‍ക്കറിയില്ല. എനിക്കറിയാം. നിങ്ങള്‍ അറിഞ്ഞാലും ഇല്ലെങ്കിലും നിങ്ങള്‍ക്കാവശ്യമുള്ളത് ഞാന്‍ തരും.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: