ന്യൂദല്‍ഹി: ജമ്മു കാശ്മീരിലെ ലഡാക്കില്‍ ചൈനീസ് സേന നടത്തിയ അധിനിവേശത്തില്‍ ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം അറിയിക്കും. ഇന്ത്യയിലെ ചൈനീസ് അംബാസഡറെ വിളിച്ചു വരുത്തിയായിരിക്കും ഇന്ത്യ പ്രതിഷേധം അറിയിക്കുക.
നേരത്തെ ചൈനയുമായി ഫ്ളാഗ് മീറ്റിങ്ങിന് ഇന്ത്യന്‍ സൈന്യം ശ്രമിച്ചിരുന്നെങ്കിലും ചൈന ഇതിന് തയാറായിരുന്നില്ല. ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പത്തു കിലോമീറ്ററോളം ചൈനീസ് സേന കടന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ മേഖലയില്‍ കടന്ന് ചൈനീസ് സേന ടെന്റടിക്കുകയും ചെയ്തുവെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യാ ചൈന രണ്ടാമത് ഫ്ലാഗ് മീറ്റ് ഇന്നു നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
കിഴക്കന്‍ ലഡാക്കിലെ ദൗലത്ത് ബേഗ് ഓള്‍ഡി (ഡിബിഒ) സെക്ടറിലാണ് ചൈനീസ് സൈന്യത്തിന്റെ അധിനിവേശം. സമുദ്ര നിരപ്പില്‍നിന്ന് 17,000 അടി ഉയരത്തിലാണ് ഡിബിഒ സെക്ടര്‍. ഏപ്രില്‍ 15നാണ് ചൈനീസ് സേനയുടെ കടന്നുകയറ്റം ഉണ്ടായതെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം ചൈന നിഷേധിച്ചിരുന്നു.
മേഖലയില്‍ സംഘര്ഷമുണ്ടാക്കേണ്ടെന്നാണ് ഇന്ത്യ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ചൈനീസ സൈന്യത്തിന്റെ 50 ട്രൂപ്പുകളാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നിരിക്കുന്നത്. ഇന്ന് ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ ബിക്രം സിങ് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നിതനാണ് ജനറല്‍ സിങ് എത്തുന്നത്.
ചൈനീസ് അധനിവേശത്തെ തുടര്‍ന്ന ഉണ്ടായിരിക്കുന്ന സ്ഥിതിഗതികള്‍ ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ ബിക്രം സിങ്ങിന് വിശദീകരിച്ച് നല്‍കും. രണ്ടു ദിവസം നീണ്ടു നില്ക്കുന്ന സന്ദര്‍ശനത്തില്‍ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായും ജനറല്‍ കൂടിക്കാഴ്ച്ച നടത്തും.
ചൈനീസ് അധനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രതിരോധ താല്പര്യങ്ങള് സംരക്ഷിക്കുമെന്ന് പ്രതിരോധ മന്ത്രി എ.കെ. ആന്റണി തിങ്കളാഴ്ച്ച പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: