ലുധിയാന: ഫെയ്സ്ബുക്കിലൂടെ കുഞ്ഞിനെ വിറ്റവര്‍ അറസ്റ്റിലായി. എട്ട് ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളിലെ ഞെട്ടിക്കുന്ന സംഭവമങ്ങളിലോന്നാണ് ലുധിയാനയില്‍ നടന്നത്.
അമ്മ നുറ അറിയാതെ അപ്പുപ്പന് ഫിറോസ് ഖാനാണ് കുഞ്ഞു പ്രസവിച്ച ആശുപത്രിയിലെ നഴ്സിന് കുഞ്ഞിനെ വിറ്റത്. ഏകദേശം 45000 രൂപയ്ക്കാണ് കുട്ടിയെ നഴ്സിന് വിറ്റത്. നഴ്സ് കുട്ടിയെ പിന്നീട് അശുപത്രിയിലെ ലാബ് അസിസ്റ്റന്റ് ഗുര്‍പ്രീത് സിങിന് വില്‍ക്കുകയായിരുന്നു. മൂന്ന് ലക്ഷം രൂപയ്ക്കാണ് ഇയാള്‍ക്ക് കുട്ടിയെ വിറ്റത്. ഗുര്‍പ്രീതാണ് പിന്നീട് ഫെയ്സ്ബുക്കിലൂടെ കുട്ടിയെ വിറ്റത്. ഫെയ്സ്ബുക്കിലൂടെ കുഞ്ഞിന് എട്ട് ലക്ഷം രൂപ വരെ ഇയാള്‍ക്ക് ഓഫര്‍ ലഭിച്ചിരുന്നു.
എന്നാല്‍ കുട്ടി ജീവിച്ചിരുക്കുന്നുണ്ടെന്ന് അമ്മ നുറയ്ക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ ഇവര്‍ ഫിറോസ് ഖാനും സഹായികള്‍ക്കുമെതിരെ പോലീസിന് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കുട്ടിയെ കണ്ടെത്തുകയും ഫിറോസ് ഖാനെയും ഇതിലുള്പ്പെട്ടിട്ടുള്ളവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. എങ്ങനെയാണെങ്കിലും അവസാനം കുട്ടിയെ കണ്ടെത്തിയത് ദല്‍ഹിയിലെ ഒരു ബിസിനസ്സ്കാരന്റെ കൈയില്‍ നിന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: