ക്വാലാലംപൂര്‍: മലേഷ്യന്‍ ഗ്രാന്റ്പ്രീ ഗോള്‍ഡ് ബാഡ്മിന്റണ്‍ കിരീടം ഒന്നാം സീഡ് ലോക പതിമൂന്നാം നമ്പര്‍ താരവുമായ ഇന്ത്യയുടെ പി.വി. സിന്ധുവിന്. ഇന്നലെ നടന്ന വാശിയേറിയ ഫൈനലില്‍ അഞ്ചാം സീഡ് സിംഗപ്പൂരിന്റെ ജുവാന്‍ ഗുവിനെ പരാജയപ്പെടുത്തിയാണ് സിന്ധു കരിയറിലെ ആദ്യ ഗ്രാന്റ്പ്രീ കിരീടത്തില്‍ മുത്തമിട്ടത്. ഒരു മണിക്കൂറും 11 മിനിറ്റും നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സിന്ധു വിജയം പിടിച്ചെടുത്തത്. സ്കോര്‍: 21-17, 17-21 21-19. ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ താരം മലേഷ്യന്‍ ഗ്രാന്റ്പ്രീ ഗോള്‍ ബാഡ്മിന്റണില്‍ കിരീടം ചൂടുന്നത്. സിന്ധു 17 വിന്നിംഗ്സ് സ്മാഷുകള്‍ ഉതിര്‍ത്തപ്പോള്‍ എതിരാളി ജുവാന്‍ ഗുവിന് ഒമ്പതെണ്ണമേ നേടാനായുള്ളൂ.
ആദ്യഗെയിമിന്റെ തുടക്കത്തില്‍ കത്തിക്കയറിയ ഫോമിലായിരുന്ന സിന്ധു 5-0ന് മുന്നിലെത്തിയെങ്കിലും ഉജ്ജ്വലമായി തിരിച്ചടിച്ച ജുവാന്‍ 7-7ന് ഒപ്പമെത്തി. പിന്നീട് സിംഗപ്പൂര്‍ താരം 10-7ന്റെ ലീഡ് കരസ്ഥമാക്കി. തുടര്‍ന്ന് തുടര്‍ച്ചയായി ആറ് പോയിന്റുകള്‍ വാരിക്കൂട്ടി 13-10ന് മുന്നിലെത്തിയ സിന്ധുവിന് പിന്നീട് ആദ്യ ഗെയിം സ്വന്തമാക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവന്നില്ല. 7 പോയിന്റ് കൂടി വിട്ടുകൊടുത്ത സിന്ധു 21-17ന് ആദ്യ ഗെയിം സ്വന്തമാക്കി.
രണ്ടാം ഗെയിമില്‍ ഒപ്പത്തിനൊപ്പം മുന്നേറിയ ഇരുവരും ഒരുഘട്ടത്തില്‍ 15-15ന് ഒപ്പമെത്തി. പിന്നീട് തുടര്‍ച്ചയായി മൂന്ന് പോയിന്റ് നേടിയ ജുവാന്‍ ഗു 17-21ന് രണ്ടാം ഗെയിം കരസ്ഥമാക്കി.
മൂന്നാം ഗെയിമിന്റെ തുടക്കത്തില്‍ ഒപ്പത്തിനൊപ്പം മുന്നേറിയ ഇരുവരും 5-5ന് തുല്യതപാലിച്ചു. പിന്നീട് ജുവാന്‍ ഗു 13-7ന്റെ ലീഡ് നേടി കിരീടത്തിലേക്ക് കുതിച്ചെങ്കിലും ശക്തമായി തിരിച്ചടിച്ച സിന്ധു 18-18ന് സമനില പിടിച്ചു. പിന്നീട് ഒരു പോയിന്റ് കൂടി എതിരാളിക്ക് വിട്ടുകൊടുത്തശേഷം 21-19ന് സിന്ധു തന്റെ കരിയറിലെ ആദ്യ ഗ്രാന്റ് പ്രീ കിരീടത്തില്‍ മുത്തമിട്ടു.
നേരത്തെ മൂന്നാം സീഡ് തായ്ലന്റിന്റെ സാപ്സിരീ ടെറാറ്റാനചായിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കിയാണ് സിന്ധു ഫൈനലില്‍ പ്രവേശിച്ചത്. രണ്ടാം സീഡ് തായ്ലന്റിന്റെ ബുസ്നാന്‍ ഓങ്ങ്ബുംരങ്ങ്പാനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജുവാന്‍ ഗു ഫൈനലില്‍ പ്രവേശിച്ചത്.
മലേഷ്യന്‍ ഓപ്പണ്‍ കിരീടം നേടിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രതികരിച്ച സിന്ധു ആഹ്ലാദം വാക്കുകളാല്‍ പ്രകടിപ്പിക്കാനാകുന്നില്ലെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: