കോട്ടയം: നാടന്‍ പന്തുകളിയുടെ സുവര്‍ണകാലമാണിത്. ഗ്രാമങ്ങളില്‍ ആവേശമുയര്‍ത്തി നാടന്‍ പന്തുകളി വീണ്ടും സജീവമാകുന്നു. കോട്ടയംകാരുടെ ഹൃദയത്തെ സ്പര്‍ശിച്ച കായിക മത്സരമാണ് നാടന്‍ പന്തുകളി. ക്രിക്കറ്റിന്റെ മാസ്മരികതയില്‍ അല്പമൊന്നും മങ്ങിയെങ്കിലും നാടന്‍ പന്തുകളിയുടെ ആരവങ്ങള്‍ നാട്ടിന്‍പുറങ്ങളെ സമ്പന്നമാക്കുകയാണ്.
ഏഴുപേരാണ് ഒരുടീമില്‍ വേണ്ടത്. പിടുത്തക്കാരന്, കാലടികാരന്‍, പൊക്കിവെട്ടുകാരന് എന്നിങ്ങനെയാണ് ടീമിലെ ഓരോ കളിക്കാരന്റെയും സ്ഥാനവും യോഗ്യതയും. ഒറ്റ, പെട്ട, പിടിയന്‍, താളം, കീഴ്, ഇണ്ടന്‍ എന്നിങ്ങനെ ആറ് സെറ്റ് കളി വിജയിക്കുന്ന ടീം ഒരു ചക്കര വയ്ക്കും. ഒരു ചക്കര വെച്ച ടീം വീണ്ടും ഒറ്റയില്‍ തുടങ്ങി ഇണ്ടന്‍ വരെവിജയിച്ചു ചക്കര വെക്കുന്നു. ഒരു ടീം വെട്ടിവിടുന്ന പന്ത് നിലം തൊടാതെ എതിര്‍ടീമിലെ കളിക്കാരന് കാലുകൊണ്ട് ഉയരത്തില്‍ അടിച്ച് കളം കവിയ്ക്കും. അതോടെ ആ വെട്ടുകാരന്റെ അവസരം നഷ്ടപ്പെടുന്നു. ഇങ്ങനെ വാശിയേറിയ മത്സരം കാണികളെ ആവേശഭരിതരാക്കും.
തുകല്‍ കൊണ്ട് പ്രത്യേകം തുന്നിയെടുത്ത പന്താണ് നാടന്‍ പന്തുകളിക്കായി ഉപയോഗിക്കുന്നത്. പന്തിന്റെ ഗതിവേഗങ്ങള്‍ അറിഞ്ഞ്, മൈതാനത്തിന്റെ കയറ്റിറക്കങ്ങള്‍ അറിഞ്ഞും വേണം കാലടിക്കാരന് പന്തിനെ നേരിടാന്‍. കോട്ടയം ജില്ലയിലും കോട്ടയംകാര് കുടിയേറിപ്പാര്‍ത്ത ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളിലും നാടന്‍ പന്തുകളി പ്രചാരത്തിലുണ്ട്. പണ്ടുകാലത്ത് ഏതുമുക്കിലും മൂലയിലും നാടന്‍ പന്തുകളി കാണാമായിരുന്നു. തുണിയില്‍ റബര്‍പാല്‍ ഉപയോഗിച്ചാണ് കുട്ടികള്‍ പന്തുണ്ടാക്കിയിരുന്നത്. ക്രിക്കറ്റിന്റെ ആരവത്തോടെ നാടന്‍ പന്തുകളി ഗ്രാമങ്ങളില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. എന്നാല്‍ ഈ വര്‍ഷം നാടന്‍ പന്തുകളിയുടെ സുവര്‍ണ്ണകാലഘട്ടമാണ്. നാടന്‍ പന്തുകളി മത്സരം കാണാന്‍ ആയിരങ്ങളാണ് ആവേശത്തോടെ മൈതാനങ്ങളില്‍ എത്തിച്ചേരുന്നത്. കമ്പംമേട്ടിന്റെ മികച്ച കളിക്കാരന് ബിജോ മോനും അഞ്ചേരിയുടെ മികച്ച കളിക്കാരന് അജുവും നാടന്‍ പന്തുകളിപ്രേമികളുടെ ഹരമാണ്. യുവാക്കളുടെ പങ്കാളിത്തമാണ് നാടന്‍ പന്തുകളിയെ സമ്പന്നമാക്കുന്നത്. ഒരു നാടന്‍ കായിക വിനോദം കൂടി നശിക്കാതെ കാലത്തെ അതിജീവിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: