കോഴിക്കോട്: നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനിയായ ആംവെയുടെ ചെയര്‍മാനും ഇന്ത്യന്‍ ഘടകം സിഇഒയുമായ അമേരിക്കന്‍ പൗരന് പിങ്ക്നി സ്കോട്ട് വില്യം അറസ്റ്റില്‍. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക വിഭാഗമാണ് ആംവെ ചെയര്‍മാനെ അറസ്റ്റ് ചെയ്തത്.
സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കുറ്റത്തിനാണ് അറസ്റ്റ്. ആംവെ ഡയറക്ടര്‍മാരായ അംശു ബുദ്രജ, സഞ്ജയ് മല്‍ഹോത്ര എന്നിവരും അറസ്റ്റിലായിട്ടുണ്ട്. താമരശ്ശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ആംവേക്കെതിരെ കോഴിക്കോട് ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇവര്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. ഇതിനാല്‍ വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇവരെ കോഴിക്കോടേക്ക് വിളിച്ചുവരുത്തി ചോദ്യം ചയ്ത ശേഷം ഉച്ചക്ക് 12.30ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ആംവെ കമ്പനി 1000 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ആംവെ ഇത്പന്നങ്ങള്‍ നിരോധിക്കുകയും കേരളത്തിലെ ആംവെ കമ്പനി സിഇഒയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ആംവെ കമ്പനി സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നതതലങ്ങളിലേക്ക് നീങ്ങുന്നുവെന്നാണ് അറസ്റ്റ് സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: