ഹൈദരാബാദ്: തെലങ്കാന സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ട് നിയമസഭാ മാര്‍ച്ച് നടത്തിയവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ആന്ധ്രാപ്രദേശില്‍ ടിആര്‍ എസ് (തെലങ്കാന രാഷ്ട്ര സമിതി) പ്രഖ്യാപിച്ച 24 മണിക്കൂര്‍ ബന്ദ് ഭാഗികം. തെലങ്കാന മേഖലയിലെ അഞ്ച് ജില്ലകളിലെ സാധാരണ ജനജീവിതത്തെ ബന്ദ് ബാധിച്ചു. എന്നാല്‍ ഹൈദരാബാദ് ഉള്‍പ്പെടെയുള്ള മറ്റിടങ്ങളില്‍ കാര്യമായ സ്വാധീനമുണ്ടാക്കിയില്ല. ഗതാഗതം തടസപ്പെടുത്തിയുംമറ്റും പ്രതിഷേധ പരിപാടികള്‍ക്കു തുനിഞ്ഞ നിരവധി ടിആര്‍എസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപിയടക്കമുള്ള പ്രമുഖ പാര്‍ട്ടികള്‍ ബന്ദിനു പിന്തുണ നല്‍കിയിരുന്നില്ല.
വാറംഗല്‍, മെദാക്, മെഹബുബ്നഗര് , കരിംനഗര്‍, നിസാബാദ് എന്നിവിടങ്ങളിലെ കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞു കിടന്നു. തെലങ്കാന മേഖലയിലെ പത്തു ജില്ലകളിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചില്ല. ആന്ധ്രാ പ്രദേശ് ട്രാന്‍സ്പോര്‍ട്ട് കോപ്പറേഷന് ബസുകള്‍ ചിലയിടങ്ങളില്‍ സര്‍വീസ് നടത്തി. ഹൈദരാബാദ്- സെക്കന്തരാബാദ് നഗരങ്ങളില്‍ പതിവുപോലെ ബസുകള്‍ ഓടി. തെലങ്കാന ജില്ലകളിലേക്കുള്ള മിക്ക ബസുകളും യാത്രക്കാരുടെ അഭാവത്തില്‍ സര്‍വീസ് റദ്ദാക്കുകയുണ്ടായി.
ചിലയിടങ്ങളില്‍ ബസ് സ്റ്റാന്റുകള്‍ക്കു മുന്നില്‍ ടിആര്‍എസ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മെദാക്കിലെ സിദ്ധിപെട്ടില് ബസ് തടയാന്‍ ശ്രമിച്ച ടിആര്‍എസ് നേതാവ് ഹരീഷ് റാവുവും അനുയായികളും അറസ്റ്റിലായവരില്‍പ്പെടുന്നു. അതേസമയം, റെയില്‍ ഗതാഗതത്തെ ബന്ദ് ബാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: