പൂനെ: ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചൈനക്ക് തുടര്‍ച്ചയായ പതിനാറാം കിരീടം. ഇന്നലെ പൂനെയിലെ ശിവ് ഛത്രപതി ശിവാജി സ്പോര്‍ട്സ് കോംപ്ലക്സില്‍ ഇന്നലെ സമാപിച്ച മീറ്റില്‍ 16 സ്വര്‍ണ്ണം നേടിയാണ് ചൈന വന്‍ കുതിപ്പ് നടത്തിയിരുന്നത്. ഇതുകൂടാതെ ആറ് വെള്ളിയും അഞ്ച് വെങ്കലവും ചൈനക്കാര്‍ സ്വന്തമാക്കി. ആകെ 27 മെഡലുകളാണ് ചൈനക്കാര്‍ ട്രാക്കില്‍ നിന്നും ഫീല്‍ഡില്‍ നിന്നുമായി വെട്ടിപ്പിടിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാല് സ്വര്‍ണ്ണം ചൈന കൂടുതല്‍ കരസ്ഥമാക്കി. കഴിഞ്ഞ കോബെ മീറ്റില്‍ 11 സ്വര്‍ണ്ണവും 12 വെള്ളിയും 4 വെങ്കലവുമാണ് ചൈനക്കാര്‍ നേടിയിരുന്നത്. രണ്ടാം സ്ഥാനം ബഹറിനാണ്. അഞ്ച് സ്വര്‍ണ്ണവും 7 വെള്ളിയും മൂന്ന് വെങ്കലവുമാണ് ബഹറിന്‍ താരങ്ങളുടെ സമ്പാദ്യം. കഴിഞ്ഞ മീറ്റില്‍ മൂന്നാം സ്ഥാനത്തായിരുന്ന ബഹറിന്‍ ജപ്പാനെ പിന്തള്ളിയാണ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. ഈ മീറ്റില്‍ ഏറ്റവും കനത്ത തിരിച്ചടി നേരിട്ടത് ജപ്പാനാണ്. കഴിഞ്ഞ കോബെ മീറ്റില്‍ സ്വര്‍ണ്ണവേട്ടയില്‍ ചൈനക്കൊപ്പം 11 സ്വര്‍ണ്ണം നേടിയ ജപ്പാന് പൂനെയില്‍ നാല് സ്വര്‍ണ്ണം മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. കൂടാതെ 6 വെള്ളിയും 10 വെങ്കലവും ജപ്പാന് സ്വന്തമാക്കി. നാല് സ്വര്‍ണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും നേടിയ സൗദി അറേബ്യ നാലാം സ്ഥാനത്തും മൂന്ന് സ്വര്‍ണ്ണവും നാല് വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കിയ ഉസ്ബക്കിസ്ഥാന് അഞ്ചാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. രണ്ട് സ്വര്‍ണ്ണവും ആറ് വെള്ളിയും ഒമ്പത് വെങ്കലവുമടക്കം ഇന്ത്യ ആറാം സ്ഥാനത്തേക്കുയര്‍ന്നു. കഴിഞ്ഞ മീറ്റില്‍ ഇന്ത്യ ഏഴാം സ്ഥാനത്തായിരുന്നു.
പുരുഷ വനിതാ വിഭാഗങ്ങളിലും ചൈനയാണ് ഒന്നാമത്. പുരുഷ വിഭാഗത്തില്‍ 7 സ്വര്‍ണ്ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും ചൈന നേടിയപ്പോള്‍ രണ്ടാമതെത്തിയ സൗദി അറേബ്യക്ക് നാല് സ്വര്‍ണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും സ്വന്തമായി. വനിതാ വിഭാഗത്തില്‍ 9 സ്വര്‍ണ്ണവും നാല് വെള്ളിയും രണ്ട് വെങ്കലവുമടക്കമാണ് ചൈന ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ജപ്പാന് മൂന്ന് വീതം സ്വര്‍ണ്ണവും വെള്ളിയും 6 വെങ്കലവും കരസ്ഥമാക്കി.
ചാമ്പ്യന്‍ഷിപ്പിലെ മികച്ച അത്ലറ്റുകളായി പുരുഷ വിഭാഗത്തില്‍ 400 മീറ്ററില്‍ 45.08 സെക്കന്റില്‍ ഫിനിഷ് ചെയ്ത സൗദി അറേബ്യയുടെ യൂസഫ് അഹമ്മദ് മസ്രഹിയും വനിതാ വിഭാഗത്തില്‍ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയ ബഹ്റിന്റെ റൂത്ത് ജബെത്തും അര്‍ഹരായി. നേരത്തെ 400 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ യൂസഫ് അഹമ്മദ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയ 4-400 മീറ്റര്‍ റിലേ ടീമിലും അംഗമായിരുന്നു.
അവസാന ദിവസമായ ഇന്നലെ പിറന്ന രണ്ട് റെക്കോര്‍ഡുകളടക്കം അഞ്ച് ദിവസത്തെ മീറ്റില്‍ ആകെ എട്ട് റെക്കോര്‍ഡുകളാണ് പിറന്നത്. വനിതകളുടെ 5000 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ യുഎഇയുടെ ബെത്ലേം ബെലേനാ ഡേസലേനയും പുരുഷന്മാരുടെ 4-400 മീറ്റര്‍ റിലേയില്‍ സൗദി അറേബ്യന്‍ ടീമുമാണ് പുതിയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: