തൃശൂര്‍ : നഗരത്തിന്റെ റോഡുകളെല്ലാം കുളങ്ങളായി യാത്ര ദുരിതമയമായിത്തീര്‍ന്നു. ഇവിടെ റീ ടാറിങ് നടന്നിട്ട് മാസങ്ങളായിട്ടുള്ളുവെങ്കിലും റോഡുകളെല്ലാം പക്ഷേ തകര്‍ന്ന് തരിപ്പണമായി. പൊട്ടിപൊളിഞ്ഞ റോഡിലൂടെയാണ് നഗരത്തിലെത്തുന്നവരുടെ യാത്ര. റോഡുകളിലെ ഗതാഗതക്കുരുക്ക് മൂലം വട്ടം തിരിയുന്നത് വേറെ. നഗരത്തിലെ ഏറെ തിരക്കുള്ള റോഡാണ്് കെ.എസ്.ആര്.ടി.സി ജംഗ്ഷന്. ശക്തന് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെടുന്ന ബസ്സുകള്‍ക്ക് പടിഞ്ഞാറേക്കോട്ടയില്‍ എത്താന്‍ സാധാരണ ഗതിയില്‍ പത്ത് മിനിറ്റ് പോലും വേണ്ടി വരാറില്ല. എന്നാല്‍ എപ്പോള്‍ മുക്കാല്‍ മണിക്കുര്‍ യാത്രചെയ്താലും പടിഞ്ഞാറേകോട്ടയിലെത്തുമെന്ന് ഉറപ്പില്ലാത്ത സ്ഥിതിയാണ്. ശക്തന് സ്റ്റാന്‍ഡ് മുതല്‍ പടിഞ്ഞാറേകോട്ട വരെയുള്ള റോഡ് തിരിച്ചറിയാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. റോഡിന്റെ അവസ്ഥ പരിതാപകരമായി. കോഴിക്കോട് , ഗുരുവായൂര്‍ , കാഞ്ഞാണി , കുന്നംകുളം , എന്നിവിടങ്ങളിലേക്കുള്ള 300 ലധികം സ്വകാര്യ ബസ്സുകളാണ് ഇത് വഴി ദിനംപ്രതി കടന്നുപോകുന്നത്. ശക്തന് സ്റ്റാന്‍ഡ് , കെ.എസ്.ആര്.ടി.സി ജംഗ്ഷന് , ദിവാന്‍ജിമൂല, ശങ്കരയ്യ ജംഗ്ഷന് , കൊക്കാലെ, പൂത്തോള്‍ എന്നിവിടങ്ങളിലുള്ളത് റോഡാണോ എന്ന സംശയത്തിലാണ് യാത്രക്കാര്‍. മഴ ശക്തമായതോടെ ചെറിയ കുഴികള്‍ കിടങ്ങുകളായി മാറി. നാട്ടുകാര്‍ ചേര്‍ന്ന് താല്‍ക്കാലികമായി കുഴികള്‍ മണ്ണിട്ടു നികത്തി നികത്തിയെങ്കിലും അടുത്തുപെയ്ത കനത്ത മഴയില്‍ അതൊലിച്ചു പോയി. വലിയ വാഹനങ്ങള്‍ക്കിടയിലൂടെ പോകുന്ന ഇരു ചക്ര വാഹനക്കാരുടെ കാര്യമാണ് അതിലേറെ കഷ്ടം. കോഴിക്കോട്, കാഞ്ഞാണി, കുന്നംകുളം ഭാഗത്തേക്ക് പ്രതിദിനം കടന്നു പോവുന്ന ബസുകളുടെ എണ്ണം നാനൂറിനടുത്താണെങ്കില് ഇരുചക്രവാഹനങ്ങളും, മറ്റ് സ്വകാര്യ വാഹനങ്ങളുമായി കണക്കില്ലാത്തത്രയാണ്. രണ്ട് ആഴ്ച മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഇരട്ടി ദുരിതമാണ് ഇപ്പോഴത്തെ യാത്ര.
റോഡുകളുടെ തകര്‍ച്ച കൂടിയപ്പോള്‍ യാത്രക്കാരുടെ ബുദ്ധിമുട്ടും ഇരട്ടിയായി. റോഡുകളുടെ അവസ്ഥ ഇത്രയേറെ ദുരിതമായിട്ടും കോര്പ്പറേഷന് ഇവിടേക്ക് തിരിഞ്ഞു നോക്കാന്‍ തയ്യാറായിട്ടില്ല. നേരത്തെ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് അംഗീകാരമായ ടാറിങ് നടപടികള്‍ ആരംഭിച്ചത് മൂന്ന് മാസം മുമ്പാണ്. എന്നാല്‍ അപ്പോഴേക്കും മഴ തുടങ്ങി. മഴ തുടങ്ങിയതോടെ യാത്ര ഏറെ ദുര്‍ഘടമായി. മഴക്കാലത്തെ അറ്റക്കുറ്റപ്പണികള്‍ക്കായി ബിറ്റുമിന്‍ ഉപയോഗിക്കുമെന്ന് മേയര്‍ അറിയിച്ചുവെങ്കിലും അത് വാഗ്ദാനത്തില്‍ ഒതുങ്ങിപ്പോയി. നാളുകള്‍ക്ക് മുമ്പാണ് സ്ലാബുകള്‍ക്കിടയില്‍ വീട്ടമ്മയുടെ കാല് കുടുങ്ങിയ സംഭവംഉണ്ടായത്. നഗരത്തിലെ റോഡുകളുടെ തകര്‍ച്ച അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ സര്‍വീസ് നിറുത്തിവെയ്ക്കുന്നതടക്കമുള്ള സമര പരിപാടികള്‍ ആലോചിക്കുമെന്ന് ബസ് ഉടമകള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: