ന്യൂദല്‍ഹി: 2008 മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട തഹാവൂര്‍ ഹുസൈന് റാണ കേസിലെ സുപ്രധാന രേഖകള്‍ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറി. ഷിക്കാഗോ കോടതിയില്‍ നടന്ന തെളിവെടുപ്പിനിടെ യു. എസ് അധികൃതര്‍ ശേഖരിച്ച തെളിവുകളാണിത്.
കഴിഞ്ഞ ദിവസമാണ് രേഖകള്‍ ഇന്ത്യക്ക് കൈമാറിയത്. നവംബര്‍ 26 ന് നടന്ന ആക്രമണത്തെ കുറിച്ച് ഡേവിഡ് കോള്മാന് ഹെഡ്ലിയും അബ്ദുള്‍ റഹ്മാന് പാഷയും തമ്മില്‍ നടന്ന സംഭാഷണങ്ങളും ഈ രേഖകളില്‍ ഉള്‍പ്പെടുന്നു. വ്യക്തിഗത ഡയറികളും മൊബൈല്‍ സംഭാഷണങ്ങള്‍ റെക്കാഡ് ചെയ്തതുമാണ് മറ്റുള്ളവ
പ്രതികരിക്കാൻ ഇവിടെ എഴുതുക: