കൊല്ലം: എംസി റോഡില്‍ ചടയമംഗലം ശ്രീരംഗം വളവില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും സ്വകാര്യബസും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസിലെ സ്ഥിരം യാത്രക്കാരിയും സ്കൂളിലെ അധ്യാപികയുമായ തിരുവനന്തപുരം ബാലരാമപുരം സ്വദേശി അഗസ്റ്റിന്റെ ഭാര്യ പ്രിയാ അഗസ്റ്റിന് (42) തല്‍ക്ഷണം മരിച്ചു. അഞ്ചല്‍ ഏരൂര്‍ പാണയം സ്വദേശി ജയശ്രി (16), അഞ്ചല്‍ പാണയം ജെഎസ് ഭവനില്‍ അമ്പിളി(40), വിളപ്പില്‍ശാല പനോണ് ഹൗസില്‍ താര(30), തിരുവനന്തപുരം കല്ലുംമൂട് സ്വദേശി ശശീന്ദ്രന്‍നായര്‍(53) എന്നിവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മരിച്ചു. തിങ്കളാഴ്ച രാവിലെ പമ്പയിലേക്ക് തിരുവനന്തപുരത്ത് നിന്ന് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും പുനലൂരില്‍ നിന്ന് നിലമേല്വഴി കടയ്ക്കലിന് പോവുകയായിരുന്ന ത്രിവേണി എന്ന സ്വകാര്യബസുമാണ് കൂട്ടിയിടിച്ചത്.
രാവിലെ 9.40ന് ആയൂര്‍ എലവക്കോട് ഇറക്കത്തില്‍ അതിവേഗത്തില്‍ വന്ന സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ബസിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. അമിത വേഗതയില്‍ വന്നതിന് പുറമെ കൊടും വളവില്‍ ജീപ്പ്പിനെ മറികടക്കുമ്പോഴാണ് അപകടം ഉണ്ടായത്. കെഎസ്ആര്‍ടിസി ബസിന്റെ വലതുവശത്തേക്ക് ഇടിച്ചു നിരക്കിയശേഷം ഉള്ളിലേക്ക് കയറി നില്ക്കുന്ന നിലയിലായിരുന്നു.ബസിന്റെ സൈഡ് ഷീറ്റുകള്‍ പൊളിഞ്ഞ് യാത്രക്കാര്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
അപകടം നടന്നയുടനെ ഓടിക്കൂടിയ നാട്ടുകാരും സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ചടയമംഗലം പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് കടയ്ക്കല്‍ നിന്ന് ഫയര്‍ഫോഴ്സും എത്തിച്ചേര്‍ന്നു. ജെസിബി ഉപയോഗിച്ചാണ് ബസ് വേര്‍പെടുത്തിയത്. ഇന്ന് ശബരിമല നടതുറക്കുന്നതിനാല്‍ ശബരിമലയിലേക്കുള്ള ദേവസ്വം ജീവനക്കാരും ഭക്തന്മാരുമാണ് കെഎസ്ആര്‍ടിസി ബസില്‍ കൂടുതലായി ഉണ്ടായിരുന്നത്.
സ്കൂള്‍ കുട്ടികളും മറ്റ് ജോലിക്കാരുമാണ് സ്വകാര്യബസിലുണ്ടായിരുന്നത്.
പരിക്കേറ്റവരെ ഉടനെ തന്നെ അതുവഴി വന്ന കെഎസ്ആര്‍ടിസി ബസിലും, മറ്റ് സ്വകാര്യവാഹനങ്ങളിലും സര്‍ക്കാര്‍, സേവാഭാരതി ആംബുലസുകളിലും വെഞ്ഞാറംമൂട് സ്വകാര്യമെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കടയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളിലെത്തിച്ചു.
നിരവധി പേരുടെ നില ഗുരുതരമാണ്. അഞ്ചല്‍ സ്വദേശികളായ മോഹനന് (52), സരസ്വതി (48), വെഞ്ഞാറംമൂട് സ്വദേശികളായ മിനി (34), സുരേഷ് (24), വട്ടക്കാട് ചന്ദ്രന് (49), വിജയകുമാര്‍ പേരൂര്‍ക്കട (55), ഷാജഹാന് ബാലരാമപുരം (49), വര്‍ഗീസ് കുരിയോട് (54), അജിത പാളയം (28), ചന്ദ്രിക ബാലരാമപുരം (47), വിജയന് അവണാംകുഴി (47), മുരുകന് കന്യാകുമാരി (44), ഷിനു കടയ്ക്കല്‍ (30), സ്വകാര്യബസിലെ ഡ്രൈവര്‍ അജിത്ത് (28), ക്ലീനര്‍ ഷാനു (23), സത്യന് കുരിയോട് (40), ഷാനു ആലംകോട് (22), ഗീത അഞ്ചല്‍ (47), സുജാത (60), ശിവന്‍നായര്‍ കോട്ടയം (52), ശശിധരന് ബാലരാമപുരം (62), സുശീലന് ബാലരാമപുരം (53), അമ്പിളി പത്തനാപുരം (37, ശ്രീദേവി ആയൂര്ഡ (52), രാജി ഇളമാട് (48), സത്യന് ശ്രീകാര്യം (50), കുമാരി#ീ വെഞ്ഞാറംമൂട് (48) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും, സിന്ധു കല്ലറ (45), ലളിതാ ബേബി (67), ശ്യാമളാകുമാരി അഞ്ചല്‍ (53), നസ്സിയ (24), ലയ കരമന (42), സതീഷ് ബാലരാമപുരം (27), ബന്‍സി വെഞ്ഞാറംമൂട് (24), ബാബു തിരുവനന്തപുരം (54), നന്ദന്‍കോട് ദീപാ സൈറല്‍ (42) എന്നിവരെ നെഞ്ഞാറംമൂട് സ്വകാര്യ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: