ന്യൂദല്‍ഹി: ഒരു ശരാശരി ഇന്ത്യക്കാരന് ഇന്റര്‍നെറ്റിന്റെ വേഗമില്ലായ്മയെ ശപിക്കാതിരുന്നിട്ടുണ്ടാകില്ല. അവര്‍ക്കായി ഇതാ ഒരു സന്തോഷവാര്‍ത്ത. നിലവിലെ ഇന്റര്‍നെറ്റ് വേഗത്തില്‍ നിന്നും ഇന്ത്യ കുതിച്ചുചാട്ടം നടത്താന്‍ പോകുന്നു. വരുന്ന 12 മാസത്തിനുള്ളില്‍ 40 ശതമാനത്തോളം ഇന്റര്‍നെറ്റിന്റെ വേഗം വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ വിവിധ കമ്പനികള്‍ പുതിയ ഹൈസ്പീഡ് ഫൈബര്‍ കേബിള്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതോടെ ഇത് സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിലവില്‍ 1.3 മെഗാബൈറ്റ്സ് പര് സെക്കന്റ് വേഗതയാണ് ലഭിക്കുന്നത്.
നിലവില്‍ ലഭിക്കുന്ന ഇന്റര്‍നെറ്റിന്റെ വേഗമായ 1.3 ല്‍ നിന്നും 40 മുതല്‍ 50 ശതമാനം വരെ വര്‍ദ്ധിക്കും. അതായത് 1.7 മുതല്‍ 1.8 വരെ വേഗം കൂടുമെന്നാണ് അക്കമായി ടെക്നോളജി നടത്തുന്ന പഠനത്തില്‍ പറയുന്നത്. 2012 ല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റിന്റെ വേഗം 1.0 എംബിപിഎസ് ആയിരുന്നെങ്കില്‍ അത് 2013 ആയപ്പോഴേയ്ക്കും 0.3 എംബിപിഎസ് വേഗംകൂടി 1.3 എംബിപിഎസ് ആയിമാറി. എന്നാല്‍ ഒരു വര്‍ഷത്തിനകം വന്‍ കുതിച്ചുചാട്ടമാണ് ഈ മേഖലയില്‍ ഉണ്ടാകാന്‍ പോകുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. ആഗോള തലത്തില്‍ 3.1 എംബിപിഎസ് ആണ് ഇന്റര്‍നെറ്റിന്റെ ഇപ്പോഴത്തെ ശേഷി. ഇന്ത്യയില്‍ ഇന്റര്‍ നെറ്റിന്റെ വേഗം നിലവില്‍ വരുന്നതോടെ ടെലികമ്മ്യൂണിക്കേഷന്‍, കേബിള്‍ ഓപ്പറേറ്റേഴ്സ്, സേവനദാതാക്കള്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സാധ്യതകള്‍ ഉണ്ടാകും. ജോലിസ്ഥലങ്ങളില്‍ എന്നപോലെ ഗാര്‍ഹിക കണക്ഷനുകളിലും ഇന്റര്‍നെറ്റ് സ്പീഡിന് വലിയ കുതിപ്പ് സംഭവിക്കും. ഇത് ഏതാണ്ട് 60 ശതമാനത്തോളമെങ്കിലും വര്‍ധനവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
നഗരപ്രദേശങ്ങളിലായിരിക്കും ഈ സംവിധാനം നിലവില്‍ വരുന്നതോടെ കൂടുതല്‍ പ്രയോജനം ലഭിക്കുക. കംമ്പ്യൂട്ടറില്‍ നിന്നും കടന്ന് ലാപ്ടോപ്പ്, നോട്ട്ബുക്ക്, മൊബെയില്‍ ഫോണ്‍, ടേബ് തുടങ്ങിയവയില്‍ക്കൂടി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഇന്റര്‍നെറ്റിന്റെ ആവശ്യകത ഗ്രാമപ്രദേശങ്ങളില്‍പോലും ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത സേവനങ്ങളിലോന്നായി മാറികഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: