കൊട്ടാരക്കര: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളായ ബിജുവിനെയും സരിതയെയും കൊട്ടാരക്കര സിജെഎം കോടതിയില്‍ ഹാജരാക്കി. ആദ്യഭാര്യയുടെ കൊലപാതകകേസില്‍ ബിജുവിനെയും മുസ്ലിം സ്ട്രീറ്റ് സ്വദേശി ജെമിനിഷയില് നിന്നും ചെക്ക് നല്കി പണം തട്ടിയ കേസില്‍ സരിതയെയും കോടതിയില്‍ ഹാജരാക്കിയത്. സരിതയെ ഇന്നലെ രാവിലെ പത്തോടെയാണ് വന്സുരക്ഷാസന്നാഹത്തിന്റെ നടുവില്‍ കോടതിയില്‍ എത്തിച്ചത്.
കോടതി നടപടി തുടങ്ങുംവരെ ഒന്നാം കോടതിയുടെ മുറിയില്‍ സരിതയെ ഇരുത്തി. സരിതയുടെ കേസ് ആദ്യം തന്നെ കോടതി പരിഗണിച്ചെങ്കിലും വക്കീലായ ഫെന്നി ബാലകൃഷ്ണന് എത്താതിരുന്നതിനെ തുടര്‍ന്ന് സരിത കൂടുതല്‍ സമയം ആവശ്യപ്പെട്ടു. രണ്ടാമത് കേസ് പരിഗണിച്ചപ്പോഴും വക്കീല്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് നിയമസഹായം ആവശ്യമുണ്ടോയെന്ന് മജിസ്ട്രേറ്റ് സരിതയോടു ചോദിച്ചു. സ്വന്തമായി വക്കീലുണ്ടന്നായിരുന്നു മറുപടി. തുടര്‍ന്ന് കേസിന്റെ പകര്‍പ്പ് സരിതയ്ക്ക് നല്‍കിയശേഷം 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. 2005ല്‍ ഫയല്‍ ചെയ്ത കേസാണിത്. സരിത ഹാജരാകാത്തുകൊണ്ട് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഈ കേസ് റീ ഫയല്‍ ചെയ്ത് പുതിയ കേസ് ആയി പരിഗണിച്ചാണ് കോടതി നടപടി.
വക്കീലായ ഫെന്നി ബാലകൃഷ്ണന് എത്താതിരുന്നതില്് ദുരൂഹയുണ്ട്. സരിതയുമായി സംസാരിക്കണമെന്നവശ്യപ്പെട്ട് കഴിഞ്ഞദിവസം ഫെന്നി തിരുവനന്തപുരം വനിതാജയിലില്‍ എത്തിയിരുന്നു. അനുമതി നിഷേധിക്കപ്പെട്ടത് വിവാദമാത്തിയ വക്കീല്‍ സരിതയുമായി കാണാന്‍ സാഹചര്യമുണ്ടായിരുന്നിട്ടും കോടതിയില്‍ ഹാജാരാകാതിരുന്നതാണ് സംശയത്തിനിട നല്‍കുന്നത്. ഫെന്നി വരുമെന്നപ്രതീക്ഷയില് സരിത കാത്തിരിക്കുകയും അക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്ത സാഹചര്യത്തില്‍ പതിനൊന്ന് മണിയായപ്പോള്‍ റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ബിജുവിനെയും കോടതിയില്‍ എത്തിച്ചു. കോടതിയില്‍ എത്തിയ ബിജു തനിക്ക് കോടതിയോട് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് അറിയിച്ചു. പറയാനുള്ള കാര്യങ്ങള്‍ എഴുതിനല്കാന് കോടതി ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് മൂന്നുപേജുള്ള പരാതി മജിസ്ട്രേറ്റിന് കൈമാറി. തന്റെ കുറെ വസ്ത്രങ്ങള്‍ കൊട്ടാരക്കര സബ് ജയിലില്‍ ഉണ്ടെന്നും അത് തിരികെ കിട്ടാന്‍ നടപടി വേണമെന്നും മാധ്യമങ്ങളോട് ചില കാര്യങ്ങള്‍ പറയാന്‍ അനുവാദം നല്‍കണമെന്നും തനിക്ക് മറ്റ് ജയിലുകളില്‍ സുരക്ഷാഭീഷണിയുള്ളിനാല് കൊട്ടാരക്കര, പത്തനംത്തിട്ട ജയിലുകളില്‍ പാര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും ബിജു പറഞ്ഞു.
താന്‍ നിരപരാധിയാണ്. മാധ്യമങ്ങള്‍ തന്നെ കുറ്റവിചാരണ ചെയ്യുകയാണ്. കോടതി വിധിച്ചാല്‍ മാത്രമെ കുറ്റവാളിയാകുന്നുള്ളു എന്നിവയാണ് പ്രധാനമായും എഴുതി നല്‍കിയത്. മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവദിക്കുക തുടങ്ങിയ കാര്യങ്ങള്‍ തന്റെ പരിധിയില്‍ വരുന്നതല്ലെന്ന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ശ്രീകുമാര്‍ മറുപടി നല്കി. തുടര്‍ന്ന് ബിജുവിനെയും റിമാന്റ് ചെയ്തു. ഇരുവരെയും കാണാന്‍ വന്‍ജനക്കൂട്ടമാണ് കാത്തുനിന്നത്. ശക്തമായ പോലീസ് സംവിധാനമായിരുന്നു സുരക്ഷക്കായി ഒരുക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: