കൊട്ടിയം: കണ്ണനല്ലൂര്‍ ജംഗ്ഷനില്‍ അപകടാവസ്ഥയിലായ ഷോപ്പിംഗ് കോംപ്ലക്സിന് മുകളില്‍ ഭയമുളവാക്കും വിധം വീഴാറായ കൂറ്റന്‍ഫ്ലക്സ് ബോര്‍ഡുകളും.
അപകടസ്ഥിതി കണ്ടിട്ടും ഒരു നടപടിയും സ്വീകരിക്കാതെ തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തധികൃതര്‍ മാസങ്ങളായി മൗനത്തില്‍.
തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിെന്റ ഉടമസ്ഥതയിലുള്ളതാണ് ടൗണിലെ മധ്യത്തുള്ള കണ്ണനല്ലൂര്‍ ഷോപ്പിംഗ് കോംപ്ലക്സ്. കെട്ടിടം വന്‍ അപകടാവസ്ഥയിലായിട്ടും കച്ചവടക്കാരെ ഒഴിപ്പിച്ച് ഇത് പൊളിച്ചുനീക്കാന്‍ അധികാരികള്‍ തയാറാകുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. കോംപ്ലക്സ് പൊളിച്ചുമാറ്റിയാല്‍ പകരം ഇവിടെ കച്ചവടം നടത്തുന്നവര്‍ക്ക് വേണ്ട പുതിയ കടകള്‍ കണ്ടെത്തി നല്കാന് പഞ്ചായത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന് മുകളില്‍ ആല്‍മരം വളരുകയും കെട്ടിടത്തിെന്റ പിറകുവശം ഇടിഞ്ഞുപൊളിഞ്ഞ് നിലം പൊത്താറായ അവസ്ഥയിലുമാണ്. കണ്ണനല്ലൂര്‍ ജംഗ്ഷനില്‍ കുണ്ടറ റോഡിലാണ് ഷോപ്പിംഗ് കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത്. കോംപ്ലക്സിെന്റ മേല്‍ക്കൂരയാകെ പുല്ലുകള്‍ വളര്‍ന്ന നിലയിലാണ്. പബ്ലിക് ലൈബ്രറിക്കടുത്തായുള്ള കോമ്പ്ലക്സിെന്റ പിറകുവശത്തെ കെട്ടിടങ്ങളാകട്ടെ ഏതുസമയവും നിലംപൊത്താവുന്ന നിലയിലുമാണ്. കണ്ണനല്ലൂരിലെ പബ്ലിക് ലൈബ്രറി പരിസരത്തെ തിരക്കുള്ള സ്ഥലത്താണ് അപകടകരമായ നിലയില്‍ ഷോപ്പിംഗ് കോംപ്ലക്സ് മാസങ്ങളായി നിലകൊള്ളുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഷോപ്പിംഗ് കോമ്പ്ലക്സ് തകര്‍ന്നുവീണാല്‍ വന്‍ അപകടം ഉണ്ടാകാനിടയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത് ഉടന്‍ പൊളിച്ചുനീക്കി അപകടം ഒഴിവാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: