തൊടുപുഴ: ഉരുള്‍പ്പൊട്ടലുണ്ടായ മലയിഞ്ചിയില്‍ സേവന പ്രവര്‍ത്തന ത്തിനെത്തിയ സേവാഭാരതി പ്രവര്‍ത്തകരെ തൊടുപുഴ തഹസീല്‍ദാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സേവന പ്രവര്‍ത്തനം അവസാനിപ്പിച്ച് മടക്കിയയച്ചു.
വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിച്ചേര്‍ന്ന 200 പേരടങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരെ 6 ബാച്ചുകളായി മലയിഞ്ചി, ചേലാട്, പറയാമല, പാട്ടുപാറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിയോഗിച്ചു. ഇവര്‍ സേവന പ്രവര്‍ത്തനം തുടരുന്നതിനിടയില്‍ സ്ഥലത്തെത്തിയ ഉടുമ്പന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സോമരാജന് സേവാഭാരതി പ്രവര്‍ത്തകര്‍ എത്തിയ വാഹനം പാര്‍ക്ക് ചെയ്തിരുന്ന ഗ്രൗണ്ടില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടു. വാഹനം പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യപ്രദമായി മറ്റൊരു സ്ഥലം ഇല്ലാതിരുന്നതുകൊണ്ടാണ് ആര്‍ക്കും അസൗകര്യം ഉണ്ടാക്കാത്ത വിധത്തില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തത്.
പഞ്ചായത്ത് പ്രസിഡന്റ് യാതൊരു പ്രകോപനവും ഇല്ലാതെ പോലീസിനെ വിളിച്ച് വരുത്തുകയും കാളിയാര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലെത്തിയ പോലീസും പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദ്ദേശമനുസരിച്ച് വാഹനം മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ തഹസീല്‍ദാര്‍ ഇവരുടെ നിര്‍ബന്ധത്തിന് വഴങ്ങി സേവാഭാരതി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ തയ്യാറായതുമില്ല. ഈ സാഹചര്യത്തില്‍ തഹസീല്‍ദാരുടെ നിര്‍ദ്ദേശം മാനിച്ചും സേവാപ്രവര്‍ത്തനം സംഘര്ഷത്തിലെത്തിക്കാന് താല്‍പ്പര്യമില്ലാത്തതിനാലും സേവാഭാരതി പ്രവര്‍ത്തകരെ തിരിച്ചയയ്ക്കുകയാണുണ്ടായത്.
തൊടുപുഴ തഹസീല്‍ദാരും കാളിയാര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ചേര്‍ന്ന് നിസ്വാര്‍ത്ഥ സേവനത്തിനെത്തിയ സന്നദ്ധ പ്രവര്‍ത്തകരെ അവഹേളിച്ച നടപടിയില്‍ സേവാഭാരതി താലൂക്ക് സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സേവാഭാരതിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയ തൊടുപുഴ തഹസീല്‍ദാര്‍, കാളിയാര്‍ സര്‍ക്കിള്‍ ഇന്സിപെക്ടര് എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: