തൃശൂര്‍: ഗവണ്മെന്റിന്റെ സൂക്ഷിപ്പിലുള്ള അമ്പത് കോടിയിലേറെ വിലവരുന്ന രണ്ട് ടണ്ണോളം ആനക്കൊമ്പുകള്‍ കത്തിച്ചുകളയാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പാരമ്പര്യ വൈദ്യന്മാര് നിര്‍ദ്ദേശിച്ചു. ആയൂര്‍വേദ ചികിത്സാരംഗത്ത് ആനക്കൊമ്പുകൊണ്ട് നിര്‍മ്മിക്കാവുന്ന നിരവധി ഔഷധങ്ങള്‍ക്ക് ഇന്ന് ആനക്കൊമ്പ് കിട്ടാനില്ലാത്ത അവസ്ഥയാണ്. കോടികള്‍ വിലമതിക്കുന്ന ആനക്കൊമ്പുകള്‍ നശിപ്പിക്കാനുള്ള നീക്കം രോഗികളോട് കാണിക്കുന്ന ക്രൂരതയാണ്.
സ്വകാര്യ വൈദ്യന്മാര്ക്ക് മരുന്ന് നിര്‍മ്മാണത്തിന് ഇവകള്‍ ഉപയോഗിക്കാന്‍ അനുമതി കൊടുക്കുവാന്‍ നിയമമില്ലെന്നിരിക്കെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ആയൂര്‍വേദ ആശുപത്രികളിലെങ്കിലും ഈ ആനക്കൊമ്പുകള്‍ ഉപയോഗിക്കാനുള്ള അവസരം നല്‍കണമെന്നും വൈദ്യന്മാര് അഭിപ്രായപ്പെട്ടു. വന്യജീവി വകുപ്പ് ആനക്കൊമ്പുകള്‍ വില്‍ക്കാനോ സൂക്ഷിക്കാനോ വ്യക്തികള്‍ക്ക് അനുവാദമില്ലെന്ന് നിയമം ഉണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ ആരും തന്നെ ആനക്കൊമ്പുകള്‍ കൈവശം വെക്കുന്നില്ല. ആനക്കൊമ്പുകള്‍ കൈവശം വെച്ചതിന് പലേകോടതികളിലും കേസുകള്‍ നടന്നുവരികയുമാണ്.
സ്വകാര്യ വ്യക്തികളുടെ കൈവശവും ദേവസ്വങ്ങളുടെ കൈവശവും ആനക്കൊമ്പുകള്‍ ഉണ്ടായിരുന്നത് സര്‍ക്കാരിനെ ഏല്‍പ്പിച്ചിട്ടുണ്ട്. ഈ ആനക്കൊമ്പുകളാണ് സര്‍ക്കാരിന്റെ കൈവശം ഇരിക്കുന്നവ. നിലവില്‍ ഇവ സൂക്ഷിക്കുവാനുള്ള ബുദ്ധിമുട്ട് ഓര്‍ത്ത് നശിപ്പിക്കാനാണ് തീരുമാനം. മുന്‍കാലങ്ങളില്‍ ആനക്കൊമ്പുകൊണ്ട് വിവിധതരം ശില്പങ്ങളും കരകൗശല വേലകള്‍ക്കും ഇത് ധാരാളം ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ അതൊന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാതായി. നിയമം നിലനില്‍ക്കുന്നതിനാലാണ് കരകൗശലവിദഗ്ദ്ധര്‍ ഈ രംഗത്ത് നിന്ന് പിന്മാറാന് തീരുമാനിച്ചത്. ആയൂര്‍വേദ മരുന്ന് നിര്‍മ്മാണത്തിന് ഇത് നല്‍കണമെന്നാണ് പാരമ്പര്യ വൈദ്യന്മാരുടെ അഭിപ്രായം.
പാലേലി മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: