ന്യൂദല്‍ഹി: ശ്രീപത്മനാഭ സ്വാനി ക്ഷേത്രത്തിലെ അമിക്കസ് ക്യൂറിക്കെതിരെ രാജകുടുംബം സുപ്രീംകോടതിയില്‍. അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് രാജകുടുംബം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
കോടതിയെ സഹായിക്കേണ്ട അമിക്കസ് ക്യൂറി സ്വയം ഒരു കമ്മിഷനായി പ്രവര്‍ത്തിച്ചുവെന്നും രാജകുടുംബം ആരോപിക്കുന്നു. ഭരണഘടനയുടെ 25,26 വകുപ്പുകള്‍ പ്രകാരം ആരാധനാലയങ്ങളുടെ അധികാരം അവിടത്തെ ഭരണാധികാരികള്‍ നിക്ഷിപ്തമാണ്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ കേസില്‍ സുപ്രീംകോടതി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അത് പ്രകാരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കാനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും രാജപ്രതിനിധിയായ ഉത്രാടം തിരുന്നാള്‍ മാര്ത്താണ്ഡവര്മ്മയ്ക്കാണ് അധികാരം. എന്നാല്‍ അമിക്കസ് ക്യൂറി സ്വയം കമ്മിഷനായി ചമഞ്ഞ് പൂജാകാര്യങ്ങളില്‍ വരെ ഇടപെടുന്നുവെന്ന് സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.
മാര്‍ത്താണ്ഡ വര്‍മയും രാമവര്മയുമാണ് സത്യവാങ്മൂലം നല്‍കിയത്. സത്യവാങ്മൂലം ചൊവ്വാഴ്ച സുപ്രീംകോടതി പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: