കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം അട്ടിമറിച്ച് സ്വകാര്യ മാനേജ്മെന്റുകള്‍ 49 വിദ്യാര്‍ഥികള്‍ക്ക് പുറത്തുനിന്ന് പ്രവേശനം നല്‍കിയതായി ജസ്റ്റിസ് ജെയിംസ് കമ്മിറ്റി കണ്ടെത്തി. പ്രവേശന മേല്‍നോട്ട സമിതി തയ്യാറാക്കിയ റാങ്ക് ലിസ്റ്റിന് പുറത്തു നിന്ന് മാനേജ്മെന്റുകള്‍ പ്രവേശനം നല്കിയ 49 വിദ്യാര്‍ഥികളുടെയും അഡ്മിഷന് റദ്ദാക്കുമെന്ന് സമിതി അധ്യക്ഷന്‍ ജസ്റ്റിസ് ജെ എം ജെയിംസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സുപ്രീം കോടതി നിര്‍ദേശ പ്രകാരം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ 408 വിദ്യാര്‍ഥികളുടെ റാങ്ക് ലിസ്റ്റിന് പുറത്തു നിന്ന് മാനേജ്മെന്റുകള്‍ പ്രവേശനം നടത്തിയാല്‍ നടപടിയെടുക്കുമെന്ന് ജെയിംസ് കമ്മിറ്റി നല്കിയ മുന്നറിയിപ്പ് മറികടന്നാണ് എട്ട് സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്മെന്റുകള്‍ ലിസ്റ്റിന് പുറത്തു നിന്ന് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയത്. നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) ലിസ്റ്റില്‍ നിന്നും സ്പോട്ട് അഡ്മിഷന് വഴിയുമാണ് 49 പേര്‍ക്ക് പുറത്തു നിന്ന് പ്രവേശനം നല്‍കിയിരിക്കുന്നത്. പുറത്തു നിന്ന് പ്രവേശനം നല്കാന് പാടില്ലെന്നും നീറ്റില്‍ നിന്ന് പ്രവേശനം നല്കുന്നുണ്ടെങ്കില് പ്രവേശന മേല്‍നോട്ട സമിതിയുടെ അനുമതി തേടിയിരിക്കണമെന്നും കഴിഞ്ഞ 30ന് തിരുവനന്തപുരത്ത് വെച്ച് സ്വകാര്യ മെഡിക്കല്‍ മാനേജ്മെന്റ ്പ്രതിനിധികള്ക്ക് നേരിട്ട് നിര്‍ദേശം നല്‍കിയിരുന്നതാണെന്ന് ജസ്റ്റിസ് ജെയിംസ് പറഞ്ഞു. എട്ട് മെഡിക്കല്‍ കോളജുകളോടും പൂര്‍ണമായ ലിസ്റ്റ് ആവശ്യപ്പെട്ടിരിക്കയാണെന്നും അത് ലഭിച്ച ശേഷം മാനേജ്മെന്റുകളുടെ വിശദീകരണം കൂടി പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ നടപടിയുണ്ടാകുക.
എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് മാനേജ്മെന്റുകള്‍ ഇത്തരത്തില്‍ പ്രവേശനം നടത്തിയതെന്ന് വ്യക്തമല്ല. പ്രവേശന പരീക്ഷയെഴുതിയ കുട്ടികളോട് കാട്ടിയ അനീതിയാണിതെന്നും പുറത്തു നിന്ന് പ്രവേശനം നേടിയവരുടെ അഡ്മിഷന് റദ്ദാക്കുകയല്ലാതെ കമ്മിറ്റിക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ജസ്റ്റിസ് ജെയിംസ് വ്യക്തമാക്കി. സെപ്തംബര്‍ 30ന് മുമ്പ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുള്ളതിനാല്‍ തുടര്‍ നടപടികള്‍ വേഗത്തിലുണ്ടാകും. ലിസ്റ്റില്‍ നിന്ന് പുറത്തായ കുട്ടികള്‍ നല്കിയ 12 ഓളം പരാതികള്‍ കോടതിയുടെ പരിഗണനയിലാണ്. 30നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന കാര്യം കോടതിയെയും ധരിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ നീറ്റില്‍ നിന്ന്് പ്രവേശനം നല്‍കുന്നത് പ്രവേശന മേല്‍നോട്ട സമതിയുടെ അംഗീകാരമില്ലാതെയാണെങ്കിലും.
മാനേജ്മെന്റ് അസോസിയേഷനിലില്ലാത്ത ഈ മാനേജ്മെന്റുകള്‍ സര്‍ക്കാരുമായി ധാരണയുണ്ടാക്കിയിട്ടില്ലാത്തതിനാല് സമിതിക്ക് ഇടപെടാന്‍ പരിമിതിയുണ്ടെന്ന് ജസ്റ്റിസ് ജെയിംസ് പറഞ്ഞു. മാനേജ്മെന്റ് അസോസിയേഷനിലില്ലാത്ത കോളജുകള്‍ക്ക് സ്വന്തം നിലക്ക് പ്രവേശന പരീക്ഷ നടത്താന്‍ പാടില്ലാത്തതിനാല്‍ നീറ്റ്ില് നിന്ന വിദ്യാര്‍ഥികളെ എടുക്കാമെന്ന് സുപ്രീം കോടതി വിധിയുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വാശ്രയ നഴ്സിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്റെ കീഴിലുള്ള 18 കോളേജുകളില്‍ എംഎസ്സി നഴ്സിങ് കോഴ്സിലേക്ക് 24ന് പ്രവേശന പരീക്ഷ നടത്തും. എറണാകുളം മഹാരാജാസ് കോളേജില്‍ രാവിലെ 10.30നാണ് പരീക്ഷ. 121 സീറ്റിലേക്കാണ് പരീക്ഷ നടത്തുന്നത്. സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷ കമ്മീഷണര്‍ പരീക്ഷ നടത്തിയിരുന്നുവെങ്കിലും പലരും സര്‍ക്കാര്‍ നഴ്സിങ് കോളേജ് തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ഇതേതുടര്‍ന്ന് മാനേജ്മെന്റ് സീറ്റ് ഒഴിവുവരികയായിരുന്നു. 21 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാമെന്നും ജസ്റ്റിസ് ജെയിംസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: