കോഴിക്കോട്: ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരനെയും ഫാദര്‍ അലവിയെയും വധിക്കാന്‍ മദനി വാടകക്കൊലയാളിയെ ഏല്‍പ്പിച്ച സംഭവം പുതിയ വഴിത്തിരിവില്‍. അബ്ദുള്‍ നാസര്‍ മദനി മാറാട് അഷറഫിനെ കൊലപാതക ദൗത്യം ഏല്‍പ്പിച്ചിരുന്നുവെന്ന് അഷറഫ് പറഞ്ഞതായി താന്‍ മൊഴിനല്കിയില്ലെന്ന് കെ. മുഹമ്മദ് പ്രസ്താവിച്ചു. എന്നാല്‍ ഈ വാദം തെറ്റാണെന്ന് രേഖകള്‍ തെളിയിക്കുന്നു.
ഇന്നലെ കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഹമ്മദ് താന്‍ മൊഴി നല്കിയില്ലെന്നുവെളിപ്പെടുത്തിയത്. പക്ഷേ, കൊച്ചി സിറ്റി സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണറായിരുന്ന എ.വി. ജോര്‍ജ്, മാറാട് ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ ഹാജരാക്കിയ മൊഴിയില്‍ മുഹമ്മദിന്റെ മൊഴി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. മാറാട് ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ 2005 ഒക്ടോബര്‍ 29 നാണ് കെ. മുഹമ്മദിന്റെ മൊഴി ഹാജരാക്കിയത്.
34-ാം സാക്ഷിയായാണ് എ.വി. ജോര്‍ജ്ജിനെ മാറാട് കൂട്ടക്കൊലക്കേസ് അന്വേഷിച്ച കമ്മീഷന് വിസ്തരിച്ചത്. എ.വി.ജോര്‍ജ് കോഴിക്കോട് ടൗണ്‍പോലീസ് സി.ഐ ആയിരിക്കെ 1998 ഏപ്രില്‍ ആറിന് മുഹമ്മദ് നല്കിയ മൊഴിയിലാണ് പി. പരമേശ്വരനെയും ഫാദര്‍ അലവിയെയും വധിക്കുന്നതിനായി മദനി അഷ്റഫിനെ ചുമതലപ്പെടുത്തിയിരുന്നതായി പറയുന്നത്.
മുഹമ്മദിന്റെ മൊഴി ഇങ്ങനെ പറയുന്നു.”ഇക്കഴിഞ്ഞ 1-4-98 തീയതി പോലീസ് വിളിപ്പിച്ചത് പ്രകാരം ഞാന്‍ ടൗണ്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അവര്‍കളുടെ മുമ്പാകെ ഹാജരാവുകയും അദ്ദേഹം എന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍ അന്നേ ദിവസം പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി സ്ഥലത്തുണ്ടായിരുന്നതുകൊണ്ട് ഏതാനും കാര്യങ്ങള്‍ ഞാന്‍ ഭയം നിമിത്തം പറഞ്ഞിട്ടില്ലായിരുന്നു. ഞാനിപ്പോള്‍ ആ കാര്യങ്ങള്‍പറയാന്‍ വേണ്ടി വന്നതാണ്. അബ്ദുള്‍ നാസര്‍ മദനിയെപറ്റി പറഞ്ഞ് കേട്ടതല്ലാതെ നേരിട്ട് പരിചയമില്ല. മുഹമ്മദ് അഷ്റഫ് എന്നോട്, മദനിയെ കാണുന്നതിനായി കൊല്ലത്തേക്കും, കോഴിക്കോട് അയാള്‍ വരുമ്പോഴും കൂടെ ചെല്ലാന്‍ പറയാറുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ പോയിരുന്നില്ല. മദനി അഷറഫിനെ കൊല്ലത്തേക്ക് വിളിച്ചിരുന്നതായും അവനെ ഭീകര പ്രവര്‍ത്തന ട്രെയിനിംഗിന് അയക്കാമെന്ന് പറഞ്ഞിരുന്നതായും അഷ്റഫ് എന്നോട് സ്വകാര്യമായി പറഞ്ഞിരുന്നു. ഈ കാര്യം ആരോടും പറയരുതെന്നും പ്രത്യേകം പറഞ്ഞിരുന്നു. ഈ വിവരം അഷ്റഫ് എന്നോട്പറഞ്ഞിട്ട് സുമാര്‍ രണ്ടു വര്‍ഷമായിട്ടുണ്ടാവും. കൂടാതെ മഞ്ചേരിയിലുള്ള ഫാദര്‍ അലവി എന്ന ക്രിസ്ത്യന്‍ മിഷനറിയെ വധിക്കുന്നതിനുള്ള ചെലവിലേക്കായി മദനി 5000 രൂപ അഷ്റഫിന് കൊടുത്തിരുന്നതായും അതിനുവേണ്ടി അഷ്റഫ് രണ്ട് മൂന്ന് പ്രാവശ്യം മഞ്ചേരിയില്‍ സ്ഥലം മനസ്സിലാക്കുന്നതിനായി പോയതായും എന്നാല്‍ അവിടെ വെച്ച് ഫാദറിനെ വധിക്കുവാന്‍ വിഷമമായതിനാല്‍ തിരികെ പോന്നതാണെന്നും ഫാദറിനെ കൊന്നുവന്നാല് അഷറഫിനെ പാകിസ്താനില്‍ കൂടുതല്‍ പരിശീലനത്തിന് അയക്കുമെന്ന് മദനി പറഞ്ഞിരുന്നതായും അഷ്റഫ് പറഞ്ഞ് ഞാന്‍ അറിഞ്ഞിരുന്നു. മട്ടാഞ്ചേരിയിലുള്ള ചെറുപ്പക്കാരെ മദനി പാകിസ്താനിലേക്ക് അയച്ചിരുന്നതായി അഷ്റഫ് എന്നോട്പറഞ്ഞിരുന്നു. കൂടാതെ ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പരമേശ്വരന് എന്ന ആളെ വധിക്കുന്നതിനായി മദനി അഷ്റഫിന് 5000 രൂപ കൊടുത്തതായും അഷ്റഫ് എന്നോട് പറഞ്ഞിരുന്നു. അതിനായി അഷ്റഫ് കന്യാകുമാരിയിലുള്ള ഭാരതീയ വിചാരകേന്ദ്രം ഓഫീസില്‍ പോയതായും പറഞ്ഞിരുന്നു”, മൊഴി തുടരുന്നു.
പി. പരമേശ്വരനെയും ഫാദര്‍ അലവിയെയും വധിക്കാന്‍ ശ്രമിച്ച കേസില്‍ മദനിക്കെതിരെ കേസെടുത്ത സാഹചര്യത്തിലാണ് പുതിയവാദവുമായി മുഹമ്മദ് രംഗത്തുവന്നിരിക്കുന്നത്. മദനിയുടെ മോചനം ആഗ്രഹിക്കുന്നത് കൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നാണ് മുഹമ്മദിന്റെ വാദം. മുഹമ്മദിന്റെ തെറ്റായ വിശദീകരണങ്ങള്‍ക്ക് പിന്തുണയുമായിചിലര് രംഗത്തുവന്നതും സംശയങ്ങള്‍ ഉയര്‍ത്തുകയാണ്. മുഹമ്മദിനൊപ്പം പത്രസമ്മേളനത്തിനെത്തിയവരില് മുന്‍ നക്സലൈറ്റ് നേതാവ് ഗ്രോവാസു, മോയിന്‍ ബാപ്പു, പി.അംബിക എന്നിവരുമുണ്ടായിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: