പ്രമേയം-1
ദക്ഷിണ ഭാരതത്തില്‍ പെരുകുന്ന ജിഹാദി ഭീകരവാദം
ഭാരതത്തിലെങ്ങും, പ്രത്യേകിച്ച് ദക്ഷിണ സംസ്ഥാനങ്ങളില്‍ പെരുകി വരുന്ന ജിഹാദി ഭീകരവാദത്തില്‍ അഖിലഭാരതീയ കാര്യകാരി മണ്ഡല് ഉത്കണഠ രേഖപ്പെടുത്തുന്നു. ഭാരതത്തിലെമ്പാടും വിഘടനവാദ-വേറിടല്വാദ പ്രവര്‍ത്തനങ്ങള്‍ നിലനില്‍ക്കുന്നെങ്കിലും, ദേശീയ സുരക്ഷക്ക് മുമ്പില്ലാത്ത തരത്തില്‍ ഭീഷണി ഉയര്‍ത്തിക്കൊണ്ട്, മുസ്ലിം യുവാക്കളില്‍ കടന്നുകയറി, ഭീകര പരിശീലനക്യാമ്പുകള്‍ നടത്തുകയും, ഹൈന്ദവ പ്രവര്‍ത്തകരെ ആക്രമിച്ചും രാജ്യവിരുദ്ധരായ മാവോവാദികളും അന്താരാഷ്ട്ര ജിഹാദി സംഘങ്ങളുമായി സജീവ പങ്കാളിത്തമുണ്ടാക്കിയും മുസ്ലിം ഭീകരത ദക്ഷിണ ഭാരതത്തില്‍ അടുത്തിടെയായി കനത്ത ഭീഷണിയായിത്തീര്‍ന്നിരിക്കുന്നു. സംസ്ഥാനത്തു മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഹീനരായ ഈ ശക്തികളുടെ പ്രവര്‍ത്തനത്തോടു കണ്ണടക്കുന്ന സമീപനം ദേശസ്നേഹികളായവരില് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നു.
സിമിയുടെ നിരോധനത്തിനു ശേഷം കേരളത്തില്‍ ഉയര്‍ന്നുവന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും അതിന്റെ സഹോദര സംഘടനകളുടെയും രൂപപ്പെടല്‍ ഈ സാഹചര്യത്തില്‍ വേണം വിലയിരുത്താന്‍. കര്‍ണാടക ഫോര്‍ ഡിഗ്നിറ്റി (കെഎഫ്ഡി), തമിഴ്നാട്ടിലെ മനിത നീതി പാശറൈ (എംഎന്‍പി), കേരളത്തിലെ നാഷണല്‍ ഡവലപ്മെന്റ് ഫ്രണ്ട് (എന്‍ഡിഎഫ്) എന്നീ സംഘടനകളുടെ സംയുക്ത ശ്രമങ്ങള്‍ ‘ജനാധിപത്യത്തിന്റെയും സാമൂഹ്യ നീതിയുടെയും ശാക്തീകരണം’ എന്ന ലക്ഷ്യം പറയുന്നെങ്കിലും ഇവര്‍ക്ക് അതിതീവ്ര ആശയങ്ങള്‍ നടപ്പാക്കാനുള്ള പ്രച്ഛന്ന ലക്ഷ്യമാണുള്ളത്. ഇവര്‍ മുസ്ലീംയുവാക്കളെ വന്‍തോതില്‍ മസ്തിഷ്ക പ്രക്ഷാളനം ചെയ്യുകയും, ആയുധ പരിശീലനം നല്‍കുകയും, ‘കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസില്‍’ എന്‍ഐഎ കോടതിവിധിയില്‍ വെളിപ്പെടുത്തിയതു പോലെ ഭീകരരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നു. പോലീസിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും അവരെ തിരുകിക്കയറ്റുന്നു. കേരള ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചതനുസരിച്ച് ഹിസ്ബ് ഉള് മുജാഹിദ്ദീനും ലഷ്കര്‍ ഇ തൊയ്ബയും അല്‍ ക്വായ്ദയും തമ്മിലുള്ള ബന്ധവും തെളിഞ്ഞിരിക്കുകയാണ്. ഇതെല്ലാം വ്യക്തമാക്കുന്നത് ആ സംഘടനകളുടെ യഥാര്‍ത്ഥ മുഖവും അവരുടെ കാര്യപരിപാടിയുമാണ്. ഇന്ത്യയിലെമ്പാടും ഒരു രാഷ്ട്രീയ സംഘടന രൂപപ്പെടുത്താനുള്ള അവരുടെ ശ്രമം മുളയിലേ നുള്ളേണ്ടതുണ്ട്.
ഈ ഭീകര സംഘടനകള്‍ കേരളത്തെ സാമൂഹ്യവിരുദ്ധ-ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വളക്കൂറുള്ള താവളമാക്കിക്കഴിഞ്ഞിരിക്കുകയാണ്. വടക്കന്‍ കേരളം ഈ ഭീകരരുടെ സുരക്ഷിതമായ ഒളിത്താവളവും പരിശീലന പ്രദേശവുമായിരിക്കെ, തീരപ്രദേശവും മറ്റു തന്ത്രപ്രധാന സ്ഥലങ്ങളും സ്വര്‍ണ്ണക്കള്ളക്കടത്തുകാരുടെയും കള്ളനോട്ടിടപാടുകാരുടെയും സഹായത്തോടെ കൂടിയ വിലക്ക് ഈ കൂട്ടര് വന്‍തോതില്‍ കൈവശപ്പെടുത്തുന്നതായി കാണാനാകുന്നു. ഹിന്ദു യുവതീ യുവാക്കളെ ആസൂത്രിതമായി വശീകരിക്കല്‍, ജിഹാദിനെക്കുറിച്ചുള്ള വിദ്വേഷം പ്രചരിപ്പിക്കുന്ന ലഘുലേഖകളുടെ വ്യാപകമായ വിതരണം, ചില മാധ്യമങ്ങള്‍ വഴിയുള്ള വിഷതുല്യമായ പ്രചാരണങ്ങള്‍, വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ചുമുള്ള അനുപാതരഹിതമായ മുസ്ലിം ജനസംഖ്യാപ്പെരുപ്പം തുടങ്ങിയവയെല്ലാം ചേര്‍ന്ന് കേരളത്തെ ഒരു ടൈംബോംബിനുമേല് ആക്കിയിരിക്കുന്നു. 1998-ലെ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസിലുള്‍പ്പെടെ പ്രതിയായ, ഒട്ടേറെ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയ കുപ്രസിദ്ധ ക്രിമിനല്‍ അബ്ദുള്‍ നാസര്‍ മദനിയുടെ കുടുംബാഘോഷങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്നതും മാറാട് കൂട്ടക്കൊലയുടെ അന്വേഷണം സിബിഐക്ക് കൈമാറാന്‍ കേരള സര്‍ക്കാര്‍ വിസമ്മതിക്കുന്നതും മറ്റുമായി ഭീകരര്‍ക്ക് കിട്ടുന്ന നിര്‍ലജ്ജമായ പിന്തുണ കേരളത്തിലെ ദേശസ്നേഹികളായ ഹിന്ദു നേതാക്കളെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിനുവരെ അവരെ ശക്തരാക്കിയിരിക്കുന്നു. കേരളത്തില്‍ നിലവിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ഇത്തരം ദേശ വിരുദ്ധ ഗതിവിഗതികള്‍ക്ക് മൂക സാക്ഷിയായി നില്‍ക്കുകയാണ്.
ഈ ഭീകരതയുടെ ശാഖകള്‍ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കര്‍ണാടകത്തിലേക്കും കൂടി വ്യാപിച്ചിരിക്കുന്നു. ഹിന്ദു സംഘടനാ പ്രവര്‍ത്തകരെയും അവരുടെ ഓഫീസുകളും ആക്രമിച്ചത്, ഹൈന്ദവ ഉത്സവങ്ങള്‍ അലങ്കോലപ്പെടുത്തിയത്, അമേരിക്കന്‍ എംബസിയില്‍ ആക്രാമക പ്രകടനം നടത്തിയത്, ഹിന്ദു മുന്നണി-ബിജെപി സംസ്ഥാന നേതാക്കളെ അടുത്തിടെ കൊലപ്പെടുത്തിയത്, ആന്ധ്രാ പ്രദേശിലെ പുട്ടൂരില്‍ പോലീസുമായി സായുധ ഏറ്റുമുട്ടല്‍ നടത്തിയത് എന്നിവയെല്ലാം ഇവിടങ്ങളില്‍ അവരുടെ ശക്തിയും സാന്നിദ്ധ്യവും വളരുന്നതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. പക്ഷേ, നിര്‍ഭാഗ്യകരമെന്നു പറയാം, ഇവയെല്ലാം ഭരണപക്ഷ- പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന ന്യൂനപക്ഷ പ്രീണനമത്സരത്തിന്റെ ഫലമായി നിസ്സാരവല്കരിക്കപ്പെടുകയാണ്. കര്‍ണാടകത്തിലെ തീരമേഖലയായ ഭട്കല് പോലുള്ള നഗരം ആയുധങ്ങളുടെയും ബോംബുപരിശീലനത്തിന്റെയും ഭീകരവാദ വിദഗ്ദ്ധരുടെയും കേന്ദ്രമായിട്ടുണ്ട്. ഭീകരര്‍ ദക്ഷിണ ഭാരതത്തിലെ ഹിന്ദു ആരാധനാ കേന്ദ്രങ്ങളായ തിരുപ്പതി,മധുര,ശബരിമല തുടങ്ങിയ പല സ്ഥലങ്ങളും അവരുടെ ലക്ഷ്യസ്ഥാനമായി ആസൂത്രണം ചെയ്തിട്ടുണ്ട്.
ഈ ഭീകരവാദ സംഘങ്ങളുടെ സ്വഭാവവും പ്രവര്‍ത്തനങ്ങളും അവരുടെ ബന്ധങ്ങളും രാജ്യത്തിനകത്തും പുറത്തുമുള്ള അവരുടെ ധനസഹായ സ്രോതസ്സുകളും സംബന്ധിച്ച വിശദമായ അന്വേഷണം കേന്ദ്ര ഏജന്‍സിയെക്കൊണ്ടു നടത്തി ഈ ശക്തികളെ ഇല്ലാതാക്കാന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുളള സംഘടനകളെ നിരോധിക്കുന്നതടക്കമുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും ബന്ധപ്പെട്ട സര്‍ക്കാരുകളോടും അഖിലഭാരതീയ കാര്യകാരി മണ്ഡല് ആവശ്യപ്പെടുന്നു. മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ദേശസ്നേഹികളും ഇത്തരം ശക്തികള്‍ക്കെതിരെ ജാഗ്രത പാലിക്കാനും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും സര്‍ക്കാരുകളിലും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാനും സ്വാധീനം ചെലുത്താനും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
പ്രമേയം-2
രാജ്യാതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ ഫലപ്രദമായ സംവിധാനം വേണം
രാജ്യത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ജീവിക്കുന്ന ജനത അനുഭവിക്കുന്ന ദുരിതങ്ങളിലേക്ക് അഖിലഭാരതീയ കാര്യകാരി മണ്ഡല് രാജ്യത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നു. ഭാരതം എട്ട് രാജ്യങ്ങളുമായി അതിന്റെ അതിര്‍ത്തി പങ്ക് വയ്ക്കുന്നുണ്ട്. ഖേദകരമായ കാര്യം ഇതില്‍ ഏറിയ പങ്ക് രാജ്യങ്ങളുമായും അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുവെന്നാണ്. രാജ്യത്തിന്റെ അതിര്‍ത്തികളിലെ അടിസ്ഥാനസൗകര്യ വികസനത്തിന് മുന്തിയ പരിഗണന നല്‍കണമെന്ന് അഖിലഭാരതീയ കാര്യകാരി മണ്ഡല് ആവശ്യപ്പെടുന്നു. അതിര്‍ത്തിപ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ തീര്‍ത്തും അപര്യാപ്തമാണെന്നാണ് അടുത്ത കാലത്ത് പുറത്തു വന്ന പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇന്തോടിബറ്റന്‍ അതിര്‍ത്തിയിലെ 4057 കിലോമീറ്റര്‍ ഭൂപ്രദേശം ഏറ്റവും അവഗണിക്കപ്പെട്ട സ്ഥിതിയിലാണ്. മിക്കയിടങ്ങളിലും അതിര്‍ത്തിക്ക് 50-60 കിലോമീറ്റര്‍ മുമ്പുതന്നെ റോഡുകള്‍ അവസാനിക്കുന്നു. അതിര്‍ത്തി ഗ്രാമങ്ങളില്‍ ജീവിക്കുന്ന ജനങ്ങളുടെ ദുരിതങ്ങള്‍ ഇതുമൂലം വര്‍ദ്ധിക്കുകയാണ്. അതിര്‍ത്തിയില്‍ ഗതാഗത സംവിധാനങ്ങള്‍ തീരെ ഇല്ലെന്ന് പറയാം. മിക്ക ഗ്രാമങ്ങളിലും ആഴ്ചയിലൊന്ന് എന്ന കണക്കിലാണ് ബസ് സര്‍വ്വീസ് തന്നെയുള്ളത്. സ്കൂളുകള്‍ക്ക് ആവശ്യമായ കെട്ടിടങ്ങളില്ല, ആശുപത്രികളില്ല. വൈദ്യുതി പലയിടങ്ങളിലും എത്തിയിട്ടില്ല. എത്തിയ ഇടങ്ങളില്‍ അപര്യാപ്തവുമാണ്. ഒട്ടേറെ ഗ്രാമങ്ങള്‍ക്ക് വാര്‍ത്താവിനിമയ സ്കര്യങ്ങളില്ല. മാര്‍ക്കറ്റുകള്‍, വിപണനകേന്ദ്രങ്ങള്‍ തുടങ്ങിയവ വളരെ അകലെയായതുമൂലം ജനങ്ങള്‍ കഷ്ടത്തിലാണ്. പലപ്പോഴും ആവശ്യമായ സാധനങ്ങള്‍ക്കായി അതിര്‍ത്തി കടന്നുപോകേണ്ടി വരുന്നു.
അഖിലഭാരതീയ കാര്യകാരിമണ്ഡല്‍ ആശങ്ക രേഖപ്പെടുത്തുന്ന മറ്റൊരു കാര്യം അതിര്‍ത്തിയിലെ ജനങ്ങളെപോലെ തന്നെ ഇവിടെ സേവനം അനുഷ്ടിക്കുന്ന സൈനികരും ഇത്തരം അപര്യാപ്തകൊണ്ട് ദുരിതമനുഭവിക്കുന്നു എന്നതാണ്. ഇക്കര്യത്തിലുള്ള സര്‍ക്കാരിന്റെ നിസംഗത അതിര്‍ത്തി സുരക്ഷ സംബന്ധിച്ച് ആശങ്കയുണര്‍ത്തുന്നതാണ്. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം തൊഴിലില്ലായ്മയ്ക്കും ജീവിത ദുരിതങ്ങള്‍ക്കും കാരണമാകുന്നത് കൂടാതെ അഭയാര്‍ഥി പ്രവാഹത്തിനും ഇടയാക്കുന്നു. ടിബറ്റന്‍ മേഖലയിലെ ചൈനീസ് കടന്നുകയറ്റം ഈ മേഖലയിലെ ജനജീവിതം കൂടുതല്‍ ദുസഹമാക്കിയിരിക്കുന്നു.
ഇന്തോപാക് അതിര്‍ത്തിയിലെയും നിയന്ത്രണ രേഖയുടെ പരിസരപ്രദേശങ്ങളിലെയും ജനജീവിതം പാക്കിസ്ഥാന്റെ തുടര്‍ച്ചയായ ഷെല്ലാക്രമണം നിമിത്തം ഭീതിയിലാണ്. ജീവനാശം, സ്വത്ത് നാശം തുടങ്ങിയവ നേരിട്ടാണ് ഇവിടെ ജനജീവിതം. ഇത്തരം നഷ്ടങ്ങള്‍ക്കൊന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കുന്നതേയില്ല. പാക് അതിര്‍ത്തിയിലെ പലയിടങ്ങളിലും വര്‍ഷങ്ങളായി ജനങ്ങള്‍ ക്യാമ്പുകളിലാണ് ജീവിതം തള്ളിനീക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് പോലും സ്വതന്ത്രമായി സഞ്ചരിക്കാനാവുന്നില്ല. മുള്‍വേലികളും കുഴിബോംബുകളും നിമിത്തം കൃഷിഭൂമിയിലേക്ക് പോലും കര്‍ഷകര്‍ക്ക് പ്രവേശിക്കാനാവുന്നില്ല. ഭാരതനേപ്പാള്, ഭാരതമ്യാന്മാര്, ഭാരതബംഗ്ലാദേശ് അതിര്‍ത്തികള്‍ അനധികൃത കച്ചവടക്കാരുടെയും കള്ളക്കടത്തുകാരുടെയും വിഹാരരംഗമാണ്. കള്ളനോട്ട് ഇടപാടുകള്‍, ആയുധക്കളക്കടത്ത്, മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത് എന്നിവ ഇവിടെ യഥേഷ്ടം നടക്കുന്നു. ഭീകരവാദികളും ദേശവിരുദ്ധ ശക്തികളും ഈ അതിര്‍ത്തി പ്രദേശം തങ്ങളുടെ താവളമാക്കിയിരിക്കുകയാണ്. ഭാരതബംഗ്ലാദേശ് അതിര്‍ത്തിയില്‍ നടക്കുന്ന നുഴഞ്ഞുകയറ്റം, മൃഗങ്ങളുടെ കള്ളക്കടത്ത് എന്നിവ നിയന്ത്രണാധീതമാണ്. ഈ പ്രദേശങ്ങളില്‍ മുസ്ലിം മദ്രസകളും, മോസ്ക്കുകളും കൂണുകള്‍ പോലെ മുളച്ചു പൊന്തിയിരിക്കുന്നു. ഭാരതനേപ്പാള് അതിര്‍ത്തി ഇരുരാജ്യങ്ങളുടെയും സുരക്ഷയ്ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അഖിലഭാരതീയ കാര്യകാരി മണ്ഡല് ഭാരത സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് ഇവയാണ്.
1. അതിര്‍ത്തിയില്‍ റോഡ്, റെയില്‍വേ, വൈദ്യുതിസൗകര്യം, ജലവിതരണം, സ്കൂള്‍, ആശുപത്രി എന്നിവയുടെ നിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കുക.
2. അതിര്‍ത്തി പ്രദേശങ്ങളില്‍ വില്ലേജ് പ്രതിരോധ സമിതികള്‍ രൂപീകരിക്കുകയും അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്യണം. അതിര്‍ത്തി സുരക്ഷ സംബന്ധിച്ച് ഇവര്‍ക്ക് മാര്‍ഗനിര്‍ദേശവും നല്‍കണം.
3. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി സ്വതന്ത്ര മാനേജുമെന്റ് അതോറിട്ടി രൂപീകരിക്കണം.
4. ഭാരതബംഗ്ലാദേശ് അതിര്‍ത്തിയില്‍ പൂര്‍ണമായും വേലി നിര്‍മ്മിക്കണം. ഇവിടെ അതിര്‍ത്തി രക്ഷാസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണം.
5. അതിര്‍ത്തിയില്‍ വിദേശഭീകര ആക്രമണങ്ങള്‍ മൂലവും കുഴിബോംബ്, വേലി നിര്‍മ്മാണം തുടങ്ങിയവ മൂലവും നഷ്ടം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്കാന് നടപടി സ്വീകരിക്കണം.
6. അതിര്‍ത്തികളിലെ പൗരാണികവും മതപരവുമായ ആരാധനാകേന്ദ്രങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും പുനരുജീവിപ്പിക്കണം. ജനങ്ങളുടെയുള്ളില്‍ വൈകാരികമായ താത്പര്യം വളര്‍ത്തുന്നതിനായി അതിര്‍ത്തി ടൂറിസം പ്രോത്സാഹിപ്പിക്കണം.
7. അതിര്‍ത്തിയില്‍ സേനഅര്ദ്ധസേനാവിഭാഗങ്ങള്ക്കിടയില് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി ഫലപ്രദമായ കോര്‍ഡിനേഷന്‍ സംവിധാനം ഉണ്ടാകണം.
8. സൈനികര്‍ക്കും അതിര്‍ത്തി പ്രദേശത്തെ ജനങ്ങള്‍ക്കും തമ്മില്‍ പരസ്പരം ആശയവിനിമയത്തിനും സഹകരണത്തിനും അവസരം ഉണ്ടാക്കണം.
ഇക്കാര്യങ്ങളില്‍ ഏറ്റവും വലിയ തടസമായി അഖിലഭാരതീയ കാര്യകാരി മണ്ഡല് കാണുന്നത് സര്‍ക്കാരിന്റെ നിസംഗമനോഭാവമാണ്. രാജ്യത്തിന്റെ ഓരോതരി മണ്ണും സംരക്ഷിക്കുന്നതില്‍ ജാഗരൂകരാകേണ്ട ഭരണകൂടം നിര്‍ഭാഗ്യവശാല്‍ അതില്‍ പരാജയപ്പെടുന്നു. ഭാരതത്തിന്റെ അതിര്‍ത്തി കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്ന പതിവ് പല്ലവി ആവര്‍ത്തിക്കുന്നത് സര്‍ക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിര്‍ത്തണമെന്ന് അഖിലഭാരതീയ കാര്യകാരിമണ്ഡല്‍ ആവശ്യപ്പെടുന്നു. ഇത്തരം അവകാശവാദങ്ങള്‍ സത്യവിരുദ്ധമാണ്. ഭാരതത്തിന്റെ അതിര്‍ത്തികള്‍ പൂര്‍ണ്ണമായും നിര്‍വചിക്കപ്പെട്ടിട്ടുള്ളതാണ്. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ ഭരണ നേതൃത്വം ഈ ചരിത്രപരമായ സത്യം ഉറക്കെ പറയുന്നതിന് ധൈര്യപ്പെടുന്നില്ല.
രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ മാത്രം കടമയല്ലെന്നും ജനങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ടെന്നും അഖിലഭാരതീയ കാര്യകാരിമണ്ഡല്‍ ഓര്‍മ്മപ്പെടുത്തുന്നു. ദേശസ്നേഹികളായ ജനത ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും അതിര്‍ത്തി സംരക്ഷിക്കുന്നതിന് ഏത് സമയവും തയാറായി ഇരിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: