കൊച്ചി: റോഡരികില്‍ മീന്‍ വില്ക്കാന് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. റോഡരികിലെ മത്സ്യവില്പന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്.
റോഡിന്റെ ഇരുവശങ്ങളും മത്സ്യവില്‍പ്പനയ്ക്ക് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് പോലീസിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഡിവിഷന് ബെഞ്ച് നിര്‍ദേശവും നല്കി.
തദ്ദേശ സ്ഥാപനങ്ങള്‍ അനുവദിച്ച സ്ഥലത്ത് മാത്രമേ മത്സ്യവില്‍പ്പന പാടുള്ളൂവെന്നും അനധികൃതമായി മീന്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജഡ്ജിമാരായ എസ് സിരിജഗനും കെ രാമകൃഷ്ണനും ഉള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെയല്ലാതെ മത്സ്യവില്‍പ്പന നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
തളിക്കുളം സെന്ററില്‍ റോഡരികില്‍ മീന്‍ വില്‍ക്കുന്നത് പോലീസ് തടയുന്നുവെന്നും ത്രാസും മറ്റും പിടിച്ചെടുത്തെന്നും പരാതിപ്പെട്ട് മത്സ്യവില്‍പ്പനക്കാരനായ സത്യന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: