കൊച്ചി: സൗമ്യ വധക്കേസില്‍ ഫോറന്‍സിക് വിദഗ്ധന്‍ ഡോ.ഉന്മേഷിനെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി. വിചാരണക്കോടതി ഉത്തരവിനെതിരെ ഡോ.ഉന്മേഷ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ഉന്മേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്നും തുടര്‍ നടപടി തുടങ്ങാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കീഴ്കോടതി നടപടിയില്‍ ഇടപെടുന്നിലെന്നും കോടതി വ്യക്തമാക്കി. സൗമ്യയുടെ മൃതദേഷം ഡോ.ഷെര്‍ളി വാസുദേവല്ല താനാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്ന ഡോ.ഉന്മേഷിന്റെ മൊഴി ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. പ്രതിഭാഗത്തിന് അനുകൂലമായി ഉന്മേഷ് മൊഴി നല്‍കിയെന്ന വിമര്‍ശനവും ഉണ്ടായി. തുടര്‍ന്ന് കേസില്‍ വാദം കേട്ട തൃശൂരിലെ അതിവേഗ കോടതി നടപടികളുമായി മുന്നോട്ട് പോകുന്ന ഘട്ടത്തിലാണ് ഡോ.ഉന്മേഷ് ഹൈക്കോടതിയെ സമീപിച്ചത്.
ഉന്മേഷ് നല്കിയ മൊഴി ആസൂത്രിതമാണെന്നും ഗൂഢാലോചനയുണ്ടെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ജോസഫ് വട്ടുകുളം എന്നയാള്‍ നല്കിയ ഹര്‍ജിയിലാണ് അതിവേഗ കോടതി ഉന്മേഷിനെതിരെ നടപടികള്‍ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: