കോട്ടയം: ഗുജറാത്തില്‍ നരേന്ദ്രമോദി നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വിദിയന്‍ കാതോലിക്ക ബാവ പറഞ്ഞു. ഗുജറാത്തിലെ സഭാവിശ്വാസികള്‍ക്ക് മോദിയെക്കുറിച്ച് നല്ല അഭിപ്രായമാണ്. മതസഹിഷ്ണുത പാലിക്കുമെങ്കില്‍ മോദിയെ അംഗീകരിക്കുന്നതില്‍ തെറ്റില്ലെന്നും കാതോലിക്ക ബാവ പറഞ്ഞു.
ഗുജറാത്തിലെ ഓര്‍ത്തഡോക്സ് സഭാവിശ്വാസികള്‍ക്ക് മോദിയെ കുറിച്ച് നല്ല അഭിപ്രായമാണുള്ളത്. അവിടെ വ്യവസായം നടത്തുന്ന സഭാവിശ്വാസികള്‍ക്ക് മികച്ച രീതിയില്‍ വ്യവസായം നടത്താനുള്ള സാഹചര്യങ്ങള്‍ മോദി ഒരുക്കി നല്‍കിയിട്ടുണ്ട്. ഒരു ചുവപ്പു നാടയുടെയും പ്രശ്നങ്ങളില്ലാതെ വ്യവസായം നടത്താനാവുന്നു എന്നാണ് വിശ്വാസികള്‍ പറഞ്ഞതെന്നും കാത്തോലിക്ക ബാവ പറഞ്ഞു.
കാലങ്ങളായി പല രാഷ്ട്രീയ പാര്‍ട്ടികളെയും ജനങ്ങള്‍ സഹിക്കുകയാണ്. ഇതില്‍ ഒരു മാറ്റം വേണമെന്ന നിലയില്‍ ബിജെപിയെ ഉയര്‍ത്തിക്കാട്ടാമെന്നും കാതോലിക്ക ബാവ പറഞ്ഞു. കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാരില്‍ നിന്നും സഭയ്ക്ക് വേണ്ട പരിഗണന കിട്ടിയിട്ടില്ലെന്നും താഴേത്തട്ട് മുതല്‍ ഇത് തിരിച്ചറിയുന്നുണ്ടെന്നും കാതോലിക്ക ബാവ പറഞ്ഞു.
സര്‍ക്കാരിന്റെ ഭാവി സംശയാസ്പദമാണ്. സര്‍ക്കാര്‍ എന്താണ് എന്നുള്ളത് അവര്‍ തന്നെ വെളിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ അവസ്ഥ കാത്തിരുന്ന് കാണാമെന്നും ബാവ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: