ലക്നൗ: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രചരണത്തിനിറങ്ങുമെന്ന് യോഗഗുരു ബാബ രാംദേവ്. അമേത്തിയില്‍ രാഹുലിന്റെയും റായ്ബറേലിയില്‍ സോണിയയുടെയും പരാജയം ഉറപ്പാക്കുമെന്നും രാംദേവ് പറഞ്ഞു. ലക്നൗവില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാംദേവ്.
അതേസമയം നരേന്ദ്ര മോദിക്കുവേണ്ടി പ്രചരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കുവേണ്ടിയല്ല ഇതെന്നും മോദി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് ഭൂതകാലത്തിലെ പ്രസ്ഥാനമായി മാറുമെന്ന് പറഞ്ഞ രാംദേവ് പക്ഷേ സമാജ്വാദി പാര്‍ട്ടിയെക്കുറിച്ച് ഒന്നും പ്രതികരച്ചില്ല. എസ്.പി നേതാക്കളായ മുലായംസിംഗ് യാദവ്, അഖിലേഷ് യാദവ് എന്നിവരുടെ അടുത്ത സുഹൃത്തായ രാംദേവ് പാര്‍ട്ടിയംഗങ്ങളുടെ അക്രമസ്വഭാവത്തെക്കുറിച്ചുള്ള ചോദ്യങ്ങളെല്ലാം ഒഴിവാക്കുകയായിരുന്നു.
മോദിയില്‍ ഒരുപാട് പ്രതീക്ഷയും വിശ്വാസവും തനിക്കുണ്ട്. വരുന്ന തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് രാജ്യത്ത് ചരിത്രമാകും. ഹരിയാനയില്‍ സോണിയയ്ക്കും മരുമകന് റോബര്‍ട്ട് വധേരയ്ക്കും കോടിക്കണക്കിന് രൂപയുടെ ഭൂമിയുണ്ടെന്നും രാംദേവ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: