കൊച്ചി: പ്രഥമ കൊച്ചി ഹാഫ് മാരത്തണില്‍ കെനിയന്‍ താരങ്ങളുടെ വാഴ്ച. പുരുഷന്മാരുടെ രാജ്യാന്തര വിഭാഗത്തില്‍ കെനിയന്‍ താരം ബെര്‍ണാഡ് കിപ്യെഗോ ജേതാവായി. കെനിയന്‍ താരവും ലോക നാലാം നമ്പര്‍ താരവുമായ ഇമ്മാനുവല്‍ മുടായിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തളളിയാണ് ബര്‍ണാഡ് കിപ്പിയാഗോ ജേതാവായത്.
ചിക്കാഗോ, പാരീസ്, ബോസ്റ്റണ്‍, ടോക്യോ മാരത്തണുകളില്‍ മത്സരിക്കുന്ന താരമാണ് കൊച്ചി മാരത്തണില്‍ വിജയിയായ ബെര്‍ണാഡ് കിപ്പിയോഗ. വനിതാ വിഭാഗത്തില്‍ കെനിയയുടെ തന്നെ ഹേല കിപ്റോപിനാണ് ഒന്നാം സ്ഥാനം. ദേശീയ വിഭാഗത്തില്‍ പുരുഷന്മാരുടെ വിഭാഗത്തില്‍ ജി.ലക്ഷ്മണനും വനിതാ വിഭാഗത്തില്‍ എല്‍.സൂര്യയും ഒന്നാമതെത്തി. ദല്‍ഹി ഹാഫ് മാരത്തണില്‍ സ്വര്‍ണ നേടിയ മലയാളി താരം പ്രീജ ശ്രീധരന് പക്ഷെ ഈ വിഭാഗത്തില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു.
പുരുഷ വിഭാഗത്തില്‍ ഖേത്ത റാം രണ്ടാമതും മലയാളിയായ ജോയി മാത്യു മൂന്നാമതുമെത്തി. കൊച്ചി മാരത്തണില്‍ ഒന്നാമതെത്തുന്നവര്‍ക്ക് 5000 ഡോളറാണ്(ഏകദേശം മൂന്ന് ലക്ഷം രൂപ) സമ്മാനത്തുക. ഏകദേശം 65 ലക്ഷത്തോളം രൂപയാണ് കൊച്ചി മാരത്തണിന്റെ മൊത്തം സമ്മാനത്തുക. അന്താരാഷ്ട്ര താരങ്ങളുള്‍പ്പെടെ പതിനായിര കണക്കിന് അത്ലറ്റുകളാണ് കൊച്ചി മാരത്തണില്‍ പങ്കെടുത്തത്. മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നിന്നാണ് മത്സരങ്ങള്‍ ആരംഭിച്ചത്. 21 കിലോ മീറ്റര്‍ മാരത്തണിന് പുറമെ ഏഴുകിലോമീറ്റര്‍ അമച്വര്‍ റണ്ണും, രണ്ട് കിലോ മീറ്റര്‍ ഫണ്‍ റണ്ണും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: