കോഴിക്കോട്: ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസില്‍ സിപിഎം നേതാക്കളടക്കം 11 പേര്‍ക്ക് ജീവപര്യന്തം തടവും പിഴ ശിക്ഷയും. ഒന്നു മുതല്‍ എട്ടുവരെ പ്രതികള്‍ക്കും 11,13,18-ാം പ്രതികള്‍ക്കുമാണ് ജീവപര്യന്തം തടവ്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ച 31-ാം പ്രതിക്ക് മൂന്നു കൊല്ലം തടവും പിഴയുമാണ് കോഴിക്കോട് എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ്(മാറാട് പ്രത്യേകം) കോടതി ജഡ്ജി ആര്. നാരായണപ്പിഷാരടി വിധിച്ചത്.
പ്രതികള്‍ക്ക് ജീവപര്യന്തം തടവിനു പുറമേ 50,000 രൂപ വരെ പിഴ ചുമത്തിയപ്പോള്‍ കേസിലെ സിപിഎം നേതാക്കളായ പ്രതികള്‍ക്ക് അത് ഒരു ലക്ഷം രൂപയാണ്.
ഒന്നാംപ്രതിയും കൊലയാളി സംഘം ഉപയോഗിച്ച കാറിന്റെ ഡ്രൈവറുമായ ചെണ്ടയാട് മംഗലശ്ശേരി എം.സി. അനൂപ്(33), രണ്ടാംപ്രതി മാഹി പന്തക്കല്‍ നടുവില്‍ മലയില്‍ കിര്‍മാണി മനോജ്(33), മൂന്നാംപ്രതി ചൊക്ലി നെടുമ്പ്രം മീത്തലെചാലില്‍ എന്‍.കെ.സുനില്‍കുമാര്‍ എന്ന കൊടിസുനി (33) എന്നിവര്‍ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. അനൂപിന് ഇതിനു പുറമേ 143,147 വകുപ്പുകള്‍ പ്രകാരം ഒന്നരവര്‍ഷത്തെ തടവു ശിക്ഷയുമുണ്ട്. കിര്‍മാണി മനോജിന് മറ്റുവകുപ്പുകള്‍ പ്രകാരം അഞ്ചര വര്‍ഷം തടവും സ്ഫോടകവസ്തു കൈവശം സൂക്ഷിച്ചതിന് അഞ്ചുവര്‍ഷം കഠിനതടവും, 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
നാലാം പ്രതി പാട്യം തുണ്ടിക്കണ്ടിയില്‍ ടി.കെ.രജീഷ്, അഞ്ചാംപ്രതി പത്തായക്കുന്ന് ഓറിയന്റല്‍ സ്കൂളിന് സമീപം പറമ്പത്ത് മുഹമ്മദ് ഷാഫി(27), ആറാംപ്രതി ചമ്പാട് അരയാക്കൂല്‍ പാലോറത്ത് അണ്ണന് എന്ന സിജിത് (24), ഏഴാം പ്രതി പാട്യം കണ്ണാറ്റിങ്കല്‍ ഷിനോജ് (33) എന്നിവര്‍ക്ക് ജീവപര്യന്തവും തടവും 50,000 രൂപ പിഴയും മറ്റു വകുപ്പുകള്‍ പ്രകാരം മൂന്നരു വര്‍ഷം കഠിനതടവുമാണു ശിക്ഷ.
സിപിഎം നേതാക്കളും കൊലപാതക ഗൂഢാലോചനയില്‍ കുറ്റം തെളിഞ്ഞവരുമായ എട്ടാം പ്രതി കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെസി. രാമചന്ദ്രന്, 11-ാം പ്രതിയും ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ട്രൗസര്‍ മനോജന്, പതിമൂന്നാം പ്രതിയും പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ പി. കെ. കുഞ്ഞനന്തന് എന്നിവര്‍ക്കെതിരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പതിനെട്ടാം പ്രതി വാഴപ്പടച്ചി റഫീഖ് എന്ന പി.വി. റഫീഖിനെ ജീവപര്യന്തത്തിനു പുറമേ ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷിച്ചിരിക്കുന്നത്. 31-ാം പ്രതി ലംബു എന്ന പ്രദീപിനെതിരേ തെളിവു നശിപ്പിച്ച കുറ്റത്തിന് മൂന്ന് വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ചു.
റിമാന്റ്കാലം ശിക്ഷാ കാലാവധിയില്‍ നിന്ന് ഒഴിവാക്കും. കോടതി നടപടികള്‍ക്ക് ശേഷം പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു. പ്രത്യേക വകുപ്പുകള്‍ പ്രകാരമുള്ള തടവ്ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പ്രതികള്‍ പിഴയടക്കുകയാണെങ്കില്‍ മൂന്നു ലക്ഷം രൂപ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയ്ക്കുംരണ്ട് ലക്ഷം രൂപ മകന് അഭിനന്ദിനും നല്‍കും. 9-ാം പ്രതി സി.എച്ച് അശോകന് മരണപ്പെട്ടതിനാല്‍ അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം അസാധുവാകും.
സിപിഎം സംസ്ഥാന സമിതിയംഗം കെ. കെ.രാഗേഷ്, കാരായി ശ്രീധരന് തുടങ്ങി 15 പേരുടെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കയാണ്. ഇവരുടെ പേരിലുള്ള കേസ് ഫെബ്രുവരി 28ന് വിചാരണ കോടതി പരിഗണിക്കും.
ഇന്നലെ 11 മണിക്ക്് കോടതി നടപടികള്‍ ആരംഭിച്ചത അതീവ സുരക്ഷ സംവിധാനത്തിന്‍കീഴിലായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കും മാത്രമായിരുന്നു കോടതിയില്‍ പ്രവേശനം. വിധി കേള്‍ക്കാന്‍ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ, അച്ഛനും മുന്‍സിപിഎം നേതാവുമായ കെ.കെ. മാധവനും എത്തിയിരുന്നു. അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷനും പ്രതിഭാഗവും പറഞ്ഞു. വിധിയില്‍ തൃപ്തിയുണ്ടെങ്കിലും ശിക്ഷ കുറഞ്ഞുപോയെന്ന് കെ.കെ.രമയും കെ.കെ.മാധവനും പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യം ഉണ്ടെന്ന വാദം കോടതി ശരിവക്കുകയും ഗൂഢാലോചനയില്ലെന്ന സിപിഎം വാദം പൊളിയുകയും ചെയ്തിരിക്കുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: