കോട്ടയം: പതിമൂന്നാമത് ദേശീയ നാടകോത്സവത്തിന് ഇന്ന് തിരിതെളിയുനുമ്പോള് അക്ഷര നഗരിക്ക് അതൊരു നവ്യാനുഭവമായിരിക്കും. ആറുനാളുകള്‍ നീണ്ടു നില്ക്കുന്ന നാടകോത്സവത്തില്‍ നാടകാസ്വാദകരെയും അക്ഷരപ്രേമികളെയും കാത്തിരിക്കുന്നത് 11 മികച്ച നാടകങ്ങളാണ്. നാടകോത്സവത്തിന്റെ ആദ്യദിനമായ ഇന്ന് ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തില്‍ പൂനെയിലെ നാടക കമ്പനി അവതരിപ്പിക്കുന്ന മറാട്ടി നാടകം ദലന്‍ അരങ്ങിലെത്തും. നിപുന്‍ ധര്‍മ്മാധികാരിയാണ് സംവിധായകന്. രണ്ടാം ദിവസം വൈകിട്ട് 5.30 ന് കൊല്‍ക്കൊത്തയിലെ കസ്ബ ആര്ഖ്യയുടെ ബംഗാളി നാടകം ഊരുഭംഗം അരങ്ങിലെത്തും. മനീഷ് മിത്രയണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. 7.30-ന് സി.എസ്.ഐ. റിട്രീറ്റ് സെന്ററില്‍ തിരുവനന്തപുരം നിരീക്ഷയുടെ മലയാളം നാടകം പുനര്‍ജനിയും അരങ്ങിനെ സമ്പുഷ്ടമാക്കും. രാജേശ്വരി രചനയും, സി.വി.സുധിയുമാണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
രാജേന്ദ്ര പഞ്ചാള്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന രാജസ്ഥാനിലെ കോട്ട പെരാഫിന്റെ മൂകനാടകം മൈ ഫാദര്‍-മൈ മം 15-ന് 5.30-ന് ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തില്‍ അവതരിപ്പിക്കും. തിരുവനന്തപുരം അക്ഷരകലയുടെ ഏറെ പ്രശസ്തമായ മലയാള നാടകം സത്യംപറയുന്ന കള്ളന് സി.എസ്.ഐ. റിട്രീറ്റ് സെന്ററിലും അരങ്ങേറും.
16-ന് വൈകിട്ട് 5.30-ന് ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തില്‍ അസ്സം ഗുവഹത്തി പര്ബരംഗയുടെ അസ്സമീസ് നാടകം മൃഗയയും, 7.30-ന് വിളപ്പില്‍ വിഷന്‍ നാടകശാല മുംബൈയുടെ മലയാള നാടകം- കഥാപാത്രങ്ങളും പങ്കെടുത്തവരും ആസ്വാദകര്‍ക്ക് മുന്നിലെത്തും. 17-ന് വൈകിട്ട് 5.30-ന് ഇന്ദ്രപ്രസ്ഥത്തില്‍ മൈസൂര്‍ രംഗായനയുടെ കന്നടനാടകം ശുദ്രതപസ്വി അവതരിപ്പിക്കും. കുവേമ്പ് രചനയും സി.ബസവലിങ്കയ്യ സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. 7.30-ന് സി.എസ്.ഐ. റിട്രീറ്റ് സെന്ററില്‍ കാലടിസംസ്കൃത സര്‍വകലാശാല ഫൈന്‍ ആര്‍ട്സ് കണ്‍സോര്‍ഷ്യത്തിന്റെ തീയേറ്റര്‍ റിപേര്റ്ററി അവതരിപ്പിക്കുന്ന മലയാള നാടകം ബീഗം പണിക്കര്‍ അരങ്ങേറും.
സമാപന ദിവസമായ 18-ന് ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 5.30-ന് ഭൂമികേശ്വര്‍ സിംഗ് സംവിധാനം ചെയ്ത ജയ്പൂര്‍ നാട്യകുലത്തിന്റെ ഹിന്ദി നാടകം മാധ്യമ വ്യായോഗയും, സി.എസ്.ഐ. റിട്രീറ്റ് സെന്ററില്‍ കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ മലയാള നാടകം മക്ബത്ത് എന്നിവയുടെ രംഗാവതരണത്തോടെ നാടകോത്സവത്തിന് തിരശീല വീഴും..
പ്രതികരിക്കാൻ ഇവിടെ എഴുതുക: