കൊല്ലം: മാതൃഭൂമി ലേഖകന്‍ ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി ഹാപ്പി രാജേഷ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസ് അന്വേഷണത്തിന്റെ ഭാഗമായി ഡിവൈഎസ്പി സന്തോഷ് പിടിയില്‍. സിബിഐ സംഘത്തിന്റെ പരിശോധനക്കിടെ സന്തോഷിന്റെ വസതിയില്‍ നിന്നും അഞ്ച് വെടിയുണ്ടകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉണ്ണിത്താന് വധശ്രമക്കേസിലെ മുഖ്യപ്രതി ഡിവൈഎസ്പി സന്തോഷ്ണായര് അറസ്റ്റിലായത്. സിബിഐ ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊല്ലം വെസ്റ്റ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഡിവൈഎസ്പിയുടെ കൊല്ലം വെള്ളയിട്ടമ്പലത്തിലുള്ള വീട്ടില്‍ തിരച്ചില്‍ നടത്തിയത്. ഹാപ്പി രാജേഷ് വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സന്തോഷ്ണായരുടെ കൂട്ടാളി കണ്ടെയ്നര്‍ സന്തോഷിന്റെ കൊച്ചിയിലെയും കൊല്ലത്തെയും വീടുകളിലും ഡിവൈഎസ്പി സന്തോഷ്ണായരുടെ ബന്ധുവിന്റെ തഴവയിലെ വീട്ടിലും പരിശോധന നടത്തിയതായി സൂചനയുണ്ട്.
വെടിയുണ്ട കണ്ടെടുത്ത സംഭവത്തില്‍ ആയുധ നിയമപ്രകാരമാണ് സസ്പെന്‍ഷനിലുള്ള ഡിവൈഎസ്പിക്കെതിരെ കേസെടുത്തിട്ടുള്ളത്. തിരുവനന്തപുരം സിബിഐ ഡിവൈഎസ്പി ഡാര്‍വിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു റെയ്ഡ്. സന്തോഷ് നായരുടെ വീട്ടില്‍ നടന്ന തിരച്ചിലിന് സിബിഐ ഇന്‍സ്പെക്ടര്‍ കെ.ടി. തോമസ് നേതൃത്വം നല്കി.
2011 ഏപ്രില്‍ 16നാണ് മാതൃഭൂമി ലേഖകന്‍ വി ബി ഉണ്ണിത്താനെ ജോലി കഴിഞ്ഞ് മടങ്ങുംവഴി ശാസ്താംകോട്ടയില്‍ വച്ച് അക്രമിസംഘം വധിക്കാന്‍ ശ്രമിച്ചത്. വാര്‍ത്ത നല്‍കിയതിനു പ്രതികാരമായി ഡിവൈഎസ്പിമാരായ സന്തോഷ്ണായരും അബ്ദുള്‍ റഷീദും ചേര്‍ന്ന് ഉണ്ണിത്താനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്നാണ് സിബിഐ കണ്ടെത്തിയത്.
ക്വട്ടേഷന്‍ ഏറ്റെടുത്ത ഹാപ്പി രാജേഷ്, ഉണ്ണിത്താന് ആക്രമിക്കപ്പെട്ടതിന്റെ പന്ത്രണ്ടാം ദിവസം 2011 ഏപ്രില്‍ 28ന് കൊല്ലം വിക്ടോറിയ ആശുപത്രിക്ക് മുന്നില്‍ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: