കാണാതായ മലേഷ്യന്‍ വിമാനത്തില്‍ നിന്ന് അവസാനം കോ പെയിലറ്റ് ഫരീഖ് അബ്ദുള്‍ ഹമീദ് അയച്ച ആള് റൈറ്റ്, ഗുഡ് നൈറ്റ് എന്ന സന്ദേശം ആപല്‍ സൂചനയായിരുന്നുവെന്ന് സംശയം. സാധാരണ എയര്‍ട്രാഫിക് കണ്‍ട്രോളര്‍ക്ക് ഇത്തരം സന്ദേശം റേഡിയോ സിഗ്നലായിട്ടാണ് ലഭിക്കുക. അതിനു പകരം കോക്പിറ്റില്‍ നിന്ന് നേരിട്ടുള്ള സന്ദേശമായിരുന്നു പുലര്‍ച്ചെ 1.19ന് ലഭിച്ചത്. ഇതാണ് സംശയം ജനിപ്പിക്കുന്നത്. ഈ സന്ദേശം ലഭിച്ച്അധികം വൈകാതെയാണ് ഓട്ടോമാറ്റിക് ആയി സിഗ്നല്‍ നല്കുന്ന ട്രാന്‍സ്പോണ്ടര്‍ ഓഫാക്കിയത്. അതിനു ശേഷം വിമാനം രണ്ടു തവണ സൈനിക റഡാറില്‍ കണ്ടിരുന്നു. വിമാനം 45000 അടി ഉയരത്തിലേക്ക് പറന്നുകയറുന്നതും പടിഞ്ഞാറ് ദിശയിലേക്ക് തിരിയുന്നതും അല്‍പ്പം കഴിഞ്ഞ് 23000 അടിയിലേക്ക് താഴുന്നതും പിന്നെ 35000 അടി ഉയരത്തിലേക്ക് കുതിക്കുന്നതുമാണ് റഡാറില്തെളിഞ്ഞത്. പുലര്‍ച്ചെയാണ് വിമാനം മലാക്ക ഭാഗത്തേക്ക് പറക്കുന്നത് റഡാറില്‍ കണ്ടത്. രാവിലെ 8.11ന്, ഭൂമിയില്‍ നിന്ന് 22245 മെയില്‍ ഉയരത്തില്‍ ഭ്രമണം ചെയ്യുന്ന ഇന്‍മാര്‍സാറ്റ് എന്ന ഉപഗ്രഹം ഈ വിമാനത്തില്‍ നിന്നുള്ള, തികച്ചും ദുര്‍ബലമായ സിഗ്നലുകള്‍ പിടിച്ചെടുത്തിരുന്നു.
വിമാനം ഒരു ഇടനാഴിയില്‍
ഈ ദുര്‍ബലമായ സിഗ്നലുകള്‍ വച്ച് വിദഗ്ധര്‍ കണക്കുകൂട്ടുന്നത് ഒരു കാര്യമാണ്. രണ്ട് വ്യോമ ഇടനാഴികളില്‍ എവിടെയോ ഒരിടത്ത് വിമാനം പതിച്ചു. കസാക്കിസ്ഥാെന്റ തെക്കേ അതിര്‍ത്തിമുതല്‍ ലാവോസ്, വടക്കന്തായ്ലന്റ് എന്നിവിടങ്ങള്‍ വരെയുള്ളതാണ്ഒരു ഇടനാഴി.
ജക്കാര്‍ത്ത മുതല്‍ ആസ്ട്രേലിയയുടെ പടിഞ്ഞാറന്തീരത്തു നിന്ന് ആയിരം മെയില്‍ അകലെ വരെയാണ് അടുത്തത്.
വിമാനം ഗ്രാമീണര്‍ കണ്ടു
പുലര്‍ച്ചെ ഒന്നേ മുക്കാലോടെയാണ് റഡാറിെന്റ കണ്ണില്‍ പെടാതിരിക്കാന്‍ 5000 അടി ഉയരത്തിലേക്ക് വിമാനം താഴ്ത്തിയത്.
വിമാനത്തിെന്റ അതിശക്തമായ ലൈറ്റുകളും വലിയ ശബ്ദവും കേളന്റന് ഗ്രാമവാസികള്‍ കേട്ടതായിയും റിപ്പോര്‍ട്ടുകളുണ്ട്. ഈ വിവരം പൂര്‍ണ്ണമായും ശരിയായിരിക്കാന്സാധ്യതയുണ്ട്. മലേഷ്യയുടെ വടക്കു പറഞ്ഞാറുള്ള ഒറ്റപ്പെട്ട ഗ്രാമമാണ്കേളന്റന്. ഒരുവിമാനം തീപിടിച്ച് പറന്നുവരുന്നത്. കണ്ടതായി തെക്കന്‍ ചൈനയിലെ ഓയില്‍ ഋഗില് ജോലി ചെയ്യുന്ന ഒരാള്‍ കണ്ടതായി പറയുന്നു.
കോ-പെയിലറ്റ്
വിമാനത്തില്‍ നിന്ന് ലഭിച്ച അവസാന മെസേജ് കോപെയിലറ്റ് ഫരീഖ് അബ്ദുള്‍ ഹമീദിന്റെയാണ്. അതിനാല്‍ ആ സമയത്ത് വിമാനം ഇയാളുടെ നിയന്ത്രണത്തിലായിരുന്നുവെന്ന് സംശയിക്കണം.
റാഞ്ചിയിരിക്കുമോ?
വിമാനം റഡാറിെന്റ കണ്ണുവെട്ടിക്കാന്‍ വളരെത്താഴ്ന്നു പറന്നെന്ന് ഇപ്പോള്‍ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എന്നാല്‍ റാഞ്ചല്‍ സിദ്ധാന്തം സംബന്ധിച്ച സംശയങ്ങള്‍ ബാക്കിയാണ്. ഒരു സംഘടനയും അവകാശവാദം ഉന്നയിച്ചിട്ടില്ല. വിമാനവും യാത്രക്കാരെയും വിട്ടയക്കാന്‍ ആരും പണം ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടില്ല. ആരെയെങ്കിലും മോചിപ്പിക്കണമെന്നോ ആര്‍ക്കെങ്ക്ലും അഭയം നല്കമെന്നോ ആരും ആവശ്യപ്പെട്ടിട്ടില്ല. ആരുമറിയാതെ വിമാനം റാഞ്ചിക്കൊണ്ടു പോകുന്നതെന്തിന്, എന്തു ലക്ഷ്യം സാധിക്കാന്‍… അതിനും ഉത്തരമില്ല.
റാഞ്ചിക്കൊണ്ട് പോകുമ്പോള്‍ തകര്‍ന്നോ?
വിമാനം തകര്ന്നതായുള്ളസംശയത്തെത്ത്ടര്ന്ന് കടല്‍ അരിച്ചുപെറുക്കി.
വിമാനത്തിെന്റ യാത്രവഴിയിലായിരുന്നു തിരച്ചില്‍. റാഞ്ചിയ വിമാനം വഴിമാറ്റി താഴ്ത്തിപ്പറപ്പിക്കുന്നതിനിടയില് തകരാനുള്ള സാധ്യതയുമുണ്ട്.
തിരച്ചില്‍ 20 ലക്ഷംചതുരശ്ര കിലോമീറ്ററില്‍
വിമാനം കണ്ടെത്താന്‍ 26 രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകളും വിമാനങ്ങളും കോപ്ടറുകളും തിരയുന്നത് 20 കോടി ചതുരശ്ര കിലോമീറ്റര്‍ കടലിലാണ്.
നിലത്തിറങ്ങാം
രണ്ടായിരം മുതല്‍ മൂവായിരം വരെ നീളമുള്ള ടാര്‍മാര്‍ക്ക് ഉണ്ടെങ്കില്‍ ബോയിംഗ് 777 വിമാനം ലാന്‍ഡ് ചെയ്യാം.
മൂവായിരത്തിലേറെ മെയില്‍ പറക്കാനുള്ള ഇന്ധനവും മലേഷ്യന്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. വിമാനം മറഞ്ഞ സ്ഥലത്തിനു ചുറ്റും അകലെയായി ഇത്തരം 640 റണ്‍വേകളുണ്ട്. മാത്രമല്ല, ആപല്‍ഘട്ടത്തില്‍ വിശാലമായ റോഡില്‍ വരെ ഇറങ്ങാം. മാത്രമല്ല വിയറ്റ്നാം ,ലാവോസ്, കമ്പോഡിയ തുടങ്ങിയരാജ്യങ്ങളിലെ ഉള്‍ഭാഗങ്ങളില്‍ പഴയ, ഉപേക്ഷിച്ച എയര്‍സ്ട്രിപ്പുകളുണ്ട്. റാഞ്ചിയതാണെങ്കില്‍ ലാന്‍ഡ് ചെയ്തയുടന്‍ യാത്രക്കാരെയും 73 മീറ്റര്‍ നീളമുള്ള വിമാനവും ഒളിപ്പിച്ചിരിക്കാം.
ബ്ലാക് ബോക്സ്
വിമാനത്തിെന്റ യാത്ര, യന്ത്രത്തകരാര്‍ തുടങ്ങിയവ സംബന്ധിച്ച സകല വിവരങ്ങളും രേഖപ്പെടുത്തുന്നതാണ് ബ്ലാക് ബോക്സ്. അപകടം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് സിഗ്നലുകള്‍ പുറപ്പെടുവിക്കും.
പക്ഷെ രണ്ടായിരം മുതല്‍ മൂവായിരം മീറ്റര്‍വരെയേ ഈ സിഗ്നലുകള്‍ക്ക് റേഞ്ചുള്ളു. അതിനാല്‍ ആഴക്കടലിലാണെങ്കില് സിഗ്നല്‍ കിട്ടുക വളരെ ബുദ്ധിമുട്ടാകും. തകര്‍ന്നതാണെങ്കില്‍ വിമാനത്തിെന്റ അവശി്ഷടവും ഇന്ധനടാങ്കില്‍ നിന്ന് ഒഴുകിയ എണ്ണയും കാണണ്ടേ. ഇത്രയും വിപുലമായ തെരച്ചില്‍ നടന്ന സാഹചര്യത്തില്‍ വിമാനത്തിെന്റ എന്തെങ്കിലും ഭാഗങ്ങള്‍ കിട്ടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: