ജലന്ധര്‍: 1984ലെ സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് യു.എസ് ഫെഡറല്‍ കോടതിയില്‍ പരിഗണനയിലിരിക്കുന്ന ഹര്‍ജിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ നിര്‍ദേശം. ഏപ്രില്‍ ഏഴിനകം രേഖ സമര്‍പ്പിക്കണമെന്നാണ് ന്യുയോര്‍ക്ക് ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് ഫെഡറല്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.
കേസില്‍ നേരത്തെ കോടതി സോണിയക്ക് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ സമന്‍സ് തനിക്ക് ലഭിച്ചിരുന്നില്ലെന്നും സമന്‍സ് അയച്ച സമയത്ത് യുഎസില്‍ ഉണ്ടായിരുന്നില്ലെന്നും സോണിയ കോടതിയെ അറിയിച്ചത്. തനിക്കെതിരായ സിഖ് വിരുദ്ധ കലാപ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സോണിയ ഇക്കാര്യം അറിയിച്ചിരുന്നത്. ഈ പശ്ചാത്തലത്തിലാണ് പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
സമന്‍സ് അയച്ച 2013 സെപ്റ്റംബര്‍ രണ്ടിനും ഒന്‍പതിനും മധ്യേ അമേരിക്കയില്‍ ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കുന്നതിനാണ് പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട അവകാശ ലംഘന കേസില്‍ സിഖ് ഫോര്‍ ജസ്റ്റീസ് എന്ന സംഘടനയാണ് സോണിയ ഗാന്ധിക്കെതിരെ ഹര്‍ജി നല്‍കിയത്.
മെഡിക്കല്‍ പരിശോധനകള്‍ക്കായി സോണിയ അമേരിക്കയില്‍ എത്തിയ സമയത്താണ് കോടതി സമന്‍സ് അയച്ചിരുന്നത്. കേസില്‍ ഉള്‍പ്പെട്ട വ്യക്തിക്ക് നേരിട്ട് സമന്‍സ് നല്‍കിയാണ് യുഎസ് നിയമപ്രകാരം ഒരു കേസില്‍ നിയമനടപടി ആരംഭിക്കുന്നത്. 984ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സിഖുകാരായ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ നൂറുക്കണക്കിന് സിഖുകാരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: