പാലക്കാട്ട തെരഞ്ഞെടുപ്പ് ചൂട് കത്തി കയറുമ്പോള്‍ ചൂളം വിളിച്ച് പായുന്നത് കഞ്ചിക്കോട് കോച്ച് ഫാക്ടറി തന്നെയാണ്. ശിലാസ്ഥാപനം നടത്തി 2012 ഫെബ്രുവരി 21ന് രണ്ട് വര്‍ഷം പിന്നിട്ടിട്ടും യാഥാര്‍ത്ഥ്യമാക്കുന്നതില്‍ വന്ന വീഴ്ച്ച പോരാട്ട ഭൂമിയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. സിറ്റിംഗ് എംപി കോച്ച് ഫാക്ടറി വരാതിരുന്നതിന്റെ ന്യായാന്യായങ്ങള്‍ നിരത്തുമ്പോള്‍ ബിജെപിയും യുഡിഎഫും എതിര്വാദമുഖങ്ങളും നിരത്തി പോര്‍മുഖത്ത് വീറും വാശിയും നല്കുന്നു.തുടക്കം പാളിയാല്‍ എല്ലാം പാളി എന്നാണ് നാട്ടിന് പുറത്തെ ചൊല്ല്. അത് തന്നെയാണ് കഞ്ചികോട് കോച്ച് ഫാക്ടറിയിലും സംഭവിച്ചത്.
ഫാക്ടറിക്കായി കണ്ടെത്തിയ നിര്ദ്ദിഷ്ടസ്ഥലത്തില്് നിന്നും കിലോമീറ്റുകള്‍ വ്യത്യാസമുള്ള കോട്ടമൈതാനത്താണ് തറക്കല്ലിട്ടത് . മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര റയില്‍വെ സഹമന്ത്രി കെ.എച്ച്.മുനിയപ്പ, മന്ത്രി ആര്യാടന് മുഹമ്മദ് തുടങ്ങിയവരും സന്നിഹിദ്ദരായിരുന്നു.സുരക്ഷ, വികസനം, ആധുനികവല്‍ക്കരണം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നിരവധി വാഗ്ദാനങ്ങളാണ് മന്ത്രി നല്‍കിയത്. എന്നാല്‍ അവയൊന്നും ഫലവത്തായില്ല. കോച്ച് ഫാക്ടറി വികസനത്തിന്റെ ആദ്യഘട്ടം മാത്രമാണ്. ഇതോടൊപ്പം വികസനത്തിന്റേതായ ഒരു ഒഴുക്കുതന്നെ ഇവിടെയുണ്ടാകുമെന്നും സമയബന്ധിതമായി പണി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ വാഗ്ദാനങ്ങളൊക്കെ പാഴ്വാക്കായി എന്നതാണ് യാഥാര്‍ത്ഥ്യം. അന്നുതന്നെ കോച്ച് ഫാക്ടറിയുടെ രൂപരേഖ മന്ത്രി ആര്യാടന് മുഹമ്മദ് കേന്ദ്ര റയില്വെമന്ത്രിക്ക് കൈമാറിയിരുന്നു എന്നാല്‍ ഇതൊന്നും ഫലവത്തായില്ലായെന്ന് മാത്രം.ഇതോടെ ആരോപണം ഉയര്‍ന്നത് സ്ഥലം എംബിരാജേഷിനെതിരെ തന്നെയായിരുന്നു. സ്വന്തം പാര്ട്ടിക്കാര് തന്നെ എംപിക്കെതിരെ രംഗത്ത് വന്നതോടെ സിപിഎമ്മും പ്രതിക്കുട്ടിലായി. കോച്ച് ഫാക്ടറി കൊണ്ടുവരുന്നതില്‍ എംപിയെന്ന നിലയില്‍ പരാജയപ്പെട്ടു വെന്നായിരുന്നു മുന്‍ എംപി എന്‍.എന്‍. കൃഷ്ണദാസിന്റ നിലപാട്. നിര്‍മാണത്തില്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യക്ക് പങ്കാളിയാകാന്‍ കഴിയില്ലെന്നും കൃഷ്ണദാസ് പറഞ്ഞിരുന്നു.എന്നാല്‍ അജ്ഞത കൊണ്ടാകാമെന്നായിരുന്നു രാജേഷിന്റെ മറുപടി.
കോച്ച് ഫാക്ടറിക്കായി പാര്‍ലിമെന്റില്‍ നിരന്തരം പോരാടിയ വ്യക്തിയാണ്. അതോടൊപ്പം കേരളത്തില്‍ നിന്നുള്ള ഇടത് പക്ഷ എംപിമാരും കോച്ച് ഫാക്ടറിക്കായി വാദിച്ചെങ്കില്ലും നിഷേധാത്മക സമീപനമാണ് കേന്ദ്രത്തില്‍ നിന്നുണ്ടായത്. പാര്‍ലിമെന്റിനകത്തും പുറത്തും കോച്ച് ഫാക്ടറി വരുന്നതിനായി താന്‍ ഉയര്‍ത്തിയ ശബ്ദം മലയാളി സമൂഹത്തിന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. . സെയിലിന്റെ കാര്യത്തില്‍ ജനപ്രതിനിധിക്കപ്പുറം നിന്ന് കാര്യങ്ങള്‍ നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. പൊതുമേഖലാസ്ഥാപന പങ്കാളിത്തം പറ്റില്ലെങ്കില്‍ സ്വകാര്യമേഖലയിലുള്ള യൂറോപ്യന്‍ കമ്പനി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
സെയിലിനെകൊണ്ട് കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കാന്‍ താന്‍ അങ്ങേയറ്റം ശ്രമിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കേന്ദ്രമന്ത്രി എ കെ ആന്റണി പ്രധാനമന്ത്രിയുടെ സെക്രട്ടറി ടി കെ എ നായര്‍, ഇ കെ ?ഭരത് ഭൂഷണ് എല്ലാവര്‍ക്കുമറിയാവുന്നതാണ്. കോച്ചുഫാക്ടറിക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങളില്‍ കുറവുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ ബാധ്യത എല്ലാവര്ക്കുമായിട്ടുള്ളതാണെന്നും രാജേഷ് പറയുന്നു.
കാച്ച് ഫാക്ടറി യാഥാര്‍ത്ഥ്യമാകാത്തതിന് പിന്നില്‍ ഇരുമുന്നണികള്‍ക്കും തുല്ല്യ പങ്കാണ് ഉള്ളത്. മന്ത്രിസഭയിലെ രണ്ടാമനെന്ന് ഖ്യാതിയുള്ള ഇ.കെ.ആന്റണിയടക്കം ഏട്ട് മന്ത്രിമാര്‍ യുപിഎ സര്‍ക്കാരില്‍ ഉണ്ടായിട്ടും ഈ ആവശ്യം നേടിയെടുക്കാന്‍ സാധിച്ചില്ലായെന്ന് പറയുന്നത് കേരളത്തിന്റെ വികസനത്തോട് ഇവര്‍ എത്ര മാത്രം ആത്മാര്ത്ഥതകാണിക്കുന്നുവെന്നതിന്റെ തെളിവാണ്. ചോദ്യങ്ങള്‍ ചോദിക്കാന്‍ വേണ്ടി മാത്രം ഒരു എം.പി. അതാണ് രാജേഷിന്റെ സംഭവനയായി പാലക്കാടിന് ലഭിച്ചത്.കോച്ച്ഫാക്ടറിക്ക് കല്ലിട്ടിട്ട് രണ്ട് വര്‍ഷം പിന്നിട്ടു.തുടര്‍ന്ന് ഒരു ചെറുവിരലനക്കന് എം.പിക്കായിട്ടില്ലെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന് പറയുന്നു.നിലവിലെ സാഹചര്യത്തില്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ മോദി അധികാരത്തില്‍ എത്തുമെന്ന് ഉറപ്പായതിനാല്‍ തന്നെ വിജയിപ്പിച്ചാല്‍ കഞ്ചിക്കോട് കോച്ച് ഫാക്ടറി നടപ്പിലാക്കാന്‍ സാധിക്കുമെന്നും ശോഭ സുരേന്ദ്രന് പറയുന്നു.
യഥാര്‍ത്ഥത്തില്‍ കഞ്ചിക്കോട് കോച്ച് ഫാക്ടറിയെകുറിച്ച് പാലക്കാടിന്റെ എംപിയായ രാജേഷ് ഒന്നും പഠിച്ചിട്ടില്ലെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.പി.വീരേന്ദ്രകുമാറിന്റെ അഭിപ്രായം.ഇതിനെ കുറിച്ച് മനസ്സിലാക്കിയാല്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കും. കോച്ച് ഫാക്ടറി അനുവദിച്ചില്ലയെന്ന് പറഞ്ഞ് നടന്നത് കൊണ്ട് മാത്രം കാര്യമില്ല. ഈ സ്വപ്നം പുവണിയിക്കാന് തനിക്ക് കഴിയുമെന്ന ഉത്തമ വിശ്വാസമുണ്ടെന്നും വീരേന്ദ്രകുമാര്‍ അവകാശപ്പെടുന്നു.
പാലക്കാട് റെയില്‍വെ ഡിവിഷന് വെട്ടിമുറിച്ച് സേലം ഡിവിഷന് രൂപവത്കരിച്ചതിന് പ്രതിഫലമായാണ് കേരളത്തിന് 2008-09 വര്‍ഷത്തെ ബജറ്റില്‍ റെയില്‍വെ കോച്ച് ഫാക്ടറി അനുവദിച്ചത്. ഫാക്ടറിക്ക് 900 ഏക്കര്‍ സ്ഥലം സംസ്ഥാനം സൗജന്യമായി വിട്ടുനല്‍കണമെന്നായിരുന്നു വ്യവസ്ഥ. പിന്നീട് 600 ഏക്കര്‍ മതിയെന്ന് റെയില്‍വെ അറിയിച്ചെങ്കിലും തുടര്‍നടപടികളെടുക്കുന്നതില്‍ റെയില്‍വെ തന്നെ വീഴ്ച വരുത്തി. കഴി ഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് 430 ഏക്കര്‍ സ്ഥലം ഏറ്റെടുത്തെങ്കിലും കോച്ച് ഫാക്ടറി നിര്‍മാണത്തെച്ചൊല്ലി തര്‍ക്കമുയര്‍ന്നു. ഫാക്ടറി പൊതുമേഖലയില്‍ നിര്‍മിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. പുതുശ്ശരി വെസ്റ്റ്വില്ലേജില്‍ കഞ്ചിക്കോട് -മലമ്പുഴ റോഡില്‍ ഗ്രാമലക്ഷ്മി മുദ്രാലയത്തിന് സമീപമാണ് നിര് ദിഷ്ട കോച്ച് ഫാക്ടറി നിര്‍മ്മിക്കാനുള്ള സ്ഥാലം.കഞ്ചിക്കോട്ടെ ഫാക്ടറിയില്‍ രണ്ടുവര്‍ഷത്തിനകം കോച്ചുകള്‍ നിര്‍മ്മിക്കുമെന്ന് പറഞ്ഞിരുന്നു. കയറ്റുമതി മുന്‍നിര്‍ത്തി ആധുനിക സൗകര്യങ്ങളുള്ള ഹൈടെക് കോച്ചുകളാണ് ഇവിടെ നിര്‍മ്മിക്കുക. എന്നാല്‍ ബന്ധപ്പെട്ട അധികൃതര്‍ക്കുതന്നെ ഫാക്ടറിയെക്കുറിച്ച് വ്യക്തമായ രൂപം നല്കാന് കഴിഞ്ഞിട്ടില്ല. സാമ്പത്തിക ബാധ്യതയില്ലാതെ സെയിലിന്റെ പങ്കാളിത്തത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശവും അവഗണിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് നാലുതവണ റെയില്‍വേ ബോര്‍ഡിനെ അധികൃതര്‍ കണ്ടെങ്കിലും കാര്യമായ ഫലമുണ്ടായില്ല.
രാജ്യത്തെ നാലാമത്തെ കോച്ച് ഫാക്ടറിയാണ് കഞ്ചിക്കോട്ട്. കപൂര്‍ത്തലയിലെ ആര്‍സിഎഫ്, ചെന്നൈ പെരാമ്പൂരിലുള്ള ഇന്റഗ്രല്‍ കോച്ച് ഫാക്ടറി , കഞ്ചിക്കോടിനൊപ്പം അനുവദിച്ച റായ്ബറേലിയിലെ ഫാക്ടറി എന്നിവയാണ്. സമയബന്ധിതമായി റായ്ബറേലിയിലെ ഫാക്ടറി പൂര്‍ത്തിയാക്കുകയും ഒരു വര്‍ഷം മുമ്പ് അവിടെ നിന്ന് കോച്ചുകള്‍ നിര്‍മ്മിക്കാനും തുടങ്ങി.എന്നിട്ടും കോച്ച്ഫാക്ടറി കോട്ടമൈതാനത്ത് സ്ഥാപിച്ച ശില ശിലയായി ഒതുങ്ങി.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: