നമസ്കാരം.
കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ താങ്കളെപ്പറ്റി ഇവിടത്തെ വോട്ടര്‍ എന്ന നിലയ്ക്ക് അറിയാന്‍ താല്പര്യവും അവകാശവും ഉള്ള ചില സുപ്രധാന കാര്യങ്ങളാണ് ഞാന്‍ ഈ കത്തില്‍ ഉയര്‍ത്തുന്നത്. അവയൊന്നും താങ്കളുടെ സ്വകാര്യജീവിതത്തെ സ്പര്‍ശിക്കുന്നതേ അല്ല. പൊതുപ്രവര്ത്തകന് എന്ന നിലയ്ക്ക് അവയും സുതാര്യമായിരിക്കണം എന്നതില്‍ രണ്ടു പക്ഷമില്ല. പക്ഷേ ഞാന്‍ ഈ കത്തില്‍ അവയില്‍ ഒന്നും ഉന്നയിക്കുന്നില്ല. ഞാന്‍ അറിയാന്‍ ആഗ്രഹിക്കുന്നത്, താങ്കളുടെ ആശയങ്ങളെക്കുറിച്ചും ആദര്ശങ്ങളെക്കുറിച്ചും ദേശീയതപോലുള്ള ഗൗരവമേറിയ വിഷയങ്ങളില്‍ താങ്കളുടെ വീക്ഷണത്തെക്കുറിച്ചുമാണ്. എന്റെ ചോദ്യങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും അടിസ്ഥാനം താങ്കള്‍ രചിച്ചിട്ടുള്ള ?കിറശമ ളൃീാ ങശറിശഴവേ ് ങശഹഹലിശൗാ? എന്ന പുസ്തകമാണ്. പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം സ്വകാര്യവസ്തുവല്ല, പൊതുസ്വത്താണല്ലോ. ഭാരതത്തെയും അതിന്റെ ഭാവിയേയും കാതലായി ബാധിക്കുന്ന വിഷയമായതുകൊണ്ട് അവ ചര്‍ച്ചചെയ്യപ്പെടേണ്ടതും ചോദ്യം ചെയ്യപ്പെടേണ്ടതും പൗരധര്മ്മമാണല്ലോ?
വിദേശവനിതയായ സോണിയാഗാന്ധിക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെയും ഭരണകൂടത്തിന്റെയും സാരഥ്യം വഹിക്കാനുള്ള അവകാശത്തെ ന്യായീകരിക്കാനാണ് പുസ്തകത്തിന്റെ ഭൂരിഭാഗവും നീക്കിവച്ചിട്ടുള്ളത്. മുഖ്യമായി അതെടുത്തുകാണിക്കുന്ന ഒരു കാര്യം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകന്‍ എ.ഒ.ഹ്യൂം എന്ന ഇംഗ്ലീഷുകാരനായിരുന്നു എന്നതാണ്. വസ്തുതാപരമായി അത് ശരിയാണ്. പക്ഷേ, കോണ്‍ഗ്രസ് സ്ഥാപിക്കപ്പെട്ടത് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടാന്‍ വേണ്ടിയായിരുന്നില്ല. ബ്രിട്ടീഷ് വിരുദ്ധ മനോഭാവം ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് (1857)സായുധകലാപമായി രൂപം കൊണ്ടതിനെത്തുടര്‍ന്ന് അത്തരം സംഭവങ്ങള്‍ ആവര്ത്തിക്കാതിരിക്കാന്വേണ്ടി നിരുപദ്രവമായ മാര്‍ഗ്ഗങ്ങളില്‍ക്കൂടി അതിന് ഒരു രക്ഷാമാര്‍ഗ്ഗം(ടമളല്യേ ഢമഹ്ല)എന്ന നിലയ്ക്കാണ് കോണ്‍ഗ്രസ് സ്ഥാപിക്കപ്പെട്ടതെന്ന് വിവരമുള്ളവര്‍ക്കറിയാം. ബ്രിട്ടീഷ് ഭരണത്തെ ശാശ്വതീകരിക്കാനായിരുന്നു. ?ഇന്ത്യന്‍ പ്രക്ഷുബ്ധതയുടെപിതാവ്?എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകമാന്യതിലകനാണ് ആദ്യമായി ?സ്വരാജ് എന്റെ ജന്മാവകാശമാണ്, അത് ഞാന്‍ നേടിയെടുക്കുക തന്നെ ചെയ്യും? എന്ന് പ്രഖ്യാപിച്ചത്. ആ ധീരദേശാഭിമാനിയെ ഏഴുകൊല്ലം തടവിലടയ്ക്കുകയായിരുന്നല്ലോ ബ്രിട്ടീഷുകാര്‍ ചെയ്തത്.
ശ്രീമതി ആനി ബസന്റിന്റെ പേരാണ് താങ്കളുടെ പട്ടികയില്‍ രണ്ടാമത്തേത്. അവര്‍ ഒരു പ്രാവശ്യം കോണ്‍ഗ്രസ് സമ്മേളനത്തില്‍ അദ്ധ്യക്ഷപദവി അലങ്കരിച്ചിരുന്നു എന്നത് സത്യമാണ്. പക്ഷേ അതുമാത്രമല്ല വിദേശവനിത എന്ന നിലയ്ക്ക് അവര്‍ ആദരവും അംഗീകാരവും നേടാന്‍ കാരണം ?ഹിന്ദുധര്മ്മത്തില്കൂടി മാത്രമേ ഭാരതത്തിനു രക്ഷയുള്ളൂ? ?ഹിന്ദുത്വത്തിന്റെ മണ്ണിലാണ് ഭാരതത്തിന്റെ വേരൂന്നിയിരിക്കുന്നത് ? എന്നു പരസ്യമായി പ്രഖ്യാപിച്ച തിയോസഫിസ്റ്റ് ആയതു കൊണ്ടുകൂടിയായിരുന്നു.
സൗകര്യപൂര്‍വ്വം വിസ്മരിച്ചതോ മനഃപൂര്‍വ്വം വിട്ടുകളഞ്ഞതോ ആയ മറ്റു രണ്ടു വിദേശവനിതകളെക്കുറിച്ചുകൂടി ഇവിടെ പരാമര്‍ശിക്കട്ടെ. അയര്‍ലണ്ടില്‍ ജനിച്ച മിസ് മാര്‍ഗരറ്റ് നോബിള്‍ എന്ന വിദേശവനിത സ്വാമി വിവേകാനന്ദനില്‍ നിന്ന് ഹിന്ദുധര്‍മ്മത്തേയും ഭാരതീയ സംസ്കാരത്തെയുംപറ്റി നേരിട്ടുമനസ്സിലാക്കി അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച് നിറഞ്ഞമനസ്സോടെ സര്‍വ്വസ്വവും ത്യജിച്ച് ഇവിടെവരികയും ആയുഷ്കാലം മുഴുവന്‍ ഭാരതത്തിന്റെ ശ്രേയസ്സിനുവേണ്ടി പ്രയത്നിക്കുകയും അന്നത്തെ പ്രമുഖ രാഷ്ട്രീയ-സാംസ്കാരിക-ആത്മീയ- മഹാപുരുഷന്മാരോടൊപ്പം സമര്‍പ്പണബുദ്ധ്യാ ത്യാഗനിഷ്ഠമായ ജീവിതം നയിക്കുകയും ചെയ്ത ഭഗിനി നിവേദിതയുടെ പേര് അങ്ങയുടെ പട്ടികയില്‍ കാണുന്നില്ല. നിവേദിതയ്ക്കുശേഷം ജീവിതലക്ഷ്യം തേടി ഭാരതത്തില്‍ വന്നുചേര്‍ന്ന ഫ്രഞ്ചുവനിതയായ മീരാ റിച്ചാര്‍ഡ്സ്, മഹായോഗി അരവിന്ദന്റെ ശിഷ്യയും സഹപ്രവര്‍ത്തകയും അരവിന്ദാശ്രമത്തിലെ അമ്മയും ആയി ദീര്‍ഘകാലം ജീവിച്ച് മരിച്ചത് അങ്ങ് അറിയാതിരിക്കില്ല. അഖണ്ഡഭാരതമായിരുന്നു അവരുടെ ആദര്‍ശം ?സനാതനധര്‍മ്മം തന്നെയാണ് നമ്മുടെ ദേശീയത? എന്നതായിരുന്നു അവരുടെ മുദ്രാവാക്യം.
ഈ മൂന്നു വിദേശവനിതകളും ഭാരതത്തെ മാതാവായി അംഗീകരിക്കുകയും ഭാരതത്തിന്റെ രക്തവും മാംസവുമായി മാറുകയും ഇവിടത്തെ മണ്ണില്‍ ലയിച്ചു ചേരുകയും ചെയ്തു. സ്വാര്‍ത്ഥപരമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയോ, ഭാവിപ്രധാനമന്ത്രിയാവാന് തികഞ്ഞ സാധ്യതയുള്ള ഒരു യുവാവിനോട് പ്രേമം നടിച്ചോ ഭാരതത്തില്‍ എത്തുകയും വംശപാരമ്പര്യത്തിലൂടെ മാത്രം അധികാരത്തിന്റെ പടവുകള്‍ ചവുട്ടിക്കയറുകയും ചെയ്തവരായിരുന്നില്ല അവരാരും. പ്രാതഃസ്മരണീയരായ ആ മഹാത്മാക്കളെ പാടേ വിസ്മരിച്ചുകൊണ്ടാണ് താങ്കള്‍ സോണിയാഗാന്ധിയുടെ പരമോന്നതപദവിക്ക് വേണ്ടി ന്യായവാദങ്ങള്‍ നിരത്തുന്നത്. ഇത് ചരിത്രസത്യങ്ങളോട് കാണിക്കുന്ന അവഹേളനമാണ്.
രണ്ടാമതായി ഞാന്‍ ഉന്നയിക്കാനാഗ്രഹിക്കുന്ന കാര്യം താങ്കളുടെ ദേശീയത സങ്കല്പത്തെക്കുറിച്ചുള്ളതാണ്. ?സ്വാമി വിവേകാനന്ദന്റെ ദേശീയത തന്നെയാണ് തന്റെ?തെന്ന് ആധികാരികതയോടെ താങ്കള്‍ വാദിക്കുന്നു. അസംഖ്യം വിഷയങ്ങളെക്കുറിച്ച് പലപ്പോഴായി സ്വാമിജി ധാരാളം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. വിശാലമായ അദ്ദേഹത്തിന്റെ സാഹിത്യസര്‍വ്വസ്വത്തില്‍ നിന്ന് ആര്‍ക്കുവേണമങ്കിലും ഇഷ്ടംപോലെ ഏതു നിലപാടും സ്ഥാപിച്ചെടുക്കുവാന്‍ ഉദ്ധരണികള്‍ കണ്ടെത്താം. സൗകര്യത്തിനുവേണ്ടി അടര്‍ത്തിയെടുത്ത ഒറ്റപ്പെട്ട ചില വാക്യങ്ങള്‍ അങ്ങനെ ഉപയോഗപ്പെടുത്താനുള്ളതല്ല. പക്ഷേ അതാണ് താങ്കള്‍ ചെയ്യുന്നത്. സ്വാമിജിയുടെ ജീവിതവും പാശ്ചാത്യപര്യടനം കഴിഞ്ഞ് ഭാരതത്തില്‍ ഉടനീളം നടത്തിയ ഉദ്ബോധന പ്രഭാഷണങ്ങളുമാണ് ദേശീയതയെക്കുറിച്ചുള്ള സ്വാമിജിയുടെ യഥാര്‍ത്ഥ സങ്കല്പം നമുക്കു പകര്‍ന്നുതരുന്നത്. അവ നമ്മോട് നേരിട്ടുള്ള ആഹ്വാനങ്ങളും ആയിരുന്നു. അവയില്‍ ഉടനീളം കാണാന്‍ കഴിയുന്ന പദമാണ് ?ഹിന്ദുരാഷ്ട്രം? എന്നത്. ആ പദം ഒരു പക്ഷെ ആദ്യമായി പ്രചരിപ്പിച്ചതും സ്വാമി വിവേകാനന്ദനായിരുന്നു. സമരാത്മകമായ ഹിന്ദുത്വമായിരുന്നു (അഴഴൃലശെ്ല ഒശിറൗശൊ )സ്വമിജി ഭാരതത്തിലെ യുവാക്കളോട് ഉള്‍ക്കൊള്ളാന്‍ ആഹ്വാനം ചെയ്തത്. അക്കാര്യത്തില്‍ അദ്ദേഹം ഒരിക്കലും ഒത്തുതീര്‍പ്പോ വിട്ടുവീഴ്ചയോ ചെയ്തിട്ടില്ല. ഹിന്ദുക്കള്‍ ഇതര മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനെ നിശിതമായി എതിര്‍ക്കുകയും മതംമാറ്റം വഴി ഹിന്ദുവിന്റെ എണ്ണത്തില്‍ ഒന്നുകുറയുക മാത്രമല്ല ഒരു ശത്രു വര്‍ദ്ധിക്കുകയുമാണ് ചെയ്യുന്നത് എന്നുകൂടി അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ഹിന്ദുഎന്ന പദത്തിന്റെ കുടക്കീഴില് എല്ലാ ഹിന്ദുവിഭാഗങ്ങളെയും ഒന്നിച്ചണിനിരത്തേണ്ടതിന്റെ അടിയന്തിരാവശ്യത്തെപ്പറ്റിയും സ്വാമിജി ഊന്നിപ്പറഞ്ഞിട്ടുണ്ട്. ചിക്കാഗോപ്രസംഗത്തില്‍ ഹിന്ദുമതത്തിന്റെ സാര്‍വ്വലൗകികതയെ പ്രമാണസഹിതം പ്രഖ്യാപിച്ചപ്പോള്‍ അതിന്റെ സര്വ്വശ്രേഷ്ഠതയെ സ്വാമിജി സാഭിമാനം ഉയര്‍ത്തിക്കാണിക്കുകയാണ് ചെയ്തത്. വസ്തുത ഇതായിരിക്കെ, സ്വാമിജിയുടെ ദേശീയാദര്‍ശങ്ങള്‍ തന്നെയാണ് തന്റെതെന്ന് താങ്കള്‍ പറയുന്നത് എത്രകണ്ട് സത്യത്തിന് നിരക്കുന്നതാണ്.
താങ്കള്‍ കാണിച്ച മറ്റൊരു കടുംകൈ കോണ്‍ഗ്രസിന്റെ മതേതരവാദത്തെ ഭാരതീയ ധര്‍മ്മ സങ്കല്പത്തിന് തുല്യമാണെന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിച്ചതാണ്. ധര്‍മ്മത്തെ താങ്കള്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്, പ്രമാണവാക്യങ്ങള്‍ ധാരാളമായി ഉദ്ധരിച്ചിട്ടുമുണ്ട്. ആ ധര്മ്മസങ്കല്പം തന്നെയാണ് കോണ്‍ഗ്രസിന്റെ മതേതരസങ്കല്പമെന്നും അതിനെ എതിര്‍ക്കുന്നവര്‍ അഥവാ അംഗീകരിക്കാത്തവര്‍ ധര്മ്മവിരുദ്ധരാണെന്നും വരുത്തിത്തീര്‍ക്കാന്‍ താങ്കള്‍ ശ്രമിക്കുന്നതായി കാണുന്നു. ഇത് ധര്മ്മശബ്ദത്തിന്റെ വ്യഭിചാരമാണ്. ?ധര്‍മ്മനിരപേക്ഷത? എന്നാണ് മതേതരത്വത്തെക്കുറിച്ച് കോണ്‍ഗ്രസ്സ് പരിഭാഷ. അതെങ്ങനെ ധര്‍മ്മമാകും? ബഹുമത വിശ്വാസികളായ ഭാരതീയരെ സംയോജിപ്പിക്കുന്നത് ധര്‍മ്മമാണെന്നും ധര്‍മ്മമില്ലെങ്കില്‍ ഭാരതത്തിന് നിലനില്പില്ലെന്നു താങ്കള്‍ എഴുതിയത് വായിക്കുമ്പോള്‍ അത് തികഞ്ഞ വിരോധാഭാസമാണ് എന്നു മാത്രമേ പറയാന്‍ കഴിയൂ. കോണ്‍ഗ്രസിന്റെ മതേതരത്വം ന്യൂനപക്ഷത്തിന്റെ പേരില്‍ വിദേശത്തുനിന്നു വന്ന മതങ്ങള്‍ക്ക് സര്‍വ്വവിധ സംരക്ഷണവും നല്‍കുകയും ഹിന്ദുക്കളെ രണ്ടാംകിട പൗരന്മാരാക്കി അപമാനിക്കുകയും ചെയ്യുന്നതാണ്. ഏതു മതത്തില്‍പ്പെട്ടവര്‍ക്കും തുല്യഅവസരം നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തചരിത്രമാണ് ഭാരതത്തിന്റെത്. അംഗസംഖ്യയോ, വോട്ടവകാശമോ കണക്കിലെടുത്തിട്ടല്ല ഒരു ശതമാനംപോലും വരാത്ത യഹൂദന്മാരെയും പാര്‍സികളെയും അവര്‍ സ്വന്തം നാട്ടില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടപ്പോള്‍ അഭയം നല്കി കണ്ണിലെ കൃഷ്ണമണിപോലെ ഭാരതം സംരക്ഷിച്ചത്. കോണ്‍ഗ്രസ്സോ സെക്കുലര്‍ സങ്കല്പമോ അന്നുണ്ടായിരുന്നില്ല.
ഹിന്ദുധര്‍മ്മത്തിന്റെ ഉദാരമായ സമീപനമായിരുന്നു അതിനടിസ്ഥാനം. ഈ സമീപനം വൈദികസൂക്തങ്ങളില്‍ നിന്ന് ഹിന്ദുസമൂഹം ഉള്‍ക്കൊണ്ടിട്ടുള്ളതാണ്. ആ വിശാലമനസ്കതയെ ഹിന്ദുക്കള്‍ക്കെതിരായ ആയുധമായി ഉപയോഗിക്കുകയാണ് കോണ്‍ഗ്രസ് ഇന്നും ചെയ്യുന്നത്. വിഭജനത്തിലൂടെ ഭാരത്തില്‍നിന്ന് വിട്ടുപോയ പാകിസ്ഥാനിലും ബംഗ്ലാദേശിലും എത്രകണ്ട് മതേതരത്വമുണ്ടെന്ന് താങ്കള്‍ ആലോചിക്കേണ്ടതായിരുന്നു. മതേതരത്വത്തെ ധര്‍മ്മത്തോട് ഉപമിക്കുന്നത് അങ്ങേയറ്റത്തെ കടുംകൈയാണ്.
ഈ സമീപനത്തിന്റെ ഫലം ഹിന്ദു എന്നശബ്ദംപോലും പൊതുരംഗത്ത് ഇന്ന് വര്‍ഗ്ഗീയതയുടെയും അസഹിഷ്ണുതയുടേയും പര്യായമാക്കിമാറ്റപ്പെട്ടിരിക്കുന്നു എന്നതാണ്. താന്‍ ഹിന്ദുവാണെന്ന് ഗര്‍വ്വോടെ പ്രഖ്യാപിക്കുക എന്ന് ആഹ്വാനം ചെയ്ത സ്വാമി വിവേകാനന്ദന്റെ ആരാധകനാണെന്ന് അവകാശപ്പെടുന്ന താങ്കളും പ്രസ്ഥാനവുമാണ് ഹിന്ദു എന്ന പദത്തെ അപകര്‍ഷത്തിന്റെ മുദ്രയാക്കി മാറ്റിയിരിക്കുന്നത്. ഇത് വലിയ ഗൂഢാലോചനയാണ്. അത് അവിടെയും അവസാനിക്കുന്നില്ല. ഹിന്ദു എന്നത് ഒരു മതമാണെന്നും അത് ക്ഷേത്രങ്ങളിലും മഠങ്ങളിലും ആശ്രമങ്ങളിലുംമാത്രം രഹസ്യമായി സൂക്ഷിക്കാനുള്ളതാണെന്നും ആയിത്തീര്‍ന്നു മതേതരഭാഷ്യത്തിന്റെ ഫലം. പക്ഷേ അവിടെയും അത് ഇന്ന് അപഹസിക്കപ്പെടുന്നു, വേട്ടയാടപ്പെടുന്നു. ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ കൈയ്യടക്കുന്നതിന് നിയമങ്ങള്‍ ഉണ്ടാക്കുന്നു. മഠങ്ങളേയും ആശ്രമങ്ങളേയും ആസൂത്രിതമായി അപകീര്‍ത്തിപ്പെടുത്തുന്നു. സ്വന്തം നാട്ടില്‍ ഹിന്ദുക്കള്‍ അപമാനിക്കപ്പെടുന്നു. മതപരിവര്‍ത്തനവും മതഭീകരവാദവും തഴച്ചു വളരുന്നു. ഇതാണ് താങ്കള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വം!
മൂന്നാമതൊരു കാര്യം ഇതേ പശ്ചാത്തലത്തില്‍ താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്വാമി വിവേകാനന്ദന്റെ ഹിന്ദുത്വമാണ് തന്റെതെന്നും മറ്റു മതക്കാരുടെ ആരാധനാലയങ്ങള്‍ ആക്രമിച്ചു നശിപ്പിക്കുന്ന ഹിന്ദുത്വവാദികളുടെതല്ലെന്നും ആവേശത്തോടെ താങ്കള്‍ തട്ടിവിടുന്നു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പരാമര്‍ശം. അത് രാമജന്മഭൂമി ആയിരുന്നു എന്ന് ഹിന്ദുതീവ്രവാദികള്‍ അവകാശപ്പെടുന്നു എന്നതാണ് താങ്കളുടെ ആക്ഷേപം, അവിടെ മുസ്ലീങ്ങള്‍ ആരാധന നടത്തിയിരുന്നു എന്നു താങ്കള്‍ പറയുന്നു. വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍ ഇത് രണ്ടും അര്‍ദ്ധസത്യങ്ങള്‍ മാത്രമാണ്. ?ജന്മഭൂമി മസ്ജിദ്? എന്നാണ് മുസ്ലിങ്ങള്‍പോലും അവരുടെ രേഖകളിലും വ്യവഹാരങ്ങളിലും വിവരിച്ചിരുന്നത്. ഭംഗ്യന്തരേണ താങ്കള്‍ പറയാന്‍ ശ്രമിക്കുന്നത് അവിടെ ഒരു ക്ഷേത്രം നിലനിന്നിരുന്നില്ലെന്നും മുസ്ലീങ്ങള്‍ ഹിന്ദുക്ഷേത്രങ്ങള്‍ തകര്‍ത്തിട്ടില്ലെന്നും ആണ്. നേരിന് നിരക്കാത്ത ചരിത്രവിരുദ്ധമായ സംഗതികളാണിവ.
കോണ്‍ഗ്രസിന്റെ മതേതരഭാഷ്യം ന്യായീകരിക്കാന്‍വേണ്ടി താങ്കള്‍ സമര്‍ത്ഥമായി ധര്‍മ്മ ശബ്ദത്തെ ഉപയോഗിക്കുന്നു. അതേസമയം ധര്മ്മത്തിന് വ്യക്തിജീവിതത്തിലുണ്ടാവേണ്ട പ്രാധാന്യം അങ്ങ് സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു. എല്ലാവരുടെയും ജീവിതം ധാര്‍മ്മികമൂല്യങ്ങള്‍ക്ക് അനുസൃതമാവണം. എങ്കില്‍ മാത്രമേ സമാജ ജീവിതവും രാഷ്ട്രജീവിതവും ഭദ്രമാവൂ. അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ സംബന്ധിച്ചിടത്തോളം മര്‍മ്മപ്രധാനമായ സംഗതിയാണിത്.അത്തരക്കാര്‍ ധാര്‍മ്മികമൂല്യങ്ങള്‍ സ്വന്തംജീവിതത്തില്‍ അനുഷ്ഠിക്കുന്നില്ലെങ്കില്‍ അത് സമൂഹത്തിനും രാഷ്ട്രത്തിനും അപരിഹാര്യമായ ദോഷം ചെയ്യും. അത്തരം ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്ത് വിദേശചാരന്മാരും ചാരവനിതകളും രാജ്യങ്ങളുടെ സുരക്ഷയെ തന്നെ അപകടപ്പെടുത്തിയിട്ടുള്ളതിന്റെ എത്രയോ ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ ഉടനീളം കാണാം! പക്ഷേ അതേപ്പറ്റി ഒരു പരാമര്‍ശവും താങ്കളുടെ ഗ്രന്ഥത്തില്‍ ഇല്ല. അതിന്റെ കാരണം രഹസ്യമൊന്നുമല്ലെന്ന് മാത്രമേ ഇവിടെ പറയുന്നുള്ളൂ.
വിദേശത്തുനിന്ന് ആക്രമിച്ചുവന്ന മുസ്ലീങ്ങള്‍ ക്ഷേത്രധ്വംസനങ്ങള്‍ നടത്തിയിട്ടില്ലെന്ന് ന്യൂനപക്ഷപ്രീണനത്തിനുവേണ്ടി വാദിക്കുന്ന മതേതരചരിത്രകാരന്മാര് അനിഷേധ്യമായ തെളിവുകള്‍ ഉള്ള സോമനാഥം, കാശി തുടങ്ങിയ ക്ഷേത്രങ്ങള്‍ ആക്രമിച്ചത് ക്ഷേത്രവിരോധം കൊണ്ടല്ല അവിടെ കുന്നുകൂട്ടിയിരുന്ന സമ്പത്ത് കൊള്ളയടിക്കാനാണെന്ന് വ്യഖ്യാനിക്കുന്നവരാണ്. അതേ കാരണം കൊണ്ട് തന്നെ അയോദ്ധ്യയിലെ രാമക്ഷേത്രവും ബാബര്‍ തകര്‍ത്തു എന്ന് വിശ്വസിക്കുന്നതല്ലേ യുക്തിഭദ്രം? പക്ഷേ മറ്റൊരു ചോദ്യത്തിനുകൂടി മറുപടി പറയേണ്ടിവരും. വിശ്വോത്തരമായ നലാന്റ സര്‍വ്വകലാശാല ഭക്ത്യാര്‍ ഖില്‍ജി കൊള്ളയടിക്കുക മാത്രമല്ല ബ്രഹത്തായ വിജ്ഞാന സങ്കേതമായിരുന്ന അവിടുത്തെ ഗ്രന്ഥശാലാ സമുച്ചയം തീവച്ച് നശിപ്പിക്കുകയും ചെയ്തത് എന്തിനാണെന്നുകൂടി ഈ ചരിത്രകാരന്മാര് വിശദീകരിക്കേണ്ടതുണ്ട്. പക്ഷേ ബുദ്ധിപരമായ സത്യസന്ധതയോ ഉദ്ദേശശുദ്ധിയോ ഇല്ലാത്തവരില്‍ നിന്ന് അതൊന്നും പ്രതീക്ഷിക്കാവുന്നതല്ലല്ലോ.
അനവസരത്തില്‍ അനുചിതമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ താങ്കള്‍ അസാധാരണമായവൈദഗ്ധ്യം കാണിക്കാറുണ്ട്. പുസ്തകത്തിന്റെ അനുബന്ധത്തില്‍ ഭഗവദ്ഗീതയെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍, ഗീത പില്‍ക്കാലത്തെപ്പോഴോ അരോ കെട്ടച്ചമച്ചുണ്ടാക്കി മഹാഭാരതത്തില്‍ വ്യാസന്റെ പേരില്‍ കൂട്ടിച്ചേര്‍ത്തതാണെന്ന് താങ്കള്‍ നിസ്സംശയം പ്രസ്താവിക്കുന്നു. ഭഗവാന് സ്വയം ഉപദേശിച്ചതും വ്യാസന് രചിച്ച മഹാഭാരതത്തിന്റെ മധ്യത്തില്‍ ഉള്ളതുമാണ് ഗീതയെന്ന് തലമുറതലമുറയായി കോടാനുകോടി ജനങ്ങള്‍ വിശ്വസിച്ചുപോരുന്നു. താങ്കള്‍ യാതൊരാവശ്യവുമില്ലാതെ ആ വിശ്വാസത്തെ തകിടംമറിക്കുന്നതരത്തില് എഴുതിപിടിപ്പിച്ചിരിക്കുന്നത് പ്രാമാണികമായ എന്തുതെളിവിന്റെ അടിസ്ഥാനത്തിലാണ്? തെളിവുകള്‍ കൊടുക്കേണ്ടിയിരുന്നു. ഇല്ലെങ്കില്‍ കുറഞ്ഞത് ഇത്തരത്തിലും ഒരു അഭിപ്രായമുണ്ട് എന്നെങ്കിലും സോപാധികം കൂട്ടിച്ചേര്‍ക്കാമായിരുന്നു. അനൗചിത്യപരമായ പരാമര്‍ശനങ്ങള്‍ താങ്കളുടെ സ്വഭാവത്തിന്റെ തന്നെ അഭിന്നഭാഗമായി തീര്‍ന്നിരിക്കുന്നു എന്നു തോന്നുന്നു. തിരുവനന്തപുരത്തുവച്ച് സ്വാമി വിവേകാനന്ദന്റെ പൂര്‍ണ്ണകായപ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി അടക്കമുള്ള സമുന്നത വ്യക്തികളും ആയിരക്കണക്കിന് സ്ത്രീപുരഷന്മാരും പങ്കെടുത്ത മഹാസഭമ്മേളനത്തില് വച്ച് ?സ്വാമി വിവേകാനന്ദന് മദ്യപിക്കാറുണ്ടായിരുന്നു? എന്ന് താങ്കള്‍ പരസ്യമായി പ്രസംഗിച്ചത് അതിന് മകുടോദാഹരണമാണ്. തിരുത്താനാവാത്തവിധം ജീവിതത്തില്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ച് പറഞ്ഞിട്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകും എന്ന വ്യാമോഹം എനിക്കില്ല. പക്ഷെ അത് മറച്ചു വയ്ക്കുന്നത് അധാര്മ്മികമാവുമല്ലോ എന്നു കരുതി മാത്രമാണ് ഇവിടെ പരാമര്‍ശിച്ചത്.
എന്ന് വിശ്വസ്തതയോടെ
പി. പരമേശ്വരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: