പറ്റ്ന: ബീഹാറിലെ ജാമുയിയില്‍ കുഴിബോംബ് സ്ഫോടനത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് നടക്കുന്ന ദിനത്തില്‍ ഉണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാവിലെ നാലിന് സിആര്‍പിഎഫ് ജവാന്മാര് പട്രോളിംഗ് നടത്തുന്നതിനിടെയാണ് കുഴിബോംബ് സ്ഫോടനമുണ്ടായത്.
അപകടത്തില്‍ പരിക്കേറ്റവരെ മുഗറിലെ ആസ്പത്രിയിലേക്ക് മാറ്റി. മാവോയിസ്റ്റുകളാണ് ആക്രമണത്തിന് പിന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ബീഹാറില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ആറുമണ്ഡലങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: