ബാലാസോര്‍: ദീര്‍ഘദൂര മിസെയിലുകളെ വളരെയേറെ ഉയരത്തില്‍ വച്ചു തന്നെ തകര്‍ത്തു തരിപ്പണമാക്കുന്ന തരം മിസെയില്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. നമ്മുടെ പ്രതിരോധത്തിന് വളരെ മുതല്‍ക്കൂട്ടാകുന്ന മിസെയിലാണിത്.
ശത്രുരാജ്യങ്ങള്‍ ഇന്ത്യയിലെ തന്ത്രപ്രധാന സ്ഥലങ്ങളിലേക്ക് മിസെയിലുകള്‍ തൊടുത്താല്‍ നമ്മുടെ ഇന്റര്‍സെപ്റ്റര്‍ മിസെയില്‍ പാഞ്ഞുചെന്ന് ഇടയ്ക്കു വച്ചുതന്നെ ആ മിസെയിലിനെ തകര്‍ക്കും. വീലര്‍ ഐലന്റിലെ ടെസ്റ്റ് റേഞ്ചിലെ ലോഞ്ച് പാഡില്‍ നിന്നാണ് മിസെയില്‍ വിക്ഷേപിച്ചത്.രാവിലെ 9.10നായിരുന്നു പരീക്ഷണം.നേരത്തെ ഡി.ആര്.ഡി.ഒ ആറ് ഇന്റര്‍സെപ്റ്റര്‍ മിസെയിലുകള്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇവയില്‍ അന്‍പതു മുതല്‍ എണ്പതു വരെ കിലോമീറ്റര്‍ ഉയരത്തില്‍ ചെന്ന് ശത്രു മിസെയിലിനെ തകര്‍ക്കുന്നതാണ് പ്രഥ്വി വ്യോമപ്രതിരോധ മിസെയില്‍.പതിനഞ്ചു മുതല്‍ മുപ്പതു കിലോമീറ്റര്‍ വരെ ഉയരത്തില്‍ ചെന്ന് മിസെയില്‍ തകര്ത്തുന്നതാണ് അഡ്വാന്‍സ്ഡ് എയര്‍ ഇന്റര്‍ സെപ്റ്റര്‍ മിസെയില്‍. ദീര്‍ഘദൂര മിസെയിലുകളെ നൂറു കിലോമീറ്റര്‍ ഉയരത്തില്‍ വച്ചേ തകര്‍ക്കാന്‍ കഴിയുന്ന മിസെയില്‍ വികസിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: