തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനുള്ള ഗതാഗതവകുപ്പിന്റെ ശുപാര്‍ശ മന്ത്രിസഭായോഗം ഇന്നു പരിഗണിക്കും. ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ള ശുപാര്‍ശയാണ് പരഗിണിക്കുക. ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് ഒരു രൂപയും ഫാസ്റ്റ്പാസഞ്ചറിന്റേത് മിനിമം മൂന്നുരൂപയും വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് പരിഗണിക്കുന്നത്. ഓര്‍ഡിനറി ബസ് സര്‍വ്വീസുകളുടെ കിലോമീറ്റര്‍ നിരക്കില്‍ അഞ്ച് പൈസയുടെയും ഫാസ്റ്റ് സര്‍വ്വീസിന്റെ കാര്യത്തില്‍ എട്ട് പൈസയുടെയും വര്‍ധനവ് വന്നേക്കും.
ബസ് ചാര്‍ജ് മിനിമം പത്തുരൂപയാക്കണമെന്നും കണ്സഷന് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നുമാണ് സ്വകാര്യബസുടമകളുടെ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നത്. ബസ്ചാര്‍ജ് മിനിമം ചാര്‍ജ് ഏഴുരൂപയാക്കാന് മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്തേക്കും. വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധമുണ്ടാകുമെന്നതിനാല്‍ കണ്സഷന് നിരക്ക് വര്‍ദ്ധന പരിഗണിക്കാനിടയില്ല.
ഓര്‍ഡിനറിയിലെയും സിറ്റിഫാസ്റ്റിലെയും മിനിമം ചാര്‍ജ് 6 രൂപയില്‍ നിന്ന് 7 ആക്കുന്നതും ഫാസ്റ്റ് പാസഞ്ചറിലേത് 8 ല്‍ നിന്ന് 10 ആക്കുന്നതും സൂപ്പര്ഫാസ്റ്റിലേത് 12 ല്‍ നിന്ന് 15 ആക്കുന്നതും മന്ത്രിസഭ ചര്‍ച്ച ചെയ്യും. സൂപ്പര്‍ എക്സ്പ്രസിലെ മിനിമം ചാര്‍ജ് 17 ല്‍ നിന്ന് 20 ആക്കുന്നതും സൂപ്പര്‍ ഡീലക്സിലേത് 25 ല്‍ നിന്ന് 30 ആക്കുന്നതും ഹൈടെക് എസിയിലേതും വോള്വോയിലേതും 35 ല്‍ നിന്നും 40 ആക്കുന്നതും പരിഗണനയിലുണ്ട്.
ഓര്‍ഡിനറി സര്‍വ്വീസിന്റെ കിലോമീറ്റര്‍ നിരക്ക് 58 പൈസ എന്നത് 63 പൈസയാക്കുന്നതും സിറ്റിഫാസ്റ്റിലേതും ഫാസ്റ്റ് പാസഞ്ചറിലേതും 62 എന്നത് 70 ആക്കുന്നതും പരിഗണിക്കും. സൂപ്പര്‍ ഫാസ്റ്റ് നിരക്ക് 65 പൈസ എന്നത് 75 ഉം സൂപ്പര്‍ എക്സ്പ്രസ് നിരക്ക് 70 പൈസ എന്നത് 80 ഉം സൂപ്പര്‍ ഡീലക്സ് നിരക്ക് ഒരു രൂപ എന്നത് 1.30 രൂപയായും ഹൈടെക് എസിയുടെയും വോള്‍വോയുടെയും നിരക്ക് 1.20 ലസ് നിന്ന് 1.50 ആയും വര്‍ദ്ധിപ്പിച്ചേക്കും.2012 സെപ്റ്റംബര്‍ 11നാണ് അവസാനമായി ബസ്നിരക്ക് വര്‍ദ്ധനയുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: