ന്യുദല്‍ഹി: കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരി എണ്‍പത്തിയെട്ടാം വയസില്‍ വീണ്ടും വിവാഹിതനായി. മുന്‍ കാമുകി കൂടിയായ ഉജ്ജ്വല ശര്‍മ്മയെയാണ് വിവാഹം കഴിച്ചത്. ഉജ്ജ്വലയ്ക്ക് 66 വയസ്സുണ്ട്. ഇന്നു രാവിലെ ലഖ്നൗവിലെ വസതിയിലായിരുന്നു വിവാഹചടങ്ങ്. മകന് രോഹിതിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.
തിവാരിയും ഉജ്വലയും തമ്മിലുള്ള മുന്‍ ബന്ധത്തില്‍ ബന്ധത്തില്‍ പിറന്ന രോഹിതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ തിവാരി വിസമ്മതിച്ചതും അതേതുടര്ന്ന് നാളുകള്‍ നീണ്ട നിയമപോരാട്ടവും വാര്‍ത്തയായിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെ രോഹിതിന്റെ പിതാവ് തിവാരി തന്നെയാണെന്ന് വ്യക്തമായതോടെ അടുത്ത കാലത്ത് രോഹിതിനെ തിവാരി അംഗീകരിക്കുകയും വീട്ടില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തിവാരിയുടെ ഭാര്യ സുശീലാ സല്‍വാര്‍ 1993ല്‍ മരിച്ചു. അതില്‍ മക്കളില്ല.
ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ആയിരുന്ന തിവാരി ഉത്തര്‍പ്രദേശ് , ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയും ആയിരുന്നു. 2009ല്‍ മൂന്ന് സ്ത്രീകളുമായി ബന്ധപ്പെട്ടുണ്ടായ ലൈംഗികാപവാദ കേസിനെ തുടര്‍ന്ന് ആന്ധ്രപ്രദേശ് ഗവര്‍ണര്‍ സ്ഥാനം ഒഴിയാന്‍ തിവാരി നിര്‍ബന്ധിതനാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: