വാരാണാസി: പ്രധാനമന്ത്രിയായി സ്ഥാനമേറ്റാല്‍ ഗംഗാ ശുദ്ധീകരണത്തിനായിരിക്കും ആദ്യം മുന്ഗണനമ നല്‍കുകയെന്ന് നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി. മിഷന് ക്ലീന്‍ ഗംഗ-2020 എന്ന പേരിലുള്ള ഗംഗാ ശുദ്ധീകരണത്തിനുള്ള നടപടികളായിരിക്കും ആരംഭിക്കുക. സത്യപ്രതിജ്ഞയ്ക്കു മുമ്പേ മോദി ഗംഗാ ശുദ്ധീകരണത്തിന് രൂപരേഖ ആവിഷ്കരിച്ചു കഴിഞ്ഞു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ മോദി പരിസ്ഥിതി വിദഗ്ധരുമായി ചര്‍ച്ച നടത്തി. മാലിന്യ നിര്‍മാര്‍ജനമടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നുവന്നു.
ഗംഗാ മാതാവിന്റെ വിളി കേട്ടാണ് താന്‍ വാരാണാസിയില്‍ എത്തിയതെന്ന വാക്കോടെയാണ് മണ്ഡലത്തില്‍ മോദി പ്രചാരണമാരംഭിച്ചത്. വാരാണസിക്കാര്‍ക്ക് മോദി നല്കിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു ഗംഗാനദിയുടെ ശുചീകരണം. ദിനംപ്രതി ദശലക്ഷക്കണക്കിന് ടണ്‍ മാലിന്യമാണ് ഗംഗയെ മലിനമാക്കുന്നത്. ഫാക്ടറികള്‍ക്ക് പുറമെ നിരവധി മൃതശരീരങ്ങളടക്കം ടണ്‍കണക്കിന് മാലിന്യമാണ് ഗംഗയിലേക്ക് ഒഴുക്കിവിടുന്നത്.
ഗംഗാ നദിയെ സംരക്ഷിക്കാന്‍ 1986ല്‍ കോടികള്‍ മുടക്കി രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് ഗംഗാ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിരുന്നു. എന്നാല്‍ ഈ പദ്ധതി ഫലം കണ്ടില്ല. പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴില്‍ 2009 ല്‍ നാഷണല്‍ ഗംഗാ റിവര്‍ ബേസിന് അതോറിറ്റി (എന്‍ജിആര്‍ബിഎ) എന്ന പേരില്‍ ഗംഗാ നദിയെ മാലിന്യമുക്തമാക്കാന്‍ അതോറിറ്റി രൂപീകരിച്ചിരുന്നു. ഈ അതോറിറ്റി മുന്നോട്ട് വച്ച പദ്ധതിയാണ് മിഷന് ക്ലീന്‍ ഗംഗ-2020. 2009 ഒക്ടോബര്‍ 5 നാണ് എന്‍ജിആര്‍ബിഎ ആദ്യമായി യോഗം ചേര്‍ന്നത്. 2020 ഓടെ ഗംഗയെ മാലിന്യമുക്തമാക്കണമെന്ന പദ്ധതി നടപ്പിലാകുന്നതോടെ ഫാക്ടറിയില്‍ നിന്നുള്ള മാലിന്യങ്ങളും നഗരസഭാ മാലിന്യങ്ങളും ഗംഗയിലേക്ക് തള്ളാന്‍ കഴിയാതെ വരും. കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും പുറമെ ലോകബാങ്ക് ഒരു ബില്യണ്‍ ഡോളര്‍ പദ്ധതിക്കായി നല്‍കും. എന്നാല്‍ പദ്ധതി നടത്തിപ്പിലെ അപാകതകള്‍ അന്നൊഴുക്കിയ കോടികളും പാഴാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: