ചെന്നൈ: നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ഇന്ന് വൈകിട്ട് ആറുമണിമുതല്‍ രണ്ട് മണിക്കൂര്‍ നമോ മത്സ്യവില്പ്പനശാലയില് എത്തുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഒരുകിലോ മത്സ്യം സൗജന്യമായി നല്‍കും. ഫെബ്രുവരി 25നാണ് മറീനാ ബീച്ചില്‍ ലൈതൗസിന് സമീപം നമോ ഫിഷ് എന്നപേരില്‍ ചെന്നൈയിലെ ബിജെപി മത്സ്യതൊഴിലാളി നേതൃത്വം വില്‍പ്പനശാല തുറന്നത്. ഉദ്ഘാടന ദിവസം 200 ഉപഭോക്താക്കള്‍ക്ക് സൗജന്യമായി മത്സ്യം വിതരണം ചെയ്യ്തിരുന്നു. ഇപ്പോള്‍ ഐസ് ഹൗസ് മേഖലയിലാണ് കട പ്രവര്‍ത്തിക്കുന്നത്. കൂടാതെ സഞ്ചരിക്കുന്ന മത്സ്യവില്പ്പനശാലയും പ്രവര്‍ത്തിക്കുന്നുണ്ട്.
മോദി പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായി കോലാ, ചൂര ഇനത്തില്‍പ്പെട്ട മത്സ്യങ്ങളാണ് സൗജന്യമായി നല്‍കുന്നതെന്ന് ബിജെപി മത്സ്യതൊഴിലാളി സംഘടനാ പ്രസിഡന്റ് എസ്. സതീഷ്കുമാര്‍ പറഞ്ഞു. നമോ ഫിഷ് എന്നപേരില്‍ തിരുവള്ളുവര്‍, കാഞ്ചീപുരം, ചെന്നൈ എന്നീജില്ലകളിലും വില്‍പ്പനശാലകള്‍ തുറക്കാനുള്ള ആസൂത്രണത്തിലാണ്. സര്‍ക്കാര്‍ വില്പ്പനശാലയില്നിന്നും വിലക്കുറവിലാണ് നമോ ഫിഷ് വില്‍പ്പനശാലയില്‍ വില്‍പ്പന നടക്കുന്നത്. മത്സ്യവില്‍പ്പനയ്ക്കായി വാടകയ്ക്ക് കടമുറികള്‍ കിട്ടാത്തതുകൊണ്ട് സഞ്ചരിക്കുന്ന വില്‍പ്പനശാല എന്ന ആശയം ഉരുത്തിരിഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രധാന ആകര്‍ഷകമായിരുന്നു നമോ ചായക്കടകള്‍. അതുപോലെതന്നെയായിരുന്ന സഞ്ചരിക്കുന്ന നമോ മത്സ്യവില്പ്പനശാലകളും, എല്ലാ സമ്മതിദായകരുടെ വീടുകള്‍തോറും കയറിയിറങ്ങി തമിഴ്നാട്ടിലെ മത്സ്യതൊഴിലാളികളുടെ സുരക്ഷയുടെ കാര്യത്തില്‍ യുപിഎ സര്‍ക്കാറിന്റെ ഉദാസീനതയെക്കുറിച്ചും മത്സ്യതൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും വാഗ്ദാനം നല്‍കിയിരുന്നു.
മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാതിരുന്നതിനാല് ത്രിച്ചിയിലും ചെന്നൈയിലും മോദി നടത്തിയ സമ്മേളനത്തില്‍ യുപിഎ സര്‍ക്കാറിനെ കുറ്റപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: