കാഞ്ഞങ്ങാട്: അജാനൂറ്‍ പഞ്ചായത്ത് മാവുങ്കാലില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ബസ്ബേ നിര്‍മാണം സ്ഥലം ലഭിക്കാത്തതിനാല്‍ അനിശ്ചിതത്വത്തില്‍. നാഷണല്‍ ഹൈവെയില്‍ നിന്ന് കാഞ്ഞങ്ങാട് ടൗണിലേക്ക് തിരിയുന്ന സ്ഥലത്താണ് നിര്‍മാണം ഉദ്ദേശിക്കുന്നത്. പാണത്തൂറ്, കാസര്‍കോട്, മടിക്കൈ, കെഎസ്ആര്‍ടിസി ഡിപ്പോ എന്നിവിടങ്ങളില്‍ നിന്ന് വരുന്നതും പോകുന്നതുമായ ബസുകള്‍ റോഡില്‍ തന്നെ നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഇത് മറ്റു വാഹനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നതായി പരാതിയുണ്ടായിരുന്നു. ഇതിന് പരിഹാരമായാണ് ബസ്ബേയും അതിനോട് ചേര്‍ന്ന് കാത്തിരിപ്പ് കേന്ദ്രവും നിര്‍മിക്കാന്‍ പഞ്ചായത്ത് പദ്ധതി രൂപീകരിച്ചത്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും സ്ഥലമേറ്റെടുക്കല്‍ പോലും നടത്താന്‍ പഞ്ചായത്തിനായിട്ടില്ല. ഇരുപത് സെനൃ സ്ഥലമാണ് നിര്‍മാണത്തിനായി ആവശ്യമായിട്ടുള്ളത്. പത്ത് സെണ്റ്റ് സ്ഥലം റവന്യു വകുപ്പിനോട് വാങ്ങിയിട്ടുണ്ട്. നിര്‍മാണം വേഗത്തിലാക്കാന്‍ അവിടെയുണ്ടായിരുന്ന വയോജന കേന്ദ്രവും ഐസിഡിപി സബ്സെണ്റ്ററും വെള്ളിക്കോത്ത് പുതിയ കെട്ടിടത്തിലക്ക് മാറ്റിയിരുന്നു. വാങ്ങിയ പത്ത് സെണ്റ്റ് സ്ഥലത്ത് ജല അതോറിറ്റി സ്ഥാപിച്ച ജലസംഭരണിയും നിലവിലുണ്ട്. സംഭരണി മാറ്റി ബാക്കി പത്ത് സെണ്റ്റ് സ്ഥലവും കൂടി കണ്ടെത്തിയാല്‍ മാത്രമേ നിര്‍മാണം തുടങ്ങുവാന്‍ സാധിക്കുകയുള്ളുവെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ജലസംഭരണി കാലപ്പഴക്കത്താല്‍ ദ്രവിച്ച് ഏതുസമയവും തകര്‍ന്നു വീഴുന്ന അവസ്ഥയിലാണ്. സംഭരണി മാറ്റിത്തരണമെന്നും സ്ഥാപിക്കാന്‍ പുതിയ സ്ഥലം അനുവദിച്ചു തരാമെന്നും ജല അതോറിറ്റിയോട് പഞ്ചായത്ത് അധികൃതര്‍ പല തവണ പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. പഞ്ചായത്ത് സ്ഥലത്തിന് സമീപത്തായി വര്‍ഷങ്ങള്‍ക്ക് മുമ്പ് കാര്പ്പണ്റ്ററി സൊസൈറ്റിക്ക് ഇന്‍ഡസ്ട്രി ആരംഭിക്കാന്‍ ൪൫ കൊല്ലം മുമ്പ് സര്‍ക്കാര്‍ അനുവദിച്ച ൩൩ സെണ്റ്റ്ഭൂമിയുണ്ട്. ഇന്‍ഡസ്ട്രിയുടെ പ്രവര്‍ത്തനമില്ലാത്ത ഇവിടെ നിന്നും പത്ത് സെണ്റ്റ് സ്ഥലം ബസ്ബേയുടെ നിര്‍മാണത്തിനായി പഞ്ചായത്ത് ചോദിച്ചിരുന്നു. എന്നാല്‍ സൊസൈറ്റി അധികൃതര്‍ നല്കാന് തയ്യാറായില്ല. നിര്‍മാണത്തിനായി ഇരുപത് സെനൃ സ്ഥലം ആവശ്യമായ സ്ഥലത്ത് ഇപ്പോള്‍ പത്ത് സെണ്റ്റ് സ്ഥലം മാത്രമാണുള്ളതെന്നും സ്ഥലം ലഭ്യമല്ലാത്തതിനാലാണ് നിര്‍മാണം വൈകുന്നതെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: