പാരീസ്: കളിമണ്‍ കോര്‍ട്ടില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് തെളിയിച്ച് തുടര്‍ച്ചയായ അഞ്ചാം തവണയും ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ടു. ഇന്നലെ റോളണ്ട് ഗാരോസില്‍ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ രണ്ടാം നനമ്പര്‍ സെര്‍ബിയയുടെ നൊവാക്ക് ഡോക്കോവിച്ചിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് നദാല്‍ കിരീടം സ്വന്തമാക്കിയത്. ഫ്രഞ്ച് ഓപ്പണിന്റെ ചരിത്രത്തില്‍ ഒമ്പത് തവണ ഫൈനലില്‍ കളിച്ച നദാല്‍ ഒമ്പത് തവണയും കിരീടം ചൂടി പുതിയ ഒരു ചരിത്രം കൂടി സൃഷിച്ചു. 2005നുശേഷം 2009-ല്‍ മാത്രമാണ് നദാല്‍ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ കളിക്കാതിരുന്നത്. മൂന്നര മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ 3-6, 7-5, 6-2, 6-4 എന്ന സ്കോറിനായിരുന്നു നദാലിന്റെ വിജയം. ആദ്യ സെറ്റ് നേടി ഡോക്കോവിച്ച് നദാലിനെ അട്ടിമറിക്കുമെന്ന സൂചന നല്‍കിയെങ്കിലും തുടര്‍ന്നുള്ള സെറ്റുകളില്‍ ആ മികവ് പുറത്തെടുക്കാന്‍ സെര്‍ബിയന്‍ താരത്തിന് കഴിഞ്ഞില്ല. ഇന്നലെ കിരീടം നേടിയതോടെ 14 ഗ്രാന്റ്സ്ലാമെന്ന പീറ്റ് സാംപ്രസിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തി നദാല്‍. ഒന്നാം സ്ഥാനത്ത് 17 കിരീടങ്ങളുടെ റെക്കോഡ് നേട്ടവുമായി നില്‍ക്കുന്നത് റോജര്‍ ഫെഡറര്‍ ആണ്. അതേസമയം രണ്ടാം ഫൈനലില്‍ കളിച്ച ഡോക്കോവിച്ചിന് ഇത്തവണയും നദാലിന്റെ കരുത്തിന് മുന്നില്‍ കീഴടങ്ങാനായിരുന്നു വിധി. 2012-ലായിരുന്നു ആദ്യ പരാജയം.
ആദ്യസെറ്റിന്റെ തുടക്കത്തില്‍ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും എട്ടാം ഗെയിമില്‍ ഡോക്കോവിച്ചിന്റെ സര്‍വ്വീസ് ബ്രേക്ക് ചെയ്ത് 5-3ന് മുന്നിലെത്തി. പിന്നീട് തന്റെ സര്‍വീസ് നിലനിര്‍ത്തുകയും ചെയ്തതോടെ ആദ്യ സെറ്റ് 44 മിനിറ്റില്‍ ഡോക്കോവിച്ച് സ്വന്തമാക്കി.
രണ്ടാം സെറ്റിന്റെ തുടക്കത്തിലും ഇരുവരും സര്‍വ്വീസുകള്‍ നിലനിര്‍ത്തി മുന്നേറിയെങ്കിലും ആറാം ഗെയിമില്‍ നദാല്‍ ഡോക്കോവിച്ചിനെ ബ്രേക്ക് ചെയ്തതോടെ 4-2ന് മുന്നിലെത്തി. എന്നാല്‍ തൊട്ടടുത്ത ഗെയിമില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച ഡോക്കോവിച്ച് നദാലിനെ ബ്രേക്ക് ചെയ്യുകയും തന്റെ സര്‍വ്വീസ് നിലനിര്‍ത്തുകയും ചെയ്തതോടെ സ്കോര്‍ 4-4ന് തുല്യതയിലെത്തി. പിന്നീട് നദാലും ഡോക്കോവിച്ചും സര്‍വ്വീസ് നിലനിര്‍ത്തിയതോടെ 5-5 എന്ന നിലയിലായി. എന്നാല്‍ 12-ാം ഗെയിം നദാല്‍ ഡോക്കോവിച്ചിനെ ബ്രേക്ക് ചെയ്തതോടെ രണ്ടാം സെറ്റ് ഒരു മണിക്കൂര്‍ കൊണ്ട് ലോക ഒന്നാം നമ്പര്‍ താരത്തിന് സ്വന്തമായി.
മൂന്നാം സെറ്റില്‍ തുടക്കത്തിലേ 3-0ന് മുന്നിലെത്തിയ നദാല്‍ 50 മിനിറ്റിനൊടുവില്‍ രണ്ട് ഗെയിം മാത്രം വിട്ടുകൊടുത്ത് 6-2ന് സ്വന്തമാക്കി. നാലാം സെറ്റിലും ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും ആറാം ഗെയിമില്‍ ഡോക്കോവിച്ചിന്റെ സര്‍വ്വീസ് ബ്രേക്ക് ചെയ്ത നദാല്‍ 4-2ന്റെ ലീഡ് നേടി. തൊട്ടടുത്ത ഗെയിമില്‍ നദാലിനെ ബ്രേക്ക് ചെയ്ത ഡോകോവിച്ച് സ്വന്തം സര്‍വ്വീസ് നിലനിര്‍ത്തുകയും ചെയ്തതോടെ 4-4 എന്ന നിലയിലായി. എന്നാല്‍ 10-ാം ഗെയിമില്‍ നദാല്‍ ഡോക്കോവിച്ചിനെ ബ്രേക്ക് ചെയ്തതോടെ 6-4ന് സെറ്റും മത്സരവും നദാല്‍ സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: