ബാഗ്ദാദ്: ഇറാഖില്‍ വീണ്ടുമൊരു യുദ്ധഭീഷണി. ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് ലെവാന്റ് (ഐസിഐഎല്‍) എന്ന സുന്നി ഭീകരര്‍ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ എത്തി. സൈന്യവും ഭീകരരുമായി രൂക്ഷമായ ഏറ്റുമുട്ടലാണ് ഇവിടിപ്പോള്‍ നടക്കുന്നത്. ചിലയിടങ്ങളില്‍ മലയാളികള്‍ വീടുകളിലും മറ്റും കുടുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. പുറത്ത് വെടിവെയ്പ്പും ബോംബിംഗും നടക്കുന്നതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
ഭീകരര്‍ക്ക് എതിരെ ആഞ്ഞടിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാഖി സര്‍ക്കാരിനു വേണ്ടിയെന്ന പേരില്‍ അമേരിക്ക ഇടപെട്ടാല്‍ വലിയ യുദ്ധം തന്നെ പൊട്ടിപ്പുറപ്പെടാം. അതിനിടെ ഭീകരരെ നേരിടാന്‍ ആവശ്യമായ എന്തു സഹായവും ഇറാഖിനു നല്‍കാമെന്ന് ഇറാനും പ്രഖ്യാപിച്ചു. ഇറാഖികളുടെ അവകാശം സംരക്ഷിക്കാന്‍ എന്തും ചെയ്യാന്‍ രാജ്യത്തെ വിവിധ മതപുരോഹിതന്മാരും ആഹ്വാനം ചെയ്തിട്ടുണ്ട്.
രാജ്യത്തിന്റെ തന്ത്രപ്രധാനമായ പ്രദേശങ്ങളെല്ലാം ഭീകരര്‍ പിടിച്ചടക്കി കഴിഞ്ഞു. ബുധനാഴ്ച രാത്രിയോടെയാണ് ഭീകരര്‍ ബഗ്ദാദ് ലക്ഷ്യമാക്കി മാര്‍ച്ച് ചെയ്തത്. ബഗ്ദാദിന് 60 കിലോമീറ്റര്‍ ദൂരെ വരെ ഭീകരരുടെ നിയന്ത്രണത്തിലായി.
ബാഗ്ദാദില്‍ നിന്നും 35 കിലോമീറ്റര്‍ അകലെ ബക്കൂബയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുകയാണ്. സദ്ദാം ഹുസൈന്റെ ജന്മനാടായ തിക്രീത്, രണ്ടാമത്തെ നഗരമായ മൊസൂള്‍ തുടങ്ങിയ വന്‍ നഗരങ്ങള്‍ പിടിച്ചടക്കിയതിന് ശേഷമാണ് അവര്‍ ബാഗ്ദാദിലേക്ക് നീങ്ങിയത്. ബാഗ്ദാദിന്റെ സമീപപ്രദേശങ്ങളായ നജഫ്, കര്‍ബല എന്നീ മേഖലകള്‍ ഭീകരര്‍ ആക്രമിച്ച് കീഴടക്കി മുന്നേറുകയാണ്. അതിനിടെ രാജ്യത്തെ കുര്‍ദ് സേന കിര്‍കുക് നഗരം സുന്നി ഭീകരില്‍ നിന്നും പിടിച്ചെടുത്തു.
മിക്ക പ്രവിശ്യകളിലും ഇറാന് സൈന്യം തിരിഞ്ഞോടുന്ന കാഴ്ച്ചയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കേന്ദ്രം സ്ഥിതിചെയ്യുന്ന ബെയ്ജി, കിര്‍കുക് തുടങ്ങിയ പ്രദേശങ്ങളില്‍ മാത്രമാണ് കുറച്ചെങ്കിലും ഇറാഖ് സൈന്യം തിരിച്ചടിച്ചത്. മൊസൂളിലും തിക്രീതിലും സൈന്യത്തെ പൂര്‍ണമായും തുരത്തിയശേഷമാണ് ഭീകരര്‍ നഗരങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തത്.
എന്നാല്‍ ബാഗ്ദാദിലെത്തിയപ്പോള് സ്ഥിതിഗതികള്‍ മാറി എന്തു വില കൊടുത്തും ബാഗ്ദാദ് വിട്ടു കൊടുക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാരും സൈന്യവും. ബാഗ്ദാദിലേക്കുള്ള വഴിയില്‍ ഭീകരര്‍ക്ക് ശക്തമായ തിരിച്ചടിയാണ് സൈന്യം നല്‍കുന്നത്. അമേരിക്കന്‍ സൈന്യം ഇറാഖിനു നല്കിയ ആയുദ്ധങ്ങള്, കവചിത വാഹനങ്ങള്‍, അത്യധുനിക യന്ത്രങ്ങള്‍ ഹെലികോപ്റ്ററുകള്‍ തുടങ്ങിയവ ഭീകരര്‍ സൈന്യത്തിന്റെ കൈയില്‍ നിന്നും പിടിച്ചെടുത്തിരുന്നു. കൂടുതല്‍ ശക്തരായ ഭീകരര്‍ ബാഗ്ദാദിലെ സൈന്യവുമായി ഏറ്റുമുട്ടുകയാണ്.
ആക്രമണങ്ങളെത്തുടര്‍ന്ന് പ്രദേശങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ആളുകള്‍ പലായനം ചെയ്തു. ഇറാഖിന്റെ രണ്ടാമത്തെ മഹാ നഗരങ്ങളായ മൂസിലി, തിക്രീത്, കിര്‍കുക്ക് തുടങ്ങിയ നഗരങ്ങള്‍ ഭീകരര്‍ പിടിച്ചടക്കി. പല നഗരങ്ങളിലായി പതിനായിരക്കണക്കിന്് ജനങ്ങളെ ബന്ദികളാക്കിയതായും ജലിലുകളില്‍ കഴിയുന്ന ആയിരക്കണക്കിന് തടവുകാരെ മോചിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
അല്‍ഖ്വയ്ദ വിഘടിച്ചുണ്ടായ സംഘടനയാണ് ഐഎസ്ഐഎസ്. അബൂബക്കര്‍ അല്‍ ബാഗ്ദാദിയാണ് ഈ ഭീകര സംഘടനയുടെ തലവന്‍. 2003ലെ അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് ചെറുത്ത് നില്‍പ്പിനായി ഇറാഖില്‍ രൂപപ്പെട്ട നിരവധി ഭീകര സംഘടനകളില്‍ ഒന്നാണിതും.
ഭീകരര്‍ ഇറാഖ് പിടിച്ചടക്കുന്നതിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ മുന്നറിയിപ്പ് നല്കി. ആക്രമണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുകയോ ബാഗ്ദാദിലേക്ക് കടക്കുകയോ ചെയ്താല്‍ ആളില്ലാ യുദ്ധവിമാനം ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള സൈനിക നടപടിക്കും മടിക്കില്ലെന്ന് അമേരിക്ക മുന്നറിയിപ്പ് നല്കി.
ഇറാഖില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായതിനെത്തുടര്‍ന്ന് എണ്ണവില കുത്തനെ ഉയരുകയാണ്. രൂപയുടെ മൂല്യം ഇടിഞ്ഞിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: